അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഓഗസ്റ്റ് 20, 2015

പേരറിയാത്ത സുന്ദരി

ജോലി തേടി ബാഗ്ളൂറില്‍ എത്തിയപ്പോള്‍ താമസിക്കുവാന്‍ ഒരു വീട് വാടകയ്ക്കു കിട്ടിയത് ഒരു ഹിന്ദിവാലയുടേതായിരുന്നു. ഞങ്ങള്‍...ഒരു പത്ത് പന്ത്രണ്ടു കന്യകന്മാര്‍ അവിടെയുണ്ടായിരുന്നു.പണി തേടി വന്നു ഒരു പണിയുമില്ലാതെ വായും നോക്കിയിരിക്കുന്നവരും ഒരു പണികിട്ടുവാന്‍ വേണ്ടി ഇന്റെര്‍വ്യൂ പ്രിപ്പെറെഷനും മറ്റുമായി അഹോരാത്രം പണിയെടുക്കുന്ന ഒരു പറ്റം യുവ സൈബര്‍ കോമളന്മാരുടെ ലോകം..രാത്രി ഒരു മണി വരെ നീളുന്ന ചീട്ടുകളിയും പാട്ടുമൊക്കെയുള്ള രസികന്മാരുടെ ലോകം..വീടിനു മുമ്പില്‍ കൂടി പോകുന്ന എല്ലാ സുന്ദരികളേയും സ്വന്തം കാമുകിയായി സങ്കല്പിച്ചു സ്വപ്നം കാണുന്ന പ്രായം..അവിടെയ്ക്കാണു ആ കൊച്ചു സുന്ദരി കടന്നു വരുന്നത്...വീട്ടുടമയുടെ വീട്ടില്‍ രാവിലെ ഒരു പാത്രവുമായി പാലിനു വരുന്ന പാലു പോലെ വെളുത്ത സുന്ദരിക്കുട്ടി..വിശന്നു ഇരിക്കുന്നവന്റെ മുമ്പിലേക്കു വെച്ച പാല്‍പ്പായസമായിരുന്നു അവള്‍..അവളെ ഒരു നോക്കു കണ്ട് നിര്‍വ്‌റിതിയുടെ തീരം പറ്റാന്‍ ഞങ്ങളുടെ ജനലിലെ കൂട്ടയിടി ഒരു നിത്യ സംഭവമായിരുന്നു.പേരറിയാത്ത ആ സുന്ദരിയുടേ പേരറിയുവാന്‍ എല്ലാവര്‍ക്കും വളരെ
ആഗ്രഹമുണ്ടായിരുന്നു.പലരും പല പേരുകള്‍ മനസ്സില്‍ സങ്കല്പിച്ചു സ്വയം സമാധാനിച്ചു.. അങ്ങനെയിരിക്കുമ്പോളാണു കുഞ്ഞാടിനേ പോലെ നിഷ്കളങ്കനായ ബിനീഷ് ഓടിക്കിതച്ചുകൊണ്ട് വന്നു പറയുന്നത്.." കിട്ടിപ്പോയി അളിയന്മാരേ..! അവളുടെ പേരു കിട്ടി ".ഇവന്‍ ആളു കൊള്ളാമല്ലോ എങ്ങനെ ഒപ്പിച്ചെടുത്തു ഇത്..ഗജകില്ലാടി ഷാനും ഒളിഞ്ഞു നോട്ടകാരന്‍ അഭിയും വിരുതന്‍ പ്രേമനും തടിയന്‍ സാമുവും എത്ര ശ്രമിച്ചിട്ടും നടക്കാത്ത കാര്യം നിശ്പ്രയാസം സാധിച്ച അവന്റെ കഴിവില്‍ ഞങ്ങളോരോരുത്തരും അഭിമാന പുളകിതരായി തരിച്ചു നിന്നു...അവന്റെ വായില്‍ നിന്നു വരുന്ന ആ സുന്ദരിയൂടെ പേരിനായി കാത്തിരുന്ന ഞങ്ങളോരോരുത്തരും , അന്ന് ആദ്യമായി ഒരു ആണിന്റെ വായി നോക്കികളായി......ആവേശം മൂത്ത് ബിനീഷ് ഉറക്കെ അലറി " അവളുടെ പേരാണു ബേട്ടീ...അവന്റെ ബേട്ടി പ്രയോഗത്തില്‍ മരവിച്ചിരുന്ന ഞങ്ങളേ നോക്കി  അവന്‍ വീണ്ടും അലറി"അമ്മച്ചിയാണേ വീട്ടുടമ ആ പെണ്‍കുട്ടിയേ ബേട്ടിയെന്നു വിളിക്കുന്നത് ഞാന്‍ കേട്ടതാ... ബേട്ടി ബിനിഷ് നല്ല ചേര്‍ച്ച അല്ലേ....".

