അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....
കഥകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ഡിസംബർ 10, 2014

ഓണ്‍ലൈന്‍ ഷോപ്പിങ്

ഇടവേളകളില്ലാതെ പുക പുറത്തേക്കു തള്ളുന്ന ഒരു പുകവണ്ടിയായിരുന്നു നന്ദു. സദാ ചുണ്ടത്ത് സിഗറിറ്റും നുണഞ്ഞു കൊണ്ട് നടന്നിരുന്ന അവനെ ദൂരത്ത് നിന്നു കണ്ടാല്‍ പുകതുപ്പി വരുന്ന എതോ തീവണ്ടിയാണെന്നേ പറയൂ.ചെയിന്‍ പുകവലി എന്ന ആപത്തില്‍ നിന്നു അവനെ പിന്തിരിപ്പിക്കാന്‍  സ്നേഹിതര്‍ എത്ര ശ്രമിച്ചിട്ടും അവനു ഒരു മാറ്റവും ഉണ്ടായിരുന്നില്ലാ. അവനു എപ്പോഴും സിഗററ്റ് വലിക്കണം അത് അവന്റെ ജന്മവകാശമായിരുന്നു. ആയിടയ്ക്കാണു ചാര്‍ജ്ജു ചെയ്തു വലിക്കുന്ന സിഗറിറ്റിനെ പറ്റി ഉള്ള പരസ്യം ഒരു വെബ്ബ്സൈറ്റില്‍ അവന്‍ കാണുന്നത്. പരിസ്തിഥിക്കു  ഇണങ്ങിയതും മറ്റാര്‍ക്കും ദോഷകരമാകാത്തതും എന്നാല്‍തന്നെ അനുഭൂതിക്കു ഒട്ടും ഒരു തടസ്സവുമില്ലാത്ത ഒരു പുകവലി.ആ വലിയില്‍ അവന്‍ ആക്യ് ഷ്ട്ടനായി..അതു അവനെ വല്ലാതെ "വലിപ്പിക്കും" എന്നവന്‍ അറിഞ്ഞിരുന്നില്ലാതാനും.അവന്‍ ആ ചാര്‍ജ്ജിങ്ങ് സിഗററ്റ് വെബ്സൈറ്റില്‍ നിന്നു വാങ്ങുവാന്‍ തന്നെ തീരുമാനിച്ചു. വില ആയിരം ഉറുപ്പിക. ഓണ്‍ലൈന്‍ ഓര്‍ഡറും ചെയ്തു അവന്‍ കാത്തിരുന്നു. കാത്തിരിപിന്റെ സുഖം അങ്ങനെ അവനും അറിഞ്ഞു.നന്ദു തന്റെ കൂട്ടുകാരോടു , തന്റെ ചുണ്ടിന്റെ ചുബനം ഏല്‍ക്കുവാന്‍ പോകുന്ന ആ ചാര്‍ജ്ജിങ്ങ് സുന്ദരിയുടെ സൌന്ദര്യത്തേയും മാസ്മരിക സുഖത്തേയും പറ്റി  വര്‍ണ്ണിച്ചു കൊണ്ടേയിരുന്നു.

ഒടുവില്‍ ആ ദിനം വന്നു, പോസ്റ്റ് മാന്‍ ഒരു പൊതിയുമായി നന്ദുവിന്റെ മുമ്പിലെത്തി. താന്‍ കത്തിരുന്ന പുതിയ ഇനം സിഗറിറ്റിനെ കാണുവാനായി അവന്‍ ആ പൊതിമേല്‍ ചാടി വീണു, അതിനെ നിമിഷനേരം കൊണ്ടു വിവസ്ത്രയാക്കി.പൊതിക്കകത്ത് ഉള്ള  സാധനം കണ്ട് നന്ദു ഞെട്ടി.അതാ അതിനുള്ളില്‍ "  How To Stop Smoking  " എന്ന ഒരു പുസ്തകം.ആയിരം രുപ കൊടുത്ത് വലിക്കാനിരുന്ന നന്ദുവിനു കിട്ടിയത് നൂറുരുപയുക്ക് വായിച്ചു വലിക്കാനൊരു പുസ്തകം അതും എങ്ങനെ ത്ന്റെ ഇഷ്ട്ടഭാജനത്തെ ഉപേക്ഷിക്കണമെന്നു പഠിപ്പിക്കുന്ന പുസ്തകം.വെള്ളത്തിലുള്ളത് കിട്ടിയതുമില്ലാ വായിലിരുന്നത് പോകുകയും ചെയ്ത നായുടെ കണക്കായി നന്ദുവും.ഒരു പക്ഷേ ഈ ചാര്‍ജ്ജു ചെയ്തു വലിക്കുന്ന സിഗററ്റ് ഒരു മിഥ്യവല്ലതും ആണോ ? അതോ തന്റെ പുകവലി പ്രേമം മനസ്സില്ലാക്കി വെബ്ബ്സൈറ്റുകാര്‍ ഉപദേശിച്ചു നന്നാക്കാന്‍ മനപൂര്‍വ്വം ചെയ്ത പണിയാണോ ഇത്? ഉത്തരമില്ലാത്ത കുറെ സമസ്യകളും മനസ്സിലിട്ടു കൊണ്ട് അവന്‍ നിന്നു.
NB :-ഇത് കുറിക്കുമ്പോള്‍ ഒരു നീണ്ട ഈമെയില്‍  പരാതി വെബ്ബ്സൈറ്റുകാര്‍ക്കു എഴുതാനുള്ള ശ്രമത്തിലാണു ശ്രീമാന്‍ നന്ദു.

-------------------------------------------------------------------Thank You all for Your Supports

തിങ്കളാഴ്‌ച, ഓഗസ്റ്റ് 11, 2014

കന്നട കൊത്തില്ല

ആദ്യമായി കേരളത്തിനു വെളിയില്‍ പോകുന്ന അവേശത്തിലായിരുന്നു ഞങ്ങള്‍ ഒരോരുത്തരും.ബാഗ്ളൂരില്‍ പ്രോജക്റ്റ് വര്‍ക്കിനു പോകുകയായിരുന്നു ഞങ്ങള്‍.മജസ്റ്റിക്കില്‍ വന്നു ട്രയിന്‍ ഇറങ്ങി   ഇനിയെന്ത് എന്നു ചിന്തിച്ചു അവിടെ ഓരം പറ്റിനില്‍ക്കുന്ന ഹിജഡകളേയും നൊക്കി വായും പൊളിച്ചു കുറേ നേരം നിന്നു,കന്നട ഭാഷയാണെങ്കില്‍ ഒരു പിടിയുമ്മില്ല, അവിടെ നേരത്തേ പോയ കുറച്ചു കൂട്ടുകാര്‍ പഠിപ്പിച്ച ഓഞ്ഞ കുറെ കന്നട കാണാതെ പഠിച്ചു കൊണ്ടാണു ഞങ്ങള്‍ വന്നിരിക്കുന്നത്, ഞങ്ങള്‍ക്കു പോകേണ്ടുന്ന കെ ആര്‍ പുരത്തിലേക്കുള്ള ബസ്സ് എവിടെ നിന്നാണെന്നു എതവനോടെങ്കിലും ചോദിച്ചേ രക്ഷയുള്ളു, അതാ അവിടെ ഒരു ചേട്ടന്‍ നില്‍ക്കുന്നു കണ്ടാല്‍ ഒരു കന്നടചേട്ടന്റെ  ലുക്കു ഉണ്ട്, രണ്ടും കല്‍പ്പിച്ചു ഞാന്‍ ചേട്ടന്റെ അടുത്തു ചെന്നു എന്റെ കന്നട വൈഭവം മറ്റ് കൂട്ടുകാരേ കാണിക്കാന്‍ വേണ്ടി ചോദിച്ചു " ബസ്സ് കെ ആര്‍ പുരം ഹോഗുമാ??", ചേട്ടന്‍ വളരെ ദയനിയമായി ഞങ്ങളെ നോക്കിയിട്ട് മിണ്ടാതെ നിന്നു. ശെടാ ഒരു ഉത്തരം പറയിപ്പിക്കണമല്ലോ, ഞാന്‍ വീണ്ടും ചോദ്യമാവര്‍ത്തിച്ചു, അപ്പോള്‍ ചേട്ടന്‍ പറയുകയാ " കന്നടാ കൊത്തില്ലാ" എന്നു , കന്നടാ കൊത്തില്ല എന്നോ ... കന്നടാ കൊത്തിയാലും ഇല്ലേല്ലും  ഞങ്ങള്‍ക്കു കെ ആര്‍ പുരത്തു പോയേ പറ്റു..   ചോദ്യം അവര്‍ത്തിച്ചു കൊണ്ടേയിരുന്നു.. ആവശ്യക്കാരനു ഔജ്യത്ത്യമില്ലലോ... ഒടുവില്‍ സഹികെട്ട് ചേട്ടന്‍ പറഞ്ഞു "
ഹോഗുമായിരിക്കും". ഹോഗുമായിരിക്കുമെന്നോ ... അപ്പോള്‍ കൂട്ടത്തിലുള്ള രാമു പറയുകയാ.. അളിയ ഈ കന്നട കൊത്തില്ലാ എന്നു ചേട്ടന്‍ ആദ്യമേ പറഞ്ഞത് ഇത് കൊണ്ടായിരിക്കും.അതു ഞങ്ങളെ പോലെ തന്നെ ആദ്യമായി  വന്ന എതോ ഒരു മല്ലുചേട്ടനായിരുന്നു.

ശനിയാഴ്‌ച, ഫെബ്രുവരി 08, 2014

ആട് ചിരി

അപ്രതീക്ഷിതമായിട്ടായിരുന്നു അവള്‍ അവന്റെ മുമ്പില്‍ വന്നത്.ഇനി ഒരിക്കലും കാണില്ല എന്നു ധരിച്ചിരുന്ന രണ്ടുപേരുടെ നീണ്ട കൂറേ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു കണ്ടുമുട്ടല്‍, അവളെ കണ്ടപ്പോള്‍ രാമുവിനു പണ്ട് പുഴകടവില്‍ നാരിനിരാട്ട് കാണാന്‍ പോയപ്പോള്‍ പോലും  ചതിച്ചിട്ടില്ലാത്ത തന്റെ രണ്ടു കണ്ണുകളേയും വിശ്വസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. താന്‍ കാണുന്നത് എതോ സ്വപ്നമാണോ എന്നറിയാന്‍ വേണ്ടി സ്വന്തം കൈകളില്‍ നുള്ളി നോക്കി, നല്ല വേദനയുണ്ട് , ഇത് സ്വപ്നമല്ല യാഥാര്‍ത്യം തന്നെയാണ്.അപ്രതീക്ഷിതമായി അവള്‍ മുമ്പില്‍ വന്നു രാമുവല്ലേ എന്നു ചോദിച്ചപ്പോള്‍ കൈവിട്ട് പോയ സ്വന്തം പട്ടത്തെ നോക്കി അമ്പരന്നു നില്‍ക്കുന്ന കൊച്ചുകുട്ടിയേ പോലെയായി അവന്‍ മാറി,  ഓര്‍മ്മകള്‍ അവനെ കുറെ വര്‍ഷങ്ങള്‍ പുറകിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയി.

കോളേജിലെ രണ്ടാം വര്‍ഷം,ജൂനിയേഴ്സിന്റെ ഇന്റെറ്വ്യൂന്റെ സമയമാണു. ക്ളാസും കട്ട് ചെയ്തു കൂട്ടുകാരോടൊപ്പം കന്റീന്റെ പരിസരത്തിരുന്നു അതു വഴി പോകുന്ന പെണ്‍കുട്ടികളുടെ എണ്ണവും എടുത്തു കൊണ്ടിരിക്കുമ്പോളാണു, ഒരു നീണ്ടു മെലിഞ്ഞ സുന്ദരിയായ ഒരു കിടാവ് അച്ഛനോടൊപ്പം ഇന്റെര്‍വ്യൂവിനു വരുന്നത്.അവരുടെ കണ്ണുകള്‍ തമ്മിലൊന്നു ഇടഞ്ഞു, ജീവിതത്തില്‍ ഇതു വരെ ഒരിക്കല്‍ പോലും കാണാത്ത രാമുവിനേ നോക്കി ആ പെണ്‍കുട്ടി പുഞ്ചിരിച്ചു, വളരെ നാളായി പട്ടിണി കിടന്നവന്റെ മുമ്പില്‍ വന്നു വീണ ഒരു മധുരമുള്ള മാമ്പഴമായിരുന്നു രാമുവിനു ആ പുഞ്ചിരീ,അവന്‍ മനസ്സില്‍ ഓര്‍ത്തു " ഈശ്വരാ ഇതു വരെ തന്റെ ഈ മോന്ത നോക്കി ഒരുത്തിയും ചിരിച്ചിട്ടില്ല ഇനിയെങ്ങാനും ആളു മാറിയതാണോ",ദാഹജലത്തിനായി കൊതിക്കുന്ന വേഴാമ്പല്‍ പോലെ എതെങ്കിലും ഒരു സുന്ദരിയുടെ നോട്ടതിനായി കാത്തിരുന്ന രാമുവിനു ആ ചിരി തന്നെ അവന്റെ സ്വപ്നങ്ങള്‍ക്കു പുതിയ നിറങ്ങള്‍ നല്‍കാന്‍ ധാരാളമായിരുന്നു.പിന്നെ ഒന്നും ആലോചിച്ചില്ല ഒരു യന്ത്രം കണക്കെ അവന്‍ അവളുടെ പിന്നാലെ ഇന്റെര്‍വ്യൂ നടക്കുന്ന ഹാളിന്റെ സമീപത്തിലേക്കു ചെന്നു. അവള്‍ക്കു അവിടെ തന്നെ അഡ്മിഷന്‍ കിട്ടണേ എന്നു മനസ്സില്‍ സകല ദൈവങ്ങളേയും വിളിച്ചു പ്രര്‍ത്ഥിച്ചു കൊണ്ട് അവിടെ നിന്നു.കുറെ സമയത്തിനു   ശേഷം അതാ അവള്‍ ഹാളിന്റെ പുറത്തേക്കു വരുന്നു.അവള്‍ അവനെ നോക്കി പിന്നേയും ചിരിച്ചു, ഡീസലു തീര്‍ന്നു കിടന്ന വണ്ടിക്കു ഫുള്‍ടാങ്ക് ഡീസല്‍ അടിച്ചപോലെ തളര്‍ന്നു നിന്ന രാമുവിനു ആ ചിരി ഒരു പുതിയ ഊര്‍ജ്ജ്യം നല്‍കി, ആ ഊര്‍ജ്ജ്യം അവനെ  2 കിലോമിറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ്പ് വരെ അവളുടെ  പിന്നാലെ പോകുവാന്‍ ശക്തനാക്കിയിരുന്നു. രാമുവിനു ജീവിതം മനോഹരമായതു പോലെ തോന്നി, അവന്‍ കാത്തിരുന്നു, മനസ്സില്‍ നിറയേ ആ പെണ്‍കുട്ടിയുടെ ചിരിയുമായി.


അവന്റെ കാത്തിരിപ്പിനു സമാപ്തി വരുത്താനെന്നവണ്ണം ആ ദിവസം വന്നെത്തി..പുതിയ കൂട്ടുകാര്‍ വരുന്ന ദിവസം!. രാമു പുതിയ കുട്ടികളുടെ ഇടയില്‍ ആ നീണ്ടുമെലിഞ്ഞ സുന്ദരികുട്ടിയേ തപ്പി നടന്നു, ഒടുവില്‍ അവന്‍ അന്വേഷിച്ചത് കണ്ടെത്തി, തന്നെ നോക്കി പ്രേമഭാവത്തില്‍ ചിരിച്ച സുന്ദരി അതാ BA ഇക്ണോമിക്സ് ക്ലാസില്‍.കടും നില നിറത്തിലുള്ള ചുരിദാറുമുടുത്ത് ക്ളാസിന്റെ ഒരു മൂലയിലിരുന്ന അവള്‍ കൂടുതല്‍ സുന്ദരിയായതു പോലെ..അവരുടെ കണ്ണുകള്‍ തമ്മില്‍വീണ്ടും കൂട്ടിമുട്ടി ആ മുട്ടലിനോടൊപ്പം തന്നെ അവളുടെ ചുണ്ടുകള്‍ രാമുവിനെ നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു...ദേ പിന്നേയും അവള്‍ ചിരിക്കുന്നു ദൈവമേ  എനിക്കു എന്തിനിത്ര സൌന്ദര്യം തന്നു അറിയാതെ അവന്‍ മനസ്സില്‍ പറഞ്ഞു പോയി.. അവന്‍ പതുക്കെ പരിചയപ്പെടാനെന്ന ഭാവത്തില്‍ അവളുടെ സമീപത്തിലേക്കു ചെന്നു..ഹ്രിദയത്തില്‍ ഒരു പെരുമ്പറയുടെ കൊട്ടല്‍ തന്നെ തുടങ്ങിയിരുന്നു.. വിറയ്ക്കുന്ന ശബ്ദത്തോടെ അവന്‍ അവളോടു ചോദിച്ചു " എന്താ കുട്ടി എന്നേ നോക്കി അന്നു ചിരിച്ചത്.. പറയാന്‍ നാണമാണെങ്കില്‍ പറയെണ്ട എഴുതി തന്നാല്‍ മതി "...അവനെ ഞെട്ടിച്ചു കൊണ്ട് അവളുടെ മറുപടി ഉടനെ തന്നെ വന്നു " നാണമൊന്നുമില്ല ചേട്ടാ.. ചേട്ടന്റെ ആ കുറ്റിതാടി കണ്ടപ്പോള്‍ വീട്ടിലെ ആടിന്റെ കാര്യമോര്‍ത്ത് ചിരിച്ചതാ".. ഇതു കെട്ട് നെഞ്ചു തകര്‍ന്നു പോയ രാമു തന്റെ സൌന്ദര്യത്തെ വെറും ഒരു പീറ ആടിനോടു താരതമ്യപ്പെടുത്തിയതില്‍ തീര്‍ത്തും നിരാശനും ആശങ്കകൂലനും ആയി...  ആട് ചിരി വളര്‍ന്നു പ്രണയ ചിരിയായി മാറാന്‍ അധികം താമസിച്ചില്ല.

പക്ഷേ ആ പ്രണയം അധികം നീണ്ടു നില്‍ക്കാന്‍ കാലം സമ്മതിച്ചില്ല..സുന്ദരിമാരുടെ ചിരി ബലഹീനതയായുള്ള രാമുവിനു വേറെയും പ്രണയങ്ങളുടെന്ന് എതോ പാരകള്‍ അവളെ വിശ്വസിപ്പിച്ചിരുന്നു..അങ്ങനെ അന്നു പൊട്ടിയ ത്ന്റെ ആദ്യ പ്രണയത്തിലെ നായിക ഇതാ ഒരു മൂന്നു വയസുള്ള പെണ്‍കുഞ്ഞിനേയും പിടിച്ചു തന്റെ മുമ്പില്‍ നില്‍ക്കുന്നു. ആ കുഞ്ഞിനെ നോക്കി " എനിക്കു പിറക്കാതെ പോയ മൊളാണു മോളേ നീ " എന്നു അവനു പറയണമെന്നു തോന്നി. പോകാന്‍ നേരം അവന്‍ അവളോട് ചോദിച്ചു"വീട്ടിലേ ആടുകളൊക്കെ സുഖമായിരിക്കുന്നോ "... തിരിഞ്ഞു നടന്ന അവള്‍ അവനെ നോക്കി ഒന്നു ചിരിച്ചു. പഴയ ആ ആടുചിരി. അപ്പോള്‍ എവിടെ നിന്നോ ഒരു ആടിന്റെ കരച്ചില്‍ ആ രംഗം കൊഴുപ്പിക്കാനെന്നവണ്ണം അന്തരീക്ഷത്തില്‍ അലയടിച്ചു കൊണ്ടിരുന്നു.




ശനിയാഴ്‌ച, ജൂൺ 22, 2013

എസ് എം എസ്സ്

രാത്രി വളരെയായിട്ടും രാമുവിനു ഉറക്കം വരുന്നില്ലാ.. ഒരു പാട് നാളായി മനസ്സിന്റെ നാലു കെട്ടിനുള്ളില്‍ ഒളിപ്പിച്ചു വെച്ചിരുന്നാ തന്റെ പ്രണയം അവളോടു പറയാന്‍ തന്നെ അവന്‍ തിരുമാനിച്ചു.. എത്ര നാളായി ..ഇനി വയ്യാ... അവന്‍ തന്റെ മോബൈലെടുത്തു " I Love You.Do You Love Me? " എന്ന്  മെസ്സേജ്ജു ടൈപ്പു ചെയ്തു സെന്‍ന്റു ചെയ്തു . .നിമിഷങ്ങള്‍ക്കുള്ളില്‍ മെസ്സേജ്ജിന്റെ മറുപടിയും വന്നു. അവന്റെ ഹ്രിദധമനികളില്‍ രക്‌തയോട്ടത്തിന്റെ ശക്‌തികൂടി.. അവനുറപ്പുണ്ടായിരുന്നു മറുപടി " Yes " എന്നായിരിക്കും...

 ഇല്ല തുറക്കില്ല..എന്തു വന്നാലും ഈ മെസ്സേജ്ജു ഇപ്പോള്‍ തുറക്കില്ല..നാളെ ഒന്നാം തീയതി തന്റെ പ്രണയിനിയുടെ മറുപടിയും കണികണ്ടുണരണമെന്നു അവനു നിര്‍ബന്ഡമുണ്ടായിരുന്നു.. ഉറക്കമില്ലാതെ  ഉറങ്ങി അവന്‍ എങ്ങനേയോ നേരം വെളുപ്പിച്ചു..വിറയാര്‍ന്ന കൈകളോടെ അവന്‍ തന്റെ മൊബൈലിന്റെ ഇന്‍ ബോക്സിലേക്കു ഊളിയിട്ടു.. താന്‍ കാത്തിരുന്ന മെസ്സേജ്ജു കണികണ്ട അവന്‍ 11കെവി  ലൈനില്‍ വീണു ഷോക്കടിച്ച കാക്കയുടെ അവസ്ഥയിലായി..
" Dear Customer, Message sending failed Due to insufficient Balance, Please recharge your account"

തിങ്കളാഴ്‌ച, സെപ്റ്റംബർ 24, 2012

ബള്‍ബ് ജോണ്‍

പത്താം ക്‌ളാസിലെ പരീക്ഷ ജയിച്ചപ്പോള്‍ തന്നെ കോളേജിനെക്കുറിച്ചുള്ള ചേട്ടന്മാര്‍ പറഞ്ഞ കഥകള്‍ കേട്ട് മനസ്സും ശരീരവും അവിടേക്കു പറന്നെത്താനായി കൊതിച്ചിരുന്നു. ആ കൊതീയും കൊണ്ടാണു കോളേജിലേക്കു വരുന്നതു, അല്‍പ്പം അഹങ്കാരമൊക്കെ മുഖത്തു വരുത്തി പ്രീഡിഗ്രിക്കു ചേരാനായി കലാലയത്തില്‍ കാലെടുത്തു വച്ചതു തന്നെ ഉറക്കെയുള്ള സമരം വിളിയും കേട്ടു കൊണ്ടാണു. അന്നത്തെ സമരത്തിന്റെ കാരണം കോളേജ്ജിന്റെ വാട്ടര്‍ ടാങ്കിനുള്ളില്‍ ചത്ത എലിയെ കണ്ടെടുത്തു എന്നുള്ളതായിരുന്നു.ഇതിന്റെ പിന്നില്‍ അന്നു വൈകുന്നേരം ടി വിയില്‍ വരുന്ന ഇന്ത്യാ പാകിസ്‌ഥാന്‍ ക്രിക്കറ്റ് മാച്ചാണെന്നു ചില ദോഷൈകദ്രിക്കുകള്‍ പറയുന്നതു കേട്ടു വായും പൊളിച്ചിരുന്ന ഞങ്ങള്‍ പുതിയ കുട്ടികള്‍ക്കു ഇതൊക്കെ പുതുമയുള്ള കാര്യമായിരുന്നു, സ്‌ക്കൂളിന്റെ അഭിമാനത്തിന്റെ പ്രശ്‌നമായ 100% ശതമാനം വിജയത്തിനായി ഞങ്ങളുടെ സ്വാതന്ത്രത്തിനു മേല്‍ കത്തി വച്ചു കര്‍ശനമായ ചട്ടങ്ങളും മറ്റും അടിച്ചേല്‍പ്പിച്ചിരുന്ന സ്‌കൂളില്‍ നിന്നു വന്ന ഞങ്ങള്‍ക്കു  കലാലയം ഒരു സ്വാതന്ത്രത്തിന്റെ മായ ലോകമായിരുന്നു.

