പുലികളെ പൊലെ വന്നവര്‍ എലികളെ പോലെ പോന്നു എന്ന അവസ്ഥയിലായി സായിപ്പുമാരെ കളി പഠിപ്പിക്കാന്‍ പോയ നമ്മുടെ കുട്ടിയും കോലും കളിക്കാര്‍ .തോണിയും ഗോപുമൊനും അടങ്ങിയ കളിക്കാര്‍ മൈതാനത്തു എന്തു ചെയ്യണമെന്നറിയാതെ നില്ക്കണ കാഴ്ച്ച ഒന്നു കണേണ്ടതു തന്നെ ആയിരുന്നു.സ്കൂള്‍ കുട്ടികളുടെ അത്ര പോലും നിലവാരം തങ്ങള്‍ക്കു തീരെയില്ലായെന്നു ഒരൊരുത്തരും മത്സരിച്ചു തെളിയിച്ചു കൊണ്ടിരുന്നപൊള്‍ കൂട്ടത്തില്‍ തല ഉയര്‍ത്തിപ്പിടിക്കാന്‍ യോഗ്യന്‍ ഇന്‍ഡ്യന്‍ മതില് ദ്രാവിഡു മാത്രമേ ഉണ്ടായിരുന്നുള്ളു. ആരും ഗൌനിക്കാത്ത ഒരു നിധിയാണു ഈ താരം , എല്ലാവരും ടെണ്ടുവിന്റെയും തോണിയുടേയും യുവിയുടേയും പുറകേ പായുമ്പൊള്‍ ആരുടേയും ശ്രെദ്ധ പിടിച്ചു പാറ്റാത്ത വേണ്ട അംഗീക്കാരങ്ങള്‍ ലഭിക്കാത്ത ഒരു താരമാണു ദ്രാവിഡ് . എല്ലാരും പരാജയപ്പെടുന്ന അവസ്ഥയില്‍ സ്ഥിരം രക്ഷകന്റെ വേഷം കെട്ടുന്നതു ദ്രാവിഡാണു.വ്യത്യസ്തനായ ദ്രവിഡിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല . ഇന്ത്യക്കെന്നും വിശ്വസിക്കാവുന്നതാണു ദ്രാവിഡിന്റെ ബാറ്റ്, ഏതു പ്രതിസന്ധിയിലും സ്വദേശത്തായാലും വിദേശത്തായാലും അതില്‍ നിന്നു റണ്‍സ് ഒഴുകി കോണ്ടേയിരിക്കും. സായിപ്പുമാര് എന്തായലും ബി സി സി എ യുടെ അഹങ്കാരത്തിനിട്ട് നല്ല ഒരു കൊട്ടാണു നല്കിയതു. ഭാഗ്യത്തിന്റെ പിന്‍ബലം കൊണ്ടു ടീമില്‍ നിലനില്‍ക്കുന്ന പലരുടേയും യഥാര്‍ത്ത കഴിവ് വെളിച്ചത്തു കൊണ്ടു വരുവാന്‍ ഇംഗ്ളണ്ടിലെ ഈ പ്രകടനങ്ങള്‍ തന്നെ ധാരാളം. ഇനിയും അവിടെ നിന്നാല്‍ അടി കൊണ്ടു നാണം കെടുമെന്നു മനസ്സിലാക്കി , അവിടെ നിന്നു മുങ്ങാന്‍ പരിക്കിന്റെ പേരുപറഞ്ഞ നമ്മുടെ ഭാജിയുടെ ബുദ്ധി മറ്റുള്ളവര്‍ക്കും തോന്നഞ്ഞതു അവരുടെ ഗതികേടു അല്ലാതെ എന്തു. .
അപേക്ഷ
അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....
നിരൂപണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നിരൂപണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ബുധനാഴ്ച, ഓഗസ്റ്റ് 24, 2011
വ്യത്യസ്തനായ ദ്രാവിഡ്.
