അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....
മിനികഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മിനികഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ഏപ്രിൽ 30, 2019

മൊഞ്ചത്തി

ബാങ്കിൽ അന്ന് പതിവിൽ കൂടുതൽ തിരക്കായിരുന്നു.ക്ഷേമ പെൻഷന്റെയും  തൊഴിലുറപ്പിന്റെയുമൊക്കെ ക്യാഷ് എടുക്കാനും മറ്റും അവിടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു . തിരക്കിനിടയിൽ ഒരു കൊച്ചു കുട്ടി അതിന്റെ മുത്തശ്ശിയുടെ കൈയിലിരുന്ന്‌  കുഞ്ഞിളം മോണ കാട്ടി എന്നെ തന്നെ നോക്കി ചിരിക്കുന്നു. അന്ന് ഒരു  വെള്ളിയാഴ്ച്ച ദിവസമായിരുന്നു .അകലെയുള്ള പള്ളിയിൽ  നിന്നു ബാങ്കുവിളി അന്തരീക്ഷത്തിൽ  മുഴങ്ങി കേൾക്കുന്നുണ്ട്. ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഘടികാരത്തിന്റെ സൂചികൾക്ക് വേഗത തീരെ ഇഷ്ട്ടപ്പെടാത്തത് പോലെ ഇഴഞ്ഞു ഇഴഞ്ഞു സമയം നീക്കികൊണ്ടിരുന്നു.
ആ വിരസതയിൽ അപ്രതീക്ഷമായിട്ട് സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന മാലാഖ പോലെ  മൈലാഞ്ചി കൈകൾ ഉള്ള  മൊഞ്ചത്തി എന്റെ മുമ്പിൽ വന്നത് .

തട്ടത്തിനുള്ളിൽ തിളങ്ങുന്ന വെള്ളാരം കല്ലുകൾ പോലുള്ള പല്ലുകൾ പുറത്തു കാട്ടി അവൾ എന്നെ നോക്കി ഒന്ന് മന്ദഹസിച്ചു.അവളുടെ  കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു അവളുടെ മൊഞ്ച് കണ്ട് സർവ്വ നിയന്ത്രണവും വിട്ടു നിന്ന എന്നിലെ ഉപഭോക്ത സേവകൻ  സടകുടഞ്ഞ് എഴുന്നേറ്റു .ഉപഭോക്താവാണ് ദൈവം  എന്ന ഗാന്ധിജി പറഞ്ഞ വാക്കുകൾ ഞാൻ മനസ്സിൽ  തിരുത്തി ഉപഭോക്താവാണ്  മാലാഖ. അത് ഇപ്പോൾ എന്റെ മുമ്പിൽ നിൽക്കുന്ന ഈ മൊഞ്ചത്തിയാണ് .ഇതുവരെ കല്യാണം കഴിക്കാത്ത എന്നിലെ നയിഷിക ബ്രഹ്മചാരിക്ക്  വേണ്ടി ദൈവം തമ്പുരാൻ സൃഷ്‌ടിച്ചതായിരിക്കും ഈ മൊഞ്ചത്തിയെ .ബാപ്പയോട് പറഞ്ഞു ഇന്ന് തന്നെ ഒരു തീർപ്പുണ്ടാക്കണം.. 