സമരം വിളിയും അടിയും നടക്കുമ്പോള്‍ ഓടി ഒളിക്കാറുള്ള ഞങ്ങള്‍ക്കു  മുമ്പില്‍ തുറന്നു കിടക്കുന്ന സ്വതന്ത്രത്തിന്റെ വതില്‍ അധിക നാള്‍ കണ്ടില്ലെന്നു നടിക്കാന്‍ കഴിയുമായിരുന്നില്ല . അങ്ങനെ പതുക്കെ കലാലയ ജീവിതത്തിലെ സമരങ്ങളും മരം ചുറ്റി പ്രണയങ്ങളും ലൈബ്രറില്‍ പമ്മന്റെ പുസ്‌തക പരായണവും ക്ളസ്സു കട്ടു ചെയ്‌തുള്ള  ശാന്തി തീയേറ്ററിലെ നൂണ്‍ ഷോകളും മീന്‍പിടിപ്പു പാറയിലെ കടവിലെ  കുളിസീനുകളും ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണെന്നു പുതിയ കുട്ടികള്‍ക്കു മനസ്സിലായി തുടങ്ങി.

പ്രീഡിഗ്രി ഫസ്‌റ്റ് ഗ്രൂപ്പില്‍ ചേര്‍ന്ന ഞങ്ങള്‍ക്കു ഫിസിക്‌സ്സ് പ്രാക്‌ടിക്കല്‍ ക്‌ളാസ്സുകള്‍ ഒരു പേടി സ്വപ്‌നമായിരുന്നു.സിംബിള്‍ പെന്‍ഡുലത്തിന്റെ ആട്ടം ശരിയായില്ലെന്നു പറഞ്ഞു ചെവിക്കിട്ടു കിഴിക്കുന്ന കാടന്‍ മത്തായി മുതല്‍ ക്‌ളാസില്‍ ശ്രെദ്ധിക്കതെയിരുന്നാല്‍ തെറിപറയുന്ന വെട്ടുപോത്ത് മുതലുള്ള അദ്ധ്യാപകര്‍ വാഴുന്ന ഫിസിക്സ് എല്ലാവര്‍ക്കും ഒരു പേടി സ്വപ്‌നമായിരുന്നു.ഈ ഭീകരന്മാരായ അദ്ധ്യാപകര്‍ വാഴുന്ന ലാബിലേക്കു കയറി ചെല്ലുന്നതു തന്നെ ചങ്കിടിപ്പോടെയാണു.

ഫിസിക്‌സ് ലാബിലാണു സംഭവം നടക്കുന്നത്. ലാബിലെ കോണ്‍കേവ് ലെന്‍സ് ടെസ്‌റ്റ് ചെയ്യാനുള്ള ബള്‍ബ് കാണുന്നില്ലായെന്നു ആരോ വന്നു കാടന്‍ മത്തായി സാറിനോടു പറഞ്ഞപ്പോള്‍ തന്നെ എല്ലാവരുടേയും മുട്ടുകിടന്നു വിറയ്‌ക്കാന്‍ തുടങ്ങി. ആരാണു ബള്‍ബ് അടിച്ചുമാറ്റിയതെന്നു അറിയാന്‍ സാറന്മാരുടെ മേല്‍നോട്ടത്തില്‍ ഒരോരുത്തരുടേയും ബാഗ്ഗുകള്‍ തപ്പാന്‍ തുടങ്ങീ , കഴിഞ്ഞവര്‍ കഴിഞ്ഞവര്‍ ആശ്വാസം കൊണ്ടപ്പോള്‍ അടുത്ത ഊഴത്തിനു നില്‍ക്കുന്നവന്റെ പടെ പടെ എന്നുള്ള നെഞ്ചിടിപ്പിന്റെ ശബ്‌ദം അവിടമാകെ മുഴങ്ങി കൊണ്ടിരുന്നു.

ഒടുവില്‍ ക്‌ളാസിലെ അയ്യോ പാവമായ ജോണിന്റെ ഊഴം വന്നെത്തി. അങ്ങനെ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീക്ഷണിയായേക്കാവുന്ന ആ കൊലചതി ചെയ്‌തവനെ കണ്ടെത്തി, ജോണിന്റെ ബാഗില്‍ മൂന്നാലു ബള്‍ബ്ബുകള്‍. ഹബടാ ഭയങ്കര അകെ നാലടി പോലും നീളമ്മില്ലാത്തവന്റെ കൈയ്യിലിരിപ്പേ എന്നു പറഞ്ഞു കാടന്‍ മത്തായും വെട്ടുപോത്തും കൂടെ അവനെ വളഞ്ഞു. പാവം ജോണ്‍ കിടുക്കിടാന്നു കിടന്നു വിറയ്‌ക്കാന്‍ തുടങ്ങി. അദ്ധ്യാപകരുടെ കൈയ്യില്‍ നിന്നു കണക്കിനു കിട്ടിയ അവനു അതിനു ശേഷം ക്‌ളാസില്‍ പുതിയ പേരും വീണു " ബള്‍ബ് ജോണ്‍" .

പക്ഷേ പിന്നിട് അറിയാന്‍ കഴിഞ്ഞതു മുറി വ്രിത്തിയാക്കാന്‍ വന്ന അറ്റന്‍ഡര്‍ ചേട്ടന്‍ ഫ്യൂസായെന്നു കരുതി ഉരിമാറ്റിയ ബള്‍ബുകള്‍ എതോ വീരുതന്‍  ജോണിന്റെ ബാഗില്‍ തിരുകി കയറ്റിയതാണ്.

ചൊവ്വാഴ്ച, മേയ് 29, 2012

ഒളിച്ചോട്ടം


പ്രേമ്മനു പഠനത്തോടൊപ്പം തന്നെ അടുത്തുള്ള വീടുകളില്‍ പോയി ട്യൂഷനെടുക്കുന്ന (ദു)ശീലമുണ്ടായിരുന്നു .അതില്‍ നിന്നു കിട്ടുന്ന വരുമാനം എല്ലാ ആഴ്‌ച്ചയിലും സിനിമ കോട്ടയില്‍ പോകാനും പാക്കരേട്ടന്റെ അരിഷ്‌ട്ടമടിക്കാനും തികഞ്ഞിരുന്നില്ലെങ്കിലും അറിവ് പകര്‍ന്നു കൊടുക്കുമ്പോളുണ്ടാകുന്ന നിര്‍വ്രിതിയില്‍ അവന്‍ സന്തോഷം കണ്ടെത്തിയിരുന്നു. ആ സന്തോഷത്തിന്റെ കൂട്ടത്തില്‍ അവനു വേറെ ചില ഗുണഗണങ്ങളും വന്നു ചേര്‍ന്നു കൊണ്ടിരുന്നു. സുന്ദരികളായ പല ചേച്ചിമാര്‍ തങ്ങളുടെ മക്കള്‍ക്കായും ബന്ധുക്കളായ കുട്ടികാള്‍ക്കായും പ്രേമ്മന്‍ മാഷിന്റെ അടുത്തു അപേക്ഷയുമായി വന്നു ചേരുന്നതു അലവലാതികളായ അവന്റെ കൂട്ടുകാരുടെ സഹനത്തെ പരീക്ഷിക്കുന്നതിനു തുല്യമായിരുന്നു.ചില വീടുകളില്‍ നിന്നു അവനു കിട്ടുന്ന ശാപ്പാടിന്റെ കര്യം പറഞ്ഞു അവന്‍ പലപ്പോഴും അവരുടെ ക്ഷമയേ വീണ്ടും വീണ്ടും പരീക്ഷിച്ചു കൊണ്ടേയിരുന്നു.

അങ്ങനെയിരിക്കയാണു സുശീല ചേച്ചിയുടെ സുന്ദരിയായ മകള്‍ കുമാരിക്കു ട്യൂഷനെടുക്കാന്‍ പ്രേമ്മന്‍ മാഷ് ചെല്ലുന്നതു.കുമാരിയേകുറിച്ചു പറയുവാണെങ്കില്‍ സൌന്ദര്യം കൂടുതലാണെങ്കിലും ബുദ്ധിക്കുറവിനു യാതൊരു കുറവും ഇല്ലായിരുന്നു അവളുടെ പല മണ്ടന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാനറിയാതെ പ്രേമ്മന്‍ കുഴങ്ങി. അവളുടെ ബുദ്ധിക്കുറവിനേ കൂടുതല്‍ ബലപ്പെടുത്തനെന്നവണ്ണം കുമാരിക്കു പ്രേമ്മന്‍ മാഷിനോടു പ്രേമ്മം തോന്നിയതു . അല്ലെങ്കില്‍ പൂവന്‍പഴം പോലിരിക്കുന്ന ഇവള്‍ക്കു എല്ലുംതോലുമായിരിക്കുന്ന ഈ പ്രേമ്മനോടു ഇഷ്‌ട്ടം തോന്നാന്‍ യതൊരു കാരണവും പ്രേമ്മന്റെ കൂട്ടുകാരന്‍ രാജപ്പനു കാണുവാന്‍ കഴിഞ്ഞിരുന്നില്ലാ, "അല്ലേലും ഈ പെണ്‍പിള്ളകള്‍ ഇങ്ങനാ സല്‍മാന് ‍പൊലെയിരിക്കുന്ന തന്നോടൊന്നും തോന്നാത്ത ഒരു താത്‌പര്യം ശക്‌തിയായൊരു കാറ്റടിച്ചാല്‍ പറന്നു പോകുന്ന ഈ പ്രേമ്മന്നേ പൊലുള്ളവന്മാരോടുണ്ടൂ തോന്നേണ്ടുന്ന വല്ല കാര്യവുമുണ്ടോ? ": രാജപ്പന്‍ അറിയാതെ മനസ്സില്‍ പറഞ്ഞുപോയി . അങ്ങനെ പൊട്ടനു ലോട്ടറി അടിച്ചതു പോലെയായി പ്രേമ്മന്‍ , ഇരുവരുടേയും ഇഷ്‌ട്ടത്തിന്റെ തീവ്രത പെട്രോളിന്റെ വില പോലെ ഒരു നിയന്ത്രണവുമില്ലാതെ അങ്ങനെ കുതിച്ചു ഉയര്‍ന്നു കൊണ്ടിരുന്നു.

അങ്ങനെ പ്രേമ്മന്റെ കളര്‍ സ്വപ്‌നങ്ങളിലെ നിത്യഹരിത നായികയായി കുമാരി മാറി. പ്രണയം തലയ്‌ക്കു പിടിച്ച ഇരുവരും ഒടുവില്‍ തികച്ചും ലളിതസുന്ദരമായ തീരുമാനത്തിലെത്തി,  തങ്ങള്‍ കണ്ട പൈങ്കിളി പടത്തിലെ നായകനേയും നായികയേയും പോലെ ഒളിച്ചോടാന്‍ എന്നുള്ളതായിരുന്നു ആ തീരുമാനം , അങ്ങനെ അവര്‍ ജീവിതത്തിലെ ആദ്യത്തെ ഒളിച്ചോട്ടത്തിനായി തങ്ങളുടെ മനസ്സിനെ തയാറാക്കി നിര്‍ത്തി . ഒടുവില്‍ ആ പുണ്യപാവന ദിനം വന്നെത്തി. അതൊരു വെള്ളിയാഴ്‌ച്ച ദിവസം ആയിരുന്നു, രാത്രി ആയപ്പോള്‍ നാളിതു വരെ ഒറ്റയ്‌ക്കു രാത്രിയില്‍ വീടിന്റെ വെളിയില്‍ ഒന്നു മുള്ളാന്‍ പോലും പോകാത്ത  പ്രേമ്മന്‍ , ഇര തേടാനിറങ്ങുന്ന സൊമാലിയയില്‍ നിന്നുള്ള പുലിയുടെ ആക്രാന്തത്തോടെ കുമാരിയുടെ വീടു ലക്ഷ്യമാക്കി നിങ്ങി തുടങ്ങി . അവള്‍ വീടിന്റെ വടക്കെ അതിരിലുള്ള മരത്തിന്റെ ചുവട്ടില്‍ കാത്തു നില്‍ക്കാമെന്നു അവനു വാക്കു കൊടുത്തിരുന്നു.  ഇല്ലാത്ത ധൈര്യം അടുത്തുള്ള ബിവറേജ്ജിസില്‍ നിന്നു കടം വങ്ങിയാണു അതിയാന്റെ വരവ്, അന്തരീക്ഷത്തില്‍ പാലപൂവിന്റെ മണവും നായ്ക്കളുടെ ഒരിയിടലിന്റേയും ശബ്‌ദവും കൂടി വന്നപ്പോള്‍ പ്രേമ്മന്റെ മുട്ടുകാലുകള്‍ തമ്മില്‍ ഇടി മത്സരം തുടങ്ങിയിരുന്നു. ആ കൂട്ടിയിടിക്കിടയ്യില്‍ അവന്‍ കടം വാങ്ങിയ ധൈര്യം അവനറിയാതെ തന്നെ തറയിലോട്ടു ചോര്‍ന്നു പൊയ്‌കൊണ്ടിരുന്നു,  പെട്ടെന്നു എന്തോ ഒന്നു പടേ എന്നു ഉയര്‍ന്ന ശബ്‌ദത്തോടെ പ്രേമ്മന്റെ പിന്നില്‍ വീണു. അവന്‍ അവിടെ നിന്നു എന്താണു വീണതെന്നു തിരിഞ്ഞു പോലും നോക്കാതെ ഒറ്റയൊരോട്ടം വെച്ചു കൊടുത്തു.


സൂര്യന്‍ അന്നും പതിവു പോലെ തന്നെ കിഴക്കു ഉദിച്ചു രാവിലെ എഴുന്നേറ്റു നോക്കിയ വീട്ടുകാര്‍ പ്രേമ്മന്‍ മാഷിനെ കാണാതെ ബേജാറായി അന്വേഷണമായി, ഒടുവില്‍ തലേന്നു മണിയറയും സ്വപ്നം കണ്ടു നടന്നവനേ കുമാരിയുടെ വീടിന്റെ അടുത്തുള്ള ആ പഞ്ചായാത്തിലെ സകല വേസ്‌റ്റുകളേയും ഉള്‍ക്കൊള്ളുന്ന അധികമാഴമില്ലാത്ത പൊട്ടകിണറ്റില്‍ നിന്നു കണ്ടെടുത്തു, മറ്റൊരു വേസ്‌റ്റായി മാറിയ മാഷിനെ നാട്ടുകാര്‍ കോരിയെടുത്തു ആശുപത്രിയിലാക്കി. തലേന്നു രാത്രിയില്‍ പിന്നില്‍ വീണ ഓലയുടെ ശബ്‌ദം കേട്ടു പേടിച്ചു ഹതാശനായ പ്രണയനായകന്‍ ഒരു വാരികുഴിയില്‍ നിപതിച്ചതായിരുന്നു. ഇനി നമ്മുടെ നായിക കുമാരിയ്‌ക്കെന്തു സംഭവിച്ചെന്നു അറിയേണ്ടേ.. ,പ്രേമ്മനൊടുള്ള അടുപ്പം അറിഞ്ഞു അവളുടെ വില്ലനായ അഛന്‍ അവളെ മര്‍ദ്ദിച്ചു മുറിയില്‍ പൂട്ടിയിട്ടതാവുമോ?.  കുമാരിയ്‌ക്കു പക്ഷേ ചുക്കും സംഭവിച്ചില്ല ഒരു ആവേശത്തിന്റെ പുറത്തു ഒളിച്ചോടാനെന്നു സമ്മതിച്ച അവള്‍ ആ കാര്യം മറന്നു അന്നു രാത്രി മുറിയില്‍ നിന്നു പുറത്തിറങ്ങാതെ സുഖാമായി തന്നെ കിടന്നു ഉറങ്ങി., ഇതറിഞ്ഞ രാജപ്പന്‍ മനസ്സിലോര്‍ത്തു " ഒരു രാത്രി ചവറുകളുടെ ഇടയില്‍ ഭയാശങ്കയോടെ കിടന്ന ഈ പ്രേമ്മനോ അതോ എല്ലാം മറന്നു അന്നു നിദ്രയേ പുല്‍കി സുഖസുഷ്പിതിയില്‍ കിടന്ന കുമാരിയോ ? ആര്‍ക്കാണു യഥാര്‍ദ്ധത്തില്‍ ബുദ്ധിയില്ലാത്തതു ?

ശനിയാഴ്‌ച, മാർച്ച് 03, 2012

ചില്ലറ

പലചരക്കു കടക്കാരന്‍ പരമു ചേട്ടന്‍ പറഞ്ഞപ്പോളാണു ശശി കാര്യം അറിയുന്നതു അടുത്തുള്ള ബാങ്കില്‍ പുതിയ ഒരു സാറു കാശിയറായി വന്നിട്ടുണ്ടെന്നും സാറു ചില്ലറ ചോദിച്ചാല്‍ വാരി കോരി കാശു അധികം തരുമെന്നും. ശശിക്കാണെങ്കില്‍ കാശിന്നു വളരെ അധികം അത്യാവശ്യം ഉള്ള സമയവും, പരമു ചേട്ടന്റെ കയ്യില്‍ നിന്നു ഒരു 500 രൂപയും കടം വങ്ങി നേരെ വിട്ടു ബാങ്കിലേക്കു . കഴിഞ്ഞ ദിവസം 1000 രുപയുടെ ചില്ലറയ്‌ക്കു ചെന്ന പരമു ചേട്ടനു പുതിയ കാശിയര്‍ സാര്‍ പതിനായിരം രുപ തിരിച്ചു നല്‍കിയെന്നുള്ള വാര്‍ത്ത കേട്ടപ്പോള്‍ മുതലാണു അതു വരെ ബങ്കിന്റെ പടി കയറാത്ത ശശിക്കു ചില്ലറ വാങ്ങാന്‍ മോഹം ഉദിച്ചതു.

അവിടെ ചെന്നപ്പോളതാ ചില്ലറ സാര്‍ ബാങ്കിന്റെ വെളിയില്‍ ഇറങ്ങി നില്‍ക്കുന്നു.
 “ ഏന്താ സാറെ വെളിയില്‍ നില്‍ക്കുന്നേ “ എന്നു കുശലം ചോദിച്ചു കൊണ്ടു ശശി അയാളുടെ അടുത്തേക്കു നീങ്ങി. “ ഓ എന്ത്തു പറയനാടോ ബങ്കിലെ കമ്പ്യൂട്ടറിനെന്തോ കുഴപ്പമുണ്ടു ഓഫീസില്‍ ഫോണ്‍ വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ പറയുകയാ കുറച്ചു നേരം അതിന്റെ പുറത്തിറങ്ങിയിട്ടു അകത്തേക്കു ഒന്നും കൂടി കയറി നോക്കാനെന്നു “ ഇത്രയും പറഞ്ഞു അയാള്‍ വീണ്ടും അകത്തേക്കു കടന്നൂ.
ഫോണില്‍ കൂടെ ഓഫിസിലേക്കു അയാള്‍ വിളിക്കുന്നതു ശശി വ്യക്‌തമായി കേള്‍ ക്കുന്നുണ്ടായിരുന്നു.
കാശിയര്‍ “ ഹലോ താങ്കള്‍ പറഞ്ഞ പോലെ ഞാന്‍ വെളിയില്‍ ഇറങ്ങിയിട്ടു അകത്തു കയറി എന്നിട്ടു ഈ കുന്ത്രാണ്ടം ശരിയവുന്നില്ല “.
ആങ്ങേ തലയ്‌ക്കല്‍ നിന്നും : “താങ്കള്‍ അതില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ എന്തേങ്കിലും സംഭവിച്ചായിരുന്നോ”.
കാശിയര്‍  “ എയ് പ്രത്യേകിച്ചു ഒന്നും തനെ സംഭവിച്ചില്ല പിന്നേ കുറച്ചു ഓട്ടോയും കാറുമൊക്കെ എന്റെ സൈഡില്‍ കൂടി പോയി എന്നാല്ലാതെ ഒന്നു തന്നെ ഇല്ല .”
ആങ്ങേ തലയ്‌ക്കല്‍ നിന്നും : “ താങ്കള്‍ എന്തില്‍ നിന്നാണു പുറത്തിറങ്ങിയതു “.
കാശിയര്‍ അല്‍പ്പം കോപത്തോടെ : “ താന്‍ പറഞ്ഞതു പോലെ ഞാന്‍ ബാങ്കില്‍ നിന്നു പുറത്തിറങ്ങി ഒരു ചായയും കുടിച്ചു എന്നിട്ടു ഇതെന്താടോ ശരിയാവാത്തേ “ .
അപ്പോള്‍ അപ്പുറത്തു നിന്നും ദയനീയ സ്വരത്തില്‍: “ താങ്കളോടു ആവശ്യ പ്പെട്ടതു ആ വെബ്ബ് സൈയിറ്റില്‍ നിന്നു പുറത്തു കടക്കാനാ അല്ലാതെ ബാങ്കില്‍ നിന്നല്ലാ“.

ഇത്രയും പറഞ്ഞു അങ്ങേ തലയ്‌ക്കല്‍ ഫോണ്‍ കട്ടു ചെയ്യുന്ന ശബ്‌ദം ശശി നന്നായി കേട്ടു കൊണ്ടാണു ബാങ്കിന്റെ അകത്തേക്കു വരുന്നതു .