തിങ്കളാഴ്‌ച, ഓഗസ്റ്റ് 11, 2014

കന്നട കൊത്തില്ല

ആദ്യമായി കേരളത്തിനു വെളിയില്‍ പോകുന്ന അവേശത്തിലായിരുന്നു ഞങ്ങള്‍ ഒരോരുത്തരും.ബാഗ്ളൂരില്‍ പ്രോജക്റ്റ് വര്‍ക്കിനു പോകുകയായിരുന്നു ഞങ്ങള്‍.മജസ്റ്റിക്കില്‍ വന്നു ട്രയിന്‍ ഇറങ്ങി   ഇനിയെന്ത് എന്നു ചിന്തിച്ചു അവിടെ ഓരം പറ്റിനില്‍ക്കുന്ന ഹിജഡകളേയും നൊക്കി വായും പൊളിച്ചു കുറേ നേരം നിന്നു,കന്നട ഭാഷയാണെങ്കില്‍ ഒരു പിടിയുമ്മില്ല, അവിടെ നേരത്തേ പോയ കുറച്ചു കൂട്ടുകാര്‍ പഠിപ്പിച്ച ഓഞ്ഞ കുറെ കന്നട കാണാതെ പഠിച്ചു കൊണ്ടാണു ഞങ്ങള്‍ വന്നിരിക്കുന്നത്, ഞങ്ങള്‍ക്കു പോകേണ്ടുന്ന കെ ആര്‍ പുരത്തിലേക്കുള്ള ബസ്സ് എവിടെ നിന്നാണെന്നു എതവനോടെങ്കിലും ചോദിച്ചേ രക്ഷയുള്ളു, അതാ അവിടെ ഒരു ചേട്ടന്‍ നില്‍ക്കുന്നു കണ്ടാല്‍ ഒരു കന്നടചേട്ടന്റെ  ലുക്കു ഉണ്ട്, രണ്ടും കല്‍പ്പിച്ചു ഞാന്‍ ചേട്ടന്റെ അടുത്തു ചെന്നു എന്റെ കന്നട വൈഭവം മറ്റ് കൂട്ടുകാരേ കാണിക്കാന്‍ വേണ്ടി ചോദിച്ചു " ബസ്സ് കെ ആര്‍ പുരം ഹോഗുമാ??", ചേട്ടന്‍ വളരെ ദയനിയമായി ഞങ്ങളെ നോക്കിയിട്ട് മിണ്ടാതെ നിന്നു. ശെടാ ഒരു ഉത്തരം പറയിപ്പിക്കണമല്ലോ, ഞാന്‍ വീണ്ടും ചോദ്യമാവര്‍ത്തിച്ചു, അപ്പോള്‍ ചേട്ടന്‍ പറയുകയാ " കന്നടാ കൊത്തില്ലാ" എന്നു , കന്നടാ കൊത്തില്ല എന്നോ ... കന്നടാ കൊത്തിയാലും ഇല്ലേല്ലും  ഞങ്ങള്‍ക്കു കെ ആര്‍ പുരത്തു പോയേ പറ്റു..   ചോദ്യം അവര്‍ത്തിച്ചു കൊണ്ടേയിരുന്നു.. ആവശ്യക്കാരനു ഔജ്യത്ത്യമില്ലലോ... ഒടുവില്‍ സഹികെട്ട് ചേട്ടന്‍ പറഞ്ഞു "
ഹോഗുമായിരിക്കും". ഹോഗുമായിരിക്കുമെന്നോ ... അപ്പോള്‍ കൂട്ടത്തിലുള്ള രാമു പറയുകയാ.. അളിയ ഈ കന്നട കൊത്തില്ലാ എന്നു ചേട്ടന്‍ ആദ്യമേ പറഞ്ഞത് ഇത് കൊണ്ടായിരിക്കും.അതു ഞങ്ങളെ പോലെ തന്നെ ആദ്യമായി  വന്ന എതോ ഒരു മല്ലുചേട്ടനായിരുന്നു.

ശനിയാഴ്‌ച, ഫെബ്രുവരി 08, 2014

ആട് ചിരി

അപ്രതീക്ഷിതമായിട്ടായിരുന്നു അവള്‍ അവന്റെ മുമ്പില്‍ വന്നത്.ഇനി ഒരിക്കലും കാണില്ല എന്നു ധരിച്ചിരുന്ന രണ്ടുപേരുടെ നീണ്ട കൂറേ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു കണ്ടുമുട്ടല്‍, അവളെ കണ്ടപ്പോള്‍ രാമുവിനു പണ്ട് പുഴകടവില്‍ നാരിനിരാട്ട് കാണാന്‍ പോയപ്പോള്‍ പോലും  ചതിച്ചിട്ടില്ലാത്ത തന്റെ രണ്ടു കണ്ണുകളേയും വിശ്വസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. താന്‍ കാണുന്നത് എതോ സ്വപ്നമാണോ എന്നറിയാന്‍ വേണ്ടി സ്വന്തം കൈകളില്‍ നുള്ളി നോക്കി, നല്ല വേദനയുണ്ട് , ഇത് സ്വപ്നമല്ല യാഥാര്‍ത്യം തന്നെയാണ്.അപ്രതീക്ഷിതമായി അവള്‍ മുമ്പില്‍ വന്നു രാമുവല്ലേ എന്നു ചോദിച്ചപ്പോള്‍ കൈവിട്ട് പോയ സ്വന്തം പട്ടത്തെ നോക്കി അമ്പരന്നു നില്‍ക്കുന്ന കൊച്ചുകുട്ടിയേ പോലെയായി അവന്‍ മാറി,  ഓര്‍മ്മകള്‍ അവനെ കുറെ വര്‍ഷങ്ങള്‍ പുറകിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയി.

