അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വെള്ളിയാഴ്‌ച, ജനുവരി 27, 2012

പ്രേമന്റെ ടൂഷന്‍ ക്ളാസ്സ്


പ്രേമനും രാജപ്പനും ഒരേ നാട്ടുകാരും അടുത്ത സ്‌നേഹിതന്മാരും ആയിരുന്നു.  ഒരുത്തന്‍ മറ്റവനിട്ടു ഏതൊക്കെ സൈസ്സിലുള്ള പാരകള്‍ പണിയാം എന്നുള്ള  ഗവേഷണത്തിലായിരുന്നു  എപ്പോഴും ഇരുവര്‍. എന്നും തോല്‍വികളേറ്റു വങ്ങാനായിരുന്നു രാജപ്പന്റെ വിധി.എല്ലാം കഴിയുമ്പോള്‍ "കാവിലെ പാട്ടു മത്‌സരത്തിനു നിന്നേ എടുത്തോളാമെടാ പ്രേമാ" എന്നു രാജപ്പന്റെ സ്‌ഥിരം ഡയലോഗ്ഗാരുന്നു.

തന്നില്‍ അവശേഷിക്കുന്ന അറിവ് മറ്റുള്ളവരുമായി പങ്കിടാനുള്ള ആവേശത്തില്‍ നിന്നു പ്രേമന്‍ അടുത്തുള്ള കുമാരേട്ടന്റെ മകനു ട്യൂഷനെടുക്കാന്‍ പോകുമായിരുന്നു . അവിടെ നിന്നു കിട്ടുന്ന രുചികരമായ ഭക്ഷണം അവനെ  അവിടെ വീണ്ടും വീണ്ടും ട്യൂഷനെടുക്കാന്‍ ചെല്ലാന്‍ അവേശം കൊള്ളിപ്പിച്ചു കൊണ്ടേയിരുന്നു.

പഠിക്കാന്‍ മിടുക്കനാണെന്ന അഹങ്കാരം തെല്ലും ഇല്ലാത്ത രജപ്പന്‍ പതിവു പോലെ തന്നെ ആ പ്രാവശ്യവും എട്ടില്‍ എട്ടു വിഷയങ്ങള്‍ക്കും പൊട്ടി. പൊട്ടലു ഒരു ശീലമായ അവനു അതു ഒരു പ്രശ്‌നമേ അല്ലായിരുന്നു. ആ പ്രാവശ്യത്തെ പൊട്ടലിനേ കൂടുതല്‍ വര്‍ണ്ണഭമാക്കിയതു ചില വിഷയങ്ങള്‍ക്കു അവന്‍ സംപൂജ്യനായിരുന്നു എന്നുള്ളതായിരുന്നു .സാറുമാര്‍ക്ക് പൂജ്യത്തില്‍ കുറച്ചു മാര്‍ക്കു ഇടാന്‍ കഴിയാത്തതിനേ ഓര്‍ത്ത് അവന്‍  സന്തോഷിച്ചു.അവനു കൂടുതല്‍ സന്തോഷം  പകര്‍ന്നു കൊണ്ടു പ്രേമ്മനും ചില വിഷയങ്ങള്‍ക്കു ആദ്യമായി തോറ്റിരുന്നു .

ഒരു ദിവസം പ്രേമന്‍ മറ്റൊരു  സംപൂജ്യനായ  കോവാലനെ  കൂട്ടു പിടിച്ചു റിവല്യൂവേഷനു അപ്ളേ യൂണിവേഴ്സിറ്റിയിലേക്കു ബൈക്കില്‍ പോകുവാന്‍ തീരുമാനിച്ചു. ജന്മനായുള്ള മടി രാജപ്പനെ യൂണിവഴ്‌സിറ്റിയില്‍ വരെ പോയി റീവാല്യൂവേഷനു അപ്‌ളെ ചെയ്യുന്നതില്‍ നിന്നു പിന്തിരിപ്പിച്ചു.

പ്രേമന്‍ യൂണിവേഴ്‌സിറ്റിയില്‍ പോകാനിറങ്ങിയപ്പോളാണു കുമാരേട്ടന്റെ ഫോണ്‍ കാള്‍ വരുന്നതു എത്രയും പെട്ടെന്നു മകനു ട്യൂഷനെടുക്കാന്‍ ചെല്ലാന്‍ പറഞ്ഞു കൊണ്ടുള്ളതായിരുന്നു ആ കാള്‍... ...അവിടെ നിന്നു കിട്ടുന്ന രുചികരമായ ഭക്ഷണത്തെക്കുറിചു ഓര്‍ത്തപ്പോള്‍ അവനു അടങ്ങിയിരിക്കാന്‍ കഴിയുമായിരുന്നില്ല , അതു വരെ ഒരു കുഴപ്പവും ഇല്ലാതെയിരുന്ന പ്രേമ്മനു പെട്ടെന്നൊരു വയറു വേദന . അവന്‍ രാജപ്പനോടായി പറഞ്ഞു "എടാ രാജപ്പാ എനിക്കു വയറിനു നല്ല സുഖമില്ലാ.. നിനക്കു  കോവലനോടൊപ്പം യൂണിവേഴ്സിറ്റി വരെ കൂടെ പോകാമോ" രാജപ്പനു ഒരു കുലുക്കവുമുണ്ടായിരുന്നില്ലാ.പ്രേമ്മന്റെ അഭ്യര്‍ത്ഥന രാജപ്പന്‍ അതിന്റെ അര്‍ഹിക്കുന്ന പരിഗണയോടു കൂടെ തന്നെ നിര്‍ദാക്ഷിയണമായി പുഛിച്ചു തള്ളി.ആ തള്ളല്ലില്‍ പ്രേമ്മന്‍റ്റെ സ്വപനങ്ങള്‍ തറയില്‍ വീണു തകര്‍ന്നു.

പ്രേമന്‍ ഉടന്‍ തന്നെ അടുത്ത നംമ്പറിട്ടു " അവിടെ നേരിട്ടു പോകുന്നവര്‍ക്കു 5 മാര്‍ക്കു അധികം കിട്ടുമെന്നു കേട്ടു, നിനക്കു എന്നേക്കാളും മാര്‍ക്കു കുറവല്ലേ ..ആ മാര്‍ക്കു നീ എടുത്തോ" , ഇതു കേട്ടതും ശുദ്ധമാനസനായ രാജപ്പനു സന്തോഷമായി.. അങ്ങനെ  രാജപ്പനും കോവാലനും
യൂണിവേഴ്‌സിറ്റിയിലേക്കും , പ്രേമന്‍ കുമാരേട്ടന്റെ കോഴിക്കറി കഴിക്കാനുമായി നീങ്ങി.

ചില മണിക്കൂറുകള്‍ക്കു ശേഷം കേള്‍ക്കുന്ന വാര്‍ത്ത യൂണിവേഴ്‌സിറ്റിയിലേക്കു പോയ രാജപ്പനും കോവാലനും ബൈക്കില്‍ നിന്നു വീണു എന്നുള്ളതാണു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പഞ്ചറൊട്ടിച്ച കൈകാലുകളുമായി പാവം രാജപ്പന്‍ വെച്ചു വെച്ചു നടന്നു വരുന്നു.  രാജപ്പന്‍ വന്നതും  കുമാരട്ടന്റെ ട്യൂഷനും  കോഴികറി ആസ്വദനവും കഴിഞ്ഞു പ്രേമ്മന്‍ വന്നതും ഒരുമ്മിച്ചായിരുന്നു. പ്രേമനെ കണ്ടതും രാജപ്പനലറി " എടാ റാസ്‌ക്കലെ നീ ബൈക്കില്‍ നിന്നു വീഴുമെന്നു മുന്‍കൂട്ടി കണ്ടു പിന്മാറിയതാണു അല്ലേ... വണ്ടി ഓടിക്കാനറിയാത്ത ഈ കോവാലന്റെ കൂടെ നീ എന്നെ വിട്ടതു  നീ അറിഞ്ഞു കൊണ്ടായിരുന്നു അല്ലേ.."അവിടെ ഒരു മൂന്നാം ലോകമഹായുദ്ധമുണ്ടാകുന്നതിനു മുന്പേ തന്നെ കൂട്ടുകാര്‍ എല്ലാവരും കൂടി അവരെ സന്ധി ഉടമ്പടിയില്‍ ഒപ്പ് ഇടുവിച്ചിരുന്നു.

രാജപ്പന്റെ ശാപമാണോ എന്തോ എന്ന് അറിയില്ലാ,,പ്രേമന്റെ കുമാരേട്ടന്റെ വീട്ടിലെ ട്യൂഷന്‍ രണ്ടു ദിവസത്തിനകം നിന്നു..പ്രേമന്‍ പഠിപ്പിക്കാന്‍ തുടങ്ങിയതിനു ശേഷം കുമാരേട്ടന്റെ മകന്‍ എല്ലാ വിഷയങ്ങള്‍ക്കും സ്‌ഥിരമായി തോറ്റു തുടങ്ങിയെന്നൊക്കെയാണു രാജപ്പനവിടെ പറഞ്ഞു പരത്തിയതു,,എന്തായാലും പ്രേമനു പിന്നീടു വയറു വേദനയും രാജപ്പനു കോവലന്റെ കൂടെ ബൈക്കില്‍ സഞ്ചരിക്കണമെന്ന മോഹവും പിന്നിടു വന്നിട്ടില്ലാ,