ശശി മറ്റാരേയും ഗൌനിക്കാതെ നാട്ടുകാര്‍ക്കു വാരി കൊടുക്കുന്ന പുതിയ കാശിയറുടെ അടുത്തേക്കു നീങ്ങി….

“സാറേ ഒരു 500 രുപയ്‌ക്കു ചില്ലറ തരണം, ഈ ചില്ലറ കിട്ടിയിട്ടു വേണം കുറച്ചു കടങ്ങളൊക്കെ വീട്ടാനും മൂത്ത മകളെ കെട്ടിക്കാനും”

കാശിയര്‍ കലിപ്പോടെ ശശിയെ നോക്കിയിട്ടു 500 രുപയുടെ ചില്ലറ നീട്ടി.

ശശി നോക്കിയപ്പോള്‍ അതു 100 ന്റെ അഞ്ചു നോട്ടുകള്‍ മാത്രമേ ഊള്ളു..

സാറേ സാറിതു എന്തു പരുപാടിയാ കാണിച്ചതു , എന്നോടു ഈ ചതി ചെയ്യേണ്ടായിരുന്നു  , 500 കൊടുത്തല്‍ 5000 കിട്ടുമെന്നു കൂട്ടുകാര്‍ പറഞ്ഞതു കേട്ടാണു ഞാന്‍ വന്നതു.. എന്നാലും 10 രൂപ വണ്ടി കൂലിയും മൂടക്കി വന്ന എന്നോടി ചതി വേണ്ടായിരുന്നു.. “

ശശിയുടെ വിലാപം അവിടെ ഉയരുമ്പോള്‍ കാശിയറു ഒന്നുമാറിയാത്ത പോലെ മനസ്സില്‍ ചിന്തിക്കു കയായിരുന്നു “ശേടാ അതു കൊള്ളാലോ 500 കൊടുത്തല്‍ 5000 കിട്ടുന്ന പദ്ധതി… അതെവിടായിരിക്കും “

വെള്ളിയാഴ്‌ച, ജനുവരി 27, 2012

പ്രേമന്റെ ടൂഷന്‍ ക്ളാസ്സ്


പ്രേമനും രാജപ്പനും ഒരേ നാട്ടുകാരും അടുത്ത സ്‌നേഹിതന്മാരും ആയിരുന്നു.  ഒരുത്തന്‍ മറ്റവനിട്ടു ഏതൊക്കെ സൈസ്സിലുള്ള പാരകള്‍ പണിയാം എന്നുള്ള  ഗവേഷണത്തിലായിരുന്നു  എപ്പോഴും ഇരുവര്‍. എന്നും തോല്‍വികളേറ്റു വങ്ങാനായിരുന്നു രാജപ്പന്റെ വിധി.എല്ലാം കഴിയുമ്പോള്‍ "കാവിലെ പാട്ടു മത്‌സരത്തിനു നിന്നേ എടുത്തോളാമെടാ പ്രേമാ" എന്നു രാജപ്പന്റെ സ്‌ഥിരം ഡയലോഗ്ഗാരുന്നു.

തന്നില്‍ അവശേഷിക്കുന്ന അറിവ് മറ്റുള്ളവരുമായി പങ്കിടാനുള്ള ആവേശത്തില്‍ നിന്നു പ്രേമന്‍ അടുത്തുള്ള കുമാരേട്ടന്റെ മകനു ട്യൂഷനെടുക്കാന്‍ പോകുമായിരുന്നു . അവിടെ നിന്നു കിട്ടുന്ന രുചികരമായ ഭക്ഷണം അവനെ  അവിടെ വീണ്ടും വീണ്ടും ട്യൂഷനെടുക്കാന്‍ ചെല്ലാന്‍ അവേശം കൊള്ളിപ്പിച്ചു കൊണ്ടേയിരുന്നു.

പഠിക്കാന്‍ മിടുക്കനാണെന്ന അഹങ്കാരം തെല്ലും ഇല്ലാത്ത രജപ്പന്‍ പതിവു പോലെ തന്നെ ആ പ്രാവശ്യവും എട്ടില്‍ എട്ടു വിഷയങ്ങള്‍ക്കും പൊട്ടി. പൊട്ടലു ഒരു ശീലമായ അവനു അതു ഒരു പ്രശ്‌നമേ അല്ലായിരുന്നു. ആ പ്രാവശ്യത്തെ പൊട്ടലിനേ കൂടുതല്‍ വര്‍ണ്ണഭമാക്കിയതു ചില വിഷയങ്ങള്‍ക്കു അവന്‍ സംപൂജ്യനായിരുന്നു എന്നുള്ളതായിരുന്നു .സാറുമാര്‍ക്ക് പൂജ്യത്തില്‍ കുറച്ചു മാര്‍ക്കു ഇടാന്‍ കഴിയാത്തതിനേ ഓര്‍ത്ത് അവന്‍  സന്തോഷിച്ചു.അവനു കൂടുതല്‍ സന്തോഷം  പകര്‍ന്നു കൊണ്ടു പ്രേമ്മനും ചില വിഷയങ്ങള്‍ക്കു ആദ്യമായി തോറ്റിരുന്നു .

ഒരു ദിവസം പ്രേമന്‍ മറ്റൊരു  സംപൂജ്യനായ  കോവാലനെ  കൂട്ടു പിടിച്ചു റിവല്യൂവേഷനു അപ്ളേ യൂണിവേഴ്സിറ്റിയിലേക്കു ബൈക്കില്‍ പോകുവാന്‍ തീരുമാനിച്ചു. ജന്മനായുള്ള മടി രാജപ്പനെ യൂണിവഴ്‌സിറ്റിയില്‍ വരെ പോയി റീവാല്യൂവേഷനു അപ്‌ളെ ചെയ്യുന്നതില്‍ നിന്നു പിന്തിരിപ്പിച്ചു.

പ്രേമന്‍ യൂണിവേഴ്‌സിറ്റിയില്‍ പോകാനിറങ്ങിയപ്പോളാണു കുമാരേട്ടന്റെ ഫോണ്‍ കാള്‍ വരുന്നതു എത്രയും പെട്ടെന്നു മകനു ട്യൂഷനെടുക്കാന്‍ ചെല്ലാന്‍ പറഞ്ഞു കൊണ്ടുള്ളതായിരുന്നു ആ കാള്‍... ...അവിടെ നിന്നു കിട്ടുന്ന രുചികരമായ ഭക്ഷണത്തെക്കുറിചു ഓര്‍ത്തപ്പോള്‍ അവനു അടങ്ങിയിരിക്കാന്‍ കഴിയുമായിരുന്നില്ല , അതു വരെ ഒരു കുഴപ്പവും ഇല്ലാതെയിരുന്ന പ്രേമ്മനു പെട്ടെന്നൊരു വയറു വേദന . അവന്‍ രാജപ്പനോടായി പറഞ്ഞു "എടാ രാജപ്പാ എനിക്കു വയറിനു നല്ല സുഖമില്ലാ.. നിനക്കു  കോവലനോടൊപ്പം യൂണിവേഴ്സിറ്റി വരെ കൂടെ പോകാമോ" രാജപ്പനു ഒരു കുലുക്കവുമുണ്ടായിരുന്നില്ലാ.പ്രേമ്മന്റെ അഭ്യര്‍ത്ഥന രാജപ്പന്‍ അതിന്റെ അര്‍ഹിക്കുന്ന പരിഗണയോടു കൂടെ തന്നെ നിര്‍ദാക്ഷിയണമായി പുഛിച്ചു തള്ളി.ആ തള്ളല്ലില്‍ പ്രേമ്മന്‍റ്റെ സ്വപനങ്ങള്‍ തറയില്‍ വീണു തകര്‍ന്നു.

പ്രേമന്‍ ഉടന്‍ തന്നെ അടുത്ത നംമ്പറിട്ടു " അവിടെ നേരിട്ടു പോകുന്നവര്‍ക്കു 5 മാര്‍ക്കു അധികം കിട്ടുമെന്നു കേട്ടു, നിനക്കു എന്നേക്കാളും മാര്‍ക്കു കുറവല്ലേ ..ആ മാര്‍ക്കു നീ എടുത്തോ" , ഇതു കേട്ടതും ശുദ്ധമാനസനായ രാജപ്പനു സന്തോഷമായി.. അങ്ങനെ  രാജപ്പനും കോവാലനും
യൂണിവേഴ്‌സിറ്റിയിലേക്കും , പ്രേമന്‍ കുമാരേട്ടന്റെ കോഴിക്കറി കഴിക്കാനുമായി നീങ്ങി.

ചില മണിക്കൂറുകള്‍ക്കു ശേഷം കേള്‍ക്കുന്ന വാര്‍ത്ത യൂണിവേഴ്‌സിറ്റിയിലേക്കു പോയ രാജപ്പനും കോവാലനും ബൈക്കില്‍ നിന്നു വീണു എന്നുള്ളതാണു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പഞ്ചറൊട്ടിച്ച കൈകാലുകളുമായി പാവം രാജപ്പന്‍ വെച്ചു വെച്ചു നടന്നു വരുന്നു.  രാജപ്പന്‍ വന്നതും  കുമാരട്ടന്റെ ട്യൂഷനും  കോഴികറി ആസ്വദനവും കഴിഞ്ഞു പ്രേമ്മന്‍ വന്നതും ഒരുമ്മിച്ചായിരുന്നു. പ്രേമനെ കണ്ടതും രാജപ്പനലറി " എടാ റാസ്‌ക്കലെ നീ ബൈക്കില്‍ നിന്നു വീഴുമെന്നു മുന്‍കൂട്ടി കണ്ടു പിന്മാറിയതാണു അല്ലേ... വണ്ടി ഓടിക്കാനറിയാത്ത ഈ കോവാലന്റെ കൂടെ നീ എന്നെ വിട്ടതു  നീ അറിഞ്ഞു കൊണ്ടായിരുന്നു അല്ലേ.."അവിടെ ഒരു മൂന്നാം ലോകമഹായുദ്ധമുണ്ടാകുന്നതിനു മുന്പേ തന്നെ കൂട്ടുകാര്‍ എല്ലാവരും കൂടി അവരെ സന്ധി ഉടമ്പടിയില്‍ ഒപ്പ് ഇടുവിച്ചിരുന്നു.

രാജപ്പന്റെ ശാപമാണോ എന്തോ എന്ന് അറിയില്ലാ,,പ്രേമന്റെ കുമാരേട്ടന്റെ വീട്ടിലെ ട്യൂഷന്‍ രണ്ടു ദിവസത്തിനകം നിന്നു..പ്രേമന്‍ പഠിപ്പിക്കാന്‍ തുടങ്ങിയതിനു ശേഷം കുമാരേട്ടന്റെ മകന്‍ എല്ലാ വിഷയങ്ങള്‍ക്കും സ്‌ഥിരമായി തോറ്റു തുടങ്ങിയെന്നൊക്കെയാണു രാജപ്പനവിടെ പറഞ്ഞു പരത്തിയതു,,എന്തായാലും പ്രേമനു പിന്നീടു വയറു വേദനയും രാജപ്പനു കോവലന്റെ കൂടെ ബൈക്കില്‍ സഞ്ചരിക്കണമെന്ന മോഹവും പിന്നിടു വന്നിട്ടില്ലാ,


തിങ്കളാഴ്‌ച, ജനുവരി 02, 2012

നേഴ്‌സ്സ്


നാട്ടിന്‍പ്പുറത്തെ സാധാരണക്കാരുടെ ആശ്വാസ കേന്ദ്രമായിരുന്നു  "ആശ്വാസ് ഡിസ്പെന്‍സറി" പക്ഷേ അവിടുന്നു കിട്ടുന്ന ബില്ലുകള്‍ നാട്ടുകാര്‍ക്കു തീരെ ആശ്വാസകരമായിരുന്നില്ലാ താനും .അങ്ങനെയിരിക്കയാണു നാട്ടിലെ വീട്ടമ്മാമാരുടെ ആശ്വാസം കെടുത്താനും നാട്ടിലെ ആണുങ്ങളുടെ വീര്യത്തെ ഉണര്‍ത്താനുമായി  ഒരു പുതിയ ബിവറെജ്ജിന്റെ ഔട്ട്ലറ്റ്‌ പോലെ അവള്‍ വരുന്നതു, ഡെയ്സി നേഴ്‌സ്സ് . തടിച്ചു കറുത്തിരുണ്ട തങ്കമണി നേഴ്സ്സിനേയും മത്തങ്ങയ്‌ക്കു കൈയും കാലും കിളിച്ച കണക്കെയുള്ള സാറാമ്മ നേഴ്‌സ്സിനേയും മാത്രം കണ്ടു പരിചയിച്ച രാമുവും സജിയും ഉള്‍പ്പെടെയുള്ള നാട്ടിലെ ചോരയും നീരും ഉള്ള ചെറുപ്പക്കാര്‍ക്കു പ്രതീക്ഷിക്കാതെ കിട്ടിയ ചാകരയായിരുന്നു അവള്‍. . ഒരു കൊതുകായി അവള്‍ വന്നു തങ്ങളുടെ ആകെയുള്ള ചോരയും നീരും ഉറ്റുന്നതു അവര്‍ ഒരോരുത്തരും സ്വപ്‌നം കണ്ടിരുന്നു.ഡെയ്സ്സിയുടെ ചിരിയില്‍ 80 കഴിഞ്ഞ അവറാച്ചായന്‍ മുതല്‍  പ്ളെസ് ടു വിനു പഠിക്കുന്ന ടോണിക്കുട്ടന്‍ വരെ മയങ്ങി വീഴുമായിരുന്നു .അങ്ങനെ ഡെയ്‌സി അവിടെ ആരും എതിരിലാത്ത ഒരു പ്രസ്‌ഥാനമായി വളര്‍ന്നു വന്നു. അവള്‍ ഒരു കാട്ടു തീപോലെ ആ നാട്ടിലെ ചെറുപ്പക്കാരുടെ സിരകളില്‍ പടര്‍ന്നു പിടിച്ചു പാവപ്പെട്ട ആ പിള്ളകളുടെ രാത്രികളെ ഉറക്കമില്ലാത്താ കാള രാത്രികളാക്കി മാറ്റി. ജീവിതത്തില്‍ ഇന്നു വരെ ഒരു ആശുപതിയില്‍ പോലും പോകാത്തവനും ഇഗ്‌ജ്ജക്ഷനെന്നു കേട്ടാല്‍ തന്നെ അറിയാതെ മുള്ളുന്നവനുമായ രാമുവിനു ഇപ്പോള്‍ ആശ്വാസ്‌ ഡിസ്‌പെന്‍സറി സ്വന്തം വീടു പോലെയാണു. മുമ്പു ഒരു മൂക്കിപനി പോലും വരാത്തവനു ദിവസവും വയറു വേദനയും ജലദോഷവും ഒക്കെയാണു. ഡെയ്സിയുടെ സുചിയും കൊണ്ടുള്ള കുത്തു അവനു ചെവിയില്‍ തൂവലു കൊണ്ടു സ്‌പര്‍ശിക്കുമ്പോള്‍ ഉളവാകുന്ന ഒരു തരം സുഖമാണു നല്‍കിയതു. രാമുവിനു മാത്രമല്ല ആ നാട്ടിലെ പ്രായ പൂര്‍ത്തിയായ എല്ലാ പുരുഷ പ്രജകളുടേയും അവസ്‌ഥ ഇതൊക്കെ തന്നെയായിരുന്നു. അശ്വാസ് ഡിസ്പെന്‍സറിയുടെ മുതലാളിയായ അവറാച്ചായനു ഡെയ്‌സി നേഴ്‌സ്സ് വന്നതു മുതല്‍ സംസ്‌ഥാന ഭാഗ്യക്കുറിയുടെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഒരുമിച്ചു അടിച്ചതിന്റെ സന്തോഷമാണു. വെറുമൊരു ഡിസ്‌പെന്‍സറി മാത്രമായിരുന്ന അവറാന്റെ സ്‌ഥാപനം ഇപോളൊരു ആശുപത്രിയായി മാറി കഴിഞ്ഞിരിക്കുന്നു.എല്ലാം അവളൊരുവള്‍ കാരണം അവറാന്റെ മനസ്സില്‍ ലഡുക്കള്‍ പൊട്ടി കൊണ്ടിരുന്നു.

എന്നും മുടങ്ങാതെ ഡെയ്സി ദര്‍ശനം കൊതിച്ചു അവിടുത്തെ പതിവു സന്ദര്‍ശകനായ രാമുവിനു അന്നത്തെ രോഗകാരണം കാലില്‍ ഒരു മുള്ളുകൊണ്ടു എന്നുള്ളതായിരുന്നു.ഡെയ്‌സിയുടെ കരലാളനയ്യും സ്‌നേഹദര്‍ശനവും കൊതിച്ചും സ്വപ്‌നവും കണ്ടു വന്ന രാമുവിനെ അന്നു സ്വീകരിച്ചതു തങ്കമണി സിസ്‌റ്ററിന്റെ കരാളഹസ്‌തങ്ങളായിരുന്നു.തങ്കമ്മണിയുടെ കൈയ്യിലിരുന്ന നീളന്‍ സൂചിയുടെ അറ്റമവന്റെ പ്രീഷ്‌ട്ടത്തില്‍ പതിക്കുമ്പോളും അവന്റെ കണ്ണുകള്‍ ഡെയ്‌സിയേ തിരഞ്ഞു കൊണ്ടേയിരുന്നു.തന്റെ പ്രണയിനിയോടു ഹ്രിദയ രഹസ്യങ്ങള്‍ തുറന്നു പറയാന്‍ ഇല്ലാത്ത ധൈര്യം പുരുഷോത്തമ്മ ചേട്ടന്റെ കള്ളു ഷാപ്പില്‍ നിന്നു വാടകയ്‌ക്കെടുത്തു കൊണ്ടു വന്നപ്പോളാണു കേള്‍ക്കുന്നതു അവര്‍ 2, 3 ദിവസമായി ലീവിലാണെന്നു . രാമു അവളുടെ വരവിനായി ദിവസങ്ങള്‍ എണ്ണിയും എണ്ണാതെയും കാത്തിരുന്നു.ഒടുവിലവന്‍  ഡെയ്‌സി നേഴ്‌സ്സ് ഇനി വരില്ലാ എന്ന ഞെട്ടിക്കുന്ന സത്യം തങ്കമണിയില്‍ നിന്നു അറിഞ്ഞു , അവള്‍ തന്റെ കടിഞ്ഞൂല്‍ പ്രസവത്തിനുള്ള അവധിയിലാണെന്നു. ആ വാര്‍ത്ത കേട്ട രാമു ഇതു വരെ വൈദ്ധുതി ഉപയോഗിച്ചിട്ടില്ലാത്ത വീട്ടിലു അഡീഷന്‍ വൈദ്ധ്യുതി ബില്ലു വന്നപ്പോളുണ്ടാകുന്ന അവ്സ്‌ഥയിലായി.പക്ഷേ രാമു അറിഞ്ഞിരുന്നില്ല ഡെയ്‌സിയുടെ ഗള്‍ഫുകാരന്‍ ഭര്‍ത്താവു 6 മാസം മുമ്പേ ഒരു ലീവിനു നാട്ടില്‍ വന്നിരുന്നു എന്നുള്ളതു.അതിനു ശേഷം നിത്യ രോഗിയായിരുന്ന രാമുവിനു വീണ്ടും ആശുപത്രിയില്‍ പോകേണ്ടുന്ന ഒരു രോഗവും വന്നിട്ടില്ല.

വ്യാഴാഴ്‌ച, നവംബർ 24, 2011

പാല്‍ പായസത്തില്‍ വീണ ഉറുമ്പ്.


അനില്‍ വലിയ ജാടയൊന്നുമില്ലാത്ത സാധാരണക്കാരനായ യുവാവായിരുന്നു. പ്രാരാബ്‌ദ്ധങ്ങള്‍ ആയിരുന്നു അവനു എന്നും. ജോലിയും കൂലിയുമ്മില്ലാതെ തേരാ പാര നടന്ന അവന്‍ വെറുതെ വയും പൊളിച്ചു ആകാശത്തിലേക്കു നോക്കിയിരിക്കുമ്പോളാണു ഒരു ജോലിയുടെ പരസ്യം പത്രത്തില്‍  കാണുന്നതും , ചുമ്മാ കയറി അങ്ങ് അപേക്ഷിക്കുന്നതും . പൊട്ടനു ലോട്ടറിയടിച്ചു എന്നു പറയുന്നതു പോലെ നഗരത്തിലെ ഒരു പ്രമൂഖ സ്വകാര്യ സ്‌ഥാപനത്തിലു അവനു ജോലിയും കിട്ടി. ആനന്ദം പരമാനന്ദം .ചെക്കന്‍ മിടുക്കനായതു കോണ്ടു ആ ജോലിയുടെ കൂടെ പല തരികിട സൈഡ് ബിസിനസ്സും ചെയ്തു കുറച്ചു കാശുണ്ടാക്കി, നെത്തോലി (കൊഴുവാ) പോലെയിരുന്ന ചെക്കന്‍  ഇപ്പോള്‍ ഒരു തിമിംഗലം പോലെ ആയി.അവന്റെ മാറ്റം അസൂയാലുക്കളായ സഹപ്രവര്‍ത്തകര്‍ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പക്ഷേ ആ മാറ്റങ്ങളൊന്നും തന്നെ അവ്ന്റെ ഭക്ഷണത്തോടുള്ള ആക്രാന്തത്തെ ഒരു രീതിയിലും ബാധിച്ചിരുന്നില്ലാതാനും.

