അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ചൊവ്വാഴ്ച, ജൂൺ 20, 2017

ചിറകുകൾ

എന്റെ പ്രണയത്തിന്റെ രണ്ട് ചിറകുകളാണ് കാത്തിരിപ്പും വിരഹവും.,,
അവ രണ്ടും ഇല്ലായിരുന്നെങ്കിൽ  എന്റെ പ്രണയത്തിനു ഇത്രമേൽ ഉയരത്തിൽ പറക്കാനാകില്ലായിരുന്നു ..
ആകാശനീലിമയോളം ചെന്ന് മേഘ സുന്ദരിമാരെ തൊട്ട് തലോടാൻ  കഴിയില്ലായിരുന്നു ..
കത്തുന്ന സൂര്യ പ്രഭയിലും വാടാതെ നിന്നതു കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും  താപം സൂര്യതാപത്തെക്കാൾ കഠിനമായത് കൊണ്ടാകാം..
എന്റെ പ്രണയമേ നീ ഭാഗ്യവതിയാണ് ...ഇനിയും  ഉയരെ പറക്കുക ..നക്ഷത്ര ഗോളങ്ങളെയും താണ്ടി ഉയരത്തിലേക്ക് ...

ചൊവ്വാഴ്ച, ഓഗസ്റ്റ് 02, 2016

കർക്കടവാവ്

കർക്കടവാവ് ദിവസം അന്ന് പതിവിലും
രാവിലെ ഉറക്കത്തിൽ നിന്നു എഴുന്നേറ്റയുടൻ മൂന്നുവയസ്സുകാരി ചിഞ്ചുമോൾ  ചോദിക്കുവാ.. " അച്ഛാ അച്ഛാ എനിച്ചും ബലിയിടണമെന്നു... " .വാത്‌സല്യനിധിയായ പിതാവായി മാറിയ മോളെ ചേർത്ത് പിടിച്ചു പറഞ്ഞു "മോളേ ഇപ്പോൾ ബലിയിടാൻ പറ്റില്ല കുറച്ചു കഴിഞ്ഞേ പറ്റു....".
"അല്ല അല്ല എനിച്ചു ഇപ്പോ തന്നെ ബലി ഇടണം,അച്ഛൻ മുത്തച്ഛന് ബലിയിടുന്നലോ അപ്പൊ എനിച്ചു അച്ചനു ബലി ഇടണം". വാശി പിടച്ചു കരയുന്ന കുഞ്ഞിനെ നിസ്സഹമായി നോക്കാനേ കഴിഞ്ഞുള്ളു... അപ്പോൾ വീടിന്റെ തെക്കേ മുലയിലെ മാവിന്റെ കൊമ്പിലിരുന്ന ബലികാക്ക നീട്ടി കരയുന്നുണ്ടായിരുന്നു ...