തിങ്കളാഴ്‌ച, ജനുവരി 02, 2012

നേഴ്‌സ്സ്


നാട്ടിന്‍പ്പുറത്തെ സാധാരണക്കാരുടെ ആശ്വാസ കേന്ദ്രമായിരുന്നു  "ആശ്വാസ് ഡിസ്പെന്‍സറി" പക്ഷേ അവിടുന്നു കിട്ടുന്ന ബില്ലുകള്‍ നാട്ടുകാര്‍ക്കു തീരെ ആശ്വാസകരമായിരുന്നില്ലാ താനും .അങ്ങനെയിരിക്കയാണു നാട്ടിലെ വീട്ടമ്മാമാരുടെ ആശ്വാസം കെടുത്താനും നാട്ടിലെ ആണുങ്ങളുടെ വീര്യത്തെ ഉണര്‍ത്താനുമായി  ഒരു പുതിയ ബിവറെജ്ജിന്റെ ഔട്ട്ലറ്റ്‌ പോലെ അവള്‍ വരുന്നതു, ഡെയ്സി നേഴ്‌സ്സ് . തടിച്ചു കറുത്തിരുണ്ട തങ്കമണി നേഴ്സ്സിനേയും മത്തങ്ങയ്‌ക്കു കൈയും കാലും കിളിച്ച കണക്കെയുള്ള സാറാമ്മ നേഴ്‌സ്സിനേയും മാത്രം കണ്ടു പരിചയിച്ച രാമുവും സജിയും ഉള്‍പ്പെടെയുള്ള നാട്ടിലെ ചോരയും നീരും ഉള്ള ചെറുപ്പക്കാര്‍ക്കു പ്രതീക്ഷിക്കാതെ കിട്ടിയ ചാകരയായിരുന്നു അവള്‍. . ഒരു കൊതുകായി അവള്‍ വന്നു തങ്ങളുടെ ആകെയുള്ള ചോരയും നീരും ഉറ്റുന്നതു അവര്‍ ഒരോരുത്തരും സ്വപ്‌നം കണ്ടിരുന്നു.ഡെയ്സ്സിയുടെ ചിരിയില്‍ 80 കഴിഞ്ഞ അവറാച്ചായന്‍ മുതല്‍  പ്ളെസ് ടു വിനു പഠിക്കുന്ന ടോണിക്കുട്ടന്‍ വരെ മയങ്ങി വീഴുമായിരുന്നു .അങ്ങനെ ഡെയ്‌സി അവിടെ ആരും എതിരിലാത്ത ഒരു പ്രസ്‌ഥാനമായി വളര്‍ന്നു വന്നു. അവള്‍ ഒരു കാട്ടു തീപോലെ ആ നാട്ടിലെ ചെറുപ്പക്കാരുടെ സിരകളില്‍ പടര്‍ന്നു പിടിച്ചു പാവപ്പെട്ട ആ പിള്ളകളുടെ രാത്രികളെ ഉറക്കമില്ലാത്താ കാള രാത്രികളാക്കി മാറ്റി. ജീവിതത്തില്‍ ഇന്നു വരെ ഒരു ആശുപതിയില്‍ പോലും പോകാത്തവനും ഇഗ്‌ജ്ജക്ഷനെന്നു കേട്ടാല്‍ തന്നെ അറിയാതെ മുള്ളുന്നവനുമായ രാമുവിനു ഇപ്പോള്‍ ആശ്വാസ്‌ ഡിസ്‌പെന്‍സറി സ്വന്തം വീടു പോലെയാണു. മുമ്പു ഒരു മൂക്കിപനി പോലും വരാത്തവനു ദിവസവും വയറു വേദനയും ജലദോഷവും ഒക്കെയാണു. ഡെയ്സിയുടെ സുചിയും കൊണ്ടുള്ള കുത്തു അവനു ചെവിയില്‍ തൂവലു കൊണ്ടു സ്‌പര്‍ശിക്കുമ്പോള്‍ ഉളവാകുന്ന ഒരു തരം സുഖമാണു നല്‍കിയതു. രാമുവിനു മാത്രമല്ല ആ നാട്ടിലെ പ്രായ പൂര്‍ത്തിയായ എല്ലാ പുരുഷ പ്രജകളുടേയും അവസ്‌ഥ ഇതൊക്കെ തന്നെയായിരുന്നു. അശ്വാസ് ഡിസ്പെന്‍സറിയുടെ മുതലാളിയായ അവറാച്ചായനു ഡെയ്‌സി നേഴ്‌സ്സ് വന്നതു മുതല്‍ സംസ്‌ഥാന ഭാഗ്യക്കുറിയുടെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഒരുമിച്ചു അടിച്ചതിന്റെ സന്തോഷമാണു. വെറുമൊരു ഡിസ്‌പെന്‍സറി മാത്രമായിരുന്ന അവറാന്റെ സ്‌ഥാപനം ഇപോളൊരു ആശുപത്രിയായി മാറി കഴിഞ്ഞിരിക്കുന്നു.എല്ലാം അവളൊരുവള്‍ കാരണം അവറാന്റെ മനസ്സില്‍ ലഡുക്കള്‍ പൊട്ടി കൊണ്ടിരുന്നു.

എന്നും മുടങ്ങാതെ ഡെയ്സി ദര്‍ശനം കൊതിച്ചു അവിടുത്തെ പതിവു സന്ദര്‍ശകനായ രാമുവിനു അന്നത്തെ രോഗകാരണം കാലില്‍ ഒരു മുള്ളുകൊണ്ടു എന്നുള്ളതായിരുന്നു.ഡെയ്‌സിയുടെ കരലാളനയ്യും സ്‌നേഹദര്‍ശനവും കൊതിച്ചും സ്വപ്‌നവും കണ്ടു വന്ന രാമുവിനെ അന്നു സ്വീകരിച്ചതു തങ്കമണി സിസ്‌റ്ററിന്റെ കരാളഹസ്‌തങ്ങളായിരുന്നു.തങ്കമ്മണിയുടെ കൈയ്യിലിരുന്ന നീളന്‍ സൂചിയുടെ അറ്റമവന്റെ പ്രീഷ്‌ട്ടത്തില്‍ പതിക്കുമ്പോളും അവന്റെ കണ്ണുകള്‍ ഡെയ്‌സിയേ തിരഞ്ഞു കൊണ്ടേയിരുന്നു.തന്റെ പ്രണയിനിയോടു ഹ്രിദയ രഹസ്യങ്ങള്‍ തുറന്നു പറയാന്‍ ഇല്ലാത്ത ധൈര്യം പുരുഷോത്തമ്മ ചേട്ടന്റെ കള്ളു ഷാപ്പില്‍ നിന്നു വാടകയ്‌ക്കെടുത്തു കൊണ്ടു വന്നപ്പോളാണു കേള്‍ക്കുന്നതു അവര്‍ 2, 3 ദിവസമായി ലീവിലാണെന്നു . രാമു അവളുടെ വരവിനായി ദിവസങ്ങള്‍ എണ്ണിയും എണ്ണാതെയും കാത്തിരുന്നു.ഒടുവിലവന്‍  ഡെയ്‌സി നേഴ്‌സ്സ് ഇനി വരില്ലാ എന്ന ഞെട്ടിക്കുന്ന സത്യം തങ്കമണിയില്‍ നിന്നു അറിഞ്ഞു , അവള്‍ തന്റെ കടിഞ്ഞൂല്‍ പ്രസവത്തിനുള്ള അവധിയിലാണെന്നു. ആ വാര്‍ത്ത കേട്ട രാമു ഇതു വരെ വൈദ്ധുതി ഉപയോഗിച്ചിട്ടില്ലാത്ത വീട്ടിലു അഡീഷന്‍ വൈദ്ധ്യുതി ബില്ലു വന്നപ്പോളുണ്ടാകുന്ന അവ്സ്‌ഥയിലായി.പക്ഷേ രാമു അറിഞ്ഞിരുന്നില്ല ഡെയ്‌സിയുടെ ഗള്‍ഫുകാരന്‍ ഭര്‍ത്താവു 6 മാസം മുമ്പേ ഒരു ലീവിനു നാട്ടില്‍ വന്നിരുന്നു എന്നുള്ളതു.അതിനു ശേഷം നിത്യ രോഗിയായിരുന്ന രാമുവിനു വീണ്ടും ആശുപത്രിയില്‍ പോകേണ്ടുന്ന ഒരു രോഗവും വന്നിട്ടില്ല.

വ്യാഴാഴ്‌ച, നവംബർ 24, 2011

പാല്‍ പായസത്തില്‍ വീണ ഉറുമ്പ്.


അനില്‍ വലിയ ജാടയൊന്നുമില്ലാത്ത സാധാരണക്കാരനായ യുവാവായിരുന്നു. പ്രാരാബ്‌ദ്ധങ്ങള്‍ ആയിരുന്നു അവനു എന്നും. ജോലിയും കൂലിയുമ്മില്ലാതെ തേരാ പാര നടന്ന അവന്‍ വെറുതെ വയും പൊളിച്ചു ആകാശത്തിലേക്കു നോക്കിയിരിക്കുമ്പോളാണു ഒരു ജോലിയുടെ പരസ്യം പത്രത്തില്‍  കാണുന്നതും , ചുമ്മാ കയറി അങ്ങ് അപേക്ഷിക്കുന്നതും . പൊട്ടനു ലോട്ടറിയടിച്ചു എന്നു പറയുന്നതു പോലെ നഗരത്തിലെ ഒരു പ്രമൂഖ സ്വകാര്യ സ്‌ഥാപനത്തിലു അവനു ജോലിയും കിട്ടി. ആനന്ദം പരമാനന്ദം .ചെക്കന്‍ മിടുക്കനായതു കോണ്ടു ആ ജോലിയുടെ കൂടെ പല തരികിട സൈഡ് ബിസിനസ്സും ചെയ്തു കുറച്ചു കാശുണ്ടാക്കി, നെത്തോലി (കൊഴുവാ) പോലെയിരുന്ന ചെക്കന്‍  ഇപ്പോള്‍ ഒരു തിമിംഗലം പോലെ ആയി.അവന്റെ മാറ്റം അസൂയാലുക്കളായ സഹപ്രവര്‍ത്തകര്‍ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പക്ഷേ ആ മാറ്റങ്ങളൊന്നും തന്നെ അവ്ന്റെ ഭക്ഷണത്തോടുള്ള ആക്രാന്തത്തെ ഒരു രീതിയിലും ബാധിച്ചിരുന്നില്ലാതാനും.