പ്രസിദ്ധീകരിക്കുന്നത്
സാമൂസ് കൊട്ടാരക്കര
സമയം
ബുധനാഴ്ച, ഓഗസ്റ്റ് 24, 2011
6
അഭിപ്രായങ്ങള്‍
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
വിഭാഗങ്ങള്‍ :
കുറിപ്പുകള്‍,
നിരൂപണം
ബുധനാഴ്ച, ഓഗസ്റ്റ് 10, 2011
ഒരു A വരുത്തിവച്ച വിനാ
അന്നും പതിവുപൊലെ രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചു കുട്ടപ്പനായി ഓഫീസിലെത്തിയപ്പൊള്‍ എല്ലാരുടേയും മുഖത്തൊരു വിഷാദ ഭാവം എന്താണു സംഭവിച്ചതെന്നു ചിന്തിച്ചു കൊണ്ടിരിക്കുമ്പോളാണു ശരവണന് കൂട്ടിലിട്ട വെരുവിനേപൊലെ അങ്ങൊട്ടും ഇങ്ങൊട്ടും പായുന്നതു കാണുന്നതു. എന്റെ ഈശോയെ ഇനി വര്‍ക്കു ലോഡുകാരണം അവനു വട്ടായൊ?.ഇനിയെങ്ങാനും അവന് വയലന്റായാലോ എന്തും വരട്ടെയെന്നു വെച്ചു അവനോടു ചോദിച്ചു " എന്താ ശരവണാ പറ്റിയതു?".വളരെ ദീന സ്വരത്തോടെ അവന് പറഞ്ഞു " വീണ്ടും മാന്ദ്യം വന്നെടാ, ഒരെണ്ണം വന്നതിന്റെ ക്ഷീണം മാറിയില്ലാ അപൊളാണു അടുത്തതു". ശ്ശെടാ ഇന്നത്തെ പത്രവും വായിച്ചില്ലലൊ.. ഈ മാന്ദ്യം എവിടെ വരെ എത്തിയെന്നൊന്നു അറിയണമലൊ, അറബികടല്‍ കടന്നോ അതോ ഇനി അടുത്ത മണ്‍സൂണ്‍ കാറ്റിനോടൊപ്പമേ ഈ മാന്ദ്യം വരുകയുളൊ എന്തായലും ഗൂഗിള്‍ സേര്‍ച്ചു ചെയ്തേക്കാം എന്നു തീരുമാനിച്ചു.
അമേരിക്കയുടെ എന്തൊ റേറ്റിഗോ മറ്റൊ കുറഞ്ഞെന്നോ AAA യില്‍ നിന്നു AA+ആയെന്നൊ ഇനിയതു AA ആവുമ്മെന്നൊ വായിച്ചിട്ടാണെങ്കില്‍ ഒരു മണ്ണാകട്ടയും പിടികിട്ടിയില്ലാ.അമേരിക്കയുടെ ഒരു A പോയാല്‍ ഇത്രയും പ്രശ്നമോ?.A ഇല്ലാത്ത അമേരിക്കയേ കുറിച്ചു ചിന്തിക്കാനാകുന്നില്ലാ ലോകത്തിനു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അമേരിക്കയുടെ റേറ്റിംഗ് എക്കാലവും ‘ട്രിപ്പിള്‍ A’ ആയിരിക്കുമെന്നാണ് മണ്ടന്‍ ഒബാമ ലോകത്തോട് ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നത്. അമ്പടാ Aയെ കൊള്ളലൊ നീ ഇത്ര മിടുക്കനാണെന്നറിഞ്ഞില്ലാ.അതാ അടുത്ത വെടി RBI വക " മാന്ദ്യം ഇന്‍ഡ്യയെ സാരമായി ബാധിക്കും". ഈശ്വരാ ഞങ്ങളെ പോലുള്ള പാവം ഐ ടി തൊഴിലാളികള്‍ക്കു നീ ഒരു A കാരണം ഒരു മനസമാധാനവും തരില്ലേ?.അന്നു മുഴുവനും ദുഖിതനായിരുന്ന ശരവണനു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ടു ഞാനെന്റെ കന്പ്യൂട്ടറിന്റെ മൊണിറ്റര്‍ ഓഫ് ചെയ്തു. "എന്നാലും എന്റെ A യെ ഞങ്ങ്ളോടു ഇതു വേണ്ടായിരുന്നു".