വ്യാഴാഴ്‌ച, ഓഗസ്റ്റ് 20, 2015

പേരറിയാത്ത സുന്ദരി

ജോലി തേടി ബാഗ്ളൂറില്‍ എത്തിയപ്പോള്‍ താമസിക്കുവാന്‍ ഒരു വീട് വാടകയ്ക്കു കിട്ടിയത് ഒരു ഹിന്ദിവാലയുടേതായിരുന്നു. ഞങ്ങള്‍...ഒരു പത്ത് പന്ത്രണ്ടു കന്യകന്മാര്‍ അവിടെയുണ്ടായിരുന്നു.പണി തേടി വന്നു ഒരു പണിയുമില്ലാതെ വായും നോക്കിയിരിക്കുന്നവരും ഒരു പണികിട്ടുവാന്‍ വേണ്ടി ഇന്റെര്‍വ്യൂ പ്രിപ്പെറെഷനും മറ്റുമായി അഹോരാത്രം പണിയെടുക്കുന്ന ഒരു പറ്റം യുവ സൈബര്‍ കോമളന്മാരുടെ ലോകം..രാത്രി ഒരു മണി വരെ നീളുന്ന ചീട്ടുകളിയും പാട്ടുമൊക്കെയുള്ള രസികന്മാരുടെ ലോകം..വീടിനു മുമ്പില്‍ കൂടി പോകുന്ന എല്ലാ സുന്ദരികളേയും സ്വന്തം കാമുകിയായി സങ്കല്പിച്ചു സ്വപ്നം കാണുന്ന പ്രായം..അവിടെയ്ക്കാണു ആ കൊച്ചു സുന്ദരി കടന്നു വരുന്നത്...വീട്ടുടമയുടെ വീട്ടില്‍ രാവിലെ ഒരു പാത്രവുമായി പാലിനു വരുന്ന പാലു പോലെ വെളുത്ത സുന്ദരിക്കുട്ടി..വിശന്നു ഇരിക്കുന്നവന്റെ മുമ്പിലേക്കു വെച്ച പാല്‍പ്പായസമായിരുന്നു അവള്‍..അവളെ ഒരു നോക്കു കണ്ട് നിര്‍വ്‌റിതിയുടെ തീരം പറ്റാന്‍ ഞങ്ങളുടെ ജനലിലെ കൂട്ടയിടി ഒരു നിത്യ സംഭവമായിരുന്നു.പേരറിയാത്ത ആ സുന്ദരിയുടേ പേരറിയുവാന്‍ എല്ലാവര്‍ക്കും വളരെ
ആഗ്രഹമുണ്ടായിരുന്നു.പലരും പല പേരുകള്‍ മനസ്സില്‍ സങ്കല്പിച്ചു സ്വയം സമാധാനിച്ചു.. അങ്ങനെയിരിക്കുമ്പോളാണു കുഞ്ഞാടിനേ പോലെ നിഷ്കളങ്കനായ ബിനീഷ് ഓടിക്കിതച്ചുകൊണ്ട് വന്നു പറയുന്നത്.." കിട്ടിപ്പോയി അളിയന്മാരേ..! അവളുടെ പേരു കിട്ടി ".ഇവന്‍ ആളു കൊള്ളാമല്ലോ എങ്ങനെ ഒപ്പിച്ചെടുത്തു ഇത്..ഗജകില്ലാടി ഷാനും ഒളിഞ്ഞു നോട്ടകാരന്‍ അഭിയും വിരുതന്‍ പ്രേമനും തടിയന്‍ സാമുവും എത്ര ശ്രമിച്ചിട്ടും നടക്കാത്ത കാര്യം നിശ്പ്രയാസം സാധിച്ച അവന്റെ കഴിവില്‍ ഞങ്ങളോരോരുത്തരും അഭിമാന പുളകിതരായി തരിച്ചു നിന്നു...അവന്റെ വായില്‍ നിന്നു വരുന്ന ആ സുന്ദരിയൂടെ പേരിനായി കാത്തിരുന്ന ഞങ്ങളോരോരുത്തരും , അന്ന് ആദ്യമായി ഒരു ആണിന്റെ വായി നോക്കികളായി......ആവേശം മൂത്ത് ബിനീഷ് ഉറക്കെ അലറി " അവളുടെ പേരാണു ബേട്ടീ...അവന്റെ ബേട്ടി പ്രയോഗത്തില്‍ മരവിച്ചിരുന്ന ഞങ്ങളേ നോക്കി  അവന്‍ വീണ്ടും അലറി"അമ്മച്ചിയാണേ വീട്ടുടമ ആ പെണ്‍കുട്ടിയേ ബേട്ടിയെന്നു വിളിക്കുന്നത് ഞാന്‍ കേട്ടതാ... ബേട്ടി ബിനിഷ് നല്ല ചേര്‍ച്ച അല്ലേ....".

ശനിയാഴ്‌ച, മേയ് 30, 2015

പ്രണയിനി

സ്പര്‍ശിച്ചാലും പിടിതരാത്ത പ്രകാശകിരണം പോലെയാണെന്റെ പ്രണയം...
പോകുന്ന വഴിയിലുള്ള എല്ലാവരിലും  അതിന്റെ ശോഭാകിരണങ്ങള്‍ പതിക്കുന്നു,
കൈയ്യില്‍ നിന്നു വഴുതിമാറി അത് അടുത്ത ബിന്ദുവിലേക്കു പായുന്നു...
എന്റെ പ്രണയമാകുന്ന യാഗാശ്വത്തെ പിടിച്ചു കെട്ടാന്‍..
ആയിരം സൂര്യതേജസ്സിനു സമമായ പ്രണയത്തെ മൂടിവെയ്ക്കാന്‍
പ്രണയിനീ നിന്‍ ഹ്രിദയത്തിനു കഴിയുമോ....

കാണുവാന്‍ ആഗ്രഹിച്ചാലും അപ്രത്യക്ഷമാകുന്ന പൂവിന്റെ  സുഗന്ഡമാണു എന്റെ  പ്രണയം..
വഴിയില്‍ നില്‍ക്കുന്ന എല്ലവരേയും സന്തോഷിപ്പിക്കുന്നു അതിന്റെ്‌ ഗന്ദ്ദം..
മാരുതനെ ചിറകുകളാക്കി ഒരോ അണുവിലും അതു നീന്തിയെത്തുന്നു .
എന്റെ പ്രണയമാകുന്ന യാഗാശ്വത്തെ പിടിച്ചു കെട്ടാന്‍..
ആ ഗന്ഡത്തെ നാസികയില്‍ തളച്ചിടാന്‍ ആകുമോ പ്രണയിനി നിനക്ക്....