കോളേജിലെ രണ്ടാം വര്‍ഷം,ജൂനിയേഴ്സിന്റെ ഇന്റെറ്വ്യൂന്റെ സമയമാണു. ക്ളാസും കട്ട് ചെയ്തു കൂട്ടുകാരോടൊപ്പം കന്റീന്റെ പരിസരത്തിരുന്നു അതു വഴി പോകുന്ന പെണ്‍കുട്ടികളുടെ എണ്ണവും എടുത്തു കൊണ്ടിരിക്കുമ്പോളാണു, ഒരു നീണ്ടു മെലിഞ്ഞ സുന്ദരിയായ ഒരു കിടാവ് അച്ഛനോടൊപ്പം ഇന്റെര്‍വ്യൂവിനു വരുന്നത്.അവരുടെ കണ്ണുകള്‍ തമ്മിലൊന്നു ഇടഞ്ഞു, ജീവിതത്തില്‍ ഇതു വരെ ഒരിക്കല്‍ പോലും കാണാത്ത രാമുവിനേ നോക്കി ആ പെണ്‍കുട്ടി പുഞ്ചിരിച്ചു, വളരെ നാളായി പട്ടിണി കിടന്നവന്റെ മുമ്പില്‍ വന്നു വീണ ഒരു മധുരമുള്ള മാമ്പഴമായിരുന്നു രാമുവിനു ആ പുഞ്ചിരീ,അവന്‍ മനസ്സില്‍ ഓര്‍ത്തു " ഈശ്വരാ ഇതു വരെ തന്റെ ഈ മോന്ത നോക്കി ഒരുത്തിയും ചിരിച്ചിട്ടില്ല ഇനിയെങ്ങാനും ആളു മാറിയതാണോ",ദാഹജലത്തിനായി കൊതിക്കുന്ന വേഴാമ്പല്‍ പോലെ എതെങ്കിലും ഒരു സുന്ദരിയുടെ നോട്ടതിനായി കാത്തിരുന്ന രാമുവിനു ആ ചിരി തന്നെ അവന്റെ സ്വപ്നങ്ങള്‍ക്കു പുതിയ നിറങ്ങള്‍ നല്‍കാന്‍ ധാരാളമായിരുന്നു.പിന്നെ ഒന്നും ആലോചിച്ചില്ല ഒരു യന്ത്രം കണക്കെ അവന്‍ അവളുടെ പിന്നാലെ ഇന്റെര്‍വ്യൂ നടക്കുന്ന ഹാളിന്റെ സമീപത്തിലേക്കു ചെന്നു. അവള്‍ക്കു അവിടെ തന്നെ അഡ്മിഷന്‍ കിട്ടണേ എന്നു മനസ്സില്‍ സകല ദൈവങ്ങളേയും വിളിച്ചു പ്രര്‍ത്ഥിച്ചു കൊണ്ട് അവിടെ നിന്നു.കുറെ സമയത്തിനു   ശേഷം അതാ അവള്‍ ഹാളിന്റെ പുറത്തേക്കു വരുന്നു.അവള്‍ അവനെ നോക്കി പിന്നേയും ചിരിച്ചു, ഡീസലു തീര്‍ന്നു കിടന്ന വണ്ടിക്കു ഫുള്‍ടാങ്ക് ഡീസല്‍ അടിച്ചപോലെ തളര്‍ന്നു നിന്ന രാമുവിനു ആ ചിരി ഒരു പുതിയ ഊര്‍ജ്ജ്യം നല്‍കി, ആ ഊര്‍ജ്ജ്യം അവനെ  2 കിലോമിറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ്പ് വരെ അവളുടെ  പിന്നാലെ പോകുവാന്‍ ശക്തനാക്കിയിരുന്നു. രാമുവിനു ജീവിതം മനോഹരമായതു പോലെ തോന്നി, അവന്‍ കാത്തിരുന്നു, മനസ്സില്‍ നിറയേ ആ പെണ്‍കുട്ടിയുടെ ചിരിയുമായി.


അവന്റെ കാത്തിരിപ്പിനു സമാപ്തി വരുത്താനെന്നവണ്ണം ആ ദിവസം വന്നെത്തി..പുതിയ കൂട്ടുകാര്‍ വരുന്ന ദിവസം!. രാമു പുതിയ കുട്ടികളുടെ ഇടയില്‍ ആ നീണ്ടുമെലിഞ്ഞ സുന്ദരികുട്ടിയേ തപ്പി നടന്നു, ഒടുവില്‍ അവന്‍ അന്വേഷിച്ചത് കണ്ടെത്തി, തന്നെ നോക്കി പ്രേമഭാവത്തില്‍ ചിരിച്ച സുന്ദരി അതാ BA ഇക്ണോമിക്സ് ക്ലാസില്‍.കടും നില നിറത്തിലുള്ള ചുരിദാറുമുടുത്ത് ക്ളാസിന്റെ ഒരു മൂലയിലിരുന്ന അവള്‍ കൂടുതല്‍ സുന്ദരിയായതു പോലെ..അവരുടെ കണ്ണുകള്‍ തമ്മില്‍വീണ്ടും കൂട്ടിമുട്ടി ആ മുട്ടലിനോടൊപ്പം തന്നെ അവളുടെ ചുണ്ടുകള്‍ രാമുവിനെ നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു...ദേ പിന്നേയും അവള്‍ ചിരിക്കുന്നു ദൈവമേ  എനിക്കു എന്തിനിത്ര സൌന്ദര്യം തന്നു അറിയാതെ അവന്‍ മനസ്സില്‍ പറഞ്ഞു പോയി.. അവന്‍ പതുക്കെ പരിചയപ്പെടാനെന്ന ഭാവത്തില്‍ അവളുടെ സമീപത്തിലേക്കു ചെന്നു..ഹ്രിദയത്തില്‍ ഒരു പെരുമ്പറയുടെ കൊട്ടല്‍ തന്നെ തുടങ്ങിയിരുന്നു.. വിറയ്ക്കുന്ന ശബ്ദത്തോടെ അവന്‍ അവളോടു ചോദിച്ചു " എന്താ കുട്ടി എന്നേ നോക്കി അന്നു ചിരിച്ചത്.. പറയാന്‍ നാണമാണെങ്കില്‍ പറയെണ്ട എഴുതി തന്നാല്‍ മതി "...അവനെ ഞെട്ടിച്ചു കൊണ്ട് അവളുടെ മറുപടി ഉടനെ തന്നെ വന്നു " നാണമൊന്നുമില്ല ചേട്ടാ.. ചേട്ടന്റെ ആ കുറ്റിതാടി കണ്ടപ്പോള്‍ വീട്ടിലെ ആടിന്റെ കാര്യമോര്‍ത്ത് ചിരിച്ചതാ".. ഇതു കെട്ട് നെഞ്ചു തകര്‍ന്നു പോയ രാമു തന്റെ സൌന്ദര്യത്തെ വെറും ഒരു പീറ ആടിനോടു താരതമ്യപ്പെടുത്തിയതില്‍ തീര്‍ത്തും നിരാശനും ആശങ്കകൂലനും ആയി...  ആട് ചിരി വളര്‍ന്നു പ്രണയ ചിരിയായി മാറാന്‍ അധികം താമസിച്ചില്ല.