പ്രസിദ്ധീകരിക്കുന്നത്
സാമൂസ് കൊട്ടാരക്കര
സമയം
ബുധനാഴ്ച, ഓഗസ്റ്റ് 10, 2011
3
അഭിപ്രായങ്ങള്‍
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
വിഭാഗങ്ങള്‍ :
കുറിപ്പുകള്‍,
നിരൂപണം
വ്യാഴാഴ്ച, ജൂലൈ 28, 2011
കുപ്പിയുടെ അകത്തും പുറത്തും
ചില മദ്യപാനകണക്കുകളും ആവശ്യങ്ങളും
1) കേരളത്തിലെ മദ്യപന്മാരില് 50% ആളുകള്‍ 10നും 21നും വയസ്സിനു ഉള്ളിലുള്ളവരാണു. .മീശമുളയ്ക്കുന്നതിനു മുമ്പെയുള്ള ഒരു വികാരമാണു മദ്യം. അതിനാല്‍ മദ്യപിക്കാനുള്ള പ്രയം 10 വയസ്സായി കുറയ്ക്കണം
2)ഒരോ ദിവസവും മദ്യപാന്മാരുടെ എണ്ണം കുടുന്നതാല് കേരളത്തിന്റെ സംസ്ഥാന പാനീയമായി മദ്യത്തെ പ്രഖ്യാപിക്കന്‍ ഗവര്മെണ്റ്റ് മുന്‍കൈയെടുക്കണം .
3) ഒറ്റ ഇരുപ്പിനു 3 പെഗ്ഗ് എങ്കിലും അകത്താക്കുന്നവരാണു ഭുരിപക്ഷം എന്നതിനാല്‍ ഒരാള്‍ക്കു കുറഞ്ഞതു 50 ലിറ്ററെങ്കിലും കൈവശവകാശം നല്‍കണം.
4)60% മദ്യപാനികളും ദിവസക്കുലിക്കാരും വിദ്യാഭ്യാസം കുറഞ്ഞവരും ആയതിനാല്‍ പത്താം ക്ളാസില്‍ താഴെ വിദ്യാഭ്യാസമുള്ള പാവപ്പെട്ട കുടിയന്മാര്ക്കു 2000 രൂപ വെച്ചു മാസ പെന്ഷന് അനുവദിക്കുക.
ഇന്നത്തെ കേരളത്തിന്റെ ഒരു മുഖചിത്രം മാത്രമാണു മുകളിലുള്ളതു, മദ്യം വിഷമാണു അതു കുടിക്കുന്നതു മനസ്സിനേയും ശരീരത്തിനേയും ബാധിക്കുമെന്നു പറയുന്നവരു വരെ മദ്യ കച്ചവടം നടത്തുന്ന ഈ നാട്ടില്‍ ഒരിക്കലും ഒരു മദ്യനിരോധനം സാധ്യമല്ലാ.മദ്യത്തിനെതിരെ ഘോരഘോര പ്രസഗ്ഗം നടത്തിയിട്ടു അടുത്തുള്ള ബാറില്‍ കയറി രണ്ടെണ്ണം അടിച്ചിട്ടു പോകുന്നവരാണു പല 'മാന്യ'ന്മാരും . കല്യാണം തുടങ്ങി പതിനാറടിയന്തരത്തിനു വരെ ഒഴിച്ചുകൂടാത്ത ഒരു വിഭവമാണു മദ്യം .ഇങ്ങനെ ഒരു അവസ്ഥയിലേക്കു കേരളത്തെ കൊണ്ടെത്തിച്ചതില്‍ സിനിമ ഉള്പടെയുള്ള മാധ്യമങ്ങള്‍ക്കു അഭിമാനിക്കാം.വല്ലാത്ത ഒരു അനുകരണ മനോഭാവം ഉള്ളവരാണ് മലയാളികള്‍.എല്ലാ സിനിമകളിലും മദ്യപിക്കുന്ന നായകന്മാര് സുലഭം,ഇത് കണ്ടു വളരുന്ന തലമുറ
കുടിയന്മാര് ആയില്ലെങ്ങിലെ അത്ഭുതമുള്ളൂ.