ആയിടയ്‌ക്കാണു അവരുടെ സ്‌ഥാപനം ജീവനക്കാര്‍ക്കായി ഒരു പാര്‍ട്ടി വെയ്‌ക്കുന്നത്‌ . പാര്‍ട്ടിക്കു എത്തിയപ്പോള്‍ ആദ്യം തന്നേ അവരുടെ മേലധികാരി പറഞ്ഞു " ഇന്നത്തേ ദിവസം നിങ്ങള്‍ക്കുള്ളതാണു ,ഒരു നിയന്ത്രണവുമ്മില്ലാതെ നിങ്ങള്‍ക്കു മതിയാവോളം കഴിക്കാം " എന്നു. ഇതു കേട്ടതും ഒന്നും കഴിക്കാതെ വന്നാല്‍ മതിയായിരുന്നു എന്നു അനിലിനു തോന്നി. പിറുപിറുത്തുകൊണ്ടു അവന്‍ നോക്കിയതും അവിടെ കണ്ട കാഴ്ച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. മുമ്പിലിരിക്കുന്ന വിവിധ തരം ആഹാര സാധനങ്ങള്‍ കണ്ടു അവന്‍ പന്തം കണ്ട പെരുചാഴിയേ പോലെ സ്‌തബ്‌ദനായി നിന്നു. എന്തായാലും ഒരു കൈനോക്കാന്‍ തന്നെ അവന്‍ തിരുമാനിച്ചു.പാല്‍ പായസത്തില്‍ വീണ ഉറുമ്പിന്റെ അവസ്‌ഥയിലായി അവന്‍ .എവിടെ നിന്നു തുടങ്ങണമെന്നോ എന്തു കഴിക്കണമെന്നോ എന്നറിയാതെ അവന്‍ കുഴങ്ങി, ലോകത്തു ആരും പരീക്ഷിക്കാത്ത കോമ്പിനേഷനുകള്‍ അവന്‍ പരീക്ഷിച്ചു. കേക്കും ഇറച്ചികറിയും , ചായയും പെപ്‌സിയും , ചോക്‌ളേറ്റും മീന്‍ കറിയും തുടങ്ങിയ സാധനങ്ങള്‍ ഒത്തു ചേര്‍ന്നൊരു ഘോഷയാത്രയായിരുന്നു പിന്നെ അവിടെ. എല്ലാം ആശാന്‍ പ്രയോഗിച്ചു.തന്റെ കപാസിറ്റിയുടെ വരമ്പുകള്‍ തകര്‍ത്തു കൊണ്ടു അവന്റെ തീറ്റ അങ്ങനെ മുന്നേറി കൊണ്ടിരുന്നു . ആദ്യമൊക്കെ വളരെ അവേശത്തോടെ  കാര്യങ്ങള്‍ ചെയ്‌തിരുന്ന അവന്‍ പതുക്കെ പതുക്കെ പിന്‍ വലിയുന്ന കാഴ്‌ച്ചയാണു പിന്നീട്‌ കണ്ടതു . ഒടുവില്‍ കഴിച്ചതെല്ലാം അകത്തോട്ടു പോയതിന്റേ പതിന്മടങ്ങു ശക്‌തിയോടെ പൂറത്തേക്കു വാളിന്റെ രൂപത്തില്‍ വരുവാന്‍ തുടങ്ങി .അതു വലിയ ഒരു കൊടും കാറ്റിനുമുമ്പുള്ള ഒരു ചെറിയ ഇളം തെന്നല്‍ മാത്രമായിരുന്നു. പിന്നിടു അവിടെ പലതരം വാളുകളുടെ അഭിഷേകമായിരുന്നു. ചെറു വാളുമുതല്‍ വന്‍ പരിചവരെ അവിടെ വീണു കിടന്നുരുണ്ടു.ഒടുവില്‍  രംഗം വഷളാകുമെന്നു കണ്ടപ്പോള്‍ എല്ലാവരും കൂടെ അവ്നെ പൊക്കിയെടുത്തു ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക പരിചരണം നല്‍കി . മൂന്നാലു ദിവസം അവിടെ കിടന്നു അവന്‍ ഒരു പരുവത്തില്‍ അവിടുന്നു വെളിയില്‍ വന്നു.

പിറ്റേന്നു ഓഫീസിലെത്തിയപ്പോള്‍ എല്ലാവരും പല അര്‍ത്‌ത്ഥങ്ങളുമുള്ള ഒരു ആക്കിയ ചിരിയോടു കൂടി അവനെ സ്വീകരിച്ചു . അതിനിടയ്‌ക്കു കൂട്ടത്തിലെ വിശറായ ശരവണന്‍ അവനേ കളിയാക്കുകയെന്ന ഗൂഡ ലക്ഷ്യം മാത്രം മന്സസ്സില്‍ വെച്ചു കൊണ്ടു ചോദിച്ചു  " ഇന്നും ഇവിടെ ഒരു പര്‍ട്ടിയുണ്ടു എന്നു പറയുന്നതു കേട്ടു നമ്മുക്കു പോകേണ്ടേ ". ഒരു നിമിഷം എന്തോ അലോചിച്ചു നിന്നു കൊണ്ടു അവന്‍ വളരെ സീരിയസ്സായി സഹപ്രവര്‍ത്തകനോടായി സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നു കൊണ്ട്  മറുപടി പറഞ്ഞു "  പര്‍ട്ടി കമ്പനിയുടേയാണെങ്കിലും വയറു നമ്മുടേതാ മോനേ " . തത്‌ക്കാലം ഒരു റിസ്‌ക്കും കൂടി ഏറ്റെടുക്കാന്‍ തയ്യാറല്ലാ എന്നു അവന്‍ തീര്‍ത്തു പറയുകയും ചെയ്‌തു.അപ്പൊള്‍ ശരവണന്‍ അരോടെന്നില്ലാതെ പുലമ്പുന്നുണ്ടായിരുന്നു " അറിയാത്ത പിള്ളയ്‌ക്കു ചൊറിയുമ്പോള്‍ അറിയും

ബുധനാഴ്‌ച, നവംബർ 02, 2011

ഹര്‍ത്താല്‍  പ്രണയം

ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ഓഫീസിലേക്കു ബൈക്കും ഓടിച്ചുകൊണ്ടു വരുമ്പോളാണു ഒരു കൂട്ടം സമരക്കാരുടെ മുമ്പിലേക്കു ശരവണന്‍ ചെന്നു പെടുന്നതു , കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാവിന്റെ കാറിന്റെ മുകളില്‍ കാക്ക കാഷ്ട്ടിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചതു എതിര്‍ പാര്‍ട്ടിക്കാരുടെ ബുദ്ധിയാണെന്നൊ മറ്റൊ പറഞ്ഞായിരുന്നു അവരുടെ മുദ്രാവക്യങ്ങള്. കുട്ടി നേതാക്കളുടെ കൈയ്യില്‍പെട്ട ശരവണന്‍ സിംഹക്കൂട്ടില്‍ അകപ്പെട്ട മാന്‍പേട പൊലെ നിന്നു വിറയ്ക്കാന്‍ തുടങ്ങി, ഒരു കൂട്ടര്‍ അവന്റെ വണ്ടിയുടെ കാറ്റഴിച്ചു വിട്ടപ്പൊള്‍ മറ്റൊരു കൂട്ടര്‍ അവരുടേ നേതാക്കന്മാരേ പോലും നാണിപ്പിക്കുന്ന തെറിയും വിളിക്കാന്‍ തുടങ്ങി .അവിടെ നിന്നു ഒരു വിധം തലയൂരി വന്ന അവന്‍ തനിക്കു ഇനി നടരാജന്‍ വണ്ടി തന്നെ ശരണം എന്നു ചിന്തിച്ചു കൊണ്ടു നടക്കാന്‍ തുടങ്ങി.ആ കാഷ്‌ട്ടിച്ച കാക്കയേ മനസ്സില്‍ പ്രാകികൊണ്ടു ശരവണന്‍ റോഡില്‍ കൂടി നടക്കുമ്പോളാണു ആ കാഴ്ച്ച കാണുന്നതു. ഒരു കൊച്ചു സുന്ദരി ഒരു ആക്‌റ്റിവയില്‍ ആ സമരക്കാരുടെ ഇടയില്‍ കൂടി വളരെ നൈയിസായി ഊരി വരുന്നതു കണ്ടു അവന്‍ അന്തം വിട്ടു കുന്തം വിഴുങ്ങിയ പൊലെ നിന്നു.ഹമ്പട ഒരു പെണ്ണിനേ കണ്ടപ്പൊള്‍ അവന്മാരുടെ സമരവും മുദ്രവാക്യ വിളിയും ഒക്കെ എവിടെ പൊയി. ആദ്യത്തെ അമ്പരപ്പു മാറിയപ്പൊള്‍ അവന്‍ ഒരു ലിഫ്റ്റിനായി ആ പെണ്‍കൊടിയുടെ വാഹനത്തിനു നേരെ തന്റെ കറുത്തുരുണ്ട കൈകള്‍ വലിച്ചു നീട്ടി.