ആയിടയ്‌ക്കാണു അവരുടെ സ്‌ഥാപനം ജീവനക്കാര്‍ക്കായി ഒരു പാര്‍ട്ടി വെയ്‌ക്കുന്നത്‌ . പാര്‍ട്ടിക്കു എത്തിയപ്പോള്‍ ആദ്യം തന്നേ അവരുടെ മേലധികാരി പറഞ്ഞു " ഇന്നത്തേ ദിവസം നിങ്ങള്‍ക്കുള്ളതാണു ,ഒരു നിയന്ത്രണവുമ്മില്ലാതെ നിങ്ങള്‍ക്കു മതിയാവോളം കഴിക്കാം " എന്നു. ഇതു കേട്ടതും ഒന്നും കഴിക്കാതെ വന്നാല്‍ മതിയായിരുന്നു എന്നു അനിലിനു തോന്നി. പിറുപിറുത്തുകൊണ്ടു അവന്‍ നോക്കിയതും അവിടെ കണ്ട കാഴ്ച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. മുമ്പിലിരിക്കുന്ന വിവിധ തരം ആഹാര സാധനങ്ങള്‍ കണ്ടു അവന്‍ പന്തം കണ്ട പെരുചാഴിയേ പോലെ സ്‌തബ്‌ദനായി നിന്നു. എന്തായാലും ഒരു കൈനോക്കാന്‍ തന്നെ അവന്‍ തിരുമാനിച്ചു.പാല്‍ പായസത്തില്‍ വീണ ഉറുമ്പിന്റെ അവസ്‌ഥയിലായി അവന്‍ .എവിടെ നിന്നു തുടങ്ങണമെന്നോ എന്തു കഴിക്കണമെന്നോ എന്നറിയാതെ അവന്‍ കുഴങ്ങി, ലോകത്തു ആരും പരീക്ഷിക്കാത്ത കോമ്പിനേഷനുകള്‍ അവന്‍ പരീക്ഷിച്ചു. കേക്കും ഇറച്ചികറിയും , ചായയും പെപ്‌സിയും , ചോക്‌ളേറ്റും മീന്‍ കറിയും തുടങ്ങിയ സാധനങ്ങള്‍ ഒത്തു ചേര്‍ന്നൊരു ഘോഷയാത്രയായിരുന്നു പിന്നെ അവിടെ. എല്ലാം ആശാന്‍ പ്രയോഗിച്ചു.തന്റെ കപാസിറ്റിയുടെ വരമ്പുകള്‍ തകര്‍ത്തു കൊണ്ടു അവന്റെ തീറ്റ അങ്ങനെ മുന്നേറി കൊണ്ടിരുന്നു . ആദ്യമൊക്കെ വളരെ അവേശത്തോടെ  കാര്യങ്ങള്‍ ചെയ്‌തിരുന്ന അവന്‍ പതുക്കെ പതുക്കെ പിന്‍ വലിയുന്ന കാഴ്‌ച്ചയാണു പിന്നീട്‌ കണ്ടതു . ഒടുവില്‍ കഴിച്ചതെല്ലാം അകത്തോട്ടു പോയതിന്റേ പതിന്മടങ്ങു ശക്‌തിയോടെ പൂറത്തേക്കു വാളിന്റെ രൂപത്തില്‍ വരുവാന്‍ തുടങ്ങി .അതു വലിയ ഒരു കൊടും കാറ്റിനുമുമ്പുള്ള ഒരു ചെറിയ ഇളം തെന്നല്‍ മാത്രമായിരുന്നു. പിന്നിടു അവിടെ പലതരം വാളുകളുടെ അഭിഷേകമായിരുന്നു. ചെറു വാളുമുതല്‍ വന്‍ പരിചവരെ അവിടെ വീണു കിടന്നുരുണ്ടു.ഒടുവില്‍  രംഗം വഷളാകുമെന്നു കണ്ടപ്പോള്‍ എല്ലാവരും കൂടെ അവ്നെ പൊക്കിയെടുത്തു ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക പരിചരണം നല്‍കി . മൂന്നാലു ദിവസം അവിടെ കിടന്നു അവന്‍ ഒരു പരുവത്തില്‍ അവിടുന്നു വെളിയില്‍ വന്നു.

പിറ്റേന്നു ഓഫീസിലെത്തിയപ്പോള്‍ എല്ലാവരും പല അര്‍ത്‌ത്ഥങ്ങളുമുള്ള ഒരു ആക്കിയ ചിരിയോടു കൂടി അവനെ സ്വീകരിച്ചു . അതിനിടയ്‌ക്കു കൂട്ടത്തിലെ വിശറായ ശരവണന്‍ അവനേ കളിയാക്കുകയെന്ന ഗൂഡ ലക്ഷ്യം മാത്രം മന്സസ്സില്‍ വെച്ചു കൊണ്ടു ചോദിച്ചു  " ഇന്നും ഇവിടെ ഒരു പര്‍ട്ടിയുണ്ടു എന്നു പറയുന്നതു കേട്ടു നമ്മുക്കു പോകേണ്ടേ ". ഒരു നിമിഷം എന്തോ അലോചിച്ചു നിന്നു കൊണ്ടു അവന്‍ വളരെ സീരിയസ്സായി സഹപ്രവര്‍ത്തകനോടായി സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നു കൊണ്ട്  മറുപടി പറഞ്ഞു "  പര്‍ട്ടി കമ്പനിയുടേയാണെങ്കിലും വയറു നമ്മുടേതാ മോനേ " . തത്‌ക്കാലം ഒരു റിസ്‌ക്കും കൂടി ഏറ്റെടുക്കാന്‍ തയ്യാറല്ലാ എന്നു അവന്‍ തീര്‍ത്തു പറയുകയും ചെയ്‌തു.അപ്പൊള്‍ ശരവണന്‍ അരോടെന്നില്ലാതെ പുലമ്പുന്നുണ്ടായിരുന്നു " അറിയാത്ത പിള്ളയ്‌ക്കു ചൊറിയുമ്പോള്‍ അറിയും

ബുധനാഴ്‌ച, നവംബർ 02, 2011

ഹര്‍ത്താല്‍  പ്രണയം

ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ഓഫീസിലേക്കു ബൈക്കും ഓടിച്ചുകൊണ്ടു വരുമ്പോളാണു ഒരു കൂട്ടം സമരക്കാരുടെ മുമ്പിലേക്കു ശരവണന്‍ ചെന്നു പെടുന്നതു , കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാവിന്റെ കാറിന്റെ മുകളില്‍ കാക്ക കാഷ്ട്ടിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചതു എതിര്‍ പാര്‍ട്ടിക്കാരുടെ ബുദ്ധിയാണെന്നൊ മറ്റൊ പറഞ്ഞായിരുന്നു അവരുടെ മുദ്രാവക്യങ്ങള്. കുട്ടി നേതാക്കളുടെ കൈയ്യില്‍പെട്ട ശരവണന്‍ സിംഹക്കൂട്ടില്‍ അകപ്പെട്ട മാന്‍പേട പൊലെ നിന്നു വിറയ്ക്കാന്‍ തുടങ്ങി, ഒരു കൂട്ടര്‍ അവന്റെ വണ്ടിയുടെ കാറ്റഴിച്ചു വിട്ടപ്പൊള്‍ മറ്റൊരു കൂട്ടര്‍ അവരുടേ നേതാക്കന്മാരേ പോലും നാണിപ്പിക്കുന്ന തെറിയും വിളിക്കാന്‍ തുടങ്ങി .അവിടെ നിന്നു ഒരു വിധം തലയൂരി വന്ന അവന്‍ തനിക്കു ഇനി നടരാജന്‍ വണ്ടി തന്നെ ശരണം എന്നു ചിന്തിച്ചു കൊണ്ടു നടക്കാന്‍ തുടങ്ങി.ആ കാഷ്‌ട്ടിച്ച കാക്കയേ മനസ്സില്‍ പ്രാകികൊണ്ടു ശരവണന്‍ റോഡില്‍ കൂടി നടക്കുമ്പോളാണു ആ കാഴ്ച്ച കാണുന്നതു. ഒരു കൊച്ചു സുന്ദരി ഒരു ആക്‌റ്റിവയില്‍ ആ സമരക്കാരുടെ ഇടയില്‍ കൂടി വളരെ നൈയിസായി ഊരി വരുന്നതു കണ്ടു അവന്‍ അന്തം വിട്ടു കുന്തം വിഴുങ്ങിയ പൊലെ നിന്നു.ഹമ്പട ഒരു പെണ്ണിനേ കണ്ടപ്പൊള്‍ അവന്മാരുടെ സമരവും മുദ്രവാക്യ വിളിയും ഒക്കെ എവിടെ പൊയി. ആദ്യത്തെ അമ്പരപ്പു മാറിയപ്പൊള്‍ അവന്‍ ഒരു ലിഫ്റ്റിനായി ആ പെണ്‍കൊടിയുടെ വാഹനത്തിനു നേരെ തന്റെ കറുത്തുരുണ്ട കൈകള്‍ വലിച്ചു നീട്ടി.

ആ സുന്ദരി ഒരു കൊച്ചു പുഞ്ചിരി അവനു നേരെ ഒന്നു എറിഞ്ഞിട്ടു വണ്ടി അവന്റെ തിരുമുമ്പില്‍ നിറുത്തി, അവന്‍ ഇതിനകം ആ ഏറില്‍ വീണു പോയിരുന്നു. ഹര്‍ത്താല്‍ പ്രമാണിച്ചു ഒരു ലിഫ്‌റ്റു ചോദിച്ച ശരവണന്റെ ന്യായമായ ആവശ്യം അവള്‍ സ്വീകരിച്ചു. ആദ്യമായി ഒരു പെണ്ണിന്റെ വണ്ടിയുടെ പിന്നില്‍ കയറിയതിന്റെ ത്രില്ലിലായി അവന്‍ . കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന പാവം പൂവലന്‍ പതുക്കെ സടകുടഞ്ഞു എഴുന്നേറ്റു. പക്ഷേ ആ എഴുന്നേല്‍പ്പു വ്ല്ലാത്ത ഒരു എഴുന്നേല്‍പ്പായി പോയെന്നു പിന്നിടു അവനു തോന്നിക്കാണും. കാരണം ആ സുന്ദരി അവന്റെ ശല്യം സഹിക്കാന്‍ വയ്യാതെ വണ്ടി നേരെ അടുത്തുള്ള പോലിസ്സ് സ്‌റ്റേഷനിലേക്കണു വിട്ടതു .ഒടുവില്‍ ആ പച്ച പരമാര്‍ത്ഥം അവന്‍ മനസ്സിലാക്കി ആ പെണ്ണു ഒരു വനിതാ പോലിസ്സുകാരിയായിരുന്നു എന്നുള്ളതായിരുന്നു അതു. ഈശ്വരാ നീ എന്തിനു വനിതാ പോലിസ്സുകാരികള്‍ക്കു ഇത്ര സൌന്ദര്യം കൊടുത്തു എന്നു അവന്‍ അറിയാതെ വിലപിച്ചു പോയി . അങ്ങനെ ഒരു സുന്ദരിയേ കസ്‌റ്റടിയിലാക്കാന്‍ വന്ന ശരവണന്‍ ഇപ്പോ ഒരു ദിവസം മുഴുവന്‍ അവളുടെ  കസ്‌റ്റടിയിലുമായി . ഒടുവില്‍ കൂട്ടുകാരന്‍ ടോണിക്കുട്ടന്‍ വന്നു അവനെ ജാമ്യത്തിലെടുത്തു കൊണ്ടു പോയി. പോകുമ്പോള്‍ ആ കൊച്ചു സുന്ദരിയുടെ മുഖത്തു ആദ്യം കണ്ട ആ കൊച്ചു പുഞ്ചിരി വീണ്ടും വിരിഞ്ഞിരുന്നു . പക്ഷേ ഈ തവണ ആ പുഞ്ചിരിയില്‍ വീഴാതെ അവന്‍ ടോണിക്കുട്ടന്റെ തോളില്‍ പിടിച്ചു നിന്നു .

 ഈ സംഭവത്തിനു ശേഷം അവന്‍ പിന്നിടു ഒരിക്കല്‍ പോലും ആരോടും വണ്ടിക്കു ലിഫ്‌റ്റു ചോദിച്ചിട്ടില്ല എന്നു മാത്രമല്ല പലപ്പോഴും അവന്‍ ആ വനിതാ പോലിസ്സുകാരിയേ സ്വപ്‌നം കണ്ടു ഞെട്ടാറുണ്ടായിരുന്നത്രേ. എന്തായാലും ആ ഞെട്ടലിന്റെ പരിണിത ഫലമായി ആ കൊച്ചു സുന്ദരി അവന്റെ രണ്ടു കുട്ടികളുടെ അമ്മയായി  ഇപ്പൊള്‍ അവന്റെ കസ്‌റ്റടിയില്‍ ആണു . ഒരു ജാമ്യമ്മില്ലാത്ത അറസ്‌റ്റിലൂടെ അവന്‍ ഇതിനകം അവളേ തന്റെ ജീവിത പങ്കാളിയാക്കിയിരുന്നു. 

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

സെബാസ്‌റ്റ്യന്റേ കൂടപിറപ്പു്‌

കോട്ടയത്തുള്ള ഒരു സാമാന്യം കാശുള്ള നസ്രാണി കുടുംബത്തിലാണു സെബാസ്റ്റ്യന്‍ ജനിച്ചതു.വീട്ടില്‍ ആവശ്യത്തിലധികം കാശുണ്ടായതു കൊണ്ടു ഒരു ബുദ്ധിമുട്ടുകളും വീട്ടുകാര്‍ അവനു വരുത്തിയിരുന്നില്ല .ഭയങ്കര പള്ളി ഭക്തനായിരുന്നു അവന്റെ അപ്പന്‍ അതു കൊണ്ടു തന്നെ പുണ്യവാളന്റെ പേരാണു വീട്ടുകാര്‍ അവനു നല്‍കിയതും . അവനെ പള്ളിയിലച്ചന്‍ ആക്കണമെന്നായിരുന്നു വീട്ടുകാരുടെ ആശ.എന്നാല്‍ വീട്ടുകാരുടെ സകല ആശകളും ഒരു കരിയില പൊലെ പറത്തികളഞ്ഞു കൊണ്ടു സെബാസ്റ്റ്യന്‍ ചെറു പ്രായത്തില്‍ തന്നെ കള്ളുകുടി തുടങ്ങിയിരുന്നു.അപ്പനവനെ ധ്യാനത്തിനൊക്കെ കൊണ്ടു പൊയി നന്നാക്കിയെടുക്കാന്‍ ശ്രമിച്ചപ്പൊളൊക്കെയും പൂര്‍വാധികം ശക്തിയൊടെ അവന്‍ തന്റെ ഇഷ്ട്ട വിഷയത്തിലേക്കു തിരിച്ചു വന്നു കൊണ്ടേയിരുന്നു.വീട്ടുകാര്‍ക്കു അവനില്‍ തീരേ വിശ്വാസം ഇല്ലാതെയായി.എന്നാല്‍ അവന്റെ സ്വഭാവത്തിനു നേരെ വിപരീത സ്വാഭാവമായിരുന്നു അവന്റെ സ്വന്തം അനിയന്‍ ടൊണിക്കുട്ടന്. അപ്പനും അമ്മയും പറയുന്നതെല്ലാം കേട്ടു അനുസരിച്ചു നടന്ന അവന്‍ വീട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു.മദ്യമെന്തെന്നു പൊലും അവനു ഇതു വരെ അറിയത്തില്ലായിരുന്നു.സെബാസ്റ്റ്യന്റെ ഏറ്റവും വലിയ പാരയുമായിരുന്നു അവന്റെ പൊന്നു അനിയന്.അങ്ങനെ ഇരിക്കെയാണു സെബാസ്റ്റ്യനു തിരുവനന്തപുരത്തു നിന്നു ഒരു ജൊലിക്കുള്ള ഇന്റെര്‍വ്യുന്റെ എഴുത്തു വരുന്നതു.അവനെ ഒറ്റയ്ക്കയിച്ചാല്‍ അവനവിടെ സുബൊധത്തൊടെ എത്തി ചേരില്ലാ എന്നു നന്നായി അറിയാമിരുന്ന അവ്ന്റെ അപ്പന്‍ അവനു കൂട്ടിനു അനിയന്‍ ടൊണിക്കുട്ടനെ കൂടെ അയ്ക്കാന്‍ തീരുമാനിച്ചു .കാരണം ടൊണിക്കുട്ടനെ വീട്ടുകാര്‍ക്കു അത്രയ്‌ക്കു വിശ്വാസമായിരുന്നു.സെബാസ്റ്റ്യന്‍ വെള്ളമടിക്കാതിരിക്കാന്‍ ടൊണിക്കുട്ടനെ കൂട്ടിനു അയ്ക്കാനുള്ള തീരുമാനം അപ്പന്‍ അറിയിച്ചപ്പൊള്‍ സെബാസ്റ്റ്യനു ടൊണിക്കുട്ടനൊടുള്ള ദ്യേഷ്യം വര്‍ദ്ധിച്ചതേയുള്ളു. അവര്‍ ഇരുവരും തലസ്ഥാന നഗരി ലക്ഷ്യമാക്കി നീങ്ങി. വീട്ടുകാര്‍ സെബാസ്റ്റ്യനു ജൊലി കിട്ടിയാല്‍ 101 മെഴുകുതിരി മാതാവിന്റെ രൂപകൂടിനു മുന്‍പില്‍ കത്തിക്കാം എന്നു നേരുകയും ചെയ്തു.

ചേട്ടനും അനിയനും കൂടെ അങ്ങനെ ഇന്റെര്‍വ്യുന്റെ തലേന്നു തന്നെ അനന്തപുരിയീലെത്തി. ചേട്ടന്റെ പുറകേ തന്നെ വിട്ടുമാറാതെ ടോണിക്കുട്ടന്‍ എപ്പോഴും ഉണ്ടു.പുണ്യവാളനായ ടോണിക്കുട്ടനേ എങ്ങനെയെങ്കിലും ഒന്നു കറക്കി വീഴ്‌ത്തി അവന്റെ ശല്യം ഒഴുവാക്കാനായി പിന്നെ സെബാസ്‌റ്റ്യന്റെ അടുത്ത ശ്രമം . അതില്‍ അവന്‍ ഒടുവില്‍ വിജയിക്കുകയും ചെയ്‌തു. നേരേ ടോണിക്കുട്ടനേയും കൊണ്ടു ഒരു ബാറില്‍ കയറിയതു മാത്രമേ സെബാസ്‌റ്റ്യനു ഓര്‍മ്മയുള്ളു, ചേട്ടന്റെ നിര്‍ബന്ഡത്താല്‍ ആദ്യമായി കുറച്ചു മദ്യം അകത്താക്കി കഴിഞ്ഞപ്പോളേക്കും മദ്യത്തിന്റെ രസം തലയില്‍ പിടിച്ച്പ്പോളേക്കും പുണ്യ് വാളന്‍ ടോണിക്കുട്ടന്‍ നിലാവത്തു അഴിച്ചു വിട്ട കോഴിയേ പോലെ ബാറു മുഴുവനും അലഞ്ഞു നടന്നു വെള്ളമടിയും  ആരംഭിച്ചു.കള്ളനെ കാവല്‍ ഏല്‍പ്പിച്ച അവസ്‌ഥയിലായി പോയി ചേട്ടനെ നോക്കാന്‍ വന്ന അനിയന്‍ . പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍  അനിയന്‍  അവിടെ കിടന്നു അറുമാദിക്കുന്നതു കണ്ടു സെബാസ്‌റ്റ്യന്‍ കര്‍ത്താവിനേ അറിയാതെ വിളിച്ചു പോയി. വാദി പ്രതിയായ സ്‌ഥിതി.അവസാനം ടോണിക്കുട്ടന്‍ വമ്പനോരു വാളുവെച്ചു അവശനായി അവിടെ തളര്‍ന്നു വീണു താത്‌കാലികമായി പിന്‍വാങ്ങി.സെബാസ്‌റ്റ്യന്റെ മനസാകുന്ന പളുങ്കുപാത്രം അനിയനെ കുറിച്ചോര്‍ത്തു അഭിമാനപുളകിതമായി നിറഞ്ഞു കവിഞ്ഞു അതില്‍ നിന്നു തെറിച്ചു വീണ ചില കൂര്‍ത്ത കക്ഷണങ്ങള്‍ അവിടെ ഇവിടെയായി  ചിതറി കിടക്കുകയും ചെയ്‌തു . അനിയനെ ഒരു മൂലയ്‌ക്കു കിടത്തിയിട്ടു ആ ചേട്ടന്‍ തന്റെ സ്‌ഥിരം കലാപരിപാടിയിലേക്കു  കടന്നു .സ്വന്തം അനിയന്റെ ചാരിത്രം കവര്‍ന്ന സന്തോഷത്തല്‍ സെബസ്‌റ്റ്യന്‍ അന്നു പതിവില്‍ നിന്നും  കുറച്ചും കൂടി കൂടുതല്‍ കുടിച്ചു.


NB: തുടര്‍ന്നു അവിടെ കിടന്നു പ്രശ്‌നങ്ങള്‍ സ്രിഷ്‌ട്ടിച്ച അവരെ ഇരുവരേയും നാട്ടുകാര്‍ പിടിച്ചു ശരിക്കും പെരുമാറി പോലിസില്‍ ഏല്‍പ്പിച്ചു  ,അവര്‍ അവരെ തടങ്കലിലാക്കി വീട്ടുകാരെ വിവരമറിയിച്ചു. ഓടുവില്‍  പ്രായ പൂര്‍ത്തിയാകാത്ത അനിയനേയും രണ്ടു വട്ടം പ്രായ പൂര്‍ത്തിയായ ചേട്ടനേയും തിരിച്ചു വീട്ടിലെത്തിക്കാന്‍ സ്വന്തം അപ്പന്‍ തന്നെ  നേരിട്ടു അവിടെ ചെന്നു . അവര്‍ ഇരുവരും കൂടി അവിടെ ചെയ്‌ത നാശ നഷ്‌ട്ടങ്ങളുടെ കണക്കു കണ്ടു ആ പാവപ്പെട്ട മനുഷ്യന്റെ കണ്ണു തെള്ളിപോയി ,  നല്ലൊരു തുക നല്‍കി അവരെ അവിടുത്തെ നാട്ടുകാരുടെ കൈയ്യില്‍ നിന്നു മോചിപ്പിച്ചു എന്നാണു പിന്നിടു കേട്ടതു

തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011

കുപ്പിവള കിലുക്കം

ആദ്യമായി തോന്നുന്ന പ്രണയവും ആദ്യത്തെ ജോലിയും പ്രണയാതുരനും തൊഴില്‍രഹിതനുമായ  യുവാവിനെ സംബഡിച്ചു മറക്കാനാകാത്ത കാര്യമാണു.രാമുവും ആ  ജെനുസ്സില്‍ പെട്ട ഒരുവനായിരുന്നു.പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു തേരാപാരാ പെണ്‍കുട്ടികളെ വായി നോക്കി നടക്കുമ്പോളാണു ബോംബയിലെ പ്രശസ്‌തമായ കമ്പനിയില്‍ രാമുവിനും കൂട്ടുകാര്‍ക്കും ഒരു  പണി തരപ്പെടുന്നതു. അങ്ങനെ രായിക്കുരാമാനം നാടുവിട്ട് ബോംബയിലേക്കുള്ള നേത്രവതിയില്‍ കയറി, കൂടെ ചങ്ങായിമാരായ തുളസിയും എല്‍ദോയും . ബോംബെയെന്ന മഹാനഗരത്തിലെത്തിയ ഈ മൂന്നു പേര്‍ എങ്ങോട്ടു പോകണമെന്നറിയാതെ വായും പൊളിച്ചു കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുമ്പോളാണു അവരുടെ മുമ്പാകേ രക്ഷകനായി മഹാമനസ്കനായ ഒരു മലയാളി ചേട്ടന്‍ അവതരിക്കുന്നത്. ചേട്ടന്‍ അവര്‍ക്കു താമസിക്കാനുള്ള സ്‌ഥലം റെഡിയാക്കി തരാം എന്നു ഏറ്റു , അവരേ ചേട്ടന്റെ ഫ്ളാറ്റിലേക്കു കൊണ്ടു പോയി. ഒരോരുത്തരും 200 രുപ വീതം ദിവസവും കൊടുക്കണം എന്നു പറഞ്ഞപ്പോള്‍ മാത്രമാണു ചേട്ടന്റെ സ്‌നേഹത്തിന്റെ ആത്‌മാര്‍ത്ഥത അവര്‍ ശരിക്കും മനസ്സിലാക്കുന്നത് , ഇനി അവിടെ നിന്നാല്‍ കൈയ്യില്‍ ഒരു നയാപൈസ പോലും ബാക്കി കാണില്ലായെന്നു  മനസ്സിലാക്കിയ അവര്‍ ചേട്ടനോടു യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി. അവസാനം അലഞ്ഞു തിരിഞ്ഞു അവിടെയടുത്തുള്ള ഒരു കോളനിയില്‍ ഒരു മുറി തരപ്പെടുത്തി.നിന്നുതിരിയാനാകാത്ത ആ കുടുസ്സു മുറിയില്‍ അവര്‍ താമസം ആരംഭിച്ചു.ആ മുറിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ കിടന്നു കൊണ്ടു അവര്‍ ഒരോ സ്വപ്‌നങ്ങള്‍ നെയ്യാന്‍ തുടങ്ങി.നാട്ടില്‍ നിന്നു കിലോമിറ്ററുകള്‍ക്ക് അപ്പുറം അവര്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നത്തില്‍ സ്രിഷ്ട്ടിച്ചു.