പക്ഷേ ആ പ്രണയം അധികം നീണ്ടു നില്‍ക്കാന്‍ കാലം സമ്മതിച്ചില്ല..സുന്ദരിമാരുടെ ചിരി ബലഹീനതയായുള്ള രാമുവിനു വേറെയും പ്രണയങ്ങളുടെന്ന് എതോ പാരകള്‍ അവളെ വിശ്വസിപ്പിച്ചിരുന്നു..അങ്ങനെ അന്നു പൊട്ടിയ ത്ന്റെ ആദ്യ പ്രണയത്തിലെ നായിക ഇതാ ഒരു മൂന്നു വയസുള്ള പെണ്‍കുഞ്ഞിനേയും പിടിച്ചു തന്റെ മുമ്പില്‍ നില്‍ക്കുന്നു. ആ കുഞ്ഞിനെ നോക്കി " എനിക്കു പിറക്കാതെ പോയ മൊളാണു മോളേ നീ " എന്നു അവനു പറയണമെന്നു തോന്നി. പോകാന്‍ നേരം അവന്‍ അവളോട് ചോദിച്ചു"വീട്ടിലേ ആടുകളൊക്കെ സുഖമായിരിക്കുന്നോ "... തിരിഞ്ഞു നടന്ന അവള്‍ അവനെ നോക്കി ഒന്നു ചിരിച്ചു. പഴയ ആ ആടുചിരി. അപ്പോള്‍ എവിടെ നിന്നോ ഒരു ആടിന്റെ കരച്ചില്‍ ആ രംഗം കൊഴുപ്പിക്കാനെന്നവണ്ണം അന്തരീക്ഷത്തില്‍ അലയടിച്ചു കൊണ്ടിരുന്നു.




തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011

കുപ്പിവള കിലുക്കം

ആദ്യമായി തോന്നുന്ന പ്രണയവും ആദ്യത്തെ ജോലിയും പ്രണയാതുരനും തൊഴില്‍രഹിതനുമായ  യുവാവിനെ സംബഡിച്ചു മറക്കാനാകാത്ത കാര്യമാണു.രാമുവും ആ  ജെനുസ്സില്‍ പെട്ട ഒരുവനായിരുന്നു.പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു തേരാപാരാ പെണ്‍കുട്ടികളെ വായി നോക്കി നടക്കുമ്പോളാണു ബോംബയിലെ പ്രശസ്‌തമായ കമ്പനിയില്‍ രാമുവിനും കൂട്ടുകാര്‍ക്കും ഒരു  പണി തരപ്പെടുന്നതു. അങ്ങനെ രായിക്കുരാമാനം നാടുവിട്ട് ബോംബയിലേക്കുള്ള നേത്രവതിയില്‍ കയറി, കൂടെ ചങ്ങായിമാരായ തുളസിയും എല്‍ദോയും . ബോംബെയെന്ന മഹാനഗരത്തിലെത്തിയ ഈ മൂന്നു പേര്‍ എങ്ങോട്ടു പോകണമെന്നറിയാതെ വായും പൊളിച്ചു കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുമ്പോളാണു അവരുടെ മുമ്പാകേ രക്ഷകനായി മഹാമനസ്കനായ ഒരു മലയാളി ചേട്ടന്‍ അവതരിക്കുന്നത്. ചേട്ടന്‍ അവര്‍ക്കു താമസിക്കാനുള്ള സ്‌ഥലം റെഡിയാക്കി തരാം എന്നു ഏറ്റു , അവരേ ചേട്ടന്റെ ഫ്ളാറ്റിലേക്കു കൊണ്ടു പോയി. ഒരോരുത്തരും 200 രുപ വീതം ദിവസവും കൊടുക്കണം എന്നു പറഞ്ഞപ്പോള്‍ മാത്രമാണു ചേട്ടന്റെ സ്‌നേഹത്തിന്റെ ആത്‌മാര്‍ത്ഥത അവര്‍ ശരിക്കും മനസ്സിലാക്കുന്നത് , ഇനി അവിടെ നിന്നാല്‍ കൈയ്യില്‍ ഒരു നയാപൈസ പോലും ബാക്കി കാണില്ലായെന്നു  മനസ്സിലാക്കിയ അവര്‍ ചേട്ടനോടു യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി. അവസാനം അലഞ്ഞു തിരിഞ്ഞു അവിടെയടുത്തുള്ള ഒരു കോളനിയില്‍ ഒരു മുറി തരപ്പെടുത്തി.നിന്നുതിരിയാനാകാത്ത ആ കുടുസ്സു മുറിയില്‍ അവര്‍ താമസം ആരംഭിച്ചു.ആ മുറിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ കിടന്നു കൊണ്ടു അവര്‍ ഒരോ സ്വപ്‌നങ്ങള്‍ നെയ്യാന്‍ തുടങ്ങി.നാട്ടില്‍ നിന്നു കിലോമിറ്ററുകള്‍ക്ക് അപ്പുറം അവര്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നത്തില്‍ സ്രിഷ്ട്ടിച്ചു.

അങ്ങനെ പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള ദിവസം വന്നെത്തി അവര്‍ മൂന്നു പേരും കൂടെ പുതിയ ജോലി സ്‌ഥലത്തേക്കു പോകാനായി ഒരുമിച്ചിറങ്ങി . തീരെ പരിചയമ്മില്ലാത്ത അടുത്തു തന്നെയുള്ള അന്ധേരി റേയില്‍വേ സ്‌റ്റേഷനില്‍ അവര്‍ എത്തി. അവിടുത്തെ ആള്‍ തിരക്കു കണ്ട് തുളസി അറിയാതെ തലയില്‍ കൈവെച്ചു കൊണ്ടു പറഞ്ഞു പോയി " ത്രീശൂര്‍ പൂരത്തിനു പോലും ഇത്രയും തിരക്ക് ഞാന്‍ കണ്ടിട്ടില്ലാ ഭഗവാനേ...!" . അവര്‍ക്കാകെ അറിയാവുന്നതു ഓഫീസിരിക്കുന്ന സ്‌ഥലപേരു മാത്രം ആയിരുന്നു " ലോവര്‍ പരേല്‍ " എന്ന ആ പേരു അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉരുവിട്ടു ഇതിനകം കാണാപാഠം പഠിച്ചു കഴിഞ്ഞിരുന്നു. പണ്ട് നാട്ടില്‍ ദൂരദര്‍ശനില്‍ വരുന്ന ഹിന്ദി പടങ്ങള്‍ കണ്ട ബലത്തില്‍ താനോരു ഹിന്ദി വിദ്വാനാണെന്ന ഭാവത്തില്‍ തുളസി അടുത്തു കൂടെ പോകുന്നവരോടു " ഹൈ ഹൊ ഹും " എന്നൊക്കെ പറഞ്ഞു കൊണ്ടു ഷൈന്‍ ചെയ്‌തു കൊണ്ടിരുന്നു. ഇതു കണ്ടു ഹിന്ദിയില്‍ എ ബി സി എഴുതാന്‍ അറിയാത്ത രാമു വായും പൊളിച്ചു നിന്നു പോയി. സ്‌റ്റേഷനില്‍ അവര്‍ വെറുതേ നിന്നു കൊടുത്തതേയുള്ളു ട്രയിനിന്റെ അകത്തു കയറ്റാനുള്ള ജോലി ചുറ്റുമുള്ള ആളുകള്‍ തന്നെ സ്വയം ഏറ്റെടുത്തു എല്ലാരു കൂടെ തള്ളി അവരെ ഓരോരുത്തരേയും പോകാനുള്ള ട്രയിനിന്റെ അരികിലെത്തിച്ചു. അവര്‍ മൂവരും ലോവര്‍ പരേലിലേക്കുള്ള തീവണ്ടിയില്‍ വലിഞ്ഞു പിടിച്ചു കയറി.ശ്വാസം കഷ്ട്ടിച്ചു വിടാമെന്ന അവസ്‌ഥ, ആ ഭയങ്കര തിരക്കിനിടയില്‍ അവര്‍ മൂന്നു പേരും ഇതിനകം മൂന്നു വഴിക്കായി പോയിരുന്നു.

