വ്യാഴാഴ്ച, ഫെബ്രുവരി 21, 2013

മണല്‍

മണലുമായി പായുന്ന ലോറിയില്‍ നിന്നു

ഇറ്റിറ്റു വീഴുന്ന ജലകണങ്ങള്‍

ഭൂമിതന്‍ നെറുകയില്‍ പതിക്കുമ്പോള്‍

പുഴയുടെ കണ്ണീര്‍തുള്ളികളായി

പ്രക്രിതിയുടെ അറുതിയായി

നാളത്തെ തലമുറതന്‍ നൊമ്പരമായി

തിങ്കളാഴ്ച, ജനുവരി 07, 2013

മാപ്പ്

ചവിട്ടി അരച്ചവര്‍ പനിനീര്‍പൂവിനെ
തങ്ങളുടെ കാലുകള്‍ കുഴയുവോളം

നുകര്‍ന്നെടുത്തവര്‍ അതിന്‍ മധുകണം
രക്‌തദാഹികളായ പിശാചുകള്‍ കണക്കെ

പാഞ്ഞടുത്ത കരി വണ്ടുകള്‍ തന്‍
പ്രഹരത്തില്‍ വീണുപോയോ പൂവേ നീ

എങ്കിലും നീ നിര്‍ഭയായ് നിന്നു
കൊടുംകാറ്റില്‍ വീഴാത്ത വന്‍മരം പോലെ

മാപ്പു തരു എന്‍ സോദരി നിന്‍ ജീവന്റെ
സംരക്ഷകരാകേണ്ടിയിരുന്ന ഈ ഭീരുക്കളോടു

നിന്നുടെ രോദന ശബ്‌ദം കേള്‍ക്കാതെ
അകന്നു പോയ കര്‍ണ്ണങ്ങളോട്

തിങ്കളാഴ്ച, നവംബർ 26, 2012

പരീക്ഷണ രാത്രി

ഓര്‍മ്മകള്‍ ചികെഞ്ഞെടുക്കുമ്പോള്‍ ഉണ്ടാകുന്ന വിടവില്‍ നഷ്ട്ബോധത്തിന്റെ പൂര്‍വ്വകാലം നിറയുമ്പോള്‍ മനസ്സില്‍ സൌഹ്രിദത്തിന്റെ ഊഷ്മളതയും ആത്‌മാര്‍ത്ഥതയുമാണു തുടിക്കുന്നത്. എം സി യക്കു പഠിക്കാനായി കലാലയം സ്‌ഥിതി ചെയ്യുന്ന മുന്നു ആറുകളുടെ സംഗമ ഭൂമിയായ മലയോര പട്ടണത്തില്‍ എത്തുമ്പോള്‍‍ ജീവിതത്തില്‍ ആദ്യമായി വീട്ടില്‍ നിന്നു മാറിനില്‍ക്കേണ്ടി വരുമ്പോളുണ്ടാകുന്ന ഒരു പരിഭ്രമം പിടികൂടിയിരുന്നു. പക്ഷേ സൌഹ്രിദത്തിന്റെ കൂട്ടായ്‌മയുടെ ഊശ്മളതയില്‍ അതൊക്കെ അലിഞ്ഞ് ഇല്ലാതാവുകയായിരുന്നു.എത്ര പഠിച്ചിട്ടും ഒരിക്കലും രക്ഷപെടാന്‍ പോകുന്നില്ല എന്നു തെളിയിച്ചു കൊണ്ട് സപ്ളികള്‍ വാരികൂട്ടി തന്റെ സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്ന കോവാലനും ഒരു വായനയില്‍ തന്നെ സകലവും കാല്‍കീഴിലാകുന്ന എല്ലാ പരീക്ഷകളിലും ഒന്നാമനാകുന്ന ബാലേട്ടനും പുങ്കത്തിന്റെ മേലാടയണിഞ്ഞ് എല്ലാവരേയും ഇംഗ്ലീഷു പറഞ്ഞു ഊമരാക്കുന്ന പുങ്കന്‍ ഇക്രുവും എന്നും വൈകിട്ട് നാലുകാലെ കയറി വന്നു ഭാര്യയുടെ മുതുകിനിട്ട് രണ്ട് കൊടുത്താലെ സുഖമായി ഉറങ്ങാന്‍ കഴിയുള്ളു എന്നു പറയുന്ന നിരുപദ്രകാരിയായ ഭര്‍ത്താവിനെ പൊലെ ഇഴഞ്ഞ് ഇഴഞ്ഞ് മാത്രം കൂടണയാറുള്ള രതീഷ്കുമാറും ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്റെ പിന്‍ഗാമിയെന്നു സ്വയം അവകാശപ്പെട്ടു തന്റെ ലോകത്തില്‍ മാത്രം വിഹരിക്കുന്ന കുരിയണ്ണനും ഒക്കെയുള്ള നാനത്വത്തില്‍ എകത്വമായിരുന്നു ആ കൂട്ടായ്മ. 