അങ്ങനെ പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള ദിവസം വന്നെത്തി അവര്‍ മൂന്നു പേരും കൂടെ പുതിയ ജോലി സ്‌ഥലത്തേക്കു പോകാനായി ഒരുമിച്ചിറങ്ങി . തീരെ പരിചയമ്മില്ലാത്ത അടുത്തു തന്നെയുള്ള അന്ധേരി റേയില്‍വേ സ്‌റ്റേഷനില്‍ അവര്‍ എത്തി. അവിടുത്തെ ആള്‍ തിരക്കു കണ്ട് തുളസി അറിയാതെ തലയില്‍ കൈവെച്ചു കൊണ്ടു പറഞ്ഞു പോയി " ത്രീശൂര്‍ പൂരത്തിനു പോലും ഇത്രയും തിരക്ക് ഞാന്‍ കണ്ടിട്ടില്ലാ ഭഗവാനേ...!" . അവര്‍ക്കാകെ അറിയാവുന്നതു ഓഫീസിരിക്കുന്ന സ്‌ഥലപേരു മാത്രം ആയിരുന്നു " ലോവര്‍ പരേല്‍ " എന്ന ആ പേരു അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉരുവിട്ടു ഇതിനകം കാണാപാഠം പഠിച്ചു കഴിഞ്ഞിരുന്നു. പണ്ട് നാട്ടില്‍ ദൂരദര്‍ശനില്‍ വരുന്ന ഹിന്ദി പടങ്ങള്‍ കണ്ട ബലത്തില്‍ താനോരു ഹിന്ദി വിദ്വാനാണെന്ന ഭാവത്തില്‍ തുളസി അടുത്തു കൂടെ പോകുന്നവരോടു " ഹൈ ഹൊ ഹും " എന്നൊക്കെ പറഞ്ഞു കൊണ്ടു ഷൈന്‍ ചെയ്‌തു കൊണ്ടിരുന്നു. ഇതു കണ്ടു ഹിന്ദിയില്‍ എ ബി സി എഴുതാന്‍ അറിയാത്ത രാമു വായും പൊളിച്ചു നിന്നു പോയി. സ്‌റ്റേഷനില്‍ അവര്‍ വെറുതേ നിന്നു കൊടുത്തതേയുള്ളു ട്രയിനിന്റെ അകത്തു കയറ്റാനുള്ള ജോലി ചുറ്റുമുള്ള ആളുകള്‍ തന്നെ സ്വയം ഏറ്റെടുത്തു എല്ലാരു കൂടെ തള്ളി അവരെ ഓരോരുത്തരേയും പോകാനുള്ള ട്രയിനിന്റെ അരികിലെത്തിച്ചു. അവര്‍ മൂവരും ലോവര്‍ പരേലിലേക്കുള്ള തീവണ്ടിയില്‍ വലിഞ്ഞു പിടിച്ചു കയറി.ശ്വാസം കഷ്ട്ടിച്ചു വിടാമെന്ന അവസ്‌ഥ, ആ ഭയങ്കര തിരക്കിനിടയില്‍ അവര്‍ മൂന്നു പേരും ഇതിനകം മൂന്നു വഴിക്കായി പോയിരുന്നു.

ട്രയിന്‍ എതോ ഒരു സ്‌റ്റേഷനില്‍ നിറുത്തിയതും കടന്നല്‍ കൂട്ടം ഇളകി വരുന്നതു പോലെ ഒരു പറ്റം നാടോടി സ്‌ത്രീകള്‍ ആ ബോഗിയിലേക്കു ഇരച്ചു കയറി.രാമു നിന്ന ഭാഗത്തേക്കു ഒരു കൂട്ടം സുന്ദരികളായ ആ സ്‌ത്രികള്‍ കടന്നു വന്നു, ചക്കരകുടത്തില്‍ തലയിട്ട പൂച്ചയേ പോലെ അവന്‍ അവരുടെ സൌന്ദര്യത്തെ ആരാധിച്ചു കൊണ്ടു അവിടെ നിന്നു. അതിലൊരു കൊച്ചു സുന്ദരി ഏറു കണ്ണിട്ടു അവനേ നോക്കി ഒന്നു മന്ദഹസിച്ചു, അവളുടെ കൈയ്യിലെ കുപ്പിവളകള്‍ കിലുങ്ങുന്നുണ്ടായിരുന്നു, അവന്‍ മനസ്സില്‍ ഓര്‍ത്തു ഇവിടെ പിച്ചയ്‌ക്കു നടക്കുന്നവരിലും ഇത്രയും സുന്ദരിമാരോ നാട്ടില്‍ സുന്ദരിമാരണെന്ന ഭാവത്തില്‍ നടക്കുന്നവളുമാരു ഇതിന്റെയൊക്കെ ഏഴയലത്തു വരില്ലലോ, രാമു ആ കൊച്ചു സുന്ദരിയുടെ മാസ്‌മരിക സൌന്ദര്യത്തില്‍ ലയിച്ചു ഓരോ മനോരാജ്യവും കണ്ടു കൊണ്ട് അവിടെ നിന്നു.

ട്രയിന്‍ അടുത്ത സ്‌റ്റേഷനിലെത്തിയപ്പോള്‍ ആ സ്‌ത്രീകളുടെ കൂട്ടം അവിടെ ഇറങ്ങി . പക്ഷേ ആ കൊച്ചുസുന്ദരിയുടേയും രമുവിന്റേയും കണ്ണുകള്‍ വീണ്ടുമൊരിക്കല്‍ കൂടി ഉടക്കി .അവളവനേ നോക്കി വീണ്ടും ഒരിക്കല്‍ കൂടി മന്ദഹസിച്ചു. ആ ചിരിയില്‍ അവന്‍ പല അര്‍ത്ഥങ്ങളും തിരഞ്ഞു കൊണ്ടേയിരുന്നു. അവള്‍ അവന്റെ കണ്ണിന്‍മുമ്പില്‍ നിന്നു മാഞ്ഞപ്പോള്‍ വല്ലാത്ത ഒരു ഏകാന്തത അവനു അനുഭവപ്പെട്ടു, താന്‍ തനിച്ചായതു പോലെ രാമുവിനു തോന്നി. ആ കൊച്ചു സുന്ദരിയുടെ കുപ്പിവളകിലുക്കം അവ്ന്റെ കാതുകളില്‍ മുഴങ്ങി കോണ്ടേയിരുന്നു.ട്രയില്‍ വീണ്ടും അടുത്ത സ്‌റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.അവന്‍ പിന്നേയും കുറേ ദൂരം യാത്ര ചെയ്‌തു. ട്രയിനിലേ തിരക്കു കുറഞ്ഞു കൊണ്ടിരുന്നു,

തുടര്‍ന്നു എതോ സ്‌റ്റേഷനില്‍ ഇറങ്ങിയ രാമു മറ്റു രണ്ടു പേരേയും കാണാതെ വന്നപ്പോള്‍ മനസ്സിലായി  താന്‍ ഇറങ്ങിയ സ്‌ഥലം മാറിപോയെന്ന് .അപ്പോഴേക്കും അവന്‍ വന്ന നീളന്‍ ലോക്കല്‍ ട്രയിന്‍ പറ്റിച്ചേയെന്നു പറയുന്നതു പോലെ മുരണ്ടു കൊണ്ടു ഇതിനകം അവിടം വിട്ടിരുന്നു.  എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന രമു കീശയില്‍ കൈയ്യിട്ടപ്പോള്‍  തന്റെ പേഴ്‌സ്സുകാണുന്നില്ലാ എന്ന ഭീകരമായ സത്യം ബോധ്യപ്പെട്ടു .രമു ഞെട്ടി തരിച്ചിരുന്നു പോയി, അരോ രാമുവിന്റെ പോക്കറ്റടിച്ചിരിക്കുന്നു. കൈയ്യിലുള്ള മോബൈയിലും പേഴ്‌സും എല്ലാം അവനു നഷ്‌ട്ടമായി.

വണ്ടികൂലിക്കുള്ള കാശു പോലുമില്ലാതെ ഏതാണ്ടൊക്കെയോ നഷ്‌ട്ടപെട്ട ഏതാണ്ടു പോലെ അവന്‍ കുറച്ചു നേരം അവിടെ തലകുനിച്ചിരുന്നു , ഇനിയെന്തു ചെയ്യണമെന്നു ഒരു പിടിയും കിട്ടുന്നില്ലാ കൈയ്യില്‍ മോബൈല്‍ ഫോണില്ലാത്തതു കൊണ്ട് ആരേയും വിളിക്കാന്‍ പോലും പറ്റാത്ത അവസ്‌ഥ, പതുക്കെ തലയുയര്‍ത്തി നോക്കിയപ്പോളതാ  ഒരു ഇരയെ വിഴുങ്ങാനുള്ള ആര്‍ത്തിയോടു പാഞ്ഞു വരുന്നു, കരടിയേ പൊലെ കറുത്ത കോട്ടുമിട്ടൊരു ടി ടി ആര്‍ ,രാമുവിന്റെ കൈയ്യിലാണെങ്കില്‍ യാത്രാ പാസ്സ്‌ പോയിട്ട് ഒരു കുന്തവും ഇല്ലാ, ആ പൊക്കറ്റടിച്ച കാലമാടനേ മനസ്സില്‍  തികഞ്ഞ ആത്‌മാര്‍ത്ഥയോടുകൂടി തന്നെ പ്രാകികൊണ്ടു അവിടുന്നു പതുക്കെ എങ്ങെനെയെങ്കിലും ഊരിപോകാന്‍ ശ്രമിക്കുമ്പോള്‍ ആ കറുത്ത കോട്ടുകാരന്‍ രാമുവിനെ തന്നെ കയറി പിടിച്ചു,പാസ്സില്ലായെന്നു മനസ്സിലാക്കിയ അയാള്‍ അവനോടു ഒരു 500 രൂപയുടെ പിഴയടയ്‌ക്കാന്‍ ഉത്തരവിട്ടു. ഒരു ഗതിയും ഇല്ലാതെ അവിടെ നിന്ന അവന്‍ അവീടെ നിന്നു ഒരു ഓട്ടം വെച്ചുകൊടുത്താലോ എന്നു ഒരു നിമിഷം ചിന്തിച്ചു പോയി, അവസാനം അവനൊരു ബുദ്ധി തോന്നി പൊട്ടനായി അഭിനയിക്കുകയെന്ന്തായിരുന്നു അതു . രമുവിനു കാര്യമായി അഭിനയിച്ചു ബുദ്ധിമുട്ടെണ്ടിവന്നില്ല കാരണം അവനെ കാണുബോള്‍ തന്നെ ഒരു പൊട്ടനായി ആര്‍ക്കും തോന്നും തടിച്ചു ഊരുണ്ടു ഒരു സോഡാഗ്‌ളാസും വെച്ചുള്ള രൂപം .ഒടുവില്‍  ടി ടി ആര്‍ അവന്റെ ദയനീയത കണ്ട് അവനേ വെറുതേ വിട്ടു , ഒരു പൊട്ടന്റേ കൈയ്യില്‍ നിന്നു ഒന്നും തടയുകയ്യിലെന്നു മനസ്സിലായി കാണും അയാള്‍ക്കു.എങ്ങനയോ അവന്‍ അവിടെ നിന്നു പുറത്തു ചാടി, അടുത്തു കാണുന്ന ടെലിഫോണ്‍ ബൂത്തു ലക്ഷ്യമാക്കി ആഞ്ഞു നീങ്ങി.

ഇതിനിടയില്‍ അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങിയ തുളസിയും  എല്‍ദോയും നോക്കുമ്പോള്‍ അവരുടെ കൂടെ വന്ന രാമുവിനെ കാണുന്നില്ല , കാണാതായ കൂട്ടുകാരന്‍ രാമുവിനെ തിരക്കി നടക്കുമ്പോള്‍ അവര്‍ക്കു ഒരു ഫോണ്‍ കോള്‍ വന്നു.അതു രാമുവിന്റെതായിരുന്നു.അവന്‍  അരുടെയൊക്കെയോ കൈയും കാലും പിടിച്ചായിരുന്നു അവരേ വിളിച്ചത് .വിവരമറിഞ്ഞു അവര്‍ ഇരുവരും  രാമു നിന്നിരുന്ന സ്ഥലത്തേക്കു കുതിച്ചു .അവിടെ ചെന്നപ്പോള്‍ ആകെ പരവശനായി അവശനായി ഇരിക്കുന്ന രാമുവിനേയാണു അവര്‍ കണ്ടതു.വല്ല വിധേന രാമുവിനേയും കൊണ്ട്  അവര്‍  പുതിയ ജോലി സ്‌ഥലത്തേക്കു പോകാനായി ഒരു ടാക്‌സിയില്‍ കയറി,അവര്‍ വിണ്ടും  പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്‌നം കണ്ടു, യാത്രയ്‌ക്കിടയില്‍ ടാക്‌സിയില്‍ വെച്ച്  രാമു അറിയാതെ തന്റെ പോകറ്റിലൊന്നു കൈയ്യിട്ടു നോക്കി , പോകറ്റിന്റെ അകത്തു നിന്നും ഒരു കുപ്പിവളയുടെ കക്ഷണം അവന്റെ കൈയ്യില്‍ കൊണ്ടപ്പോള്‍ അവന്റെ കൈ ചെറുതായി ഒന്നു വേദനിച്ചു. ആ വേദനയിലും ആ കൊച്ചു സുന്ദരിയുടെ കുപ്പിവളകിലുക്കം അവ്ന്റെ കാതുകളില്‍ വിണ്ടും വിണ്ടും മുഴങ്ങി കൊണ്ടേയിരുന്നു.

തിങ്കളാഴ്‌ച, സെപ്റ്റംബർ 19, 2011

ക്രിസ്‌മ്മസ്സ് കരോള്‍

മഞ്ഞുപൊഴിയുന്ന ഡിസംബര്‍ മാസത്തിലെ ഒരു തണുപ്പുള്ള രാത്രി, താരകങ്ങള്‍ ഭുമിയേ നോക്കി കണ്ണു ചിമ്മികൊണ്ട് നീ എത്ര സുന്ദരിയാണെന്നു വിളിച്ചു പറഞ്ഞു കൊണ്ടിരുന്ന രാത്രി.  ആ മനോഹര രാത്രി സമയത്താണു കന്യാസുതന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ വെള്ളമടിയും തീറ്റയും  മാത്രം കൈമുതലായുള്ള നാടിന്റെ പൊന്നോമനകളായ കുറെ കോളേജ്ജ് പിള്ളകള്‍ക്കു ഒരു പൂതി മനസ്സില്‍ കയറിയത്, ആ പൂതി വളര്‍ന്നു പന്തലിച്ചതിന്റെ പരിണിത ഫലമായി ഒരു ക്രിസ്‌മസ്സ് കരോള്‍ സംഘടിപ്പിച്ചാലോ എന്നു ഒരു കൊച്ചു മോഹം അവരില്‍ ഉടലെടുത്തു .അരെങ്കിലും പാടുബോള്‍ കൂവുന്നതു മാത്രം  ചെയ്‌തു ശീലമുള്ള , ഒരു ശബ്‌ദ സൌകുമാര്യതയുമില്ലാത്ത ഒരു പറ്റം പിള്ളകള്‍ , അവരിലൊരോരുത്തന്റെയും ശബ്‌ദം കേട്ടാല്‍ പാടത്തു കിടന്നു അമറുന്ന പശുക്കള്‍ പോലും നാണിച്ചു പോകും. അങ്ങനെയുള്ള ഈ കാപാലികന്മാരാണു കരോളെന്നു പറഞ്ഞു  നാട്ടുകാരേ മുടിപ്പിക്കാനായി ഇറങ്ങി തിരിച്ചിരിക്കുന്നത് .

അടുത്തുള്ള ചേട്ടന്റേ വീട്ടില്‍ നിന്ന് ഒരു ചെണ്ട സംഘടിപ്പിച്ചു തട്ടി കൂട്ടി രണ്ട് പാട്ടും ഉണ്ടാക്കി അവര്‍ അങ്കത്തിനായി പടക്കളത്തില്‍ ഇറങ്ങി, അവരുടെ മൂപ്പനായി സരോജ്ജ്കുമാര്‍ ഒരു ബക്കറ്റും പിടിച്ചു മുമ്പിലുണ്ടായിരുന്നു, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനായി കൊടുക്കുന്ന ഒരു അസ്‌ഥികൂടത്തിന്റെ കണക്കേയുള്ള എല്‍ കെ ഗോപാലനെ പിടിച്ചു ക്രിസ്‌മ്മസ്സ് പപ്പയുടെ  വേഷം ധരിപ്പിക്കാന്‍ എല്ലാവരും കൂടി ശരിക്കും പാടു പെട്ടു. ഒരു മഹത്തായ ലക്ഷ്യം മാത്രം മനസ്സില്‍ വെച്ചു അവര്‍ ഒന്നു ചേര്‍ന്നു, ദൈവപുത്രന്റെ അപദാനങ്ങള്‍ വഴ്‌ത്തിപാടുകയെന്നതല്ലാ അത്  , അവര്‍ക്കെല്ലാവര്‍ക്കും ഒരേ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു രണ്ട് ഫുളളു വാങ്ങാനുള്ള കാശു സംഘടിപ്പിക്കുകയെന്നുള്ളതായിരുന്നു അത് .

അവര്‍ ഓരോ വിടുകളും കയറി നിരങ്ങാന്‍ തുടങ്ങി, ഒരു വീട്ടില്‍ ക്രിസ്‌മസ്സ് പപ്പയെ കണ്ട് കൌതുകത്തോടെ ഓടി വന്ന കുരുന്നുകള്‍  മറ്റുള്ളവര്‍ പാടാനായി വാ തുറന്നപ്പോളേക്കും  ശബ്‌ദം കേട്ട് പേടിച്ചു ഉറക്കെ കിടന്നു കീറാന്‍ തുടങ്ങി, അവസാനം ആ വീട്ടിലെ ചേട്ടന്‍ ഒരു 50 രുപ നീട്ടിയിട്ട് പറഞ്ഞു " കുട്ടികളേ പേടിപ്പിക്കാതെ ദയവായി ഒന്നു പോയി തരാമോ " .കൂടുതല്‍ നേരം അവിടെ നിന്നാല്‍ ചേട്ടന്റെ സ്വഭാവം മാറുമെന്നു മനസ്സിലാക്കിയ അവര്‍ പാട്ടു പോലും മുഴുപ്പിക്കാനാകാതെ അവിടെ നിന്നു  പതുക്കെ വലിഞ്ഞു.

അവരുടെ ഇടയില്‍ നിന്ന്  ഒരു ശബ്‌ദം മാത്രം വേറിട്ടു നിന്നു, ആ ശബ്‌ദത്തിന്റെ ഉടമ ഭാഗവതര്‍ പ്രേമനായിരുന്നു. പുട്ടിനു തേങ്ങപീരയെന്ന പോലെ അവനു കൂട്ടായി പറയിലിട്ട് കല്ലു ഉരയ്‌ക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്‌ദത്തിനു ഉടമയായ  തുളസിയും ഉണ്ടായിരുന്നു. അവസാനം ആ രണ്ടെണ്ണത്തിന്റെ അടുത്തും ഇനി ഈ പരുപാടി തീരുന്നതു വരെ മിണ്ടി പോകരുതെന്നു മൂപ്പന്‍ സരോജ്ജ്കുമാര്‍ കര്‍ശനമായ താക്കിതു ചെയ്‌തു.അവര്‍ ഒ പി അറിനെ മനസ്സിലോര്‍ത്തു ആ താക്കിതു മനസ്സില്ലാ മനസോടെ സമ്മതിക്കുകയും ചെയ്‌തു .

അവര്‍ അടുത്ത ഇരയെ ലക്ഷ്യമാക്കി ആക്രാന്തത്തോടെ നീങ്ങി തുടങ്ങി, ചെന്നെത്തിയതോ ഒരു വലിയ വീട്ടീന്റെ തിരുമുറ്റത്ത് . അതിനെ വീടെന്നു വിളിക്കുന്നത് അതിനുതന്നെ അപമാനമാണു,ഒരു കോച്ചു കൊട്ടാരമായിരുന്നു അത്. .വീടിന്റേ വലിപ്പം കണ്ട് ഒരു ഫുള്ളിനുള്ള കോളടിച്ചെന്നു വിചാരിച്ചു എല്ലായെണ്ണവും വളരെ ആവേശഭരിതരായി മാറി. പക്ഷേ ആ വീടിന്റെയത്രയും വിശാലത അവിടെയുള്ളവര്‍ക്കില്ലായിരുന്നു , കരോള്‍ സംഘത്തെ കണ്ടതും അവര്‍ പശുവിന്റെയത്രയും വലിപ്പം ഉള്ള വളര്‍ത്തുനായെ അവരുടെ നേര്‍ക്കു തുറന്നു വിട്ടു , ദേണ്ടടാ ഒരു ഭീകരജീവി ആക്രമിക്കാന്‍ വരുന്നെന്നു പറഞ്ഞു മൂപ്പന്‍ സരോജ്ജ്കുമാര്‍ ആദ്യം ഓടി പുറകെ ക്രിസ്‌മസ്സ് പപ്പയുടെ നേത്രുതത്തില്‍ ബാക്കി പഹയന്‍മാരും . എല്ലാവരും കൂടെ കണ്ട വഴിയില്‍ കൂടി ആരാണു മുമ്പിലെത്തുന്നതെന്ന് മത്‌സരിച്ചു കൊണ്ടു ആഞ്ഞു വിട്ടു. മെയ്യനങ്ങാന്‍ മടിക്കുന്ന രാജപ്പനെല്ലാവരേയും കടത്തി വെട്ടി എറ്റവും മുമ്പിലെത്തിയത് എല്ലാവരിലും അത്ഭുതം ഉളവാക്കി.