ബുധനാഴ്‌ച, ഡിസംബർ 10, 2014

ഓണ്‍ലൈന്‍ ഷോപ്പിങ്

ഇടവേളകളില്ലാതെ പുക പുറത്തേക്കു തള്ളുന്ന ഒരു പുകവണ്ടിയായിരുന്നു നന്ദു. സദാ ചുണ്ടത്ത് സിഗറിറ്റും നുണഞ്ഞു കൊണ്ട് നടന്നിരുന്ന അവനെ ദൂരത്ത് നിന്നു കണ്ടാല്‍ പുകതുപ്പി വരുന്ന എതോ തീവണ്ടിയാണെന്നേ പറയൂ.ചെയിന്‍ പുകവലി എന്ന ആപത്തില്‍ നിന്നു അവനെ പിന്തിരിപ്പിക്കാന്‍  സ്നേഹിതര്‍ എത്ര ശ്രമിച്ചിട്ടും അവനു ഒരു മാറ്റവും ഉണ്ടായിരുന്നില്ലാ. അവനു എപ്പോഴും സിഗററ്റ് വലിക്കണം അത് അവന്റെ ജന്മവകാശമായിരുന്നു. ആയിടയ്ക്കാണു ചാര്‍ജ്ജു ചെയ്തു വലിക്കുന്ന സിഗറിറ്റിനെ പറ്റി ഉള്ള പരസ്യം ഒരു വെബ്ബ്സൈറ്റില്‍ അവന്‍ കാണുന്നത്. പരിസ്തിഥിക്കു  ഇണങ്ങിയതും മറ്റാര്‍ക്കും ദോഷകരമാകാത്തതും എന്നാല്‍തന്നെ അനുഭൂതിക്കു ഒട്ടും ഒരു തടസ്സവുമില്ലാത്ത ഒരു പുകവലി.ആ വലിയില്‍ അവന്‍ ആക്യ് ഷ്ട്ടനായി..അതു അവനെ വല്ലാതെ "വലിപ്പിക്കും" എന്നവന്‍ അറിഞ്ഞിരുന്നില്ലാതാനും.അവന്‍ ആ ചാര്‍ജ്ജിങ്ങ് സിഗററ്റ് വെബ്സൈറ്റില്‍ നിന്നു വാങ്ങുവാന്‍ തന്നെ തീരുമാനിച്ചു. വില ആയിരം ഉറുപ്പിക. ഓണ്‍ലൈന്‍ ഓര്‍ഡറും ചെയ്തു അവന്‍ കാത്തിരുന്നു. കാത്തിരിപിന്റെ സുഖം അങ്ങനെ അവനും അറിഞ്ഞു.നന്ദു തന്റെ കൂട്ടുകാരോടു , തന്റെ ചുണ്ടിന്റെ ചുബനം ഏല്‍ക്കുവാന്‍ പോകുന്ന ആ ചാര്‍ജ്ജിങ്ങ് സുന്ദരിയുടെ സൌന്ദര്യത്തേയും മാസ്മരിക സുഖത്തേയും പറ്റി  വര്‍ണ്ണിച്ചു കൊണ്ടേയിരുന്നു.