ട്രയിന്‍ എതോ ഒരു സ്‌റ്റേഷനില്‍ നിറുത്തിയതും കടന്നല്‍ കൂട്ടം ഇളകി വരുന്നതു പോലെ ഒരു പറ്റം നാടോടി സ്‌ത്രീകള്‍ ആ ബോഗിയിലേക്കു ഇരച്ചു കയറി.രാമു നിന്ന ഭാഗത്തേക്കു ഒരു കൂട്ടം സുന്ദരികളായ ആ സ്‌ത്രികള്‍ കടന്നു വന്നു, ചക്കരകുടത്തില്‍ തലയിട്ട പൂച്ചയേ പോലെ അവന്‍ അവരുടെ സൌന്ദര്യത്തെ ആരാധിച്ചു കൊണ്ടു അവിടെ നിന്നു. അതിലൊരു കൊച്ചു സുന്ദരി ഏറു കണ്ണിട്ടു അവനേ നോക്കി ഒന്നു മന്ദഹസിച്ചു, അവളുടെ കൈയ്യിലെ കുപ്പിവളകള്‍ കിലുങ്ങുന്നുണ്ടായിരുന്നു, അവന്‍ മനസ്സില്‍ ഓര്‍ത്തു ഇവിടെ പിച്ചയ്‌ക്കു നടക്കുന്നവരിലും ഇത്രയും സുന്ദരിമാരോ നാട്ടില്‍ സുന്ദരിമാരണെന്ന ഭാവത്തില്‍ നടക്കുന്നവളുമാരു ഇതിന്റെയൊക്കെ ഏഴയലത്തു വരില്ലലോ, രാമു ആ കൊച്ചു സുന്ദരിയുടെ മാസ്‌മരിക സൌന്ദര്യത്തില്‍ ലയിച്ചു ഓരോ മനോരാജ്യവും കണ്ടു കൊണ്ട് അവിടെ നിന്നു.

ട്രയിന്‍ അടുത്ത സ്‌റ്റേഷനിലെത്തിയപ്പോള്‍ ആ സ്‌ത്രീകളുടെ കൂട്ടം അവിടെ ഇറങ്ങി . പക്ഷേ ആ കൊച്ചുസുന്ദരിയുടേയും രമുവിന്റേയും കണ്ണുകള്‍ വീണ്ടുമൊരിക്കല്‍ കൂടി ഉടക്കി .അവളവനേ നോക്കി വീണ്ടും ഒരിക്കല്‍ കൂടി മന്ദഹസിച്ചു. ആ ചിരിയില്‍ അവന്‍ പല അര്‍ത്ഥങ്ങളും തിരഞ്ഞു കൊണ്ടേയിരുന്നു. അവള്‍ അവന്റെ കണ്ണിന്‍മുമ്പില്‍ നിന്നു മാഞ്ഞപ്പോള്‍ വല്ലാത്ത ഒരു ഏകാന്തത അവനു അനുഭവപ്പെട്ടു, താന്‍ തനിച്ചായതു പോലെ രാമുവിനു തോന്നി. ആ കൊച്ചു സുന്ദരിയുടെ കുപ്പിവളകിലുക്കം അവ്ന്റെ കാതുകളില്‍ മുഴങ്ങി കോണ്ടേയിരുന്നു.ട്രയില്‍ വീണ്ടും അടുത്ത സ്‌റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.അവന്‍ പിന്നേയും കുറേ ദൂരം യാത്ര ചെയ്‌തു. ട്രയിനിലേ തിരക്കു കുറഞ്ഞു കൊണ്ടിരുന്നു,

തുടര്‍ന്നു എതോ സ്‌റ്റേഷനില്‍ ഇറങ്ങിയ രാമു മറ്റു രണ്ടു പേരേയും കാണാതെ വന്നപ്പോള്‍ മനസ്സിലായി  താന്‍ ഇറങ്ങിയ സ്‌ഥലം മാറിപോയെന്ന് .അപ്പോഴേക്കും അവന്‍ വന്ന നീളന്‍ ലോക്കല്‍ ട്രയിന്‍ പറ്റിച്ചേയെന്നു പറയുന്നതു പോലെ മുരണ്ടു കൊണ്ടു ഇതിനകം അവിടം വിട്ടിരുന്നു.  എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന രമു കീശയില്‍ കൈയ്യിട്ടപ്പോള്‍  തന്റെ പേഴ്‌സ്സുകാണുന്നില്ലാ എന്ന ഭീകരമായ സത്യം ബോധ്യപ്പെട്ടു .രമു ഞെട്ടി തരിച്ചിരുന്നു പോയി, അരോ രാമുവിന്റെ പോക്കറ്റടിച്ചിരിക്കുന്നു. കൈയ്യിലുള്ള മോബൈയിലും പേഴ്‌സും എല്ലാം അവനു നഷ്‌ട്ടമായി.