നമ്മുടെ സമൂഹത്തിന്റെ മുല്യ തകര്‍ച്ചയോ അത്മീയ തകര്‍ച്ചയൊ എന്തും ആകട്ടെ ഇതിന്റെ ഭവിഷത്തുകളുടെ അഘാതം കുറയ്ക്കാനാണു ശ്രെമിക്കേണ്ടതു.ഒരു ശരാശരി മലയാളിക്കു ഒരു ദിവസം കിട്ടുന്നതു 300 രുപയാണെങ്കില്‍ അതിന്റെ 250 ഉം മദ്യത്തിനു വേണ്ടി മാറ്റി വെക്കുന്നതു ഒട്ടും ഭുക്ഷണമായതല്ലാ.സര്‍ക്കാരിനു എറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനെ തകര്‍ക്കാന്‍ സര്ക്കരൊരിക്കലും ശ്രെമിക്കാറില്ലായെന്ന യഥാര്‍ത്ഥ്യത്തെ അവഗണിക്കന്‍ പറ്റിലെങ്കില്‍ പോലും രണ്ടു വള്ളത്തില്‍ കാലു ചവിട്ടുന്നയേര്പ്പടു നല്ല കാര്യമല്ലാ.ജനങ്ങളുടെ ആരോഗ്യത്തിനു സംരക്ഷണത്തിനു ഉത്തരവാദിത്തപെട്ട വര് തന്നെ അതു തകര്‍ക്കന്‍ ഇടയാകരുതു. മലയാളികളുടെ ഈ പുതിയ സംസ്കാരത്തെ സ്വഗതം ചെയ്യാന്‍ വിഷമമുള്ളകാര്യമണെങ്കില് പോലും അതു യാഥാര്‍ത്ത്യമാണെന്നു അഗികരിച്ചെ തരമുള്ളൂ. സമൂഹത്തെ ഇതിന്റെ ദോഷവശങ്ങള്‍ ഫലപ്രദമായി ബോധ്യപ്പെടുത്താനുള്ള സഹായങ്ങളും അവസരങ്ങളും നല്കേണ്ടുന്നതു ജനങ്ങളുടെ നന്മ ആഗ്രഹിക്കുന്ന സര്‍ക്കാരിന്റെ ചുമതലയാണു.
മദ്യപാനം വരുത്തിയ ചില വിപത്തുകള്‍ ശ്രെദ്ധിക്കുക.ജൂണ്‍ 25 ശനിയാഴ്ച കോട്ടയത്ത് നാലു വയസുകാരിയെ പിതാവ് പീഡിപ്പിച്ചു. ചുമട്ടുതൊഴിലാളിയായ പിതാവ് മദ്യത്തിനും കഞ്ചാവിനും അടിമയായിരുന്നു. കുമളിയിലെ ഏലത്തോട്ടത്തില്‍ മൂന്നര വയസുകാരി പീഡനത്തിനിരയായി മരണം ഏറ്റുവാങ്ങിയത് പതിമൂന്നുകാരനായ എട്ടാംക്ലാസുകാരനില്നിന്നായിരുന്നു. മദ്യപിച്ച്, മയക്കുമരുന്നടിച്ച്, ബ്ലൂഫിലിം കണ്ട് തോന്നിയവാസിയായ ആ വിദ്യാര്‍ഥിക്ക്, ചെയ്ത അരുംകൊല പോലീസിനു മുന്പില് നിസംഗതയോടെ വിവരിക്കാനുളള ധൈര്യവും മദ്യവും മയക്കുമരുന്നും നല്കി. ഷൊര്‍ണൂര്‍ പാസഞ്ചറില്‍നിന്ന് സൗമ്യയെന്ന പാവം പെണ്‍കുട്ടിയെ തള്ളിയിട്ട് ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ഒറ്റക്കൈയന്‍ ഗോവിന്ദച്ചാമിക്ക് ക്രൂരകൃത്യം ചെയ്യാന്‍ തുണയായത് മദ്യവും മയക്കുമരുന്നും, മലയാളി യാത്രക്കാരുടെ നിസംഗതയുമായിരുന്നു.ഉദ്യോഗസ്ഥവര്‍ഗത്തിന്, പ്രത്യേകിച്ച് പോലീസിന് ഏറെ അപമാനം വരുത്തിവച്ച സംഭവമാണ് കൊല്ലം ആശ്രാമം പോലീസ് ക്വാര്‍ട്ടേഴ്സില്‍ എസ്.ഐ.യും എ.എസ്.ഐയും ഗുണ്ടയും ഒരുമിച്ചിരുന്നു നടത്തിയ മദ്യപാനത്തിനിടെ എസ്.ഐ. കൊല്ലപ്പെട്ടത്.