പരീക്ഷയുടെ തലേന്നു രാത്രിയില്‍ മാത്രം ഡീസന്റ്പിള്ളാരായി അതു വരെ ഒന്നു തിരിഞ്ഞു നോക്കാത്ത പുസ്‌തകങ്ങളോടു  പ്രേമിക്കുന്ന പെണ്ണിനോടു പോലും കാണിക്കാത്ത സ്‌നേഹം കാണിക്കുകയും നിന്നേ ആര്‍ക്കും വിട്ടു തരികില്ലായെന്നു പറഞ്ഞു കൊണ്ട് ആ പുസ്‌തകങ്ങളെ മാറോട് ചേര്‍ത്ത് നിദ്രയെ വരവേല്‍ക്കാറുള്ള  ഒരു പരീക്ഷയുടെ തലേന്നു രാത്രി. പരീക്ഷയുടെ തലേ രാത്രിയെന്നു പറഞ്ഞാല്‍ അതു ഒരു ശിവരാത്രി തന്നെയായിരുന്നു. ഏറു കൊണ്ട പട്ടിയെ പോലെ പോലെ ഒന്നു മനസ്സിലാവതെ എങ്ങോട്ടെന്നില്ലതെ കിറുങ്ങി എതുവിധേനയും സപ്ളിയുടെ പിടിയില്‍ നിന്നു കുതറി മാറാനുള്ള ഒരു പരക്കം പാച്ചിലു തന്നെയായിരുന്നു ആ രാത്രികള്‍. കയ്യെത്തും ദൂരത്തു വന്നിട്ടും പിടിതരാതെ മാറി നടക്കുന്ന സ്വപ്‌നസുന്ദരിയുടെ ഭാവമായിരുന്നു പല വിഷയങ്ങളിലെ സമസ്യകള്‍ക്കു, അവയുടെ ഉത്തരം അറിയാതെ മേലോട്ട് നോക്കി അകാശത്ത് കണ്ണുചിമ്മികളായ നക്ഷത്രങ്ങളെ ദര്‍ശിച്ച്  ഇങ്ങനെയൊക്കെ ടെസ്റ്റ് ബുക്കുകളില്‍ ഉണ്ടെന്നുള്ള പല കണ്ടെത്തലുകളും ഉളവെടുക്കുന്നതും ആ രാത്രിയിലാണു. രാത്രി പന്ത്രണ്ട് മണി ജീവിതത്തില്‍ ഇതുവരെ കാണാത്ത രായപ്പാന്‍ ആദ്യമായി ആ സമയം കണ്ടതിന്റെ ഉന്മാദലഹരിയില്‍ ആറാടുന്നതും ആ രാത്രി തന്നെ . അങ്ങനെ പലതും കൊണ്ടു ഒരു കാളരാത്രിയായിരുന്നു പരീക്ഷകളുടെ തലേന്നുള്ള രാത്രി.

അങ്ങനെയൊക്കെയുള്ള രാത്രിയുടെ അന്ത്യയാമത്തിലാണു ഭയങ്കരമായ ഒരു അലര്‍ച്ച കേട്ട് എല്ലാവരും ഞെട്ടി പതിമയക്കത്തെ ദൂരെക്കു എറിഞ്ഞു കൊണ്ട് ശബ്‌ദം കേട്ട ഭാഗത്തേക്കു ചെല്ലുന്നതു. വെട്ടിയിട്ട മരം പോലെ അവിടെ  ആരോ വീണു കിടക്കുന്നു അടുത്തു ചെന്നു നോക്കുമ്പോളാണു അതു കുറച്ചു നേരം മുമ്പുവരെ അകത്തു തലയും കുത്തി നിന്നു പഠിച്ചു കൊണ്ടിരുന്ന തുളസിയാണെന്നു മനസ്സിലായതു . പണ്ടേ ദുര്‍ബല കൂടാതെ ഇപ്പോള്‍ വയറിനു സൂക്കേണ്ടും എന്നു പറയുന്നതു പോലെ പരീക്ഷയെന്നു കേട്ടാല്‍ ടെന്‍ഷനടിച്ചു എല്ലാരെയും ടെന്ഷിപ്പിക്കുന്ന തുളസി അതാ വീണിത കിടക്കുന്നു ധരണിയില്‍ ഒരു അസ്ഥികൂടം കണക്കെ. നാളത്തെ പരീക്ഷയെ കുറിച്ചു അലോച്ചിച്ചു ടെന്‍ഷന്‍ മൂത്ത് മറിഞ്ഞു വീണതാണോ എന്നു എല്ലാവരും സംശയിച്ചു അവനെ പിടിച്ചു എഴുന്നേല്‍പ്പിച്ചു കാര്യം തിരക്കിയപ്പോളാണു എന്തണെന്നു മന്സ്സിലായതു , പരീക്ഷയുടെ ടെന്‍ഷന്റെ ഭാരം കുറച്ചു വീട്ടിന്റെ പുറകുവശത്ത് ഒഴുവാക്കി കളയാന്‍ വന്നതായിരുന്നു മേല്പ്പടിയാന്‍ , അപ്പോള്‍ അങ്ങു അകലെ ഇരുട്ടിന്റെ മറവില്‍ എന്തോ    അനങ്ങുന്നതു കണ്ട് പേടിച്ചു വീണതാണെന്നു .തുളസിയെ പേടിപ്പിച്ച ഭീകരനെ അന്വേഷിച്ചു ചെന്നവര്‍ കാണുന്നത് ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തില്‍ മന്ദമാരുതനുമായി ശ്രിഗരിക്കുന്ന ഒരു വാഴയില ആടുന്നതല്ലാതെ മറ്റൊന്നും ആരും കണ്ടില്ല,വഴയില കണ്ടു പേടിച്ചു വീണ തുളസിയെ നിനക്കു ഇതിനേക്കാള്‍ എന്തൊ വരാനിരുന്നതാണെന്നു പറഞ്ഞു സമാശ്വസിപ്പിച്ചു കളിയാക്കി വീണ്ടും പാഠപുസ്‌തകവുമായുള്ള മല്‍പിടുത്തതിലേക്കു എല്ലാവരും മടങ്ങി പോയി.