വണ്ടികൂലിക്കുള്ള കാശു പോലുമില്ലാതെ ഏതാണ്ടൊക്കെയോ നഷ്‌ട്ടപെട്ട ഏതാണ്ടു പോലെ അവന്‍ കുറച്ചു നേരം അവിടെ തലകുനിച്ചിരുന്നു , ഇനിയെന്തു ചെയ്യണമെന്നു ഒരു പിടിയും കിട്ടുന്നില്ലാ കൈയ്യില്‍ മോബൈല്‍ ഫോണില്ലാത്തതു കൊണ്ട് ആരേയും വിളിക്കാന്‍ പോലും പറ്റാത്ത അവസ്‌ഥ, പതുക്കെ തലയുയര്‍ത്തി നോക്കിയപ്പോളതാ  ഒരു ഇരയെ വിഴുങ്ങാനുള്ള ആര്‍ത്തിയോടു പാഞ്ഞു വരുന്നു, കരടിയേ പൊലെ കറുത്ത കോട്ടുമിട്ടൊരു ടി ടി ആര്‍ ,രാമുവിന്റെ കൈയ്യിലാണെങ്കില്‍ യാത്രാ പാസ്സ്‌ പോയിട്ട് ഒരു കുന്തവും ഇല്ലാ, ആ പൊക്കറ്റടിച്ച കാലമാടനേ മനസ്സില്‍  തികഞ്ഞ ആത്‌മാര്‍ത്ഥയോടുകൂടി തന്നെ പ്രാകികൊണ്ടു അവിടുന്നു പതുക്കെ എങ്ങെനെയെങ്കിലും ഊരിപോകാന്‍ ശ്രമിക്കുമ്പോള്‍ ആ കറുത്ത കോട്ടുകാരന്‍ രാമുവിനെ തന്നെ കയറി പിടിച്ചു,പാസ്സില്ലായെന്നു മനസ്സിലാക്കിയ അയാള്‍ അവനോടു ഒരു 500 രൂപയുടെ പിഴയടയ്‌ക്കാന്‍ ഉത്തരവിട്ടു. ഒരു ഗതിയും ഇല്ലാതെ അവിടെ നിന്ന അവന്‍ അവീടെ നിന്നു ഒരു ഓട്ടം വെച്ചുകൊടുത്താലോ എന്നു ഒരു നിമിഷം ചിന്തിച്ചു പോയി, അവസാനം അവനൊരു ബുദ്ധി തോന്നി പൊട്ടനായി അഭിനയിക്കുകയെന്ന്തായിരുന്നു അതു . രമുവിനു കാര്യമായി അഭിനയിച്ചു ബുദ്ധിമുട്ടെണ്ടിവന്നില്ല കാരണം അവനെ കാണുബോള്‍ തന്നെ ഒരു പൊട്ടനായി ആര്‍ക്കും തോന്നും തടിച്ചു ഊരുണ്ടു ഒരു സോഡാഗ്‌ളാസും വെച്ചുള്ള രൂപം .ഒടുവില്‍  ടി ടി ആര്‍ അവന്റെ ദയനീയത കണ്ട് അവനേ വെറുതേ വിട്ടു , ഒരു പൊട്ടന്റേ കൈയ്യില്‍ നിന്നു ഒന്നും തടയുകയ്യിലെന്നു മനസ്സിലായി കാണും അയാള്‍ക്കു.എങ്ങനയോ അവന്‍ അവിടെ നിന്നു പുറത്തു ചാടി, അടുത്തു കാണുന്ന ടെലിഫോണ്‍ ബൂത്തു ലക്ഷ്യമാക്കി ആഞ്ഞു നീങ്ങി.

ഇതിനിടയില്‍ അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങിയ തുളസിയും  എല്‍ദോയും നോക്കുമ്പോള്‍ അവരുടെ കൂടെ വന്ന രാമുവിനെ കാണുന്നില്ല , കാണാതായ കൂട്ടുകാരന്‍ രാമുവിനെ തിരക്കി നടക്കുമ്പോള്‍ അവര്‍ക്കു ഒരു ഫോണ്‍ കോള്‍ വന്നു.അതു രാമുവിന്റെതായിരുന്നു.അവന്‍  അരുടെയൊക്കെയോ കൈയും കാലും പിടിച്ചായിരുന്നു അവരേ വിളിച്ചത് .വിവരമറിഞ്ഞു അവര്‍ ഇരുവരും  രാമു നിന്നിരുന്ന സ്ഥലത്തേക്കു കുതിച്ചു .അവിടെ ചെന്നപ്പോള്‍ ആകെ പരവശനായി അവശനായി ഇരിക്കുന്ന രാമുവിനേയാണു അവര്‍ കണ്ടതു.വല്ല വിധേന രാമുവിനേയും കൊണ്ട്  അവര്‍  പുതിയ ജോലി സ്‌ഥലത്തേക്കു പോകാനായി ഒരു ടാക്‌സിയില്‍ കയറി,അവര്‍ വിണ്ടും  പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്‌നം കണ്ടു, യാത്രയ്‌ക്കിടയില്‍ ടാക്‌സിയില്‍ വെച്ച്  രാമു അറിയാതെ തന്റെ പോകറ്റിലൊന്നു കൈയ്യിട്ടു നോക്കി , പോകറ്റിന്റെ അകത്തു നിന്നും ഒരു കുപ്പിവളയുടെ കക്ഷണം അവന്റെ കൈയ്യില്‍ കൊണ്ടപ്പോള്‍ അവന്റെ കൈ ചെറുതായി ഒന്നു വേദനിച്ചു. ആ വേദനയിലും ആ കൊച്ചു സുന്ദരിയുടെ കുപ്പിവളകിലുക്കം അവ്ന്റെ കാതുകളില്‍ വിണ്ടും വിണ്ടും മുഴങ്ങി കൊണ്ടേയിരുന്നു.