മദ്യപാനത്തിന്റെ ആരോഗ്യ , സാമൂഹിക , സാമ്പത്തിക പ്രത്യാഖതങ്ങളെ കുറിച്ച് സ്കൂള്‍ തലം മുതല്‍ അവബോധം സൃഷ്ട്ടിക്കുവാന് തക്കവണ്ണം പാട്ദ്യപദ്ധതിയില് അവ ഉള്‍പെടുന്ന അറിവുകള്‍ കൂട്ടിച്ചേര്‍ക്കണം . കൗമാരത്തില്‍ത്തന്നെ മദ്യ, മയക്കുമരുന്നു ശീലങ്ങള്ക്കടിമകളാകാനുള്ള സാഹചര്യം നിലവിലുണ്ട്. ഇതിനെതിരേ ബോധവല്ക്കരണത്തിനുതകുന്ന പാഠ്യഭാഗങ്ങള്‍ സിലബസിലുള്‍പ്പെടുത്തണം. സന്നദ്ധസംഘടനകളും മത, രാഷ്ട്രീയ സംഘടനകളും മദ്യപാന മയക്കുമരുന്നു ശീലങ്ങള്‍ക്കെതിരേ ശക്തമായ പ്രചാരണവും ബോധവല്‍ക്കരണവും നടത്തണം.മദ്യപാനമാണ് ജീവിതം ഏറ്റവും നന്നായി ആസ്വദിക്കുന്നു എന്നതിന്റെ അളവുകോല്‍ എന്ന മനോഭാവം മാറണം . കുടുംബത്തിലെ എല്ലാവര്ക്കും ജീവിതം ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന കാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം . പുരുഷന്മാര് ഒറ്റയ്ക്ക് മദ്യപിച്ചു ജീവിതം ആഖോഷമാക്കുന്നതിനെക്കാള് നല്ലതാണ് മദ്യപിക്കുമ്പോള്‍ ആ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത്, അത് മദ്യപാനത്തിന്റെ അളവ് കുറയ്ക്കുവാന്‍ ഏറെ സഹായിക്കും.
1) കേരളത്തിലെ മദ്യപന്മാരില് 50% ആളുകള്‍ 10നും 21നും വയസ്സിനു ഉള്ളിലുള്ളവരാണു. .മീശമുളയ്ക്കുന്നതിനു മുമ്പെയുള്ള ഒരു വികാരമാണു മദ്യം. അതിനാല്‍ മദ്യപിക്കാനുള്ള പ്രയം 10 വയസ്സായി കുറയ്ക്കണം
2)ഒരോ ദിവസവും മദ്യപാന്മാരുടെ എണ്ണം കുടുന്നതാല് കേരളത്തിന്റെ സംസ്ഥാന പാനീയമായി മദ്യത്തെ പ്രഖ്യാപിക്കന്‍ ഗവര്മെണ്റ്റ് മുന്‍കൈയെടുക്കണം .
3) ഒറ്റ ഇരുപ്പിനു 3 പെഗ്ഗ് എങ്കിലും അകത്താക്കുന്നവരാണു ഭുരിപക്ഷം എന്നതിനാല്‍ ഒരാള്‍ക്കു കുറഞ്ഞതു 50 ലിറ്ററെങ്കിലും കൈവശവകാശം നല്‍കണം.
4)60% മദ്യപാനികളും ദിവസക്കുലിക്കാരും വിദ്യാഭ്യാസം കുറഞ്ഞവരും ആയതിനാല്‍ പത്താം ക്ളാസില്‍ താഴെ വിദ്യാഭ്യാസമുള്ള പാവപ്പെട്ട കുടിയന്മാര്ക്കു 2000 രൂപ വെച്ചു മാസ പെന്ഷന് അനുവദിക്കുക.