പിറ്റേന്നു രാവിലെ ഒളിഞ്ഞു നോക്കികൊണ്ടു സൂര്യന്‍ കിഴക്കന്‍ മലകളുടെ മുകളില്‍ എത്തിയപ്പോഴേക്കും തന്നെ എല്ലാവരും എഴുന്നേറ്റ് പരീക്ഷയെഴുതാന്‍ പോകാന്‍ റെഡിയായി , പാവം തുളസി മാത്രം കഴിഞ്ഞ രാത്രിയുടെ ഭീകരകാഴ്ച്ചയുടെ ബാക്കി പത്രമായി പരീക്ഷപോലും എഴുതാന്‍ കഴിയാതെ പേടിച്ചു പനി പിടിച്ചു കിടപ്പാണു.വാഴയിലെ കണ്ട് പേടിച്ച തുളസിയെ അവിടെ കിടത്തിയിട്ട് പരീക്ഷയെഴുതാന്‍ ഇറങ്ങുമ്പോളാണു അപ്പുറത്തെ സുശീല ചേച്ചി പറഞ്ഞറിയുന്ന്തു തലേന്നു രാത്രി കോളേജ്ജില്‍ അരോ കയറി ചോദ്യപേപ്പര്‍ മോഷ്‌ട്ടിച്ചെന്നു.അതു കൊണ്ട് പരീക്ഷ മാറ്റി വെച്ചു എന്നു. മാത്രമല്ല ആ കള്ളന്‍ പരിസരത്തെ പല വീടുകളിലും കയറി മോഷ്ട്ടിച്ചെന്നു. ഈശ്വര ഇനിയെങ്ങാനും ഇന്നലെ തുളസി തലേന്നു രാത്രി കണ്ടത് എന്നു പറഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങളെ കളിയാക്കുന്ന മട്ടില്‍ തലേന്നു രാത്രി തുളസിയെ പേടിപ്പിച്ച വാഴയില കാറ്റുമായി ശ്രിഗരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

വ്യാഴാഴ്ച, നവംബർ 15, 2012

വിശ്വാസം അതലേ എല്ലാം

ഈ പ്രാവശ്യം ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് ആയിക്കൊള്ളട്ടെ എന്നു കരുതി ഗള്‍ഫില്‍നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ബേബി തിരിച്ചെത്തി. ഭാര്യയെ കാണാനുള്ള അടങ്ങാത്ത ആവേശമായിരുന്നു മനസ്സു നിറയെ. ആരേയും അറിയിക്കാതെയാണു അതിയാന്റെ വരവ്.
വീട്ടിലേക്കു കയറി വന്നതും ഉമ്മറത്ത് ഒരു പുരുഷന്റെ ചെരിപ്പു കിടക്കുന്നത് ബേബി കണ്ടു.അത് ബേബിയുടെ ചെരിപ്പിനേക്കാള്‍ വളരെ വലുതായിരുന്നു. ആരോ വീട്ടില്‍ വന്നിട്ടുണ്ടെന്ന് ബേബിക്ക് മനസ്സിലായി. അയാള്‍ 'എടീ' എന്ന് അലറി വിളിച്ചു. കുറച്ചു നേരം കഴിഞ്ഞ് ഭാര്യ പുറത്തേക്ക് വന്നപ്പോള്‍ ഭര്‍ത്താവുണ്ട് നില്ക്കുന്നു. പെട്ടെന്നുണ്ടായ പരിഭ്രമം മറച്ച് സന്തോഷമഭിനയിച്ചുകൊണ്ട് ഭാര്യ അയാളെ അകത്തേക്ക് ക്ഷണിച്ചു.

അപ്പോള്‍ ആ ചെരിപ്പ് ആരുടേതാണെന്ന് അയാള്‍ വീണ്ടും ചോദിച്ചു. ഭാര്യ പറഞ്ഞു: 'ചേട്ടന്‍ മറന്നോ, ഗള്‍ഫിലേക്ക് തിരിച്ചു പോകുന്ന ദിവസം ഒരു ജോഡി ചെരിപ്പു വാങ്ങിയത്?അത് വളരെ വലിപ്പം കൂടിയെന്നു പറഞ്ഞ് ചേട്ടന്‍ ഇവിടെയിട്ടു പോയതല്ലേ? ഓര്‍ക്കുന്നില്ലേ?'

എത്രയാലോചിച്ചിട്ടും അങ്ങനെയൊരു സംഗതി ഓര്‍ത്തെടുക്കാന്‍ ബേബിക്കായില്ല. പിന്നെ, ഭാര്യയെ കണ്ട സന്തോഷത്തില്‍ തനിക്കാ കാര്യം മറന്നു പോയതായിരിക്കുമെന്ന് കരുതി അയാള്‍ അകത്തേക്ക് കയറി.