ആ സുന്ദരി ഒരു കൊച്ചു പുഞ്ചിരി അവനു നേരെ ഒന്നു എറിഞ്ഞിട്ടു വണ്ടി അവന്റെ തിരുമുമ്പില്‍ നിറുത്തി, അവന്‍ ഇതിനകം ആ ഏറില്‍ വീണു പോയിരുന്നു. ഹര്‍ത്താല്‍ പ്രമാണിച്ചു ഒരു ലിഫ്‌റ്റു ചോദിച്ച ശരവണന്റെ ന്യായമായ ആവശ്യം അവള്‍ സ്വീകരിച്ചു. ആദ്യമായി ഒരു പെണ്ണിന്റെ വണ്ടിയുടെ പിന്നില്‍ കയറിയതിന്റെ ത്രില്ലിലായി അവന്‍ . കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന പാവം പൂവലന്‍ പതുക്കെ സടകുടഞ്ഞു എഴുന്നേറ്റു. പക്ഷേ ആ എഴുന്നേല്‍പ്പു വ്ല്ലാത്ത ഒരു എഴുന്നേല്‍പ്പായി പോയെന്നു പിന്നിടു അവനു തോന്നിക്കാണും. കാരണം ആ സുന്ദരി അവന്റെ ശല്യം സഹിക്കാന്‍ വയ്യാതെ വണ്ടി നേരെ അടുത്തുള്ള പോലിസ്സ് സ്‌റ്റേഷനിലേക്കണു വിട്ടതു .ഒടുവില്‍ ആ പച്ച പരമാര്‍ത്ഥം അവന്‍ മനസ്സിലാക്കി ആ പെണ്ണു ഒരു വനിതാ പോലിസ്സുകാരിയായിരുന്നു എന്നുള്ളതായിരുന്നു അതു. ഈശ്വരാ നീ എന്തിനു വനിതാ പോലിസ്സുകാരികള്‍ക്കു ഇത്ര സൌന്ദര്യം കൊടുത്തു എന്നു അവന്‍ അറിയാതെ വിലപിച്ചു പോയി . അങ്ങനെ ഒരു സുന്ദരിയേ കസ്‌റ്റടിയിലാക്കാന്‍ വന്ന ശരവണന്‍ ഇപ്പോ ഒരു ദിവസം മുഴുവന്‍ അവളുടെ  കസ്‌റ്റടിയിലുമായി . ഒടുവില്‍ കൂട്ടുകാരന്‍ ടോണിക്കുട്ടന്‍ വന്നു അവനെ ജാമ്യത്തിലെടുത്തു കൊണ്ടു പോയി. പോകുമ്പോള്‍ ആ കൊച്ചു സുന്ദരിയുടെ മുഖത്തു ആദ്യം കണ്ട ആ കൊച്ചു പുഞ്ചിരി വീണ്ടും വിരിഞ്ഞിരുന്നു . പക്ഷേ ഈ തവണ ആ പുഞ്ചിരിയില്‍ വീഴാതെ അവന്‍ ടോണിക്കുട്ടന്റെ തോളില്‍ പിടിച്ചു നിന്നു .

 ഈ സംഭവത്തിനു ശേഷം അവന്‍ പിന്നിടു ഒരിക്കല്‍ പോലും ആരോടും വണ്ടിക്കു ലിഫ്‌റ്റു ചോദിച്ചിട്ടില്ല എന്നു മാത്രമല്ല പലപ്പോഴും അവന്‍ ആ വനിതാ പോലിസ്സുകാരിയേ സ്വപ്‌നം കണ്ടു ഞെട്ടാറുണ്ടായിരുന്നത്രേ. എന്തായാലും ആ ഞെട്ടലിന്റെ പരിണിത ഫലമായി ആ കൊച്ചു സുന്ദരി അവന്റെ രണ്ടു കുട്ടികളുടെ അമ്മയായി  ഇപ്പൊള്‍ അവന്റെ കസ്‌റ്റടിയില്‍ ആണു . ഒരു ജാമ്യമ്മില്ലാത്ത അറസ്‌റ്റിലൂടെ അവന്‍ ഇതിനകം അവളേ തന്റെ ജീവിത പങ്കാളിയാക്കിയിരുന്നു. 

ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

അവള്‍


ഒട്ടിയ കവിളും അവശത തഴുകുന്ന
മുഖവുമായി നിത്യവും
ആ വിഥിയില്‍ ഏകാകിനിയായി
ആരെയോ തേടി ഇരുപ്പവള്‍ .

അലസമായ അവളുടെ കണ്ണുകളില്‍
കണ്ടു അവനൊരു നക്ഷത്ര തിളക്കം
പതിവായി എന്നും ദര്‍ശിച്ചവന്‍
ദീപ്‌തമായ ആ നക്ഷത്ര തിളക്കം.

ക്ഷീണിച്ചു വിവശയായ പെണ്‍ കൊടിതന്‍
തളര്‍ന്ന മുഖത്തില്‍ നിന്നു ഉതിര്‍ന്നു വീഴും
ജല കണികകള്‍  മാറി അവനുടെ
പാതയില്‍ നനവായി കുളിരായി.

അന്നൊരിക്കല്‍ അവളുടെ
സമീപേ ചെന്നതും അവനെ
നോക്കി മുറിക്കി ചുവന്ന
പല്ലുകള്‍ കാട്ടി ചിരിച്ചവള്‍ .

കീശയില്‍ നിന്നു തെന്നിമാറി കിടന്നൊരു
ഗന്ധിയിന്‍ മുഖമുള്ള മുഷിഞ്ഞ
പത്തിന്‍ നോട്ടവളുടെ
നേര്‍ക്കവന്‍ നീട്ടി സ്‌നേഹപൂര്‍വ്വം.

പെട്ടെന്നവള്‍ ദുര്‍ഗ്ഗയായി കൊടുകാറ്റായി
ദിക്കുകള്‍ മുഴക്കുമാറു അലറി
ദൂരേ പോകൂ കാട്ടാളാ പത്തുരുപയ്‌ക്കു
എന്നുടെ നായ് വരും നിന്നോടൊപ്പം.

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

സെബാസ്‌റ്റ്യന്റേ കൂടപിറപ്പു്‌

കോട്ടയത്തുള്ള ഒരു സാമാന്യം കാശുള്ള നസ്രാണി കുടുംബത്തിലാണു സെബാസ്റ്റ്യന്‍ ജനിച്ചതു.വീട്ടില്‍ ആവശ്യത്തിലധികം കാശുണ്ടായതു കൊണ്ടു ഒരു ബുദ്ധിമുട്ടുകളും വീട്ടുകാര്‍ അവനു വരുത്തിയിരുന്നില്ല .ഭയങ്കര പള്ളി ഭക്തനായിരുന്നു അവന്റെ അപ്പന്‍ അതു കൊണ്ടു തന്നെ പുണ്യവാളന്റെ പേരാണു വീട്ടുകാര്‍ അവനു നല്‍കിയതും . അവനെ പള്ളിയിലച്ചന്‍ ആക്കണമെന്നായിരുന്നു വീട്ടുകാരുടെ ആശ.എന്നാല്‍ വീട്ടുകാരുടെ സകല ആശകളും ഒരു കരിയില പൊലെ പറത്തികളഞ്ഞു കൊണ്ടു സെബാസ്റ്റ്യന്‍ ചെറു പ്രായത്തില്‍ തന്നെ കള്ളുകുടി തുടങ്ങിയിരുന്നു.അപ്പനവനെ ധ്യാനത്തിനൊക്കെ കൊണ്ടു പൊയി നന്നാക്കിയെടുക്കാന്‍ ശ്രമിച്ചപ്പൊളൊക്കെയും പൂര്‍വാധികം ശക്തിയൊടെ അവന്‍ തന്റെ ഇഷ്ട്ട വിഷയത്തിലേക്കു തിരിച്ചു വന്നു കൊണ്ടേയിരുന്നു.വീട്ടുകാര്‍ക്കു അവനില്‍ തീരേ വിശ്വാസം ഇല്ലാതെയായി.എന്നാല്‍ അവന്റെ സ്വഭാവത്തിനു നേരെ വിപരീത സ്വാഭാവമായിരുന്നു അവന്റെ സ്വന്തം അനിയന്‍ ടൊണിക്കുട്ടന്. അപ്പനും അമ്മയും പറയുന്നതെല്ലാം കേട്ടു അനുസരിച്ചു നടന്ന അവന്‍ വീട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു.മദ്യമെന്തെന്നു പൊലും അവനു ഇതു വരെ അറിയത്തില്ലായിരുന്നു.സെബാസ്റ്റ്യന്റെ ഏറ്റവും വലിയ പാരയുമായിരുന്നു അവന്റെ പൊന്നു അനിയന്.അങ്ങനെ ഇരിക്കെയാണു സെബാസ്റ്റ്യനു തിരുവനന്തപുരത്തു നിന്നു ഒരു ജൊലിക്കുള്ള ഇന്റെര്‍വ്യുന്റെ എഴുത്തു വരുന്നതു.അവനെ ഒറ്റയ്ക്കയിച്ചാല്‍ അവനവിടെ സുബൊധത്തൊടെ എത്തി ചേരില്ലാ എന്നു നന്നായി അറിയാമിരുന്ന അവ്ന്റെ അപ്പന്‍ അവനു കൂട്ടിനു അനിയന്‍ ടൊണിക്കുട്ടനെ കൂടെ അയ്ക്കാന്‍ തീരുമാനിച്ചു .കാരണം ടൊണിക്കുട്ടനെ വീട്ടുകാര്‍ക്കു അത്രയ്‌ക്കു വിശ്വാസമായിരുന്നു.സെബാസ്റ്റ്യന്‍ വെള്ളമടിക്കാതിരിക്കാന്‍ ടൊണിക്കുട്ടനെ കൂട്ടിനു അയ്ക്കാനുള്ള തീരുമാനം അപ്പന്‍ അറിയിച്ചപ്പൊള്‍ സെബാസ്റ്റ്യനു ടൊണിക്കുട്ടനൊടുള്ള ദ്യേഷ്യം വര്‍ദ്ധിച്ചതേയുള്ളു. അവര്‍ ഇരുവരും തലസ്ഥാന നഗരി ലക്ഷ്യമാക്കി നീങ്ങി. വീട്ടുകാര്‍ സെബാസ്റ്റ്യനു ജൊലി കിട്ടിയാല്‍ 101 മെഴുകുതിരി മാതാവിന്റെ രൂപകൂടിനു മുന്‍പില്‍ കത്തിക്കാം എന്നു നേരുകയും ചെയ്തു.