ഇന്നത്തെ കേരളത്തിന്റെ ഒരു മുഖചിത്രം മാത്രമാണു മുകളിലുള്ളതു, മദ്യം വിഷമാണു അതു കുടിക്കുന്നതു മനസ്സിനേയും ശരീരത്തിനേയും ബാധിക്കുമെന്നു പറയുന്നവരു വരെ മദ്യ കച്ചവടം നടത്തുന്ന ഈ നാട്ടില്‍ ഒരിക്കലും ഒരു മദ്യനിരോധനം സാധ്യമല്ലാ.മദ്യത്തിനെതിരെ ഘോരഘോര പ്രസഗ്ഗം നടത്തിയിട്ടു അടുത്തുള്ള ബാറില്‍ കയറി രണ്ടെണ്ണം അടിച്ചിട്ടു പോകുന്നവരാണു പല 'മാന്യ'ന്മാരും . കല്യാണം തുടങ്ങി പതിനാറടിയന്തരത്തിനു വരെ ഒഴിച്ചുകൂടാത്ത ഒരു വിഭവമാണു മദ്യം .ഇങ്ങനെ ഒരു അവസ്ഥയിലേക്കു കേരളത്തെ കൊണ്ടെത്തിച്ചതില്‍ സിനിമ ഉള്പടെയുള്ള മാധ്യമങ്ങള്‍ക്കു അഭിമാനിക്കാം.വല്ലാത്ത ഒരു അനുകരണ മനോഭാവം ഉള്ളവരാണ് മലയാളികള്‍.എല്ലാ സിനിമകളിലും മദ്യപിക്കുന്ന നായകന്മാര് സുലഭം,ഇത് കണ്ടു വളരുന്ന തലമുറ
കുടിയന്മാര് ആയില്ലെങ്ങിലെ അത്ഭുതമുള്ളൂ.
നമ്മുടെ സമൂഹത്തിന്റെ മുല്യ തകര്‍ച്ചയോ അത്മീയ തകര്‍ച്ചയൊ എന്തും ആകട്ടെ ഇതിന്റെ ഭവിഷത്തുകളുടെ അഘാതം കുറയ്ക്കാനാണു ശ്രെമിക്കേണ്ടതു.ഒരു ശരാശരി മലയാളിക്കു ഒരു ദിവസം കിട്ടുന്നതു 300 രുപയാണെങ്കില്‍ അതിന്റെ 250 ഉം മദ്യത്തിനു വേണ്ടി മാറ്റി വെക്കുന്നതു ഒട്ടും ഭുക്ഷണമായതല്ലാ.സര്‍ക്കാരിനു എറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനെ തകര്‍ക്കാന്‍ സര്ക്കരൊരിക്കലും ശ്രെമിക്കാറില്ലായെന്ന യഥാര്‍ത്ഥ്യത്തെ അവഗണിക്കന്‍ പറ്റിലെങ്കില്‍ പോലും രണ്ടു വള്ളത്തില്‍ കാലു ചവിട്ടുന്നയേര്പ്പടു നല്ല കാര്യമല്ലാ.ജനങ്ങളുടെ ആരോഗ്യത്തിനു സംരക്ഷണത്തിനു ഉത്തരവാദിത്തപെട്ട വര് തന്നെ അതു തകര്‍ക്കന്‍ ഇടയാകരുതു. മലയാളികളുടെ ഈ പുതിയ സംസ്കാരത്തെ സ്വഗതം ചെയ്യാന്‍ വിഷമമുള്ളകാര്യമണെങ്കില് പോലും അതു യാഥാര്‍ത്ത്യമാണെന്നു അഗികരിച്ചെ തരമുള്ളൂ. സമൂഹത്തെ ഇതിന്റെ ദോഷവശങ്ങള്‍ ഫലപ്രദമായി ബോധ്യപ്പെടുത്താനുള്ള സഹായങ്ങളും അവസരങ്ങളും നല്കേണ്ടുന്നതു ജനങ്ങളുടെ നന്മ ആഗ്രഹിക്കുന്ന സര്‍ക്കാരിന്റെ ചുമതലയാണു.