"എന്താണ് കുട്ടി ഞാൻ ചെയ്തു തരേണ്ടത് ". വിറയാർന്ന ശബ്ദത്തോടെ ഞാൻ ആരാഞ്ഞു. "സർ എനിക്ക് ഒരു അക്കൗണ്ട് തുറക്കണം". അവളുടെ വായിൽ നിന്ന് വന്ന ഓരോ മൊഴികളും  വേനൽ മഴയുടെ ഓരോ മഴതുള്ളികളായി  വരണ്ട്കീറിയ മരുഭൂമി സമാനമായ എന്റെ ഹൃദയത്തിൽ വീണു കുതിർന്നു നനവ് പകർന്നു കൊണ്ടിരുന്നു .
ഒരു അക്കൗണ്ട്‌ അല്ല ഒരു ആയിരം അക്കൗണ്ട്‌ വേണമെങ്കിൽ തുറക്കാം എന്ന് മനസിൽ ഞാൻ പറഞ്ഞു .അവളുടെ ഹൃദയത്തിൽ പ്രണയത്തിന്റെ അക്കൗണ്ട് തുറക്കാൻ എന്നിലെ കാമുക മനസ്സ് വെമ്പി.നിമിഷനേരം കൊണ്ട് ആ മൊഞ്ചത്തിക്കു വേണ്ട എല്ലാ കാര്യങ്ങളും മറ്റെല്ലാ ജോലിയും മാറ്റി വച്ചു ഞാൻ വേഗത്തിൽ ചെയ്തു കൊടുത്തു.
മൊഞ്ചതിയുടെ ഫോൺ നമ്പറും ഒരു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും  തഞ്ചത്തിൽ ഒപ്പിച്ചു. ഇന്ന് തന്നെ വീട്ടുകാരെ കൊണ്ട് വിളിപ്പിക്കണം.എന്നിട്ട് വേണം അവളെ എന്റെ സ്വപ്ന കൊട്ടാരത്തിലെ  ഹൂറി ആക്കാൻ..  മനസ്സ് നിയത്രണം വിട്ട കുതിരേയെ പോലെ പാഞ്ഞു കൊണ്ടിരിക്കുന്നു 

"വളരെ നന്ദി സാർ ,ഇത്രയും വേഗത്തിൽ അക്കൗണ്ട് ആരംഭിക്കാൻ സഹായിച്ചതിന്"..അവളുടെ കിളി നാദം എന്നെ ചിന്തകളിൽ നിന്ന് ഉണർത്തി. ആ നന്ദി വാക്കുകൾ വാക്കുകൾ എന്നെ രോമാഞ്ച പുളകിതനാക്കി. പക്ഷെ അവളുടെ അടുത്ത വാക്കുകൾ ആ പുളകങ്ങൾ എല്ലാം തകർക്കുന്നതായിരുന്നു. അത് ഒരു അസ്ത്രം കണക്കെ എന്റെ പ്രണയകൊട്ടാരത്തെ നിർദാക്ഷിണ്യം തകർത്തു കളഞ്ഞു.  "സർ ഈ അകൗണ്ട് തുറന്നിട്ട്‌ വേണം എനിക്ക് അക്കൗണ്ട്‌ നമ്പർ ആശുപത്രിയിൽ കൊണ്ട് പോയി കൊടുക്കാൻ. പ്രസവത്തിനുള്ള തുക സർക്കാരിൽ നിന്ന് ലഭിക്കാൻ വേണ്ടിയാണ്.".അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.

ഞാൻ തലയുയർത്തി നോക്കിയപ്പോൾ  മുത്തശ്ശിയുടെ കൈയിലിരുന്ന കൊച്ചുകുട്ടി അപ്പോഴും എന്നെ തന്നെ നോക്കി മോണകാട്ടി ചിരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു..