ചേട്ടനും അനിയനും കൂടെ അങ്ങനെ ഇന്റെര്‍വ്യുന്റെ തലേന്നു തന്നെ അനന്തപുരിയീലെത്തി. ചേട്ടന്റെ പുറകേ തന്നെ വിട്ടുമാറാതെ ടോണിക്കുട്ടന്‍ എപ്പോഴും ഉണ്ടു.പുണ്യവാളനായ ടോണിക്കുട്ടനേ എങ്ങനെയെങ്കിലും ഒന്നു കറക്കി വീഴ്‌ത്തി അവന്റെ ശല്യം ഒഴുവാക്കാനായി പിന്നെ സെബാസ്‌റ്റ്യന്റെ അടുത്ത ശ്രമം . അതില്‍ അവന്‍ ഒടുവില്‍ വിജയിക്കുകയും ചെയ്‌തു. നേരേ ടോണിക്കുട്ടനേയും കൊണ്ടു ഒരു ബാറില്‍ കയറിയതു മാത്രമേ സെബാസ്‌റ്റ്യനു ഓര്‍മ്മയുള്ളു, ചേട്ടന്റെ നിര്‍ബന്ഡത്താല്‍ ആദ്യമായി കുറച്ചു മദ്യം അകത്താക്കി കഴിഞ്ഞപ്പോളേക്കും മദ്യത്തിന്റെ രസം തലയില്‍ പിടിച്ച്പ്പോളേക്കും പുണ്യ് വാളന്‍ ടോണിക്കുട്ടന്‍ നിലാവത്തു അഴിച്ചു വിട്ട കോഴിയേ പോലെ ബാറു മുഴുവനും അലഞ്ഞു നടന്നു വെള്ളമടിയും  ആരംഭിച്ചു.കള്ളനെ കാവല്‍ ഏല്‍പ്പിച്ച അവസ്‌ഥയിലായി പോയി ചേട്ടനെ നോക്കാന്‍ വന്ന അനിയന്‍ . പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍  അനിയന്‍  അവിടെ കിടന്നു അറുമാദിക്കുന്നതു കണ്ടു സെബാസ്‌റ്റ്യന്‍ കര്‍ത്താവിനേ അറിയാതെ വിളിച്ചു പോയി. വാദി പ്രതിയായ സ്‌ഥിതി.അവസാനം ടോണിക്കുട്ടന്‍ വമ്പനോരു വാളുവെച്ചു അവശനായി അവിടെ തളര്‍ന്നു വീണു താത്‌കാലികമായി പിന്‍വാങ്ങി.സെബാസ്‌റ്റ്യന്റെ മനസാകുന്ന പളുങ്കുപാത്രം അനിയനെ കുറിച്ചോര്‍ത്തു അഭിമാനപുളകിതമായി നിറഞ്ഞു കവിഞ്ഞു അതില്‍ നിന്നു തെറിച്ചു വീണ ചില കൂര്‍ത്ത കക്ഷണങ്ങള്‍ അവിടെ ഇവിടെയായി  ചിതറി കിടക്കുകയും ചെയ്‌തു . അനിയനെ ഒരു മൂലയ്‌ക്കു കിടത്തിയിട്ടു ആ ചേട്ടന്‍ തന്റെ സ്‌ഥിരം കലാപരിപാടിയിലേക്കു  കടന്നു .സ്വന്തം അനിയന്റെ ചാരിത്രം കവര്‍ന്ന സന്തോഷത്തല്‍ സെബസ്‌റ്റ്യന്‍ അന്നു പതിവില്‍ നിന്നും  കുറച്ചും കൂടി കൂടുതല്‍ കുടിച്ചു.


NB: തുടര്‍ന്നു അവിടെ കിടന്നു പ്രശ്‌നങ്ങള്‍ സ്രിഷ്‌ട്ടിച്ച അവരെ ഇരുവരേയും നാട്ടുകാര്‍ പിടിച്ചു ശരിക്കും പെരുമാറി പോലിസില്‍ ഏല്‍പ്പിച്ചു  ,അവര്‍ അവരെ തടങ്കലിലാക്കി വീട്ടുകാരെ വിവരമറിയിച്ചു. ഓടുവില്‍  പ്രായ പൂര്‍ത്തിയാകാത്ത അനിയനേയും രണ്ടു വട്ടം പ്രായ പൂര്‍ത്തിയായ ചേട്ടനേയും തിരിച്ചു വീട്ടിലെത്തിക്കാന്‍ സ്വന്തം അപ്പന്‍ തന്നെ  നേരിട്ടു അവിടെ ചെന്നു . അവര്‍ ഇരുവരും കൂടി അവിടെ ചെയ്‌ത നാശ നഷ്‌ട്ടങ്ങളുടെ കണക്കു കണ്ടു ആ പാവപ്പെട്ട മനുഷ്യന്റെ കണ്ണു തെള്ളിപോയി ,  നല്ലൊരു തുക നല്‍കി അവരെ അവിടുത്തെ നാട്ടുകാരുടെ കൈയ്യില്‍ നിന്നു മോചിപ്പിച്ചു എന്നാണു പിന്നിടു കേട്ടതു

തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011

കുപ്പിവള കിലുക്കം

ആദ്യമായി തോന്നുന്ന പ്രണയവും ആദ്യത്തെ ജോലിയും പ്രണയാതുരനും തൊഴില്‍രഹിതനുമായ  യുവാവിനെ സംബഡിച്ചു മറക്കാനാകാത്ത കാര്യമാണു.രാമുവും ആ  ജെനുസ്സില്‍ പെട്ട ഒരുവനായിരുന്നു.പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു തേരാപാരാ പെണ്‍കുട്ടികളെ വായി നോക്കി നടക്കുമ്പോളാണു ബോംബയിലെ പ്രശസ്‌തമായ കമ്പനിയില്‍ രാമുവിനും കൂട്ടുകാര്‍ക്കും ഒരു  പണി തരപ്പെടുന്നതു. അങ്ങനെ രായിക്കുരാമാനം നാടുവിട്ട് ബോംബയിലേക്കുള്ള നേത്രവതിയില്‍ കയറി, കൂടെ ചങ്ങായിമാരായ തുളസിയും എല്‍ദോയും . ബോംബെയെന്ന മഹാനഗരത്തിലെത്തിയ ഈ മൂന്നു പേര്‍ എങ്ങോട്ടു പോകണമെന്നറിയാതെ വായും പൊളിച്ചു കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുമ്പോളാണു അവരുടെ മുമ്പാകേ രക്ഷകനായി മഹാമനസ്കനായ ഒരു മലയാളി ചേട്ടന്‍ അവതരിക്കുന്നത്. ചേട്ടന്‍ അവര്‍ക്കു താമസിക്കാനുള്ള സ്‌ഥലം റെഡിയാക്കി തരാം എന്നു ഏറ്റു , അവരേ ചേട്ടന്റെ ഫ്ളാറ്റിലേക്കു കൊണ്ടു പോയി. ഒരോരുത്തരും 200 രുപ വീതം ദിവസവും കൊടുക്കണം എന്നു പറഞ്ഞപ്പോള്‍ മാത്രമാണു ചേട്ടന്റെ സ്‌നേഹത്തിന്റെ ആത്‌മാര്‍ത്ഥത അവര്‍ ശരിക്കും മനസ്സിലാക്കുന്നത് , ഇനി അവിടെ നിന്നാല്‍ കൈയ്യില്‍ ഒരു നയാപൈസ പോലും ബാക്കി കാണില്ലായെന്നു  മനസ്സിലാക്കിയ അവര്‍ ചേട്ടനോടു യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി. അവസാനം അലഞ്ഞു തിരിഞ്ഞു അവിടെയടുത്തുള്ള ഒരു കോളനിയില്‍ ഒരു മുറി തരപ്പെടുത്തി.നിന്നുതിരിയാനാകാത്ത ആ കുടുസ്സു മുറിയില്‍ അവര്‍ താമസം ആരംഭിച്ചു.ആ മുറിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ കിടന്നു കൊണ്ടു അവര്‍ ഒരോ സ്വപ്‌നങ്ങള്‍ നെയ്യാന്‍ തുടങ്ങി.നാട്ടില്‍ നിന്നു കിലോമിറ്ററുകള്‍ക്ക് അപ്പുറം അവര്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നത്തില്‍ സ്രിഷ്ട്ടിച്ചു.

അങ്ങനെ പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള ദിവസം വന്നെത്തി അവര്‍ മൂന്നു പേരും കൂടെ പുതിയ ജോലി സ്‌ഥലത്തേക്കു പോകാനായി ഒരുമിച്ചിറങ്ങി . തീരെ പരിചയമ്മില്ലാത്ത അടുത്തു തന്നെയുള്ള അന്ധേരി റേയില്‍വേ സ്‌റ്റേഷനില്‍ അവര്‍ എത്തി. അവിടുത്തെ ആള്‍ തിരക്കു കണ്ട് തുളസി അറിയാതെ തലയില്‍ കൈവെച്ചു കൊണ്ടു പറഞ്ഞു പോയി " ത്രീശൂര്‍ പൂരത്തിനു പോലും ഇത്രയും തിരക്ക് ഞാന്‍ കണ്ടിട്ടില്ലാ ഭഗവാനേ...!" . അവര്‍ക്കാകെ അറിയാവുന്നതു ഓഫീസിരിക്കുന്ന സ്‌ഥലപേരു മാത്രം ആയിരുന്നു " ലോവര്‍ പരേല്‍ " എന്ന ആ പേരു അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉരുവിട്ടു ഇതിനകം കാണാപാഠം പഠിച്ചു കഴിഞ്ഞിരുന്നു. പണ്ട് നാട്ടില്‍ ദൂരദര്‍ശനില്‍ വരുന്ന ഹിന്ദി പടങ്ങള്‍ കണ്ട ബലത്തില്‍ താനോരു ഹിന്ദി വിദ്വാനാണെന്ന ഭാവത്തില്‍ തുളസി അടുത്തു കൂടെ പോകുന്നവരോടു " ഹൈ ഹൊ ഹും " എന്നൊക്കെ പറഞ്ഞു കൊണ്ടു ഷൈന്‍ ചെയ്‌തു കൊണ്ടിരുന്നു. ഇതു കണ്ടു ഹിന്ദിയില്‍ എ ബി സി എഴുതാന്‍ അറിയാത്ത രാമു വായും പൊളിച്ചു നിന്നു പോയി. സ്‌റ്റേഷനില്‍ അവര്‍ വെറുതേ നിന്നു കൊടുത്തതേയുള്ളു ട്രയിനിന്റെ അകത്തു കയറ്റാനുള്ള ജോലി ചുറ്റുമുള്ള ആളുകള്‍ തന്നെ സ്വയം ഏറ്റെടുത്തു എല്ലാരു കൂടെ തള്ളി അവരെ ഓരോരുത്തരേയും പോകാനുള്ള ട്രയിനിന്റെ അരികിലെത്തിച്ചു. അവര്‍ മൂവരും ലോവര്‍ പരേലിലേക്കുള്ള തീവണ്ടിയില്‍ വലിഞ്ഞു പിടിച്ചു കയറി.ശ്വാസം കഷ്ട്ടിച്ചു വിടാമെന്ന അവസ്‌ഥ, ആ ഭയങ്കര തിരക്കിനിടയില്‍ അവര്‍ മൂന്നു പേരും ഇതിനകം മൂന്നു വഴിക്കായി പോയിരുന്നു.