അപ്പോള്‍ കോലായിലുള്ള ടീപ്പോയില്‍ ചായ കുടിച്ചുവെച്ച രണ്ടു കപ്പുകള്‍ ബേബി കണ്ടു. അയാള്‍ക്ക് വീണ്ടും സംശയമുണ്ടായി.

ബേബി: 'ഇതാരാണെടീ രണ്ടു പേര്‍ ചായ കുടിച്ചത്?'

ഭാര്യ: 'ഓ, അതും ചേട്ടന്‍ മറന്നോ? മൂന്നു കൊല്ലം മുന്‍പ് ചേട്ടന്‍ പോകുമ്പോള്‍ നമ്മള്‍ രണ്ടുപേരുംകൂടി ചായകുടിച്ചത് ഓര്‍മയില്ലേ? ആ സുന്ദര നിമിഷം എപ്പോഴും ഓര്‍മിക്കാന്‍ ഞാന്‍ ആ കപ്പുകള്‍ അങ്ങനെ തന്നെ വെച്ചതാണ്.'

ഭാര്യയെ കണ്ടതിന്റെ ആവേശത്തില്‍ അയാള്‍ കൂടുതലൊന്നും ചോദിക്കാന്‍ നിന്നില്ല. താന്‍ ആ കാര്യം മറന്നുപോയതാകുമെന്നു കരുതി.

അകത്തെത്തിയപ്പോള്‍ ആഷ്‌ട്രേയില്‍ ഒരു സിഗരറ്റു കുറ്റി കണ്ടു.

'ആരാണെടീ ഇവിടെ സിഗരറ്റു വലിക്കുന്നത്?' ബേബി ദേഷ്യത്തോടെ ചോദിച്ചു. പരിഭ്രമത്തോടെ ഭാര്യ പറഞ്ഞു: 'ങാ! ചേട്ടന്‍ അതും മറന്നോ! മൂന്നുവര്‍ഷം മുന്‍പ് പോകുമ്പോള്‍ ചേട്ടന്‍ അവസാനമായി വലിച്ച സിഗരറ്റ് കുറ്റിയല്ലേ അത്? ഞാന്‍ ചേട്ടന്റെ ഓര്‍മയ്ക്കുവേണ്ടി അതുപോലെ അവിടെ സൂക്ഷിച്ചു വെച്ചതല്ലെ...അതു താന്‍ വലിക്കാറുള്ള ബ്രാന്റ് സിഗരറ്റല്ല എന്നു ബേബിക്കു മനസ്സിലായെങ്കിലും ആ നേരത്ത് ഭാര്യ പറഞ്ഞത് ശരിയായിരിക്കുമെന്ന് അയാള്‍ക്ക് തോന്നി. കാരണം, ഗള്‍ഫിലേക്ക് പോകുന്ന തിരക്കിനിടയില്‍ ഒരു പക്ഷേ താന്‍ ബ്രാന്‍ഡുമാറി സിഗരറ്റ് വാങ്ങി വലിച്ചു പോയതാകും.

പക്ഷേ, കിടപ്പു മുറിയിലെത്തിയപ്പോള്‍ അയാള്‍ ശരിക്കും പൊട്ടിത്തെറിച്ചുപോയി. കിടക്കയ്ക്കു പിന്നില്‍ ആരുടെയോ പാന്റ്‌സും ഷര്‍ട്ടും തൂക്കിയിട്ടിരിക്കുന്നു! അതും വളരെ വലിപ്പം കൂടിയത്. കത്തുന്ന കണ്ണുകളോടെ ബേബി ചോദിച്ചു: 'ആരുടെതാണിത്? സത്യം പറഞ്ഞോ, ആരാണിവിടെയുള്ളത്?'

അങ്കലാപ്പിലായിപ്പോയ ഭാര്യ ഒരുവിധം പറഞ്ഞൊപ്പിച്ചു: 'ഇതു നല്ല കൂത്ത്! ചേട്ടനല്ലേ അന്നു ഗള്‍ഫില്‍ പോകുന്ന ദിവസം കുറേ ജോഡി വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടു വന്നത്? അതില്‍ ഈ ജോഡി വലിപ്പം കൂടിപ്പോയെന്നും ഇനി അതു കൊണ്ടുപോയി മാറ്റി വാങ്ങാന്‍ നേരമില്ലെന്നും പറഞ്ഞ് ഇതവിടെ തൂക്കിയിട്ടത് ഓര്‍മയില്ലേ? ചേട്ടന്റെ ഓര്‍മയ്ക്കു വേണ്ടി ഞാനത് അവിടെ നിന്നും എടുത്തതേയില്ല.'

ഭാര്യ പറയുന്ന ആ കാര്യം ബേബിക്ക് ഓര്‍മിച്ചെടുക്കാന്‍ പറ്റിയില്ല. പക്ഷേ, തന്റെ ഓര്‍മശക്തി ഇപ്പോള്‍ വളരെ ദുര്‍ബലമാണെന്ന് അയാള്‍ക്കറിയാം.ഭാര്യ പറയുന്നത് ശരിയായിരിക്കാം. പ്രേമത്തോടെ അവളെ നോക്കിക്കൊണ്ട്, അവള്‍ പറഞ്ഞ കാര്യം തനിക്ക് ഓര്‍മ വന്നെന്ന മട്ടില്‍ അയാള്‍ പറഞ്ഞു 'ങാ ഉവ്വ്... ഞാനോര്‍ക്കുന്നു.'