വ്യാഴാഴ്‌ച, ഓഗസ്റ്റ് 20, 2015

പേരറിയാത്ത സുന്ദരി

ജോലി തേടി ബാഗ്ളൂറില്‍ എത്തിയപ്പോള്‍ താമസിക്കുവാന്‍ ഒരു വീട് വാടകയ്ക്കു കിട്ടിയത് ഒരു ഹിന്ദിവാലയുടേതായിരുന്നു. ഞങ്ങള്‍...ഒരു പത്ത് പന്ത്രണ്ടു കന്യകന്മാര്‍ അവിടെയുണ്ടായിരുന്നു.പണി തേടി വന്നു ഒരു പണിയുമില്ലാതെ വായും നോക്കിയിരിക്കുന്നവരും ഒരു പണികിട്ടുവാന്‍ വേണ്ടി ഇന്റെര്‍വ്യൂ പ്രിപ്പെറെഷനും മറ്റുമായി അഹോരാത്രം പണിയെടുക്കുന്ന ഒരു പറ്റം യുവ സൈബര്‍ കോമളന്മാരുടെ ലോകം..രാത്രി ഒരു മണി വരെ നീളുന്ന ചീട്ടുകളിയും പാട്ടുമൊക്കെയുള്ള രസികന്മാരുടെ ലോകം..വീടിനു മുമ്പില്‍ കൂടി പോകുന്ന എല്ലാ സുന്ദരികളേയും സ്വന്തം കാമുകിയായി സങ്കല്പിച്ചു സ്വപ്നം കാണുന്ന പ്രായം..അവിടെയ്ക്കാണു ആ കൊച്ചു സുന്ദരി കടന്നു വരുന്നത്...വീട്ടുടമയുടെ വീട്ടില്‍ രാവിലെ ഒരു പാത്രവുമായി പാലിനു വരുന്ന പാലു പോലെ വെളുത്ത സുന്ദരിക്കുട്ടി..വിശന്നു ഇരിക്കുന്നവന്റെ മുമ്പിലേക്കു വെച്ച പാല്‍പ്പായസമായിരുന്നു അവള്‍..അവളെ ഒരു നോക്കു കണ്ട് നിര്‍വ്‌റിതിയുടെ തീരം പറ്റാന്‍ ഞങ്ങളുടെ ജനലിലെ കൂട്ടയിടി ഒരു നിത്യ സംഭവമായിരുന്നു.പേരറിയാത്ത ആ സുന്ദരിയുടേ പേരറിയുവാന്‍ എല്ലാവര്‍ക്കും വളരെ
ആഗ്രഹമുണ്ടായിരുന്നു.പലരും പല പേരുകള്‍ മനസ്സില്‍ സങ്കല്പിച്ചു സ്വയം സമാധാനിച്ചു.. അങ്ങനെയിരിക്കുമ്പോളാണു കുഞ്ഞാടിനേ പോലെ നിഷ്കളങ്കനായ ബിനീഷ് ഓടിക്കിതച്ചുകൊണ്ട് വന്നു പറയുന്നത്.." കിട്ടിപ്പോയി അളിയന്മാരേ..! അവളുടെ പേരു കിട്ടി ".ഇവന്‍ ആളു കൊള്ളാമല്ലോ എങ്ങനെ ഒപ്പിച്ചെടുത്തു ഇത്..ഗജകില്ലാടി ഷാനും ഒളിഞ്ഞു നോട്ടകാരന്‍ അഭിയും വിരുതന്‍ പ്രേമനും തടിയന്‍ സാമുവും എത്ര ശ്രമിച്ചിട്ടും നടക്കാത്ത കാര്യം നിശ്പ്രയാസം സാധിച്ച അവന്റെ കഴിവില്‍ ഞങ്ങളോരോരുത്തരും അഭിമാന പുളകിതരായി തരിച്ചു നിന്നു...അവന്റെ വായില്‍ നിന്നു വരുന്ന ആ സുന്ദരിയൂടെ പേരിനായി കാത്തിരുന്ന ഞങ്ങളോരോരുത്തരും , അന്ന് ആദ്യമായി ഒരു ആണിന്റെ വായി നോക്കികളായി......ആവേശം മൂത്ത് ബിനീഷ് ഉറക്കെ അലറി " അവളുടെ പേരാണു ബേട്ടീ...അവന്റെ ബേട്ടി പ്രയോഗത്തില്‍ മരവിച്ചിരുന്ന ഞങ്ങളേ നോക്കി  അവന്‍ വീണ്ടും അലറി"അമ്മച്ചിയാണേ വീട്ടുടമ ആ പെണ്‍കുട്ടിയേ ബേട്ടിയെന്നു വിളിക്കുന്നത് ഞാന്‍ കേട്ടതാ... ബേട്ടി ബിനിഷ് നല്ല ചേര്‍ച്ച അല്ലേ....".
Related Posts Plugin for WordPress, Blogger...