ട്രയിന്‍ എതോ ഒരു സ്‌റ്റേഷനില്‍ നിറുത്തിയതും കടന്നല്‍ കൂട്ടം ഇളകി വരുന്നതു പോലെ ഒരു പറ്റം നാടോടി സ്‌ത്രീകള്‍ ആ ബോഗിയിലേക്കു ഇരച്ചു കയറി.രാമു നിന്ന ഭാഗത്തേക്കു ഒരു കൂട്ടം സുന്ദരികളായ ആ സ്‌ത്രികള്‍ കടന്നു വന്നു, ചക്കരകുടത്തില്‍ തലയിട്ട പൂച്ചയേ പോലെ അവന്‍ അവരുടെ സൌന്ദര്യത്തെ ആരാധിച്ചു കൊണ്ടു അവിടെ നിന്നു. അതിലൊരു കൊച്ചു സുന്ദരി ഏറു കണ്ണിട്ടു അവനേ നോക്കി ഒന്നു മന്ദഹസിച്ചു, അവളുടെ കൈയ്യിലെ കുപ്പിവളകള്‍ കിലുങ്ങുന്നുണ്ടായിരുന്നു, അവന്‍ മനസ്സില്‍ ഓര്‍ത്തു ഇവിടെ പിച്ചയ്‌ക്കു നടക്കുന്നവരിലും ഇത്രയും സുന്ദരിമാരോ നാട്ടില്‍ സുന്ദരിമാരണെന്ന ഭാവത്തില്‍ നടക്കുന്നവളുമാരു ഇതിന്റെയൊക്കെ ഏഴയലത്തു വരില്ലലോ, രാമു ആ കൊച്ചു സുന്ദരിയുടെ മാസ്‌മരിക സൌന്ദര്യത്തില്‍ ലയിച്ചു ഓരോ മനോരാജ്യവും കണ്ടു കൊണ്ട് അവിടെ നിന്നു.

ട്രയിന്‍ അടുത്ത സ്‌റ്റേഷനിലെത്തിയപ്പോള്‍ ആ സ്‌ത്രീകളുടെ കൂട്ടം അവിടെ ഇറങ്ങി . പക്ഷേ ആ കൊച്ചുസുന്ദരിയുടേയും രമുവിന്റേയും കണ്ണുകള്‍ വീണ്ടുമൊരിക്കല്‍ കൂടി ഉടക്കി .അവളവനേ നോക്കി വീണ്ടും ഒരിക്കല്‍ കൂടി മന്ദഹസിച്ചു. ആ ചിരിയില്‍ അവന്‍ പല അര്‍ത്ഥങ്ങളും തിരഞ്ഞു കൊണ്ടേയിരുന്നു. അവള്‍ അവന്റെ കണ്ണിന്‍മുമ്പില്‍ നിന്നു മാഞ്ഞപ്പോള്‍ വല്ലാത്ത ഒരു ഏകാന്തത അവനു അനുഭവപ്പെട്ടു, താന്‍ തനിച്ചായതു പോലെ രാമുവിനു തോന്നി. ആ കൊച്ചു സുന്ദരിയുടെ കുപ്പിവളകിലുക്കം അവ്ന്റെ കാതുകളില്‍ മുഴങ്ങി കോണ്ടേയിരുന്നു.ട്രയില്‍ വീണ്ടും അടുത്ത സ്‌റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.അവന്‍ പിന്നേയും കുറേ ദൂരം യാത്ര ചെയ്‌തു. ട്രയിനിലേ തിരക്കു കുറഞ്ഞു കൊണ്ടിരുന്നു,

തുടര്‍ന്നു എതോ സ്‌റ്റേഷനില്‍ ഇറങ്ങിയ രാമു മറ്റു രണ്ടു പേരേയും കാണാതെ വന്നപ്പോള്‍ മനസ്സിലായി  താന്‍ ഇറങ്ങിയ സ്‌ഥലം മാറിപോയെന്ന് .അപ്പോഴേക്കും അവന്‍ വന്ന നീളന്‍ ലോക്കല്‍ ട്രയിന്‍ പറ്റിച്ചേയെന്നു പറയുന്നതു പോലെ മുരണ്ടു കൊണ്ടു ഇതിനകം അവിടം വിട്ടിരുന്നു.  എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന രമു കീശയില്‍ കൈയ്യിട്ടപ്പോള്‍  തന്റെ പേഴ്‌സ്സുകാണുന്നില്ലാ എന്ന ഭീകരമായ സത്യം ബോധ്യപ്പെട്ടു .രമു ഞെട്ടി തരിച്ചിരുന്നു പോയി, അരോ രാമുവിന്റെ പോക്കറ്റടിച്ചിരിക്കുന്നു. കൈയ്യിലുള്ള മോബൈയിലും പേഴ്‌സും എല്ലാം അവനു നഷ്‌ട്ടമായി.

വണ്ടികൂലിക്കുള്ള കാശു പോലുമില്ലാതെ ഏതാണ്ടൊക്കെയോ നഷ്‌ട്ടപെട്ട ഏതാണ്ടു പോലെ അവന്‍ കുറച്ചു നേരം അവിടെ തലകുനിച്ചിരുന്നു , ഇനിയെന്തു ചെയ്യണമെന്നു ഒരു പിടിയും കിട്ടുന്നില്ലാ കൈയ്യില്‍ മോബൈല്‍ ഫോണില്ലാത്തതു കൊണ്ട് ആരേയും വിളിക്കാന്‍ പോലും പറ്റാത്ത അവസ്‌ഥ, പതുക്കെ തലയുയര്‍ത്തി നോക്കിയപ്പോളതാ  ഒരു ഇരയെ വിഴുങ്ങാനുള്ള ആര്‍ത്തിയോടു പാഞ്ഞു വരുന്നു, കരടിയേ പൊലെ കറുത്ത കോട്ടുമിട്ടൊരു ടി ടി ആര്‍ ,രാമുവിന്റെ കൈയ്യിലാണെങ്കില്‍ യാത്രാ പാസ്സ്‌ പോയിട്ട് ഒരു കുന്തവും ഇല്ലാ, ആ പൊക്കറ്റടിച്ച കാലമാടനേ മനസ്സില്‍  തികഞ്ഞ ആത്‌മാര്‍ത്ഥയോടുകൂടി തന്നെ പ്രാകികൊണ്ടു അവിടുന്നു പതുക്കെ എങ്ങെനെയെങ്കിലും ഊരിപോകാന്‍ ശ്രമിക്കുമ്പോള്‍ ആ കറുത്ത കോട്ടുകാരന്‍ രാമുവിനെ തന്നെ കയറി പിടിച്ചു,പാസ്സില്ലായെന്നു മനസ്സിലാക്കിയ അയാള്‍ അവനോടു ഒരു 500 രൂപയുടെ പിഴയടയ്‌ക്കാന്‍ ഉത്തരവിട്ടു. ഒരു ഗതിയും ഇല്ലാതെ അവിടെ നിന്ന അവന്‍ അവീടെ നിന്നു ഒരു ഓട്ടം വെച്ചുകൊടുത്താലോ എന്നു ഒരു നിമിഷം ചിന്തിച്ചു പോയി, അവസാനം അവനൊരു ബുദ്ധി തോന്നി പൊട്ടനായി അഭിനയിക്കുകയെന്ന്തായിരുന്നു അതു . രമുവിനു കാര്യമായി അഭിനയിച്ചു ബുദ്ധിമുട്ടെണ്ടിവന്നില്ല കാരണം അവനെ കാണുബോള്‍ തന്നെ ഒരു പൊട്ടനായി ആര്‍ക്കും തോന്നും തടിച്ചു ഊരുണ്ടു ഒരു സോഡാഗ്‌ളാസും വെച്ചുള്ള രൂപം .ഒടുവില്‍  ടി ടി ആര്‍ അവന്റെ ദയനീയത കണ്ട് അവനേ വെറുതേ വിട്ടു , ഒരു പൊട്ടന്റേ കൈയ്യില്‍ നിന്നു ഒന്നും തടയുകയ്യിലെന്നു മനസ്സിലായി കാണും അയാള്‍ക്കു.എങ്ങനയോ അവന്‍ അവിടെ നിന്നു പുറത്തു ചാടി, അടുത്തു കാണുന്ന ടെലിഫോണ്‍ ബൂത്തു ലക്ഷ്യമാക്കി ആഞ്ഞു നീങ്ങി.