വ്യാഴാഴ്‌ച, ജൂൺ 16, 2011

ഒരു കച്ചേരിയുടെ അന്ത്യം

ഹോസ്റ്റലില്‍ ഞങ്ങളോടൊപ്പം താമസിച്ച ഒരു പാവം പാട്ടുകാരനായിരുന്നു പ്രേമന്‍,സംഗീതത്തില്‍ അവന്റെ സിദ്ധി വൈഭവം കാരണം കൂട്ടുകാര്‍ എല്ലാവരും കൂടി ചേര്‍ന്ന് ഗതികേട് കൊണ്ട് പ്രേമനു ഭാഗവതര്‍ പട്ടം നല്‍കി അവനെ അവരുടെ ആസ്ഥാന ഗായകനായി അവരോധിച്ചു ,പുതിയ ഒരു പേരും വീണു പ്രേമാനന്ദ ഭാഗവതര്‍. ദിവസേന സംഗതികളും ശ്രുതികളുമിട്ട് അമ്മനമാടി കൊണ്ട് ശരിക്കും കരയിപ്പിച്ചു കോണ്ടേയിരുന്നു.അങ്ങനെയിരുക്കെ ഒരു ദിവസം അവന്‍ ഞങ്ങളുടെ മുമ്പില്‍ വച്ചു ഒരു കച്ചേരി നടത്താന്‍ തീരുമാനിച്ചു,കേള്‍വിക്കാരായി ഞങ്ങള്‍ ചില പാവങ്ങളും , ചിലരുടെ പ്രേരണമൂലം ആണു അവന്‍ ഈ കടൂം കൈക്കു മുതിര്‍ന്നത്.അറക്കുവാന്‍ കൊണ്ടുവന്നിരിക്കുന്ന മാടുകളെ പൊലെ ഞങ്ങള്‍ അവനു ചുറ്റിലും ഇരുന്നു.


ഭാഗവതര്‍ പാടാന്‍ തുടങ്ങി,  ഒരു സംഗതി പാടാനുള്ള ശ്രമത്തിനിടയില്‍ അപ്പുറത്തെ പശു ചേട്ടന്റെ പറമ്പില്‍ നിന്നും ഏരുമകളുടെയും പശുക്കളുടെയും കരച്ചില്‍ ഉയര്‍ന്നു കേള്‍ക്കുന്നു . ആദ്യമൊന്നും എന്താണു സംഭവിച്ചതെന്നു ഞങ്ങള്‍ക്കു തീരേ മനസ്സിലായില്ല , ഭാഗവതരുടെയും ആ മ്രിഗങ്ങളുടെയും ശബ്ദം തമ്മില്‍ വലിയ വ്യത്യസമൊന്നും തോന്നുവാന്‍ കഴിയാത്തതു കൊണ്ടായിരുന്നു അത്.

കച്ചേരി കഴിഞ്ഞ നമ്മുടെ ഭഗവതര്‍ കേള്‍ക്കുന്നത് അപ്പുറത്തെ ചേട്ടന്റെ തെറി വിളിയാണു. മലയാളത്തില്‍ ഇത്രയേറെ തെറികളുണ്ടെന്നുള്ള സത്യവും ഞങ്ങളന്നു മനസ്സിലാക്കി.ചേട്ടന്‍ ഇത്രയും വികാര വിസ്‌ഫോടനം നടത്താനുള്ള കാരണം അന്വേഷിച്ചു ചെന്നപ്പോളാണു മനസ്സിലായതു ഭാഗവരുടെ സംഗീതപാരായണം കേട്ട്  ഭാഗവതരുടെ ആരാധകരായ ചില എരുമ കുട്ടികള്‍ അവേശം മൂത്ത്കയറും പൊട്ടിച്ചു ചാടി പോയെന്നു.അതിനുശേഷം എന്തായാലും പാടുമ്പോള്‍ അടുത്ത് എതെങ്കിലും പശുവൊ എരുമയൊ മറ്റും ഉണ്ടോ എന്നു ഉറപ്പ് വരുത്തിയതിനു ശേഷമേ പാടാനുള്ള ധൈര്യം അവന്‍ കാണിച്ചുള്ളു.