മദ്യപാനം വരുത്തിയ ചില വിപത്തുകള്‍ ശ്രെദ്ധിക്കുക.ജൂണ്‍ 25 ശനിയാഴ്ച കോട്ടയത്ത് നാലു വയസുകാരിയെ പിതാവ് പീഡിപ്പിച്ചു. ചുമട്ടുതൊഴിലാളിയായ പിതാവ് മദ്യത്തിനും കഞ്ചാവിനും അടിമയായിരുന്നു. കുമളിയിലെ ഏലത്തോട്ടത്തില്‍ മൂന്നര വയസുകാരി പീഡനത്തിനിരയായി മരണം ഏറ്റുവാങ്ങിയത് പതിമൂന്നുകാരനായ എട്ടാംക്ലാസുകാരനില്നിന്നായിരുന്നു. മദ്യപിച്ച്, മയക്കുമരുന്നടിച്ച്, ബ്ലൂഫിലിം കണ്ട് തോന്നിയവാസിയായ ആ വിദ്യാര്‍ഥിക്ക്, ചെയ്ത അരുംകൊല പോലീസിനു മുന്പില് നിസംഗതയോടെ വിവരിക്കാനുളള ധൈര്യവും മദ്യവും മയക്കുമരുന്നും നല്കി. ഷൊര്‍ണൂര്‍ പാസഞ്ചറില്‍നിന്ന് സൗമ്യയെന്ന പാവം പെണ്‍കുട്ടിയെ തള്ളിയിട്ട് ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ഒറ്റക്കൈയന്‍ ഗോവിന്ദച്ചാമിക്ക് ക്രൂരകൃത്യം ചെയ്യാന്‍ തുണയായത് മദ്യവും മയക്കുമരുന്നും, മലയാളി യാത്രക്കാരുടെ നിസംഗതയുമായിരുന്നു.ഉദ്യോഗസ്ഥവര്‍ഗത്തിന്, പ്രത്യേകിച്ച് പോലീസിന് ഏറെ അപമാനം വരുത്തിവച്ച സംഭവമാണ് കൊല്ലം ആശ്രാമം പോലീസ് ക്വാര്‍ട്ടേഴ്സില്‍ എസ്.ഐ.യും എ.എസ്.ഐയും ഗുണ്ടയും ഒരുമിച്ചിരുന്നു നടത്തിയ മദ്യപാനത്തിനിടെ എസ്.ഐ. കൊല്ലപ്പെട്ടത്.
മദ്യപാനത്തിന്റെ ആരോഗ്യ , സാമൂഹിക , സാമ്പത്തിക പ്രത്യാഖതങ്ങളെ കുറിച്ച് സ്കൂള്‍ തലം മുതല്‍ അവബോധം സൃഷ്ട്ടിക്കുവാന് തക്കവണ്ണം പാട്ദ്യപദ്ധതിയില് അവ ഉള്‍പെടുന്ന അറിവുകള്‍ കൂട്ടിച്ചേര്‍ക്കണം . കൗമാരത്തില്‍ത്തന്നെ മദ്യ, മയക്കുമരുന്നു ശീലങ്ങള്ക്കടിമകളാകാനുള്ള സാഹചര്യം നിലവിലുണ്ട്. ഇതിനെതിരേ ബോധവല്ക്കരണത്തിനുതകുന്ന പാഠ്യഭാഗങ്ങള്‍ സിലബസിലുള്‍പ്പെടുത്തണം. സന്നദ്ധസംഘടനകളും മത, രാഷ്ട്രീയ സംഘടനകളും മദ്യപാന മയക്കുമരുന്നു ശീലങ്ങള്‍ക്കെതിരേ ശക്തമായ പ്രചാരണവും ബോധവല്‍ക്കരണവും നടത്തണം.മദ്യപാനമാണ് ജീവിതം ഏറ്റവും നന്നായി ആസ്വദിക്കുന്നു എന്നതിന്റെ അളവുകോല്‍ എന്ന മനോഭാവം മാറണം . കുടുംബത്തിലെ എല്ലാവര്ക്കും ജീവിതം ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന കാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം . പുരുഷന്മാര് ഒറ്റയ്ക്ക് മദ്യപിച്ചു ജീവിതം ആഖോഷമാക്കുന്നതിനെക്കാള് നല്ലതാണ് മദ്യപിക്കുമ്പോള്‍ ആ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത്, അത് മദ്യപാനത്തിന്റെ അളവ് കുറയ്ക്കുവാന്‍ ഏറെ സഹായിക്കും.
പ്രസിദ്ധീകരിക്കുന്നത്
സാമൂസ് കൊട്ടാരക്കര
സമയം
വ്യാഴാഴ്ച, ജൂലൈ 28, 2011
0
അഭിപ്രായങ്ങള്‍
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)