ഇതിനിടയില്‍ അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങിയ തുളസിയും  എല്‍ദോയും നോക്കുമ്പോള്‍ അവരുടെ കൂടെ വന്ന രാമുവിനെ കാണുന്നില്ല , കാണാതായ കൂട്ടുകാരന്‍ രാമുവിനെ തിരക്കി നടക്കുമ്പോള്‍ അവര്‍ക്കു ഒരു ഫോണ്‍ കോള്‍ വന്നു.അതു രാമുവിന്റെതായിരുന്നു.അവന്‍  അരുടെയൊക്കെയോ കൈയും കാലും പിടിച്ചായിരുന്നു അവരേ വിളിച്ചത് .വിവരമറിഞ്ഞു അവര്‍ ഇരുവരും  രാമു നിന്നിരുന്ന സ്ഥലത്തേക്കു കുതിച്ചു .അവിടെ ചെന്നപ്പോള്‍ ആകെ പരവശനായി അവശനായി ഇരിക്കുന്ന രാമുവിനേയാണു അവര്‍ കണ്ടതു.വല്ല വിധേന രാമുവിനേയും കൊണ്ട്  അവര്‍  പുതിയ ജോലി സ്‌ഥലത്തേക്കു പോകാനായി ഒരു ടാക്‌സിയില്‍ കയറി,അവര്‍ വിണ്ടും  പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്‌നം കണ്ടു, യാത്രയ്‌ക്കിടയില്‍ ടാക്‌സിയില്‍ വെച്ച്  രാമു അറിയാതെ തന്റെ പോകറ്റിലൊന്നു കൈയ്യിട്ടു നോക്കി , പോകറ്റിന്റെ അകത്തു നിന്നും ഒരു കുപ്പിവളയുടെ കക്ഷണം അവന്റെ കൈയ്യില്‍ കൊണ്ടപ്പോള്‍ അവന്റെ കൈ ചെറുതായി ഒന്നു വേദനിച്ചു. ആ വേദനയിലും ആ കൊച്ചു സുന്ദരിയുടെ കുപ്പിവളകിലുക്കം അവ്ന്റെ കാതുകളില്‍ വിണ്ടും വിണ്ടും മുഴങ്ങി കൊണ്ടേയിരുന്നു.

ബുധനാഴ്‌ച, സെപ്റ്റംബർ 21, 2011

ചിറകൊടിഞ്ഞ സ്വപ്‌നങ്ങള്‍ .











സ്വപ്‌ങ്ങള്‍ക്കു ചിറകുണ്ടായിരുന്നെങ്കില്‍
അതിന്റെ ചിറകിലേറി
എന്നുടെ സ്വപ്‌നത്തീരങ്ങളില്‍
പറെന്നെത്തുമായിരുന്നു .
എഴുതുമായിരുന്നു ഒരു കവിത
അതിന്റെ സുവര്‍ണ്ണ മണല്‍തരികളില്‍
കോപം പൂണ്ട തിരകള്‍ വന്നു
മായിച്ചീടാതെ മറയ്‌ക്കുമായിരുന്നു
അതിലെ വരികളെ
എന്നുടെ കൈകളാല്‍ .

ചിറകൊടിഞ്ഞ പക്ഷി പോലെ
ഉയരാനാവാതെ പതിക്കുന്നു
താഴേയി മണ്ണിലേക്കു
എന്നുടെ സ്വപ്‌നങ്ങള്‍.
ഇന്നു ഞാനറിയുന്നു
എന്നിലെ നിസ്സാഹയത.
എന്നിലെ സ്വപ്‌നങ്ങള്‍ക്കു
ചിറകില്ലായെന്ന സത്യത്തെ.
വെറുമൊരു മനുജനായ
എനിക്കു പറക്കാനാകില്ല്ലോ.

എങ്കിലും ഞാന്‍
നിത്യവും തലോടും
ആര്‍ക്കും തടുക്കാനാകാത്ത
എന്നുടെ സ്വപ്‌നങ്ങളെ,
പ്രതീക്ഷയോടെ ദര്‍ശിക്കും
അതിന്റെ സൌന്ദ്യര്യത്തെ.
വെറുതെയാണെന്നു അറിഞ്ഞിട്ടും   
അറിയാതെ ഞാന്‍ മോഹിക്കുന്നു 
സ്വപ്‌ങ്ങള്‍ക്കു ചിറകുണ്ടായിരുന്നെങ്കില്‍ ...

തിങ്കളാഴ്‌ച, സെപ്റ്റംബർ 19, 2011

ക്രിസ്‌മ്മസ്സ് കരോള്‍

മഞ്ഞുപൊഴിയുന്ന ഡിസംബര്‍ മാസത്തിലെ ഒരു തണുപ്പുള്ള രാത്രി, താരകങ്ങള്‍ ഭുമിയേ നോക്കി കണ്ണു ചിമ്മികൊണ്ട് നീ എത്ര സുന്ദരിയാണെന്നു വിളിച്ചു പറഞ്ഞു കൊണ്ടിരുന്ന രാത്രി.  ആ മനോഹര രാത്രി സമയത്താണു കന്യാസുതന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ വെള്ളമടിയും തീറ്റയും  മാത്രം കൈമുതലായുള്ള നാടിന്റെ പൊന്നോമനകളായ കുറെ കോളേജ്ജ് പിള്ളകള്‍ക്കു ഒരു പൂതി മനസ്സില്‍ കയറിയത്, ആ പൂതി വളര്‍ന്നു പന്തലിച്ചതിന്റെ പരിണിത ഫലമായി ഒരു ക്രിസ്‌മസ്സ് കരോള്‍ സംഘടിപ്പിച്ചാലോ എന്നു ഒരു കൊച്ചു മോഹം അവരില്‍ ഉടലെടുത്തു .അരെങ്കിലും പാടുബോള്‍ കൂവുന്നതു മാത്രം  ചെയ്‌തു ശീലമുള്ള , ഒരു ശബ്‌ദ സൌകുമാര്യതയുമില്ലാത്ത ഒരു പറ്റം പിള്ളകള്‍ , അവരിലൊരോരുത്തന്റെയും ശബ്‌ദം കേട്ടാല്‍ പാടത്തു കിടന്നു അമറുന്ന പശുക്കള്‍ പോലും നാണിച്ചു പോകും. അങ്ങനെയുള്ള ഈ കാപാലികന്മാരാണു കരോളെന്നു പറഞ്ഞു  നാട്ടുകാരേ മുടിപ്പിക്കാനായി ഇറങ്ങി തിരിച്ചിരിക്കുന്നത് .

അടുത്തുള്ള ചേട്ടന്റേ വീട്ടില്‍ നിന്ന് ഒരു ചെണ്ട സംഘടിപ്പിച്ചു തട്ടി കൂട്ടി രണ്ട് പാട്ടും ഉണ്ടാക്കി അവര്‍ അങ്കത്തിനായി പടക്കളത്തില്‍ ഇറങ്ങി, അവരുടെ മൂപ്പനായി സരോജ്ജ്കുമാര്‍ ഒരു ബക്കറ്റും പിടിച്ചു മുമ്പിലുണ്ടായിരുന്നു, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനായി കൊടുക്കുന്ന ഒരു അസ്‌ഥികൂടത്തിന്റെ കണക്കേയുള്ള എല്‍ കെ ഗോപാലനെ പിടിച്ചു ക്രിസ്‌മ്മസ്സ് പപ്പയുടെ  വേഷം ധരിപ്പിക്കാന്‍ എല്ലാവരും കൂടി ശരിക്കും പാടു പെട്ടു. ഒരു മഹത്തായ ലക്ഷ്യം മാത്രം മനസ്സില്‍ വെച്ചു അവര്‍ ഒന്നു ചേര്‍ന്നു, ദൈവപുത്രന്റെ അപദാനങ്ങള്‍ വഴ്‌ത്തിപാടുകയെന്നതല്ലാ അത്  , അവര്‍ക്കെല്ലാവര്‍ക്കും ഒരേ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു രണ്ട് ഫുളളു വാങ്ങാനുള്ള കാശു സംഘടിപ്പിക്കുകയെന്നുള്ളതായിരുന്നു അത് .

അവര്‍ ഓരോ വിടുകളും കയറി നിരങ്ങാന്‍ തുടങ്ങി, ഒരു വീട്ടില്‍ ക്രിസ്‌മസ്സ് പപ്പയെ കണ്ട് കൌതുകത്തോടെ ഓടി വന്ന കുരുന്നുകള്‍  മറ്റുള്ളവര്‍ പാടാനായി വാ തുറന്നപ്പോളേക്കും  ശബ്‌ദം കേട്ട് പേടിച്ചു ഉറക്കെ കിടന്നു കീറാന്‍ തുടങ്ങി, അവസാനം ആ വീട്ടിലെ ചേട്ടന്‍ ഒരു 50 രുപ നീട്ടിയിട്ട് പറഞ്ഞു " കുട്ടികളേ പേടിപ്പിക്കാതെ ദയവായി ഒന്നു പോയി തരാമോ " .കൂടുതല്‍ നേരം അവിടെ നിന്നാല്‍ ചേട്ടന്റെ സ്വഭാവം മാറുമെന്നു മനസ്സിലാക്കിയ അവര്‍ പാട്ടു പോലും മുഴുപ്പിക്കാനാകാതെ അവിടെ നിന്നു  പതുക്കെ വലിഞ്ഞു.