പക്ഷേ, കിടപ്പുമുറിയിലെ വലിയ അലമാര തുറന്നപ്പോള്‍ കണ്ട കാഴ്ച്ച കണ്ട് ബേബി തരിച്ചുനിന്നുപോയി!
അലമാരയ്ക്കുള്ളിലുണ്ട് വലിയ ശരീരമുള്ള ഒരു അപരിചിതന്‍ നില്ക്കുന്നു.

'ആരാണെടാ റാസ്‌കല്‍?' ബേബി അയാളോട് അലറി.

എന്നാല്‍ വളരെ ശാന്തനായി ആ അപരിചിതന്‍ ബേബിയോട്

ചോദിച്ചു: 'ഇത്രനേരവും താങ്കളുടെ ഭാര്യ പറഞ്ഞതെല്ലാം താങ്കള്‍ വിശ്വസിച്ചില്ലേ?'

ബേബി: 'ഉവ്വ്.'

പെട്ടെന്ന് ഭാവം മാറ്റി, വളരെ വിനീതനായി തൊഴുകൈയോടെ അപരിചിതന്‍ പറഞ്ഞു: 'എന്നാല്‍ ഞാനീ പറയുന്നതു കൂടിയൊന്നു വിശ്വസിക്കൂ സാര്‍,
"ഞാന്‍ സത്യമായിട്ടും കൂത്താട്ടുകുളത്തോട്ടുള്ള ബസ്സ് കാത്തു നില്ക്കുകയാണ്.'

വ്യാഴാഴ്ച, ഒക്ടോബർ 25, 2012

കച്ചവടം പൊട്ടിയപ്പോള്‍...

എന്തിരോ എന്തോ ഒരു കിങ്ഫിഷര്‍ ബിയറും അടിച്ചു വീലായി ഇരിക്കുമ്പോളാണു അതിയാനു ഒരു പൂതി മനസ്സില്‍ തളിരിടുന്നതു.. കിങ്ഫിഷറായി യൊന്നു പറക്കണമെന്നു. എന്നാല്‍ പിന്നെ ഒന്നു പറന്നേക്കാം എന്നു കരുതിയാണു കുറെ ബിമാനം വാങ്ങി കച്ചവടം തുടങ്ങിയതു. രാജ്യത്തെ പാവങ്ങളെ എങ്ങനെയെങ്കിലും ഉയര്‍ച്ചയിലെത്തിക്കണമെന്ന ആശ മാത്രമേ മനസ്സിലു ഉണ്ടായിരുന്നുള്ളു. പക്ഷേ ശത്രുക്കള്‍ വേറെ പലതും പറഞ്ഞെങ്കിലും തളരാതെ പിടിച്ചു നിന്നു പറക്കാന്‍ തന്നെ പുള്ളിക്കാരന്‍ തീരുമാനിച്ചു. അതു ഒരു ഒന്നു ഒന്നര പറപ്പിരു തന്നെയായിരുന്നു. ചോദിച്ചല്‍ എത്ര വേണെല്ലും നല്‍കാന്‍  ബാങ്കുകള്‍  പുള്ളിയുടെ മുമ്പില്‍ മത്സര മായിരുന്നു. 10 ചോദിച്ചാല്‍ 100 പിടിച്ചോ എന്നായിരുന്നു അവരുടെ ലൈന്‍, . എന്നാല്‍ പിന്നെ ചന്ദ്രനിലോട്ടും പറ്റുമെങ്കില്‍ സൂര്യനിലോട്ടും ബിമാന സര്‍വ്വിസ്സു തുടങ്ങാന്‍ അലോച്ചിരുന്നപ്പോളാണു പണി കിട്ടിയതു അതിന്റെ പിന്നില്‍ ശനിയുടെ അപഹാരമണോ എന്നു സംശയിക്കാനും കാരണമില്ലാതില്ല കാരണം പുതിയ റൂട്ടില്‍ ശനിയെ മൈന്ഡു ചെയ്യാതെ ചന്ദ്രനെ തിരെഞ്ഞെടുത്തതിലുള്ള അപഹാരമാകാം എന്തായാലും കച്ചവടം പൊട്ടിയെന്നായാപ്പോള്‍ ആരും 5 പൈസ കടംകൊടുക്കുന്നില്ലാ ഇനിയങ്ങു സ്വയം പാപ്പരായി പ്രഖ്യാപിച്ചു രക്ഷപെടാം.പണത്തിനു മേലില്‍ ഒരു ഫിഷറും പറക്കില്ല മോനെ... പാപ്പരായാല്‍ പിന്നെ ഒന്നു കൊടുക്കേണ്ടല്ലോ..പലരേയും മണ്ടന്മാരാക്കി  ക്രിക്കറ്റും കളിച്ചു ബിയറുമടിച്ച് ലാവിഷായി തന്നെ നടക്കാം