ഇനിയെന്തായാലും സൂക്ഷിച്ചു പോകാമെന്നു വിചാരിച്ചു നീങ്ങിയ അവര്‍ അടുത്തതായി എത്തി ചേര്‍ന്നത് അവര്‍ പഠിക്കുന്ന കോളേജ്ജിലെ അവര്‍ക്കു തീര്‍ത്തും അജ്ഞാതനായ എതോ ഒരു അദ്ധ്യാപകന്റെ വീടിന്റെ മുമ്പിലും , കരോളിനായി അവിടെ ചെന്ന അവരോടു അദ്ധേഹം പല ചോദ്യശരങ്ങള്‍ എയ്യാന്‍ തുടങ്ങി. നിങ്ങളെവിടുന്നു വരുന്നു എന്നദ്ധേഹം ചോദിച്ചപ്പൊള്‍ അതു വരെ മിണ്ടാതെ നടന്ന പ്രേമന്‍ വളരെ അഭിമാനത്തോടെ പറഞ്ഞു " ഞങ്ങളിവിടെ അടുത്തുള്ള കോളേജ്ജിലെ വിദ്യാര്‍ത്ഥിക്കളാണു",അതു കേട്ടതും എന്തോ തീരുമാനിച്ചുറപ്പിച്ചതു പൊലെ അയാള്‍ അവര്‍ക്കു നേരെ ഒരു കള്ള ചിരി അല്ല ഒരു കൊല ചിരി ചിരിച്ചിട്ട് രുപയും നീട്ടികൊണ്ട്  പറഞ്ഞു നിങ്ങള്‍ പാടി കഷ്‌ട്ടപെടെണ്ടാ  ഇത്  ഇരിക്കട്ടെയെന്നു . കിട്ടിയതു വാങ്ങി സ്‌ഥലവിട്ടയവര്‍ വിചാരിച്ചു എല്ലാവരും ഈ നല്ല മനുഷ്യനേ പോലെ ആയിരുന്നെങ്കില്‍ എന്ന് . പിന്നേയും നാട്ടുകാരുടെ സ്വൈര്യം കെടുത്തികൊണ്ട് അവര്‍ ആ രാത്രി മുഴുവനും  ആ പഞ്ചായത്തിലെ  ഓരോ വീടുകളും അരിച്ചു പെറുക്കി കൊണ്ടേയിരുന്നു . കിട്ടിയതും കൊണ്ട് അവര്‍ ആ വര്‍ഷത്തെ ക്രിസ്‌മസ്സ് അടിച്ചു പൊളിച്ചു,  ഈ ക്രിസ്‌മസ്സ് ആണ്ടിലൊന്നു ആയത് വല്ലാത്ത ചതിയായി  പോയെന്നും ,അല്ലെങ്കില്‍ ഇതു പോലെ  എന്നും കരോളിനിറങ്ങാമായിരുന്നു എന്നു സന്തോഷാധിക്യം കൊണ്ട് ഭാഗവതര്‍ പ്രേമന്‍ അഭിപ്രായപ്പെട്ടതു എല്ലാവരും പിന്തുണച്ചു .

ക്രിസ്‌മസ്സ് അവധി കഴിഞ്ഞു കോളേജ്ജിലെത്തിയ അവരെ പ്രതീക്ഷിച്ചിരുന്നത് ഒരു വലിയ പാരയായിരുന്നു.അത് അവര്‍ നല്ലതെന്നു പറഞ്ഞ ആ അദ്ധ്യാപകന്റെ രൂപത്തിലുമായിരുന്നു. പുള്ളി ഇതിനധികം അവരുടെ കരോളിന്റെ കാര്യം പ്രിന്‍സിപ്പള്‍ അച്ചന്റെ അടുത്തു അവതരിപ്പിച്ചിരുന്നു. താമസിക്കാതെ സംഭവം കോളേജ്ജു മുഴുവന്‍ പാട്ടായി. വിവരമറിഞ്ഞ പ്രിന്‍സിപ്പാള്‍ അച്ചന്‍ കലി തുള്ളീ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും മാണ്ട് നടക്കാന്‍ തുടങ്ങി. താമസിക്കാതെ എല്ലാ പുലികുഞ്ഞുങ്ങളും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍  മിണ്ടാതെ നില്‍ക്കുന്ന കുഞ്ഞാടുകളേ പോലെ പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നിരന്നു നിന്നു. അച്ചന്‍ അല്റി " കോളേജിന്റെ പേരു നാറ്റിക്കാന്‍ ഇറങ്ങിയ വഞ്ചകന്മാരേ നിങ്ങളുടെ ഭുമിയിലെ സ്രിഷ്‌ട്ടാക്കളേയും വിളിച്ചോണ്ട് നാളെ കോളേജ്ജില്‍ വന്നാല്‍ മതി, കൂടെ 2000 രുപ ഫൈനും  ". ഇതു കേട്ടപ്പൊള്‍ അവര്‍ അറിയാതെ കര്‍ത്താവിന്റെ ക്രൂശിത രൂപത്തെ നോക്കി വിലപിച്ചു പോയി " ഈശോയെ അങ്ങയുടെ തിരുപ്പിറവി ആഘോഷിക്കാനിറങ്ങി കിട്ടിയത് ആകെ 1000 രുപ ഇപ്പൊ 2000 രുപ ഫൈനും.  പിച്ച ചട്ടിയില്‍ കൈയ്യിട്ടു വാരിയലോ " അപ്പോള്‍ ഒഫീസിലേ കര്‍ത്താവിന്റെ ക്രൂശിത രൂപം അവരെ നോക്കി പറയുന്നതു പോലെ തോന്നി " കര്‍ത്താവിനെ വിറ്റ് കാശാക്കുന്നവര്‍ ഇവിടെയുള്ളപ്പോള്‍  കുഞ്ഞുങ്ങളെ നിങ്ങള്‍ ചെയ്‌തത് വലിയ കാര്യമാണു ".

തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2011

ഒരു ഹോസ്‌പിറ്റല്‍ കേസ്‌

ഇടവേളകള്‍ എങ്ങനെ ആനന്ദകരമാക്കാം എന്നതാണു  സുഗുണന്റേയും കൂട്ടുകാരുടേയും എപ്പോഴുമുള്ള ചിന്ത, സുഗുണന്‍ ആരാണെന്നു നിങ്ങള്‍ക്ക് അറിയേണ്ടേ , പറയാം അവന്റെ അച്ചന്‍ ഒരു പട്ടാളക്കാരനും അമ്മ ഒരു സ്‌ക്കൂള്‍ ടീച്ചറുമായിരുന്നു.വളരെ അച്ചടക്കത്തോടാണു അവര്‍ സുഗുണനെ വളര്‍ത്തിയിരുന്നതു .ഒരു പട്ടളക്കാരന്റെ അച്ചടക്കത്തിലും  അദ്ധ്യാപികയുടെ കണിശതയിലും അവന്‍ വളര്‍ന്നു വന്നു.അങ്ങനെ ആ അച്ചടക്കവുമായി കോളേജ്ജ് ഹോസ്‌റ്റലില്‍ എത്തിയ അവനെ മാറ്റിയെടുക്കാന്‍ കൂട്ടുകാര്‍ ആയ സജിക്കും രാമുവിനും അധികം ബുദ്ധിമുട്ടേണ്ടി വന്നില്ലാ. അവിടെ അവനൊരു മാത്രികാ കള്ളുകുടിയനായി വളര്‍ന്നു .

അന്ന് പതിവു പോലെ കൂട്ടുകാരെല്ലാം ഒന്നു കൂടിയിട്ടുണ്ടായിരുന്നു.രാത്രി വളരെ താമസ്സിച്ചാണു എല്ലാവരും ഹോസ്‌റ്റലില്‍ എത്തിയതു.വളരെയധികം ഓവര്‍ ആയിട്ടായിരുന്നു സുഗുണന്റെ വരവ്. അവനെ വല്ല വിധത്തിലും ഹോസ്‌റ്റല്‍ വാര്‍ഡന്റെ കണ്ണു വെട്ടിച്ചു കൂട്ടുകാരായ സജിയും രാമുവും അകത്തു കൊണ്ടു വന്നു. അപ്രതീക്ഷമായാണ്  സുഗുണന്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട്  ഹോസ്‌റ്റലില്‍ നിന്നു ഒരു ഓട്ടം വെച്ച് കൊടുത്തത്.
കുടിച്ചു പൂസായി ഇറങ്ങി ഓടിയ സുഗുണനെ തിരക്കി ചെന്ന സജിയും രാമുവും കാണുന്നത് റോഡില്‍ പാമ്പായി കിടക്കുന്ന സുഗുണനേയും അടുത്തു കൂട്ടിരിക്കുന്ന ഒരു അപരിചിതനേയും . അടുത്ത് ചെന്ന് നോക്കിയപ്പോള്‍ അതു മറ്റൊരു കുടിയനായിരുന്നു, ഈനാപെച്ചിക്കു മരപട്ടി കൂട്ട് ."എന്താ ചേട്ടാ പറ്റിയത് "എന്നു അവര്‍ ചോദിച്ചപ്പൊള്‍ ആ സ്‌നേഹ നിധിയായ മദ്യപാനി വിങ്ങുന്ന മനസ്സോടെ പറഞ്ഞു "ഒരുത്തന്‍ പൂസായി വഴിയില്‍ കിടക്കുന്നത് കണ്ടപോള്‍ മനസ്സു വേദനിച്ചു പോയി മക്കളേ,  കൂട്ടിരിക്കാമെന്നു കരുതി. ഒറ്റയ്ക്കു ഇട്ടിട്ട് പോകാന്‍ മനസ്സു വരുന്നില്ലാ"  .

തുടര്‍ന്നു ചേട്ടന്‍ വാചാലനായി " ഒരു മദ്യപാനിക്കു എന്തെങ്കിലും സംഭവിച്ചാല്‍ ഇവിടെ പ്രതികരിക്കാന്‍ ഒരു സംഘടനയുണ്ടോ?,അവരുടെ കുടുബത്തെ സംരക്ഷിക്കാന്‍ ഇവിടുത്തെ സര്‍ക്കാര്‍ എന്തു കൊണ്ടു തയാറാകുന്നില്ലാ ? , അവരുടെ കഷ്ട്ടപാടുകള്‍ സമൂഹം കണ്ടില്ലെന്നു നടിക്കുന്നത് എന്തു കൊണ്ടാണു? " , ചേട്ടന്‍ അവേശഭരിതനായി വിളിച്ചു കൂവി കൊണ്ടിരുന്നു .

ഈ ചേട്ടന്‍ ഷാപ്പില്‍ നിന്നു വരുന്ന വഴിയില്‍ ഒരുവര്‍ഗ്ഗ സ്‌നേഹം കാണിച്ചതായിരിക്കാം . ഈ കുടിയന്മാരുടെ ഒരു സ്നേഹമ്മേ ,ഇനി ഈ ചേട്ടനു ആരു കൂട്ടിരിക്കും അവോ ,  മനസ്സു കോണ്ടു ആ ചേട്ടനു നന്ദി പറഞ്ഞു കൊണ്ട് സുഗുണനെ ബൈക്കിന്റെ നടുക്കിരുത്തി , രാമു വണ്ടി വിടാന്‍ തുടങ്ങി.

ഏറ്റവും പുറകിലിരുന്ന സജി അലറി " വിടെടാ വണ്ടി  ഹോസ്‌റ്റലിലേക്കു " പക്ഷേ വണ്ടിയോടിച്ച രാമു കേട്ടതു  " വിടെടാ വണ്ടി  ഹോസ്‌പ്പിറ്റലേക്ക്" എന്നാണു . ഇതു കേട്ടതും  നടുക്കു പൂസായി ഇരിക്കുന്ന സുഗുണനു എന്തോ പറ്റിയെന്നു വിചാരിച്ചു രാമു വണ്ടി നേരെ അടുത്തുള്ള ആശുപത്രിയിലേക്കു വിട്ടു .


ബോധം കെട്ട് ഉറങ്ങുന്ന് സുഗുണനെ സ്‌ട്രച്ചറിലേക്കു തട്ടുന്നതു കണ്ട്  ഞെട്ടിയ സജി ചോദിച്ചു "എടാ ഹോസ്റ്റ്ലിലെന്നാടാ ഒരു സ്‌പിരിറ്റിന്റെ മണം " .അപ്പൊള്‍ രാമു പറഞ്ഞു " ഇത് ഹോസ്റ്റലല്ലാ ഹോസ്‌പിറ്റലാ  വേഗം അത്യാഹിതാ വിഭാഗത്തിലേക്കു പോകാം ".അരിശം കയറിയ സജി ചോദിച്ചു " ശെടാ ആരാടാ നിന്നോട് പറഞ്ഞത്  ഇവിടേയ്‌ക്കു വരാന്‍ വാ നമുക്കു തിരിച്ചു പോകാം " . അപൊളാണു രാമുവിനു അമളി പറ്റിയത് മനസ്സിലായത് .

അപ്പോഴേക്കും സുഗുണനേയും വഹിച്ചു കൊണ്ടുള്ള സ്‌ട്രച്ചര്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിരുന്നു, കാത്തിരുന്നു കിട്ടിയ ഇരയ്‌ക്കു ചുറ്റും ഹിംസജന്തുക്കള്‍ കൂട്ടം കൂടുന്നതു പോലെ ആ സ്വകാര്യ ആശുപത്രിയിലേ ഡാക്ട്ടറുമാര്‍ കഴുകന്‍ കണ്ണുകളുമായി അവനു ചുറ്റും കൂടി.സജിയും രാമുവും കൂടെ വല്ല വിധത്തിലും അവനെ അവരുടെ കൈയ്യില്‍ നിന്നു രക്ഷപ്പെടുത്തിയെടുത്തു.

ഇതിനിടയ്‌ക്കു സംഭവത്തിനു ഒരു പബ്‌ളിസിറ്റി കിട്ടട്ടേയെന്നു വിചാരിച്ചു രാമു സുഗുണനു എന്തോ അപകടം പറ്റിയെന്നു ഹോസ്‌റ്റലില്‍ വിളിച്ചു പറഞ്ഞിരുന്നു  . വിവരമറിഞ്ഞു ഹോസ്‌റ്റലു ഇളകി, പലര്‍ പല കഥകളും ഉണ്ടാക്കി രംഗത്തിറങ്ങി. സുഗുണനെ യക്ഷി പിടിച്ചെന്നോ ആക്‌സിടന്റു പറ്റിയെന്നോ , അരോടൊ ഉടക്കാന്‍ ചെന്ന് അടികൊണ്ടെന്നോ ഒരോരുത്തരും മനോധര്‍മ്മം അനുസരിച്ചു ഒരോ കഥകളുമായി ഇറങ്ങി.

ഹോസ്‌പിറ്റലില്‍ നിന്നു ബോധം വന്നു ഇറങ്ങാന്‍ തുടങ്ങിയ സുഗുണന്‍ കാണുന്നതു ഹോസ്‌റ്റലു മുഴുവനും ഹോസ്‌പിറ്റലിന്റെ മുമ്പില്‍ . അപ്പോഴേക്കും എതോ വിദ്വാന്‍ സുഗുണന്റേ വീട്ടില്‍ അറിയിച്ചു മകനു എന്തോ അപകടം പറ്റിയെന്നു. താമസിക്കാതെ തന്നെ പൂസു മാറി തുടങ്ങിയ സുഗുണന്റെ മോബൈലില്‍ അവന്റെ സ്‌നേഹനിധിയായ പിതാവിന്റെ വിളിയും . ബോധം വന്നു തുടങ്ങിയ സുഗുണനു ബോധം പോകാന്‍ അധികം താമസമുണ്ടായില്ലാ. ബോധം പോയ സുഗുണനെ എല്ലാരും കൂടി വീണ്ടും ഹോസ്‌പിറ്റലിലേക്കു മാറ്റി.

NB :പിന്നീട് അറിയാന്‍ ഇടയായത് വീട്ടില്‍ ചെന്ന സുഗുണനെ കൊണ്ടു ഇനി മേലാല്‍ കുടിക്കില്ലായെന്നു വീട്ടുകാര്‍ സത്യം ചെയ്യിപ്പിച്ചിട്ടു സ്വാമിയാക്കി ശബരി മലയ്ക്കു അയച്ചു എന്നതാണു. ഇവന്‍ സന്നിധാനത്തില്‍ ചെന്നാല്‍ സന്നിധാനത്തിന്റെ ഗതി എന്തായി തീരും  എന്റെ ശ്രീ അയ്യപ്പാ..

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

ഇന്നത്തെ സ്‌പെഷ്യല്‍ മേയ്‌ഡ് ബൈ തങ്കപ്പന്‍

കുന്നും പുറത്തുള്ള മനോഹരമായ സ്ഥലത്തായിരുന്നു  ഞങ്ങളുടെ കലാലയം , വീട്ടില്‍ നിന്നു ആയിരം കാതങ്ങള്‍ അകലെയുള്ള കലാലയത്തിലേക്കു എന്നും പോയി വരാന്‍ സാധിക്കയില്ലാ എന്നു മനസ്സിലാക്കിയ ഞങ്ങള്‍ കുറേ പേര്‍ ചേര്‍ന്നു ഒരു വീടു വാടകയ്ക്കു എടുക്കാന്‍ തീരുമാനിച്ചു. അപ്പോളാണു അടുത്ത പ്രശ്നം പച്ചവെള്ളം കുടിക്കാന്‍ പോലും തീരെ താത്‌പര്യമ്മില്ലാത്ത എല്‍ കെ ഗോപാലന്‍ മുതല്‍ ഒരു ആനയെ വരെ തിന്നാന്‍  വിശപ്പുള്ള തടിയന്‍ രാമു വരെ ഉള്‍പ്പെടുന്ന പത്തു പന്ത്രണ്ടു തടിമാടന്മാര്‍ക്കു ആരു  ആഹാരം വെച്ചു കൊടുക്കും ? .അവസാനം പയ്യന്മാരെല്ലാവരും തന്നെ വളരെ ഡീസന്റു പിള്ളരായതു കൊണ്ട് അടുത്തുള്ള സുനിത ചേച്ചി  രാവിലെ തന്നെ വന്നു എല്ലാവര്‍ക്കും ഭക്ഷണം പാകം ചെയ്തു തരാം എന്നു ഏറ്റു പക്ഷെ ഒരു 3000 രുപ മാസം തോറും കൊടുക്കണം , എന്തുമാകട്ടെ  വല്ലതു കഴിച്ചാല്‍ മതിയലോ എന്നു വച്ചു സുനിതചേച്ചി ചീഫ് കുക്കായി ചര്ജ്ജ് എറ്റെടുത്തു.പത്തു പന്ത്രണ്ടു  ആളുകള്‍ ഒരു കൂരയില്‍  ഒരുമയോടെ താമസിച്ചാലുണ്ടാവുന്ന പ്രശ്നങ്ങളൊന്നും തന്നെ അവിടെ അധികം ഇല്ലായിരുന്നു, പിന്നെ ഇടയ്‌ക്കു രതീഷുമോന്റെ പാമ്പു ആടലും ചില ചെറിയ സൌന്ദര്യ പിണക്കങ്ങളും ആ വീടിനെ ഒരു കൊച്ചു സ്വര്‍ഗ്ഗമാക്കി. രതീഷ്മോനെ പറ്റി പറയുകയാണെങ്കില്‍ ഇത്തിരി തണ്ണി അകത്തു ചെന്നാല്‍ പിടിച്ചാല്‍ കിട്ടില്ലാ . അതു കൊണ്ടു എല്ലാവര്‍ക്കു ഒരു ബഹുമാനം ആയിരുന്നു അവനോടു. ചേച്ചി രാവിലെ തന്നെ വന്നു അന്നത്തേക്കുള്ള ആഹാരം വെച്ചിട്ടു  പോകും , പല ദിവസങ്ങളിലും എല്ലാവര്‍ക്കും ഭക്ഷണം കിട്ടുന്നില്ലാ എന്ന പൊതു പരാതിയെ തുടര്‍ന്നു  എല്ലാവരും കൂടി നറുക്കിട്ട്  ഒരാളെ  ഫുഡ് മാനേജരായി തിരെഞ്ഞെടുക്കാന്‍ തീരുമാനിച്ചു.അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവ്ന്റെ ഉത്തരവാദിത്തമാണു ഭക്ഷണം എല്ലാവര്‍ക്കും കിട്ടുന്നുണ്ടോ എന്നു ഉറപ്പു വരുത്തുക എന്നതു.

അങ്ങനെ ആ തവണ നറുക്കുവിണതു കൂട്ടത്തിലെ ഏറ്റവും തങ്കപ്പെട്ടവനും മടിയനുമായ തങ്കപ്പാനായിരുന്നു.തങ്കപ്പനാണെങ്കില്‍ ശരീരത്തില്‍ വന്നിരുന്നു ചോരകുടിക്കുന്ന കൊതുകിനേപോലും ഒന്നു ചെയ്യാത്ത പാവത്താന്‍ ആയിരുന്നു അതു ആ പ്രാണിയോടുള്ള സ്നേഹം മൂലമാണെന്നു നിങ്ങള്‍ ചിന്തിക്കുന്നെങ്കില്‍ തെറ്റി അത് അവന്റെ കൈ കൊതുകിനെ കൊല്ലാന്‍ പൊക്കാനുള്ള മടികൊണ്ടു മാത്രമാണു. എന്നും ചൊറും ഉണക്കമീനും കഴിക്കുന്ന ഞങ്ങള്‍ക്കു ആഴ്ച്ചയിലൊരു ദിവസം ഉള്ള ചപ്പാത്തിയും ചിക്കനും ഒരു ആഘോഷമായിരുന്നു.ആ ദിവസം വന്നെത്തുന്നതും സ്വപ്‌നം കണ്ട് പ്രേമനും  തടിയന്‍ രാമുവും കാത്തിരിക്കുമായിരുന്നു. അങ്ങനെ സ്‌പെഷ്യല്‍ ഐറ്റംസുള്ള ഒരു  ദിവസമാണു അതു സംഭവിക്കുന്നതു , തങ്കപ്പന്റെ സമയദോഷം കൊണ്ടൊ എന്തോ അവന്‍  മാനേജ്ജരായി ചര്‍ജ്ജ് ഏറ്റെടുത്ത ആദ്യ ദിവസവും അതു തന്നെ ആയിരുന്നു . എന്നും താമസിച്ചു വരുന്ന രതീഷുമോനു ആഹരത്തിന്റെ പങ്ക് ആദ്യമേ മാറ്റി വെക്കുന്നത് ഒരു പതിവായിരുന്നു അവിടെ.എന്നാല്‍ പുതുതായി ചാര്‍ജ്ജെടുത്തതു കൊണ്ടോ അതു ചെയ്യാനുള്ള നൈസര്‍ഗിയമായ മടി കൊണ്ടോ അണെന്നു അറിയത്തില്ല, തങ്കപ്പന്‍ ആ ക്രിത്യം ചെയ്‌തില്ല. സൊമാലിയല്‍ നിന്നു വന്നവരെ പൊലെ ചപ്പാത്തിയുടെയും ചിക്കന്റേയും മേല്‍ ചാടി വീണ ബാക്കി കശ്‌മലന്‍മാര്‍ ഒരു നിമിഷം രതീഷ്മോന്റെ മുഖം മറന്നു ഒരു എല്ലു പോലും ബാക്കി വെയ്‌ക്കാതെ എല്ലാം അകത്താക്കി. പടയൊഴിഞ്ഞ ഒരു പടക്കളത്തില്‍ അവിടെയും ഇവിടെയുമായുമായി ശവങ്ങള്‍ കിടക്കുന്നതു പോലെ മൂക്കുമുട്ടെ ചപ്പാത്തിയും കോഴിയേയും അകത്താക്കി  മാനേജര്‍ തങ്കപ്പന്റെ നേതിര്‍ത്തത്തില്‍ ഒരൊരുത്തരും അവിടെ ഇവിടെയുമായി കിടന്നു.