അവരുടെ ഇടയില്‍ നിന്ന്  ഒരു ശബ്‌ദം മാത്രം വേറിട്ടു നിന്നു, ആ ശബ്‌ദത്തിന്റെ ഉടമ ഭാഗവതര്‍ പ്രേമനായിരുന്നു. പുട്ടിനു തേങ്ങപീരയെന്ന പോലെ അവനു കൂട്ടായി പറയിലിട്ട് കല്ലു ഉരയ്‌ക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്‌ദത്തിനു ഉടമയായ  തുളസിയും ഉണ്ടായിരുന്നു. അവസാനം ആ രണ്ടെണ്ണത്തിന്റെ അടുത്തും ഇനി ഈ പരുപാടി തീരുന്നതു വരെ മിണ്ടി പോകരുതെന്നു മൂപ്പന്‍ സരോജ്ജ്കുമാര്‍ കര്‍ശനമായ താക്കിതു ചെയ്‌തു.അവര്‍ ഒ പി അറിനെ മനസ്സിലോര്‍ത്തു ആ താക്കിതു മനസ്സില്ലാ മനസോടെ സമ്മതിക്കുകയും ചെയ്‌തു .

അവര്‍ അടുത്ത ഇരയെ ലക്ഷ്യമാക്കി ആക്രാന്തത്തോടെ നീങ്ങി തുടങ്ങി, ചെന്നെത്തിയതോ ഒരു വലിയ വീട്ടീന്റെ തിരുമുറ്റത്ത് . അതിനെ വീടെന്നു വിളിക്കുന്നത് അതിനുതന്നെ അപമാനമാണു,ഒരു കോച്ചു കൊട്ടാരമായിരുന്നു അത്. .വീടിന്റേ വലിപ്പം കണ്ട് ഒരു ഫുള്ളിനുള്ള കോളടിച്ചെന്നു വിചാരിച്ചു എല്ലായെണ്ണവും വളരെ ആവേശഭരിതരായി മാറി. പക്ഷേ ആ വീടിന്റെയത്രയും വിശാലത അവിടെയുള്ളവര്‍ക്കില്ലായിരുന്നു , കരോള്‍ സംഘത്തെ കണ്ടതും അവര്‍ പശുവിന്റെയത്രയും വലിപ്പം ഉള്ള വളര്‍ത്തുനായെ അവരുടെ നേര്‍ക്കു തുറന്നു വിട്ടു , ദേണ്ടടാ ഒരു ഭീകരജീവി ആക്രമിക്കാന്‍ വരുന്നെന്നു പറഞ്ഞു മൂപ്പന്‍ സരോജ്ജ്കുമാര്‍ ആദ്യം ഓടി പുറകെ ക്രിസ്‌മസ്സ് പപ്പയുടെ നേത്രുതത്തില്‍ ബാക്കി പഹയന്‍മാരും . എല്ലാവരും കൂടെ കണ്ട വഴിയില്‍ കൂടി ആരാണു മുമ്പിലെത്തുന്നതെന്ന് മത്‌സരിച്ചു കൊണ്ടു ആഞ്ഞു വിട്ടു. മെയ്യനങ്ങാന്‍ മടിക്കുന്ന രാജപ്പനെല്ലാവരേയും കടത്തി വെട്ടി എറ്റവും മുമ്പിലെത്തിയത് എല്ലാവരിലും അത്ഭുതം ഉളവാക്കി.

ഇനിയെന്തായാലും സൂക്ഷിച്ചു പോകാമെന്നു വിചാരിച്ചു നീങ്ങിയ അവര്‍ അടുത്തതായി എത്തി ചേര്‍ന്നത് അവര്‍ പഠിക്കുന്ന കോളേജ്ജിലെ അവര്‍ക്കു തീര്‍ത്തും അജ്ഞാതനായ എതോ ഒരു അദ്ധ്യാപകന്റെ വീടിന്റെ മുമ്പിലും , കരോളിനായി അവിടെ ചെന്ന അവരോടു അദ്ധേഹം പല ചോദ്യശരങ്ങള്‍ എയ്യാന്‍ തുടങ്ങി. നിങ്ങളെവിടുന്നു വരുന്നു എന്നദ്ധേഹം ചോദിച്ചപ്പൊള്‍ അതു വരെ മിണ്ടാതെ നടന്ന പ്രേമന്‍ വളരെ അഭിമാനത്തോടെ പറഞ്ഞു " ഞങ്ങളിവിടെ അടുത്തുള്ള കോളേജ്ജിലെ വിദ്യാര്‍ത്ഥിക്കളാണു",അതു കേട്ടതും എന്തോ തീരുമാനിച്ചുറപ്പിച്ചതു പൊലെ അയാള്‍ അവര്‍ക്കു നേരെ ഒരു കള്ള ചിരി അല്ല ഒരു കൊല ചിരി ചിരിച്ചിട്ട് രുപയും നീട്ടികൊണ്ട്  പറഞ്ഞു നിങ്ങള്‍ പാടി കഷ്‌ട്ടപെടെണ്ടാ  ഇത്  ഇരിക്കട്ടെയെന്നു . കിട്ടിയതു വാങ്ങി സ്‌ഥലവിട്ടയവര്‍ വിചാരിച്ചു എല്ലാവരും ഈ നല്ല മനുഷ്യനേ പോലെ ആയിരുന്നെങ്കില്‍ എന്ന് . പിന്നേയും നാട്ടുകാരുടെ സ്വൈര്യം കെടുത്തികൊണ്ട് അവര്‍ ആ രാത്രി മുഴുവനും  ആ പഞ്ചായത്തിലെ  ഓരോ വീടുകളും അരിച്ചു പെറുക്കി കൊണ്ടേയിരുന്നു . കിട്ടിയതും കൊണ്ട് അവര്‍ ആ വര്‍ഷത്തെ ക്രിസ്‌മസ്സ് അടിച്ചു പൊളിച്ചു,  ഈ ക്രിസ്‌മസ്സ് ആണ്ടിലൊന്നു ആയത് വല്ലാത്ത ചതിയായി  പോയെന്നും ,അല്ലെങ്കില്‍ ഇതു പോലെ  എന്നും കരോളിനിറങ്ങാമായിരുന്നു എന്നു സന്തോഷാധിക്യം കൊണ്ട് ഭാഗവതര്‍ പ്രേമന്‍ അഭിപ്രായപ്പെട്ടതു എല്ലാവരും പിന്തുണച്ചു .

ക്രിസ്‌മസ്സ് അവധി കഴിഞ്ഞു കോളേജ്ജിലെത്തിയ അവരെ പ്രതീക്ഷിച്ചിരുന്നത് ഒരു വലിയ പാരയായിരുന്നു.അത് അവര്‍ നല്ലതെന്നു പറഞ്ഞ ആ അദ്ധ്യാപകന്റെ രൂപത്തിലുമായിരുന്നു. പുള്ളി ഇതിനധികം അവരുടെ കരോളിന്റെ കാര്യം പ്രിന്‍സിപ്പള്‍ അച്ചന്റെ അടുത്തു അവതരിപ്പിച്ചിരുന്നു. താമസിക്കാതെ സംഭവം കോളേജ്ജു മുഴുവന്‍ പാട്ടായി. വിവരമറിഞ്ഞ പ്രിന്‍സിപ്പാള്‍ അച്ചന്‍ കലി തുള്ളീ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും മാണ്ട് നടക്കാന്‍ തുടങ്ങി. താമസിക്കാതെ എല്ലാ പുലികുഞ്ഞുങ്ങളും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍  മിണ്ടാതെ നില്‍ക്കുന്ന കുഞ്ഞാടുകളേ പോലെ പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നിരന്നു നിന്നു. അച്ചന്‍ അല്റി " കോളേജിന്റെ പേരു നാറ്റിക്കാന്‍ ഇറങ്ങിയ വഞ്ചകന്മാരേ നിങ്ങളുടെ ഭുമിയിലെ സ്രിഷ്‌ട്ടാക്കളേയും വിളിച്ചോണ്ട് നാളെ കോളേജ്ജില്‍ വന്നാല്‍ മതി, കൂടെ 2000 രുപ ഫൈനും  ". ഇതു കേട്ടപ്പൊള്‍ അവര്‍ അറിയാതെ കര്‍ത്താവിന്റെ ക്രൂശിത രൂപത്തെ നോക്കി വിലപിച്ചു പോയി " ഈശോയെ അങ്ങയുടെ തിരുപ്പിറവി ആഘോഷിക്കാനിറങ്ങി കിട്ടിയത് ആകെ 1000 രുപ ഇപ്പൊ 2000 രുപ ഫൈനും.  പിച്ച ചട്ടിയില്‍ കൈയ്യിട്ടു വാരിയലോ " അപ്പോള്‍ ഒഫീസിലേ കര്‍ത്താവിന്റെ ക്രൂശിത രൂപം അവരെ നോക്കി പറയുന്നതു പോലെ തോന്നി " കര്‍ത്താവിനെ വിറ്റ് കാശാക്കുന്നവര്‍ ഇവിടെയുള്ളപ്പോള്‍  കുഞ്ഞുങ്ങളെ നിങ്ങള്‍ ചെയ്‌തത് വലിയ കാര്യമാണു ".

തിങ്കളാഴ്‌ച, സെപ്റ്റംബർ 12, 2011

അമ്മ.















സ്നേഹത്തിന്‍
തെളിനീരിനാല്‍
നിറഞ്ഞു
തുളുമ്പുന്ന വറ്റാത്ത
ഉറവയാണു അമ്മ.

പൂവില്‍ വിരിയുന്ന
നൈര്‍മ്മല്യതയോടെ
പുഞ്ചിരിതുകി
ചാരെ അണയുന്ന
ദേവിയാണു അമ്മ.

ചുടു മരുവില്‍
സഹനത്തിന്‍
തീയില്‍
വാടാതെ നില്‍ക്കണ
മുള്‍ ചെടിയാണു അമ്മ.

വേദനകളില്‍
പതറാതെ
ഉറപ്പിച്ചു നിറുത്തുന്ന
ഇളകാത്ത
നങ്കുരമാണു അമ്മ.

ആയിര ജന്മങ്ങളാല്‍
തിരിച്ചു കൊടുക്കാനാവുമോ
അമ്മയേകിയ
ത്യാഗത്തിന്‍
ഒരംശമെങ്കിലും .

Related Posts Plugin for WordPress, Blogger...