നമ്മുടെ നാട്ടില്‍ പണമുള്ളവനു എന്തും അകാം എന്നതിനുള്ള ഒന്നാന്തരം  ഉദാഹരണമണു മല്യമുതലാളിയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ 6000 കോടി കിട്ടാകടം എഴുതി തെള്ളാന്‍ ഇന്ഡ്യാമഹാരാജ്യത്തിലെ ബാങ്കുകള്‍ തയറെടുക്കുന്നു എന്നുള്ളത് . പാവപ്പെട്ട മനുഷ്യരുടെ കാശ് ഈ കോടിശ്വരനായ മദ്യരാജാവിന്റെ ധൂര്‍ത്തിനു വേണ്ടി ദാനം നല്‍കുന്നാതില്‍ എന്തു ന്യായികരണമാണുള്ളതു. ഒരു പാവപ്പെട്ടവന്‍ വയ്‌പ്പയെടുത്തു തിരിച്ചടക്കാനകാതെ ചക്രശ്വാസം വലിക്കുമ്പോള്‍ ഒരു ദയയും കാണിക്കാത്തവര്‍ ആളുകളെ കുടിപ്പിച്ചു ചീര്‍ത്ത് വീര്‍ക്കുന്ന ഒരു കോര്‍പ്പറേറ്റ് ഭീമനോടു രാഷ്‌ട്രീയ സ്വാധീനത്തിന്റെ പിന്‍ബലത്തില്‍ കാണിക്കുന്ന സൌമനസ്യത്തിനു എന്തു ധര്‍മ്മികതയുണ്ട്?
 
ഐ പി എല്ലിനു വേണ്ടിയും തന്റെ വിനോദങ്ങള്‍ക്കു വേണ്ടിയും ലാവിഷായി പണമിറക്കുന്ന മല്യയ്‌ക്കു വേണ്ടി വാദിക്കാന്‍ പലരുമുണ്ടായാലും സാധാരണക്കാരുടെ മനസ്സില്‍ ഇങനെ നാടിനെ വഞ്ചിക്കുന്നവര്‍ക്കുള്ള സ്‌ഥാനം ചവറ്റുകുട്ടയിലാണു. നാട്ടിലെ ചെറുപ്പക്കാരെ കുടിപ്പിച്ചു സുന്ദരിമാരോടൊത്തു ആടിരസിക്കുന്നവനു കൈത്താങ്ങല്‍ നല്‍കുന്നതിനേക്കാള്‍ നല്ലതു കിടപ്പാടം പണയം വെച്ചു മക്കളെ പഠിപ്പിക്കുവാനും ജീവിക്കാന്‍ വേണ്ടി കാര്‍ഷിക വായ്പ്പയെടുത്തു കാലവസ്‌ഥ ചതിച്ചു തിരിച്ചടക്കാനാകാതെ നട്ടം തിരിയുന്നവനു ഒരു കൈ സഹായം ഭരണകര്‍ത്താക്കള്‍ ചെയ്യുന്നതല്ലേ...എന്നിട്ടും എന്തേ ഇവര്‍ ഇങ്ങനെയൊക്കെ കഷ്‌ട്ടം തന്നെ അല്ലതെന്തു പറയാന്‍.

തിങ്കളാഴ്ച, സെപ്റ്റംബർ 24, 2012

ബള്‍ബ് ജോണ്‍

പത്താം ക്‌ളാസിലെ പരീക്ഷ ജയിച്ചപ്പോള്‍ തന്നെ കോളേജിനെക്കുറിച്ചുള്ള ചേട്ടന്മാര്‍ പറഞ്ഞ കഥകള്‍ കേട്ട് മനസ്സും ശരീരവും അവിടേക്കു പറന്നെത്താനായി കൊതിച്ചിരുന്നു. ആ കൊതീയും കൊണ്ടാണു കോളേജിലേക്കു വരുന്നതു, അല്‍പ്പം അഹങ്കാരമൊക്കെ മുഖത്തു വരുത്തി പ്രീഡിഗ്രിക്കു ചേരാനായി കലാലയത്തില്‍ കാലെടുത്തു വച്ചതു തന്നെ ഉറക്കെയുള്ള സമരം വിളിയും കേട്ടു കൊണ്ടാണു. അന്നത്തെ സമരത്തിന്റെ കാരണം കോളേജ്ജിന്റെ വാട്ടര്‍ ടാങ്കിനുള്ളില്‍ ചത്ത എലിയെ കണ്ടെടുത്തു എന്നുള്ളതായിരുന്നു.ഇതിന്റെ പിന്നില്‍ അന്നു വൈകുന്നേരം ടി വിയില്‍ വരുന്ന ഇന്ത്യാ പാകിസ്‌ഥാന്‍ ക്രിക്കറ്റ് മാച്ചാണെന്നു ചില ദോഷൈകദ്രിക്കുകള്‍ പറയുന്നതു കേട്ടു വായും പൊളിച്ചിരുന്ന ഞങ്ങള്‍ പുതിയ കുട്ടികള്‍ക്കു ഇതൊക്കെ പുതുമയുള്ള കാര്യമായിരുന്നു, സ്‌ക്കൂളിന്റെ അഭിമാനത്തിന്റെ പ്രശ്‌നമായ 100% ശതമാനം വിജയത്തിനായി ഞങ്ങളുടെ സ്വാതന്ത്രത്തിനു മേല്‍ കത്തി വച്ചു കര്‍ശനമായ ചട്ടങ്ങളും മറ്റും അടിച്ചേല്‍പ്പിച്ചിരുന്ന സ്‌കൂളില്‍ നിന്നു വന്ന ഞങ്ങള്‍ക്കു  കലാലയം ഒരു സ്വാതന്ത്രത്തിന്റെ മായ ലോകമായിരുന്നു.