അപ്പോളതാ നമ്മുടെ രതീഷ്മോന്‍ ആടിയാടി വരുന്നു കുറച്ചു വെള്ളം മാത്രം അകത്താക്കി ഒന്നും കഴിക്കാതെ വന്ന രതീഷുമോനു അന്നു പതിവില്ലാത്ത വിധം ഭയങ്കര വിശപ്പായിരുന്നു. വന്നാപാടെ വല്ലതും കഴിക്കാം എന്നു വിചാരിച്ചു അടുക്കളയിലെത്തിയ രതീഷ്മോന്‍  ഹ്രിദയഭേദകമായ കാഴ്ച്ചയാണു അവിടെ കണ്ടത്‌  . ഒരു തരി ആഹാരം അവിടെ ഇല്ലാ, കലിപ്പു കയറിയ രതീഷ് ചോദിച്ചു ആരാടാ ഇവിടുത്തെ മാനേജര്‍? ചോദ്യം മുഴുമ്മിപ്പിക്കുന്നതിനു മുന്പേ കിടക്ക പായില്‍ നിന്നു ചാടി എഴുന്നേറ്റു കൊണ്ട് തങ്കപ്പന്‍ വിറച്ചു വിറച്ചു രതീഷിന്റെ മുമ്പില്‍ എത്തി. അടുക്കളെയിലെ കത്തിയെടുത്തു വീശിക്കൊണ്ടു രതീഷ്മോന്‍ അലറി " ഫാ... ഒരു മാനേജ്ജരു വന്നിരിക്കുന്നു , മര്യാദയ്ക്കു തിന്നാന്‍ വല്ലതു ഉണ്ടാക്കെടാ, ". രതീഷ്മോന്‍ വൈലണ്ട് ആവുമെന്നു മനസ്സിലാക്കിയ മറ്റുള്ള പഹയന്മാര്‍ ഞാനൊന്നും അറിഞ്ഞിലേ രാമനാരായണ യെന്ന മട്ടില്‍ നിദ്രയെ തഴുകി കൊണ്ട് സുഖിച്ചു കിടന്നു. പാവം തങ്കപ്പന്‍ ഇതു വരെ തിന്നാന്‍ അല്ലാതെ വെറെയൊന്നിനും അടുക്കളയില്‍ കയറീട്ടില്ലാത്ത അവന്‍ എന്തു വെയ്ക്കാനാണു. വെട്ടാന്‍ വരുന്ന ഒരു അറവുകാരന്റെ ഭീകരതെയോടെ രതീഷ്മോന്‍  അവിടെ നിന്നു. നീന്തലറിയാത്ത ഒരുത്തനെ പിടിച്ചു വെള്ളത്തിലിട്ട അവസ്‌ഥയിലായി തങ്കപ്പന്‍ .

രതീഷ്മോന്റെ കത്തിയുടെ മുനമ്പില്‍ നിന്നു കൊണ്ടു പാചകത്തിന്റെ ഒരു ചുക്കും അറിയാത്ത തങ്കപ്പന്‍ അവനു ചപ്പാത്തിയും കിഴങ്ങു കറിയും നിമിഷ നേരം കൊണ്ടു ഉണ്ടാക്കി കൊടുത്തു. വിശന്നു വന്ന രതീഷ്മോന്‍ രുചിയൊന്നും നോക്കാതെ എല്ലാം അകത്താക്കി. വിശപ്പുമാറിയ രതീഷ്മോന്‍ തങ്കപ്പനെ കെട്ടിപിടിച്ചു പറഞ്ഞു  " നീ തങ്കപ്പനല്ലെടാ നീ പൊന്നപ്പനാടാ, ഇത്രയ്ക്കു രുചിയുള്ള ആഹാരം ഞാന്‍ ഇതു വരെ കഴിച്ചിട്ടില്ലെടാ".  എല്ലാം സമാധാനത്തോടെ കഴിഞ്ഞപ്പോള്‍ തങ്കപ്പന്‍ ഇടയ്‌ക്കു വെച്ചു താന്‍ ഉപേക്ഷിച്ചു പോന്ന നിദ്രയെ വീണ്ടും പുണരാന്‍ ആവേശത്തോടെ പോയി .

പിറ്റേന്നു പൊന്‍ പ്രഭാതം പൊട്ടി വിടര്‍ന്നപ്പോള്‍  രതീഷ്മോന്‍ വയറിനു സുഖമില്ലാതെ അടുത്തുള്ള ആശുപത്രിയില്‍ അഡ്‌മിറ്റായി എന്നുള്ള വാര്‍ത്തയാണു എല്ലാവരും കേള്‍ക്കുന്നത്‌ . താനൊന്നും ചെയ്‌തില്ലായെന്നു തങ്കപ്പന്‍ സ്വന്തം തലയില്‍ കൈവെച്ച്‌ ആണ ഇടുമ്പോളും അവന്‍ ലവനിട്ട് പണി കൊടുത്തതാണോ എന്നു എല്ലാവര്‍ക്കും ഒരു സംശയം . സംശയ നിവാരണത്തിനു അടുക്കളയില്‍ കയറി നോക്കിയപ്പോള്‍ കാണുന്നതു ഉപ്പുപൊടി ഇട്ടു വെയ്‌ക്കുന്ന കുപ്പിയില്‍ ആരോ സോപ്പുപൊടി ഇട്ടു വെച്ചിരിക്കുന്നു. രാത്രിയില്‍ കത്തിയുടെ മുള്‍മുനയില്‍ നിന്നു ആദ്യമായി പാചകം ചെയ്ത തങ്കപ്പന്‍ വെപ്രാളത്തിനിടയ്ക്കു ഉപ്പാണെന്നു തീര്‍ച്ചപ്പെടുത്താതെ ഉപ്പിനു പകരം സോപ്പു പൊടി ഇട്ടതായിരുന്നു അതെന്നു എല്ലാവര്‍ക്കും മനസ്സിലായി.  എങ്കിലും ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ പിന്നേയും ബാക്കി .." ആരാണ്  ഈ ഉപ്പിടുന്ന കുപ്പിയില്‍ സോപ്പു പൊടി പാതിരാത്രിയില്‍ കൊണ്ടിട്ടത് ? , ഇനിയെങ്ങാനും തങ്കപ്പന്‍  മനപൂര്‍വ്വം രതീഷിനിട്ടു പണികൊടുത്തതാണോ? ".
എന്തായാലും അതില്‍ പിന്നിട് തങ്കപ്പനെ ആരും അടുക്കളയുടെ പരിസരത്തില്‍ പോലും അടുപ്പിച്ചിട്ടില്ലാ മാത്രമല്ലാ പിന്നീട് ഒരിക്കലും ആഹാരം കിട്ടിയില്ലാ എന്നു പറഞ്ഞു രതീഷ്മോന്‍ ബഹളവും വച്ചിട്ടില്ലാ.

NB:  ഇതു പ്രസിദ്ധീകരിച്ചതിനു ശേഷം ഇയുള്ളവനെ കാണാതായാല്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് രതീഷ്മോന്റെയോ തങ്കപ്പന്റേയോ കറുത്ത് കരുവാളിച്ച കരങ്ങളായിരിക്കും .

വ്യാഴാഴ്‌ച, ഓഗസ്റ്റ് 25, 2011

അങ്ങനെ ഒരു അവധിക്കാലത്ത്‌

പൈനാപ്പിളിന്റെയും റബറിന്റെയും നല്ല തെങ്ങിന്‍ കള്ളിന്റെയും  നാടാണു ആനികാടു . അവിടെ കുറെ ലോലമാനസരായ കോളേജ്ജു കൂമരന്മാരു താമസിച്ചിരുന്നു. ആനികാടു ഷാപ്പിലൊന്നു പൊയി കൂടുന്നതു പരീക്ഷകള്‍ കഴിഞ്ഞു ബൊറടിച്ചിരിക്കുമ്പോള്‍ അവര്‍ക്കു ഒരു വികാരമായിരുന്നു.ആനികാടു ഷാപ്പിനെപറ്റി പറയുകയാണെങ്കില്‍ ആ പ്രദേശത്തെ സി സി അട്ച്ചൂ തീരാറായ അപ്പാപ്പന്മാരുടെയും സി സി അടച്ചു തുടങ്ങിയ പയ്യന്മാരുടേയും ആശാകേന്ദ്രമായിരുന്നു.അവിടെ വര്‍ഗ്ഗ മത പ്രായ വ്യത്യാസങ്ങള്‍ ഇല്ലായിരുന്നു. സമത്വസുന്ദരമായ സ്ഥലം .

അങ്ങനെയിരിക്കെ പരിക്ഷയൊക്കെ തീര്‍ന്ന ഒരു അവധിക്കാലത്താണു ആ  കോളേജ്ജു കുമാരന്മാരുടെ സംഘം അവിടെയെത്തുന്നതു.അന്നത്തെ കലാ പരിപാടികളൊക്കെ കഴിഞ്ഞു  പിരിഞ്ഞു പോകാന്‍ തുടങ്ങുബോളാണു അവരുടെയിടയില്‍ നിന്നൊരു അലര്‍ച്ച കേള്‍ക്കുന്നത്‌ ആരാണതെന്നു നൊക്കിയപ്പൊള്‍ അതാ പ്രീയന്‍ ,അവന്‍ ആദ്യമായി കുടിച്ചതിന്റെ അഹങ്കാരത്തിന്റെതായ ആലര്‍ച്ചയായിരുന്നു അതു.അടുത്തു കൂടെ പോയ  ഷാപ്പിലെ നാണു ചേട്ടന്റെ നേരെ ചീറികൊണ്ടു അവന്‍ ചോദിച്ചു " എന്താടോ ഇവിടെ തെങ്ങും പനയും മാത്രമേ ഉള്ളോ എടുക്കടാ അടയ്ക്കാ കള്ളു രണ്ടു കുപ്പി" .

നല്ല ആരൊഗ്യമുണ്ടെന്നു സ്വയം അവകാശപ്പെടുന്ന ഒരു ചെറുപ്പക്കാരനായിരുന്നു പ്രീയന്‍ . പ്രിയന്റേ ആരോഗ്യത്തിന്റെ രഹസ്യം അപ്പുറത്തെ ചായകടയിലെ , ബാലന്‍ ചേട്ടന്റെ വിയര്‍പ്പു പതിഞ്ഞ കറികളും വിരലു മുക്കിയ ചായയും  ആയിരുന്നു. അലര്‍ച്ചയൊടു കൂടെ അകമ്പടിയായി ഒരു വലിയ വാളും പ്രിയന്റെ വക അവിടെ വീണു.വാളുവീണു കഴിഞ്ഞപ്പൊളാണു അതാ രണ്ടു തടിയന്മാര്‍ തൊട്ടു മുമ്പില്, ആരാടാ വീടിന്റെ മുമ്പില്‍ വന്നു വാളുവെയ്ക്കുന്നതു പെട്ടെന്ന്‌ കൂട്ടത്തിലെ ഏറ്റവും തടിമാടന്‍ ചൊദിച്ചു.ചോദ്യം  മുഴുപ്പിക്കുന്നതിന്റെ മുമ്പെ പ്രിയന്‍ ചാടി എഴുന്നേറ്റ്‌ അലറി " നീയാരാടാ ചൊദിയ്ക്കാന്.എനിക്കു തൊന്നുന്നതു പോലെ ഞാന്‍ ചെയ്യും ". പറഞ്ഞു തീര്‍ന്നില്ല ആ തടിയന്‍ അവനിട്ട്‌ കൊടുത്തു നാലഞ്ച്‌ അടി.അടി കൊണ്ടപ്പോള്‍ കണ്ണീല്‍ നിന്നു പോന്നിച്ചകള്‍ പറക്കുന്നതായി അവനു തോന്നി മാത്രമല്ല ആ ഒരോ അടികളും ബാലന്‍ ചേട്ടന്റെ  ചായകടയിലെ ഉണക്ക പുട്ട് കഴിക്കുമ്പോള്‍ ഉളവാകുന്ന നിര്‍വികാരം അവന്റെ മുഖത്തു വരുത്തി. അവന്‍ അവിടെ നിന്നു യതോരു മടിയും കൂടാതെ ആ തടിയന്റെ സ്നേഹ സ്പര്‍ശനം അനുഭവിച്ചു കൊണ്ടേയിരുന്നു  ഇനി അവിടെ നിന്നാല്‍ അടികള്‍ വങ്ങാന്‍ ശരീരം ബാക്കി കാണില്ല എന്നു മനസ്സിലാക്കിയ  പ്രിയന്‍ ഓടിയ ഓട്ടം ഒന്നു കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു. പ്രീയനോടിയ വഴിയില്‍ ഇതു വരെ പുല്ലു മുളച്ചിട്ടില്ലായെന്നു തോന്നും ആ വഴി ഇന്നു കണ്ടാല്‍ .പിടിച്ചാല്‍കിട്ടാത്ത കോഴിയെ പോലെ അവിടെ കിടന്നു കറങ്ങിയ പ്രീയനെ എല്ലാവരും കൂടി അതു വഴി വന്ന പെട്ടി ഓട്ടോയുടെ പുറകില്‍ തട്ടി റൂമിലേക്കു വിട്ടു.

ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ പോലെ അടിയും കൊണ്ടു വന്ന പ്രിയനെ കാത്തിരുന്നതു വീട്ടില്‍ നിന്നു അച്‌ച്ചന്‍ മകനെ കാണുവാന്‍ വരുന്നു എന്നുള്ള വാര്ത്തയാണു.ഈ വാര്‍ത്തയവിടെ പരത്തിയതു കൂട്ടത്തിലെ ഏറ്റവും ബുദ്ധിജീവിയെന്നു അവകാശപ്പെടുന്ന ഹരിപ്രസാദായിരുന്നു.അച്ചന്‍ തന്നെ കാണുവാന്‍ വരുന്നുവെന്നറിഞ്ഞ പ്രിയന്‍ തന്നെ ആനിക്കാടു കൊണ്ടു പോയ ഗൊപാലനോടായി കലിപ്പു, കലിതുള്ളി കൊണ്ടു അവന്‍ അലറി മര്യാദയ്ക്കു ഉടനെ തന്നെ എന്നെ നീ കുളിപ്പിച്ചു കിടത്തണം. ഇതു കേട്ട് എന്തു ചെയ്യുമെന്നറിയതെ പകച്ചു നിന്നു പൊയി ഗോപാലന്‍  .

എങ്ങനെ പ്രിയനെ ഈ വിഷമസഡിയില്‍ നിന്നു കരകയറ്റാം .പലരും പല അഭിപ്രായങ്ങളുമായി വന്നു, പഠിക്കാന്‍ വിട്ടിട്ട് പാമ്പായി കിടക്കുന്ന മകനെ കണ്ടാല്‍ എതച്ചനാണു സഹിക്കുക. അവസാനമവ്നെ കുളിപ്പിച്ചു കുട്ടപ്പനായി കിടത്താന്‍ തീരുമാനിച്ചു. അങ്ങനെ എല്ലാരും കൂടി അവനെ കുളിപ്പിക്കാനായി കൊണ്ടു പോകാനായി അവന്റെ അടുത്തു വന്നു എന്നാല്‍  എന്തു ചെയ്‌തിട്ടും  അവന്‍ അവിടുന്നു നീങ്ങാന്‍ തയാറായില്ല, " അതു കൊള്ളമലോ ഒരു നല്ലാ കാര്യം ചെയ്യാമെന്നു വിചാരിച്ചപ്പോള്‍  " ഗോപാലനു കലി കയറി. പ്രിയനെ പൊക്കിയെടുക്കാന്‍ അവന്‍ ആഞ്ഞപ്പൊള്‍ അവിടെ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടു പൊട്ടിയതു പോലെ അവിടെ വെള്ളം താളം കെട്ടി കിടക്കുന്നു.പാവം പ്രിയന്‍ അച്ചന്‍ വരുന്നെന്നു കേട്ട് പേടിച്ചു അവിടെ കിടന്നു അടിസ്ഥാനപരമായ  അവകാശങ്ങള്‍ വിനിയോഗിച്ചു. ഇനിയെങ്ങാനു നട്ടുകാരുടേ അടിയില്‍ നിന്നു ലഭിച്ച സുഖത്തില്‍ നിന്നുളവായ പ്രതിഫലനമാണോ അവിടെ കിടക്കുന്ന ആ ജലം . "എന്തായാലും നാറ്റ കേസ് ആയി, ഇനി എന്നാ ചെയ്യാന വ്രിത്തിയാക്കാ തന്നെ"  പിറുപിറുത്തുകൊണ്ടു  ഗോപാലന്‍ വ്രിത്തിയാക്കാന്‍  ആരംഭിച്ചു അപ്പൊളാണു അറിയുന്നതു പ്രിയന്റെ അച്ചന്‍ വരുമെന്നു പറഞ്ഞതു ഹരിപ്രസാദിന്റെ ഒരു നംബറാണെന്നു ഇതറിഞ്ഞപൊള്‍ പ്രിയന്‍ ആത്‌മഗതം എന്ന പോലെ പറഞ്ഞു " വെറുതെ  കുറച്ചു വെള്ളം വേസ്‌റ്റായി പോയി ഇപ്പൊ അകത്തും പുറത്തും ഒന്നുമില്ലാത്ത സ്ഥിതി ആയല്ലോടാ  .".

ബുധനാഴ്‌ച, ജൂലൈ 20, 2011

നട്ടപാതിരയിലൊരു യക്ഷി

ആ പ്രാവശ്യത്തെ സ്റ്റടി ടൂറു ഒരോ  
കമ്പ്യൂട്ടര്‍ വിദ്യര്‍ത്ഥികളുടേയും സ്വപ്‌ന ഭൂമിയായ  ബാംഗ്ളൂര്‍ എന്ന നഗരത്തിലേക്കാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ മനസ്സിലൊരു ആനന്ദം അറിയാതെ ഉടലെടുത്തു. ആ സ്വപ്‌ന ഭൂമി ലക്ഷ്യമാക്കി ഞങ്ങളുടെ ശകടം പതുക്കെ നീങ്ങി തുടങ്ങി.വിനോദയാത്രക്കു പുറപ്പെടുമ്പോള്‍ എല്ലാവരും വളരെയേറെ അവേശര ഭരിതരായിരുന്നു, വിനോദയത്ര ശരിക്കും ഒരു ആഘോഷമാക്കി തീര്‍ക്കണമെന്ന ദ്രിഡപ്രതിഞ്ഞയെടുത്താണു പലരും വന്നിരിക്കുന്നതു.ബസ്സില്‍ കയറിയ പാടെ തന്നെ പുറകിലെ ബാറിന്റെ ഉത്ഘാടനം പാമ്പ് രതിഷിന്റെ മഹനീയ സാനിധ്യത്തില്‍ നടത്തി  കഴിഞ്ഞിരുന്നു, തടിയന്‍ മൂസ മുതല്‍ കാറ്റടിച്ചാല്‍ പറക്കുന്ന കുഞ്ഞു പ്രേമ്മന്‍ വരെ അതില്‍ അവരുടെതായ പങ്ക് രേഖപ്പെടുത്തികഴിഞ്ഞിരുന്നു.മരംകോച്ചുന്ന തണുപ്പുള്ള ഒരു രാത്രിയിലാണു ഞങ്ങള്‍ ബാഗ്ളൂറിലെത്തിയതു  , നഗരത്തിലെ ഒരു മുന്തിയ ഹോട്ടലില്‍ തന്നെ ഞങ്ങള്‍ക്കു മുറികള്‍ റെഡിയായിട്ടുണ്ടായിരുന്നു, എല്ലാവരും യാത്ര ക്ഷീണം കാരണം വന്നപാടെ തന്നെ ഉറങ്ങാനുള്ള തയാറെടുപ്പിലാണ്.അപ്പൊളാണു കുഞ്ഞു പ്രേമ്മനു ഒരു മോഹം ഈ രാത്രി വെറുതെ ഉറങ്ങി കളഞ്ഞാല്‍ മാത്രം മതിയോ ചുമ്മാ കുറച്ചു നേരം ചുറ്റിയടിച്ചാലോ എന്നു തീരുമാനിച്ചു ഞങ്ങള്‍ കുറേ പേര്‍ റൊഡിലൂടെ നടക്കനാരംഭിച്ചു.

സമയം വളരേയേറെയായി വഴിയിലാണെങ്കില്‍ ഒറ്റ മനുഷ്യ ജീവികളേയും കാണാനില്ലാ ഞങ്ങള്‍ ആറേഴു പേരുണ്ടേങ്കിലും  ചെറിയയൊരു ഭയം എല്ലാരുടേയും മുഖത്തു നിഴലിടുന്നുണ്ടായിരുന്നു.  എവിടെ നിന്നെക്കെയോ അലഞ്ഞു തിര്ഞ്ഞു നടക്കുന്ന നായ്ക്കളുടെ   ഒരിയിടല്‍ ശ്ബ്ദങ്ങള്‍ ഒരു അപശകുനപോലെ അന്തരിക്ഷത്തില്‍ അലയടിച്ചു കൊണ്ടിരുന്നു.പിന്നില്‍ വന്നു വീഴുന്ന കരിയിലകളുടെ ശബ്ദം പോലും പേടിപ്പെടുത്തുന്നതായിരുന്നു. ഇതൊന്നും പുറത്തുകാണിക്കാതെ അകാശ്മോന്‍ തന്റെ പതിവു വളിപ്പു തമാശയുമായി എല്ലാരേയും ഒന്നു ചിരിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു..