ചൊവ്വാഴ്ച, ഡിസംബർ 22, 2009

പനിനീര്‍ പോലെ ഒരു പെണ്‍കുട്ടി

ആര്‍ത്തലച്ചു ഒഴുകുന്ന പുഴയേ, ബസ്സിന്റെ ജനലിലൂടെ നോക്കിയിരുന്നപ്പോള്‍ അവനു തോന്നി  കാലവും ആരേയും കാത്ത് നില്‍ക്കാത്ത തന്നിഷ്ട്ട്ക്കാരനായ ഒരു പുഴപോലെ ആണെന്നു, പോകുന്ന വഴിയില്‍ തന്നിലേക്കു വരുന്ന ഏതിനേയും ഉള്‍ക്കൊണ്ടു കൊണ്ട് പാഞ്ഞ് ഒഴുകുന്ന പുഴ. പലപ്പോഴും ആ പെണ്‍കുട്ടിയും ഒരു പുഴയാണോ എന്നു അവനു തൊന്നാറുണ്ട് .മനുഷ്യന്റെ മനസ്സ് വരകളും കൊറികളും നിറഞ്ഞ ഒരു സ്ലേറ്റ് പോലെയാണെന്നും കാലം ആ വരകളേയും കൊറികളേയും മായിക്കുന്ന മഷിപ്പച്ച കണക്കെയാണെന്നു പണ്ട് ആരോ പറഞ്ഞത് അവന്‍ ഓര്‍ത്തു. മനസ്സിന്റെ കോണില്‍ നിന്നു അങ്ങനെ നോക്കുമ്പോള്‍ ഓര്‍മ്മകള്‍ അക്ഷരങ്ങളുമാണ്,  മാഞ്ഞുപോകുമ്പോഴും ആ ഓര്‍മ്മകള്‍ക്കു ഒരു നനവ് ബാക്കി നില്‍പ്പുണ്ടാകും.
ഒരിക്കല്‍ ഇതു പോലെയുള്ളൊരു ബസ് യാത്രയിലാണു അവളെ   ആദ്യമായി അവന്‍ കാണുന്നത്.ഒരു പനീനീര്‍ പൊലെ മനോഹരി അയിരുന്നു ആ പെണ്‍കുട്ടി. അന്നൊരിക്കല്‍ ബസില്‍ കണ്ട പെണ്‍കുട്ടി മാത്രമായിരുന്നോ അവള്‍ തന്നിക്കു?. പൂര്‍വ്വ ജന്മത്തില്‍ അവള്‍ തന്റേ ആരോ ആയിരുന്നില്ലേ.?  അവന്‍ ആരോടെന്നില്ലാതെ തന്നോടു തന്നേ ചോദിച്ചു .അധികം തിരക്കില്ലാത്ത ബസ്സിന്റെ സൈഡ് സീറ്റിലിരുന്നു തന്നെ കൊതിപ്പിച്ചു പിടിതരാതെ വഴുതിമാറുന്ന  ഉറക്കത്തെ പുണരാനായി കാത്തിരിക്കുകയായിരുന്നു അവന്‍. പക്ഷേ അതിനുമുമ്പ് അവന്റെ അലസമായ കണ്ണുകളെ തണുത്ത മഴത്തുള്ളിയായി തട്ടി ഉണര്‍ത്തിയിരുന്നു ആ പെണ്‍കുട്ടി. തമ്മില്‍ ഒന്നും മിണ്ടാതെ തന്നെ മെരുങ്ങാത്ത ഓറ്റയാനയെ കീഴടക്കുന്നപോലെ  ഒറ്റകാഴ്‌ച്ചയിലൊരു കീഴടക്കല്‍ .ആകാശത്ത് ഒറ്റതവണ മാത്രം കണ്ടൊരു കൊള്ളിമീന്‍ .അവരുടെ ഇരുവരുടേയും ഇടയിലുള്ള ആ മൌനത്തിലും  മനസ്സിനു  എന്തെന്നില്ലാത്ത ഒരു സുഖം അവന്‍ അനുഭവിച്ചു കൊണ്ടിരുന്നു.
ഒരേ സീറ്റില്‍ വളരേ അടുത്ത്  ഇരുന്നിട്ടും എന്തു കൊണ്ട് താന്‍ അവളുടെ പേരു പോലും ഒന്നു ചോദിച്ചില്ലാ. ?തങ്ങളുടെ കണ്ണുകള്‍ തമ്മില്‍ എന്തോ പറയാന്‍  കൊതിച്ചതല്ലേ?. ആ കണ്ണുകളില്‍ വിരഹത്തിന്റെ നനവായിരുന്നോ തിളങ്ങി നിന്നിരുന്നത്?. ഇതു വരേ  തോന്നാത്ത എതോ വികാരം അവനില്‍ സമ്മാനിച്ചു കൊണ്ടായിരുന്നു ബസ്സിന്റെ മണിയൊച്ചയുടെ അവസാനം അവള്‍ ബസില്‍ നിന്നു ഇറങ്ങി നടന്നു അകന്നു പോയത്. അവള്‍ എന്തിനു വേണ്ടി ആയിരിക്കാം ബസ്സില്‍ നിന്നു ഇറങ്ങിയതും തിരിഞ്ഞു നോക്കിയത്?.കാലത്തിന്റെ കുത്തൊഴുക്കില്‍ ദിശതിരിഞ്ഞു രണ്ടായി പിരിഞ്ഞീടുന്ന പുഴകളേ പോലെ അവര്‍ ഇരുവരും അകന്നു ,പരസ്‌പ്പരം എന്തോ പറയാന്‍ തമ്മില്‍ ബാക്കി വച്ചു കൊണ്ട് . .ചുരുങ്ങിയ സമയം കൊണ്ട് വളരേയേറെ അടുത്തതു പോലെ...എന്തൊക്കെയൊ പറയാന്‍ ആഗ്രഹിച്ചു.പക്ഷേ പാടാനാഗ്രഹിച്ചിട്ടും പാടി തീര്‍ക്കാന്‍ കഴിയാതിരുന്ന ഒരു ഗാനമായിരുന്നു അവള്‍ തനിക്കു എന്നു അവനറിഞ്ഞു .. ഈ നഷ്‌ട ബോധമാണു അവള്‍ തന്നിലേക്കു പകര്‍ന്ന ആ പ്രകാശത്തെ എന്നെന്നും ഉള്ളില്‍ നിലനിര്‍ത്തുന്നത്. കണ്ണടച്ചു തുറക്കുന്ന നിമിഷം കൊണ്ട് ആരൊക്കെയോ ആയി മാറിയ പേരറിയാത്ത ഒരാള്‍ . ചിന്തകള്‍ ഉത്തരം കിട്ടാത്ത സമസ്യകളായി അവനേ വീര്‍പ്പു മുട്ടിച്ചു കൊണ്ടിരുന്നു.

എന്നെങ്കിലും ഈ വിശാലമായ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ വെച്ച്‌  കണ്ടുമുട്ടാം എന്ന പ്രതീക്ഷ മാത്രം അവനു സമ്മാനമായി നല്‍കി കൊണ്ടാണു അവള്‍ അകന്നു പോയതു. 
ജീവിതമാകുന്ന വൃക്ഷം അതിന്റെ സമയമാകുന്ന ഇലകള്‍ പിന്നേയും പൊഴിച്ചു കൊണ്ട് നിന്നു  . വെറുതെയാണെന്നു അറിയാമെങ്കിലും ,ബസ്സില്‍ തന്റെ അരികില്‍ വന്നിരിക്കുന്ന ആള്‍ക്കു ആ പെണ്‍കുട്ടിയുടെ ഛായ ആണൊ എന്നു വെറുതെ ഒന്നു തിരയും , പറയാന്‍ ബാക്കി വെച്ച എന്തോ ഒന്നു പറയുവാനായി,പാടി തീരാത്ത ഗാനം മുഴുമിപ്പിക്കാനായി...അവന്‍ യാത്ര ചെയ്യുന്ന ബസ്സു പുഴയേയും മുറിച്ചു കടന്നു പൊയ്‌കൊണ്ടിരുന്നു.അതു അടുത്ത സ്‌ഥലം ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു.അപ്പോള്‍ അവന്‍ മനസ്സിലോര്‍ത്തു ."പ്രീയ പെണ്‍കുട്ടി നീ ഒരു പനിനീര്‍ ആയിരുന്നു..എന്റെ മനസില്‍ നിമിഷ സമയം കൊണ്ടു ഒരു ജന്മം മുഴുവനും നിലനില്‍ക്കുന്ന സുഗഡം പരത്തിയ...നീ ഒരു പനിനീര്‍ ആയിരുന്നു....".


Related Posts Plugin for WordPress, Blogger...