സമരം വിളിയും അടിയും നടക്കുമ്പോള്‍ ഓടി ഒളിക്കാറുള്ള ഞങ്ങള്‍ക്കു  മുമ്പില്‍ തുറന്നു കിടക്കുന്ന സ്വതന്ത്രത്തിന്റെ വതില്‍ അധിക നാള്‍ കണ്ടില്ലെന്നു നടിക്കാന്‍ കഴിയുമായിരുന്നില്ല . അങ്ങനെ പതുക്കെ കലാലയ ജീവിതത്തിലെ സമരങ്ങളും മരം ചുറ്റി പ്രണയങ്ങളും ലൈബ്രറില്‍ പമ്മന്റെ പുസ്‌തക പരായണവും ക്ളസ്സു കട്ടു ചെയ്‌തുള്ള  ശാന്തി തീയേറ്ററിലെ നൂണ്‍ ഷോകളും മീന്‍പിടിപ്പു പാറയിലെ കടവിലെ  കുളിസീനുകളും ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണെന്നു പുതിയ കുട്ടികള്‍ക്കു മനസ്സിലായി തുടങ്ങി.

പ്രീഡിഗ്രി ഫസ്‌റ്റ് ഗ്രൂപ്പില്‍ ചേര്‍ന്ന ഞങ്ങള്‍ക്കു ഫിസിക്‌സ്സ് പ്രാക്‌ടിക്കല്‍ ക്‌ളാസ്സുകള്‍ ഒരു പേടി സ്വപ്‌നമായിരുന്നു.സിംബിള്‍ പെന്‍ഡുലത്തിന്റെ ആട്ടം ശരിയായില്ലെന്നു പറഞ്ഞു ചെവിക്കിട്ടു കിഴിക്കുന്ന കാടന്‍ മത്തായി മുതല്‍ ക്‌ളാസില്‍ ശ്രെദ്ധിക്കതെയിരുന്നാല്‍ തെറിപറയുന്ന വെട്ടുപോത്ത് മുതലുള്ള അദ്ധ്യാപകര്‍ വാഴുന്ന ഫിസിക്സ് എല്ലാവര്‍ക്കും ഒരു പേടി സ്വപ്‌നമായിരുന്നു.ഈ ഭീകരന്മാരായ അദ്ധ്യാപകര്‍ വാഴുന്ന ലാബിലേക്കു കയറി ചെല്ലുന്നതു തന്നെ ചങ്കിടിപ്പോടെയാണു.

ഫിസിക്‌സ് ലാബിലാണു സംഭവം നടക്കുന്നത്. ലാബിലെ കോണ്‍കേവ് ലെന്‍സ് ടെസ്‌റ്റ് ചെയ്യാനുള്ള ബള്‍ബ് കാണുന്നില്ലായെന്നു ആരോ വന്നു കാടന്‍ മത്തായി സാറിനോടു പറഞ്ഞപ്പോള്‍ തന്നെ എല്ലാവരുടേയും മുട്ടുകിടന്നു വിറയ്‌ക്കാന്‍ തുടങ്ങി. ആരാണു ബള്‍ബ് അടിച്ചുമാറ്റിയതെന്നു അറിയാന്‍ സാറന്മാരുടെ മേല്‍നോട്ടത്തില്‍ ഒരോരുത്തരുടേയും ബാഗ്ഗുകള്‍ തപ്പാന്‍ തുടങ്ങീ , കഴിഞ്ഞവര്‍ കഴിഞ്ഞവര്‍ ആശ്വാസം കൊണ്ടപ്പോള്‍ അടുത്ത ഊഴത്തിനു നില്‍ക്കുന്നവന്റെ പടെ പടെ എന്നുള്ള നെഞ്ചിടിപ്പിന്റെ ശബ്‌ദം അവിടമാകെ മുഴങ്ങി കൊണ്ടിരുന്നു.

ഒടുവില്‍ ക്‌ളാസിലെ അയ്യോ പാവമായ ജോണിന്റെ ഊഴം വന്നെത്തി. അങ്ങനെ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീക്ഷണിയായേക്കാവുന്ന ആ കൊലചതി ചെയ്‌തവനെ കണ്ടെത്തി, ജോണിന്റെ ബാഗില്‍ മൂന്നാലു ബള്‍ബ്ബുകള്‍. ഹബടാ ഭയങ്കര അകെ നാലടി പോലും നീളമ്മില്ലാത്തവന്റെ കൈയ്യിലിരിപ്പേ എന്നു പറഞ്ഞു കാടന്‍ മത്തായും വെട്ടുപോത്തും കൂടെ അവനെ വളഞ്ഞു. പാവം ജോണ്‍ കിടുക്കിടാന്നു കിടന്നു വിറയ്‌ക്കാന്‍ തുടങ്ങി. അദ്ധ്യാപകരുടെ കൈയ്യില്‍ നിന്നു കണക്കിനു കിട്ടിയ അവനു അതിനു ശേഷം ക്‌ളാസില്‍ പുതിയ പേരും വീണു " ബള്‍ബ് ജോണ്‍" .