പെട്ടന്നാണു ഞങ്ങളതു കണ്ടതു വെള്ള സാരി ഉടുത്തൊരു സ്ത്രി ഞങ്ങളുടെ മുമ്പിലൂടെ  പോകുന്നു.ഈ നട്ടപാതിരക്കു നടുറോഡില്‍ ഒരു സ്‌ത്രിയോ ? ഇതു എങ്ങനെ ഞങ്ങളുടെ മുമ്പില്‍ വന്നു? ഉത്തരമറിയാതെ ഞങ്ങള്‍ കുഴങ്ങി. എല്ലാവരും ഒന്നു ഞെട്ടി ബാലരമയിലേയും കളിക്കുടുക്കയിലേയും കഥകളിലൊക്കെ കാണുന്നതു പോലെ ഇനി  കൂട്ടം തെറ്റി നടക്കുന്ന യക്ഷിയൊ മറ്റൊ ആണൊ ഇതു, കൂട്ടത്തിലെ ചെറിയവനായ കുഞ്ഞുട്ടന്‍ പേടി കാരണം സംസാരിക്കന്‍ പോലുമാകാതെ അവിടെ ഇരുന്നു വിറയ്ക്കാന്‍ തുടങ്ങി. കുഞ്ഞുട്ടന്റെ പേടി കണ്ട് വീരനും ധീരനുമെന്നു സ്വയം വിശേഷിപ്പിക്കുന്ന സരോജ്കുമാര്‍ പറഞ്ഞു " ചേയ് നിനക്കു നാണമ്മിലേ കുഞ്ഞുട്ട ഇങ്ങനെ കിടന്നു പേടിക്കാന്‍".എന്തും വരട്ടെയെന്നു വിചാരിച്ചു രണ്ടും കല്‍പ്പിച്ചു ധൈര്യശാലിയായ സരോജ്കുമാര്‍  ഉറക്കെചോദിച്ചു " ആരാണതു" ,  ശബ്ദം കേട്ടു ആ സ്ത്രീ രൂപം തിരിഞ്ഞു നിന്നു അപ്രതീക്ഷിതമായി ഞങ്ങളുടെ നേരെ നീങ്ങി. പെട്ടെന്നു ബ്രേക്കില്ലാതെ വരുന്ന പാണ്ടി ലോറിയുടെ മുമ്പില്‍ ചെന്നു പെട്ട ഞൊണ്ടിയുടെ അവസ്‌ഥയിലായി എല്ലാവരും. നിമിഷ നേരം കൊണ്ടു കൂട്ടത്തിലെ എറ്റവും ധൈര്യശാലിയായ സരോജ്കുമാര്‍ രണ്ടും കല്‍പ്പിച്ചു ഒരോട്ടവെചുകൊടുത്തു പിന്നെ ആരും ഒന്നും അലോചിച്ചില്ല എന്താ സംഭവിക്കുന്നതെന്നറിയതെ ഞങ്ങളെലാവരും പല വഴിയിലൂടേ  ഹോട്ടല്‍ ലക്ഷ്യമാക്കി കുതിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ പുറകില്‍ ഞങ്ങളെക്കാള്‍ വേഗത്തില്‍ ആ സ്ത്രിരൂപവും .കൈയ്യില്‍ കിട്ടിയ ഇര വഴുതി പോയ സിംഹി കണക്കെ അവള്‍ ഞങ്ങളുടെ പിറകെ പാഞ്ഞടുത്തു  വല്ലവിതത്തിലും റൂമിലെത്തിയപ്പൊളാണൂ കൂട്ടത്തിലെ ചെറിയവനായ കുഞ്ഞുട്ടനേക്കാണാനില്ലായെന്ന സത്യം മനസ്സിലാക്കിയതു , ഇനി അവനെങ്ങാനും ആ യക്ഷിയുടെ കൈയ്യിലകപ്പെട്ടുകാണുമൊ? ആ കുഞ്ഞിളം മേനിയില്‍ ഇപ്പോള്‍ യക്ഷി താണ്ഡവമാടുകയായിരിക്കുമോ?  സരോജ്‌കുമാറിനു ഒരു സംശയം.ഇങ്ങനെ പല ഉത്തരമില്ലാത്ത സംശയങ്ങളും മനസ്സിലിട്ടു തത്തികളിച്ചു കൊണ്ട് എല്ലാവരും ഭയന്നിരുന്നപ്പൊള്‍ അതാ കാണാതെ പോയ കുഞ്ഞാടിനെ പോലെ കുഞ്ഞുട്ടന്‍ ഓടികിതച്ചു കൊണ്ടു വരുന്നു , വന്നപാടെ ഒരു ചീവിടിനെ പോലെ  അവനലറി കൊണ്ടു പറഞ്ഞു "എടാ അതു പിശാചും മണ്ണാകട്ടയുമൊന്നും അല്ലാ, അയ്യാടാ സാധനം  അതൊരു തെയ്യാരോ അണെടാ കസ്‌റ്റമേഴ്‌സ്സിനെ തിരക്കി ഇറങ്ങിയതാണളിയാ ഭാഗ്യം കൊണ്ടു ഏറ്റവും പിറകിലോടിയിരുന്ന ഞാന്‍ ആ സാധനത്തിന്റെ കൈയ്യില്‍പ്പെടാതെ ഊരിപോന്നെടാ"  ഇതു പറയുബോള്‍ അവന്‍ വിറയല്‍ പനി പിടിച്ചതു പോലെ കിടന്നു വിറയ്ക്കുന്നുണ്ടായിരുന്നു. അവന്‍ ഇതു വരെ കാത്തു സുക്ഷിച്ച ചാരിത്രം ചോരാതെ കാത്തതിനു സകല ദൈവങ്ങളോടും മനസ്സില്‍  നന്ദി പറഞ്ഞു ഇനിയെങ്ങാനും ചോര്‍ന്നു കാണുമോ..സരോജ്കുമാറിലെ സംശയരോഗിക്കു  ത്രിപ്‌തിയായില്ല.എന്തായാലും യക്ഷിയുമായുള്ള ഓട്ട മത്സരത്തിനു ശേഷം എല്ലാവന്മാരുടേയും രാത്രിയിലുള്ള അപഥസഞ്ചാരങ്ങള്‍ കുറഞ്ഞു.. പിന്നിടു രാത്രിയില്‍  റോഡിലൂടെ നടക്കുബോള്‍ ഞങ്ങളെ പേടിപ്പിച്ച ആ യക്ഷിയെ തിരക്കി  കണ്ണുകള്‍ ചുറ്റിലുമൊന്നു പരതിയിട്ടു  അറിയാതെ മനസ്സില്‍ ചോദിക്കും  ഒരു പക്ഷേ കുഞ്ഞുട്ടന്‍ പറഞ്ഞതു കളവണെങ്കിലൊ?.

വെള്ളിയാഴ്‌ച, ജൂലൈ 08, 2011

നഷ്ട്ട സ്വപ്നങ്ങള്‍

ചില വര്‍ഷങ്ങള്‍ക്കു ശേഷമാണു ആ പെണ്‍കുട്ടിയുടെ പടമെങ്കിലും ഒന്നു കാണുവാന്‍ രാമുവിനു കഴിയുന്നതു. അവന്‍ പണ്ടു കണ്ടതിനേക്കാള്‍ അവളങ്ങു സുന്ദരിയായതു പോലെ.ആദ്യമായി തന്നില്‍ പ്രണയത്തിന്റെ വിത്തു മുളപ്പിച്ച ഒരു കൊച്ചു സുന്ദരിയായിരുന്നു മ്രിദുല എന്നവന്‍ ഓര്‍ത്തു.
പക്ഷെ അത് മുളയിലെ നുള്ളിക്കെടുത്തികൊണ്ട് പത്താം ക്ളാസിലെ വലിയ പരിക്ഷ കടന്നു വന്നതും തുടര്‍ന്നു സ്കൂളിലില്‍ നിന്നു എല്ലാവരും വിട പറഞ്ഞു പോയതും . വലിയ പരീക്ഷയുടെ അവസാന ദിവസം അവളെ ഒരു നൊക്കുകൂടി കാണാന്‍ പരീക്ഷ ഹാളില്‍ നിന്നും ഓടിയ ഓട്ടവും ഓട്ടത്തിനിടക്കു തലയും കുത്തി വീണതും ഇന്നലെ നടന്ന സംഭവം  പൊലെ അവന്റെ മനസ്സില്‍ തത്തികളിച്ചു.അവളുടെ പ്രൊഫൈലു ഫേസ് ബുക്കില്‍ കണ്ടപ്പോള്‍ വല്ലാത്ത ഒരു ആനന്ദം രാമുവിന്റെ മനസ്സില്‍ ഉളവായി പക്ഷെ അതു നിമിഷ നേരത്തേക്കുള്ളതു മാത്രമായിരുന്നു കാരണം ദിവസങ്ങള്‍ കഴിഞ്ഞിട്ടും തന്റെ ഫ്രേണ്ട് റിഖ്യസ്റ്റു അവള്‍ പരിഗണിച്ചതു പൊലും ഇല്ലാ.

അവളുടെ പ്രൊഫൈല്‍ പിക്ച്ചറും നോക്കി നെടുവീര്‍പ്പിടുവാന്‍ മാത്രമെ അവനു കഴിഞ്ഞുള്ളു.ചിന്തകള്‍ അവനെ ഭുതകാലത്തിലേക്കു വലിച്ചിഴച്ചുകൊണ്ടുപൊയി.താന്‍ അവളെ ആദ്യമായി കാണുന്നതു അചന്റെയും അമ്മയുടേയും കൈപിടിച്ചു സ്ക്കുളിലേക്കു നടന്നു വരുന്ന ഒരു കൊച്ചു മാലഖയായണ്. കണ്ണുകളില്‍ കുസൃതിയും ചുണ്ടില്‍ ചെറു പുഞ്ചിരിയുമായി ഒരു ജൂണ്‍ മാസത്തില്‍ രാവിലെ ആണ്‌ അവള്‍ ആദ്യമായി സ്ക്കൂളിലേക്ക് വന്നതു.ആദ്യം കണ്ടപ്പൊള്‍ തന്നെ ഇതു വരെ മറ്റൊരു പെണ്‍കുട്ടിയോടും തോന്നാത്ത എന്തൊ അവന്റെ മനസ്സില്‍ തോന്നി.പിന്നിട് അറിഞ്ഞു അവള്‍ ആ സ്കൂളില്‍ പത്താം ക്ളസില്‍ ചേരാനാണു വന്നതെന്നു അപ്പൊള്‍ രാമു മനസ്സുകൊണ്ടു പ്രര്‍ത്ഥിച്ചതു "അവള്‍ തന്റെ കളസ്സില്‍ തന്നെ ആവണേ ഈശ്വരാ" എന്നതായിരുന്നു.പക്ഷെ ഈശ്വരനല്‍പ്പം പിശുക്കു കാട്ടി. അവള്‍ വേറെ ഡിവിഷന്നിലായിരുന്നു. എങ്കിലും രണ്ടു പേരുടേയും ക്ളാസു തൊട്ടടുത്തായിരുന്നതു  കൊണ്ടു  ഇടവേളകളില്‍ അവളെ കാണുവനാകുമ്മല്ലൊ എന്ന ചിന്ത അവനെ ആശ്വസിപ്പിച്ചു.

അവളോടു തന്റെ പ്രണയരഹസ്യം വെളിപ്പെടുത്താനുള്ള ധൈര്യം രാമുവിനു തീരെ ഇല്ലായിരുന്നു. അവളെ ഒരു നൊക്കു കാണാന്‍  അവള്‍ പോകുന്ന വഴികളില്‍ ഒളിച്ചും പാത്തുമിരുന്നുകണ്ടു നിര്‍വ്രിതിയടയുക എന്നതു അവനോരു ഹരമായിരുന്നു.ആ സ്കൂളില്‍ അവളുടെ അടുത്ത കൂട്ടുകാരന്‍ ശ്രീജിത്തായിരുന്നു.  മ്രിദുല ശ്രിജിത്തിന്റെ കൂടെ നടക്കുന്നതും  നര്‍മ്മ സല്ലാപങ്ങളിലേര്‍പ്പെടുന്നതും കാണുമ്പൊള്‍ രാമുവിനു  അവനോടു തന്നെ വല്ലാത്ത അരിശം തോന്നാറുണ്ട്.കൈയെത്തും ദൂരെത്തു ഉണ്ടായിട്ടും അപ്പൂപ്പന്‍താടി പിടിക്കാന്‍ കഴിയാതെ പോയ ഒരു കൊച്ചുകുട്ടിയുടെ അവസ്ഥയിലായി രാമു. അങ്ങനെ പറയാന്‍ ആഗ്രഹിച്ചതേല്ലം പറയാന്‍ കഴിയതെ പൊയ ഒരു ഹതശകാമുകനായി അവന്‍ മാറി.അവളെ കണ്ടതിനു ശേഷം പിന്നീടു അവനിഷ്ട്ടപ്പെടുന്ന എല്ലാ പെണ്കുട്ടികള്‍ക്കുമവന്‍ അവളുടെ സാദ്രിശ്യം ദര്‍ശിച്ചു.

 അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞണു അവളെക്കുറിച്ചുള്ള ഒരു വിവരമെങ്കിലും അറിയുന്നതു അതിനു കാരണം സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റായ  ഫേസ്ബുക്കും , അതു കണ്ടുപിടിച്ചവനെ നന്ദിയൊടെ ധ്യാനിച്ചു കൊണ്ടാണു അവന്‍ അവള്‍ക്കു ഫ്രെണ്ടു റിഖ്യസ്റ്റ് അയചചതു പക്ഷെ അവള്‍ അവനെ മൈന്‍ഡു ചെയ്ക പൊലും ചെയ്തില്ലാ." അഹ ഇതങ്ങനെ പൊയാല്‍  ശരിയാവില്ല ഇനിയെങ്കിലും അവളെ  തനിക്കു ഇഷ്ട്ടമാണെന്നുള്ള രഹസ്യം അവളെ അറിയിക്കേണം" എന്നു മന്സ്സില്‍ വിചാരിച്ചു കൊണ്ടവന്‍ ഒരു പരിചയം പുതുക്കുന്ന ഒരു മെസ്സെജ്ജു അയച്ചു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മ്രിദുലയുടെ മറുപടി അവനു കിട്ടി. ഹായ് രാമു  എന്നിക്കു താങ്കളെ ഓര്ക്കന്‍ കഴിയുന്നില്ല എങ്കിലും പഴയ സ്കൂള്‍മേറ്റിനെ കണ്ടതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞവള്‍ അവന്റെ ഫ്രെണ്ടു റിക്യസ്റ്റു അവസാനമങ്ങു കയറി അസ്പെക്റ്റു ചെയ്തു. അവളുടെ പ്രൊഫൈലു കയറി നൊക്കിയപ്പൊള്‍ അവന്‍ കാണുന്നതു ഒരു ഫാമിലി ഫൊട്ടൊയാണു അതില്‍ അവള്‍ ഇരട്ട കുട്ടികളേയും പിടിച്ചു പഴയ സഹപാടി ശ്രീജിത്തുമായി ഇരിക്കുന്നതാണു കാണുന്നതു. അപ്പോള്‍ അവന്‍ അവളുടെ കൈയിലിരിക്കുന്ന കുഞ്ഞുങ്ങളെ നോക്കികൊണ്ടു മനസ്സില്‍ അറിയാതെ പറഞ്ഞു പോയി  " എനിക്കു പിറക്കാതെ പോയ ഉണ്ണികളാണ് മക്കളേ നിങ്ങള്‍ "

വെള്ളിയാഴ്‌ച, ജൂലൈ 01, 2011

രാജപ്പന്റെ പ്രണയം

ഈ സംഭവം നടക്കുന്നതു അങ്ങു കിഴക്കന്‍ പ്രദേശത്തെ ഒരു പ്രശസ്തമായ കലാലയത്തിലാണ്. രാജപ്പനാണു നമ്മുടെ നായകന്‍. അവന്‍ ഒരു നിത്യഹരിത കാമുകനാണെന്നു സ്വയം സങ്കല്‍പ്പിച്ചു കൊണ്ട് നടക്കുന്ന ഒരു നിരുപദ്രകാരിയായ ഒരു പാവം മനുഷനായിരുന്നു. അങ്ങനെയിരിക്കയാണു അവ്ന്റെ ജീവിതത്തെ മാറ്റിമറിയ്ക്കുവാനായി അവള്‍ ആ കലാലയത്തിലേക്കു ആഗമിച്ചതു. അവളുടെ പേരു വല്‍സമ്മ എന്നായിരുന്നു.നക്ഷത്ര കണ്ണൂകളായിരുന്നു അവളുടേതു.
കളാസിലെ ഏറ്റവും സുന്ദരിയാണെന്നുള്ള ഭാവമൊന്നും അവള്‍ക്കില്ലായിരുന്നു.പക്ഷെ വല്‍സമ്മ സുന്ദരിയാണ്, അങ്ങനെയിരിക്കെയാണ് രാജപ്പനു അവളോട് ഒരു " ലത്" തൊന്നുന്നതു.അവന്‍ ആദ്യം ഈ ലതിനെക്കുറിച്ചു പറഞ്ഞതു അവന്റെ അത്മ സുഹ്രുത്തു പ്രേമനോടായിരുന്നു . പ്രേമനറിഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും രാജപ്പന്റെ പ്രണയ രഹസ്യം അറിയാന്‍ അധികം താമസിച്ചില്ലാ. കമ്പില്‍ തുണിചുറ്റിയാല്‍ അതിന്റെ പിറകേ പൊകുന്ന രാജപ്പന്‍ ആയതു കൊണ്ടു ആരും അതു അത്ര കാര്യാമാക്കിയില്ലാ. പക്ഷെ രാജപ്പന്‍ കാര്യമായിട്ടായിരുന്നു ഈ റിസ്ക്കു ഏറ്റെടുത്തത്.അവനും അവന്റെ ആത്മാര്‍ത്ത സ്നേഹിതനുമായ പ്രേമനും ചേര്‍ന്നു വല്‍സലയെ വീഴ്ത്താനുള്ള പദ്ധതികളുമായി മുന്നോട്ടു പൊയ്കൊണ്ടിരുന്നു.
വല്‍സമ്മയോടുള്ള പ്രണയം തലക്കു പിടിച്ച രാജപ്പനില്‍ പല മാറ്റങ്ങളും കണ്ടു തുടങ്ങി. ഏന്നും കുളിക്കത്തവന്‍ ഇപ്പോള്‍ ദിവസവും രണ്ടു നേരവും കുളിക്കുന്നു. സ്വയമൊരു സുന്ദരനാണെന്നു കരുതി കണ്ണാടിയുടെ മുമ്പില്‍ തന്നെ സദാ നില്‍പ്പാണു ഇപ്പോ പരിപാടി, മിന്നലെ സിനിമ പത്തു തവണ കണ്ടിട്ടു അതിലെ നായകനും നായികയും താനും വല്‍സമ്മയുമാണെന്നു സങ്കല്‍പ്പിക്കുന്നു അങ്ങനെ പല മാറ്റങ്ങളും അവനില്‍ ഞങ്ങള്‍ ദര്‍ശിച്ചു.
രജപ്പന്‍ ദിവസവും വന്നു അന്നത്തെ അവന്റെ വല്‍സമ്മയെ വളയ്ക്കനുള്ള പ്രയത്നം ഞങ്ങളോടു വിവരിക്കുമായിരുന്നു .തന്റെ ഹ്രിദയരഹസ്യം അവളോടു മൊഴിയന്‍ നമ്മുടെ നായകനു ധൈര്യം തീരെ ഇല്ലായിരുന്നു എങ്കിലും അവന്റെ വീര വാദങ്ങള്‍ക്കൊന്നും ഒരു അന്തം ഉണ്ടായിരുന്നില്ല. " അളിയ ഇന്നവള്‍ എന്നെ നോക്കി ചിരിച്ചടാ ", "ഇന്നു അവളു എന്നോടു സംസാരിച്ചടാ", "ഞങ്ങള്‍ രണ്ടു പേരും കൂടി ഒരുമ്മിച്ചിരുന്നടാ" എന്നൊക്കെ സ്പന്ദിക്കുന്ന ഹ്രിദയുമായി അവന്‍ വന്നു പറയുമ്പോള്‍ ആരും ചിലപ്പോള്‍ വിചാരിച്ചു പൊകും ഇതിലെന്തൊ സത്യമുണ്ടെന്നു. പക്ഷേ സത്യത്തിന്റെ മുഖം നമ്മുടെ നായകനെ പോലെ തീരേ വിക്രിതമായിരുന്നു . അവളെ ദൂരേന്നു കണുമ്പോളെ അവന്‍ ഓടി ഒളിക്കുമായിരുന്നു.
ഇങ്ങനെയൊക്കെ അങ്ങു പോയാല്‍ മതിയോ ഇതിനൊരു അന്തം വേണ്ടെ എന്നു വിചാരിച്ചു തന്റെ വിശസ്തനായ പ്രേമനെ ഹംസമായി വിടുവാന്‍ അവന്‍ തീരുമാനിച്ചു.

അങ്ങനെ പ്രേമന്‍ ഒരു ഹംസമായി രാജപ്പദൂതു മായി പൊയി. എല്ലാവരും വല്‍സമ്മയുടെ മറുപടിയ്ക്കായി കാത്തിരുന്നു ഒടുവില്‍ പ്രേമ ഹംസം മടങ്ങി വന്നു. വളരെ വിഷമത്തോടെ അവന്‍ പറഞ്ഞു" രാജപ്പാ അതെല്ലാം മറന്നേക്കു, അവള്‍ക്കു പ്രേമമ്മെന്നു കേള്‍ക്കുന്നതേ കലിപ്പാണെന്നു , അവളുടെ അപ്പനും അമ്മയും പറയുന്നവനെ മാത്രമേ അവള്‍ പ്രേമിക്കുകയുള്ളൂ " ഇതറിഞ്ഞ രാജപ്പന്‍ എതാണ്ട് പൊയ അണ്ണാനെ പൊലെയായി.ഒടുവില്‍ പ്രേമന്റെ സ്വാന്തന വാക്കുകളില്‍ തകര്‍ന്ന ഹ്രിദയവുമായി നിന്ന അവന്‍ ആശ്വസം കണ്ടെത്തി.
കാലത്തിനു ഉണക്കാനാവാത്ത മുറിവുകള്‍ ചുരുക്കമായതു കൊണ്ടു രാജപ്പനും ഈ സംഭവങ്ങള്‍ മറന്നു. പിന്നീട് ചില മാസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ കേള്‍ക്കുന്നതു വല്‍സമ്മ പ്രേമനുമായി ഐസക്കു തീയേറ്ററില്‍ സിനിമ കാണുവാന്‍ പോയി എന്നുള്ള വാര്‍ത്തയാണ്.
ഇതു കേട്ട രാജപ്പന്‍ ആത്മഗദമെന്നൊണം പറഞ്ഞു " രാജപ്പനെ തോല്‍പ്പിയ്ക്കുവാന്‍ ആകില്ല മക്കളേ, കാരണം കളാസില്‍ ഇനിയും പെണ്‍ക്കുട്ടികള്‍ ബാക്കി ഉണ്ടല്ലൊ".

Related Posts Plugin for WordPress, Blogger...