പക്ഷേ പിന്നിട് അറിയാന്‍ കഴിഞ്ഞതു മുറി വ്രിത്തിയാക്കാന്‍ വന്ന അറ്റന്‍ഡര്‍ ചേട്ടന്‍ ഫ്യൂസായെന്നു കരുതി ഉരിമാറ്റിയ ബള്‍ബുകള്‍ എതോ വീരുതന്‍  ജോണിന്റെ ബാഗില്‍ തിരുകി കയറ്റിയതാണ്.

ശനിയാഴ്ച, ജൂലൈ 21, 2012

ഷവര്‍മ്മ കണ്ടാല്‍ ഇപ്പോള്‍ ഷിവറിങ്ങ്


ഷവര്‍മ്മ കഴിച്ചാല്‍ പെട്ടെന്നു തന്നെ ശവമാവാമെന്നു കേട്ടു ഷിവര്‍ അടിച്ചിരിക്കുന്നവര്‍ എത്രേയും പെട്ടെന്നു ഷവര്‍മ്മയ്ക്കൊരു ഒരു പകരക്കാരനേ തെടേണ്ടതാണു കാരണം ഷവര്‍മ്മ ഇപ്പോള്‍ യമപുരിയിലേക്കുള്ള യാത്രയുടെ വിസയായി മാറിയിരിക്കുന്നു . മലയാളിയുടെ ദേശിയ ഭക്ഷണമാവാന്‍ എല്ലാ സാധ്യതകളും ഉണ്ടായിരുന്ന ഷവര്‍മ്മയ്‌ക്കു ഓര്‍ക്കാപ്പുറത്തു കിട്ടിയ അടിയായി പോയി ഇപ്പോള്‍ നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍. ഇപ്പോഴത്തേ ദേശിയ ഭക്ഷണമായ പൊറോട്ടയുടെ ആരാധകര്‍ ഇതിനു പിന്നില്‍ ഒരു പക്ഷേ പ്രവര്‍ത്തിച്ചിട്ടുണ്ടായിരിക്കാം.എന്തായാലും രണ്ടു നാലു ദിനം കൊണ്ടു തണ്ടിലേറി നടന്ന ഷവര്‍മ്മയ്ക്കു ഈ ഗതി വരുമ്മെന്നു ആരു കണ്ടു

മനോഹരമായി അലങ്കരിച്ച മുന്നാപുറമുള്ള പല സുന്ദര ഭക്ഷണശാലകളുടേയും പിന്നമ്പുറവും മറ്റും തുറന്നുകാട്ടപെട്ടതോടെ അവിടുത്തെ അടുക്കള രഹസ്യങള്‍ പലതും അങ്ങാടി പാട്ടായി. അവിടെ കയറി മൂക്കുമുട്ടെ തട്ടി ഒടുവില്‍ എട്ടിന്റെ പണി കിട്ടിയവര്‍ക്കു അതൊരു അനുഭങ്ങള്‍ പാളിച്ചകളായി മാറി. അടുക്കളയില്‍ നിന്നു അന്വേഷകര്‍ കണ്ടെടുത്ത കക്കൂസ് മാലിന്യങ്ങളും പഴകിയ ഭക്ഷണ സാധനങ്ങളുടെ കണക്കുകളും സമൂഹത്തെ ഞെട്ടിക്കാന്‍ പോന്നവായാണു.വിശ്വാസ വഞ്ചന കാണിച്ചു കീശയും ഉദരവും വീര്‍പ്പിക്കുന്ന ഈ കാലന്മാരെ അവരുണ്ടാക്കിയ നിലവാരമില്ലാത്ത സാധനങ്ങള്‍ അവരെ കൊണ്ടു തന്നെ തീറ്റിച്ചു ശിക്ഷിക്കണം.

ഇതൊക്കെ കാണുമ്പോള്‍ അണിഞ്ഞൊരുങ്ങി വഴിയരികില്‍  നിന്നു വഴിയാത്രക്കാരേ ആകര്‍ഷിക്കുന്ന സുന്ദരിയേ പോലെ കമ്പിയില്‍ തൂങ്ങി  കിടക്കുന്ന ഷവര്‍മ്മയേ നോക്കി വെള്ളമിറക്കി നിന്നതൊക്കെ വേസ്‌റ്റായി പോയല്ലോ ദൈവമേ എന്നു ഒരു നിലവിളി ഈയുള്ളവന്റെ ഉള്ളില്‍ നിന്നു അറിയാതെ മുഴങ്ങുന്നു.എന്തായാലും ഷവര്‍മ്മ പോയാല്‍ പോട്ടെ  പൊറോട്ടയും കെ ഫ് സി ചിക്കനുമൊക്കെ ബാക്കിയുണ്ടല്ലോ തത്ക്കാലം അവരെ കൊണ്ടു അഡ്ജസ്റ്റ് ചെയ്യാം.

NB : ഹോട്ടലുകള്‍ക്കു നേരെയുള്ള പീഡനം തുടര്‍ന്നാല്‍ അനിശ്ചിതക്കാലത്തെക്കു അവയൊക്കെ അടച്ചിടുമെന്നു ആള്‍ കേരള ഹോട്ടല്‍ അസോസിയേഷന്‍. അങ്ങനെ വന്നാല്‍ മലയാളികളുടെ ആയൂര്‍ ദൈര്‍ഘ്യം ഇനിയും കൂടി കാലനു പണിയില്ലാതെയാവും.
Related Posts Plugin for WordPress, Blogger...