ഒടുവില്‍ ആ ദിനം വന്നു, പോസ്റ്റ് മാന്‍ ഒരു പൊതിയുമായി നന്ദുവിന്റെ മുമ്പിലെത്തി. താന്‍ കത്തിരുന്ന പുതിയ ഇനം സിഗറിറ്റിനെ കാണുവാനായി അവന്‍ ആ പൊതിമേല്‍ ചാടി വീണു, അതിനെ നിമിഷനേരം കൊണ്ടു വിവസ്ത്രയാക്കി.പൊതിക്കകത്ത് ഉള്ള  സാധനം കണ്ട് നന്ദു ഞെട്ടി.അതാ അതിനുള്ളില്‍ "  How To Stop Smoking  " എന്ന ഒരു പുസ്തകം.ആയിരം രുപ കൊടുത്ത് വലിക്കാനിരുന്ന നന്ദുവിനു കിട്ടിയത് നൂറുരുപയുക്ക് വായിച്ചു വലിക്കാനൊരു പുസ്തകം അതും എങ്ങനെ ത്ന്റെ ഇഷ്ട്ടഭാജനത്തെ ഉപേക്ഷിക്കണമെന്നു പഠിപ്പിക്കുന്ന പുസ്തകം.വെള്ളത്തിലുള്ളത് കിട്ടിയതുമില്ലാ വായിലിരുന്നത് പോകുകയും ചെയ്ത നായുടെ കണക്കായി നന്ദുവും.ഒരു പക്ഷേ ഈ ചാര്‍ജ്ജു ചെയ്തു വലിക്കുന്ന സിഗററ്റ് ഒരു മിഥ്യവല്ലതും ആണോ ? അതോ തന്റെ പുകവലി പ്രേമം മനസ്സില്ലാക്കി വെബ്ബ്സൈറ്റുകാര്‍ ഉപദേശിച്ചു നന്നാക്കാന്‍ മനപൂര്‍വ്വം ചെയ്ത പണിയാണോ ഇത്? ഉത്തരമില്ലാത്ത കുറെ സമസ്യകളും മനസ്സിലിട്ടു കൊണ്ട് അവന്‍ നിന്നു.
NB :-ഇത് കുറിക്കുമ്പോള്‍ ഒരു നീണ്ട ഈമെയില്‍  പരാതി വെബ്ബ്സൈറ്റുകാര്‍ക്കു എഴുതാനുള്ള ശ്രമത്തിലാണു ശ്രീമാന്‍ നന്ദു.

-------------------------------------------------------------------Thank You all for Your Supports

തിങ്കളാഴ്‌ച, ഓഗസ്റ്റ് 11, 2014

കന്നട കൊത്തില്ല

ആദ്യമായി കേരളത്തിനു വെളിയില്‍ പോകുന്ന അവേശത്തിലായിരുന്നു ഞങ്ങള്‍ ഒരോരുത്തരും.ബാഗ്ളൂരില്‍ പ്രോജക്റ്റ് വര്‍ക്കിനു പോകുകയായിരുന്നു ഞങ്ങള്‍.മജസ്റ്റിക്കില്‍ വന്നു ട്രയിന്‍ ഇറങ്ങി   ഇനിയെന്ത് എന്നു ചിന്തിച്ചു അവിടെ ഓരം പറ്റിനില്‍ക്കുന്ന ഹിജഡകളേയും നൊക്കി വായും പൊളിച്ചു കുറേ നേരം നിന്നു,കന്നട ഭാഷയാണെങ്കില്‍ ഒരു പിടിയുമ്മില്ല, അവിടെ നേരത്തേ പോയ കുറച്ചു കൂട്ടുകാര്‍ പഠിപ്പിച്ച ഓഞ്ഞ കുറെ കന്നട കാണാതെ പഠിച്ചു കൊണ്ടാണു ഞങ്ങള്‍ വന്നിരിക്കുന്നത്, ഞങ്ങള്‍ക്കു പോകേണ്ടുന്ന കെ ആര്‍ പുരത്തിലേക്കുള്ള ബസ്സ് എവിടെ നിന്നാണെന്നു എതവനോടെങ്കിലും ചോദിച്ചേ രക്ഷയുള്ളു, അതാ അവിടെ ഒരു ചേട്ടന്‍ നില്‍ക്കുന്നു കണ്ടാല്‍ ഒരു കന്നടചേട്ടന്റെ  ലുക്കു ഉണ്ട്, രണ്ടും കല്‍പ്പിച്ചു ഞാന്‍ ചേട്ടന്റെ അടുത്തു ചെന്നു എന്റെ കന്നട വൈഭവം മറ്റ് കൂട്ടുകാരേ കാണിക്കാന്‍ വേണ്ടി ചോദിച്ചു " ബസ്സ് കെ ആര്‍ പുരം ഹോഗുമാ??", ചേട്ടന്‍ വളരെ ദയനിയമായി ഞങ്ങളെ നോക്കിയിട്ട് മിണ്ടാതെ നിന്നു. ശെടാ ഒരു ഉത്തരം പറയിപ്പിക്കണമല്ലോ, ഞാന്‍ വീണ്ടും ചോദ്യമാവര്‍ത്തിച്ചു, അപ്പോള്‍ ചേട്ടന്‍ പറയുകയാ " കന്നടാ കൊത്തില്ലാ" എന്നു , കന്നടാ കൊത്തില്ല എന്നോ ... കന്നടാ കൊത്തിയാലും ഇല്ലേല്ലും  ഞങ്ങള്‍ക്കു കെ ആര്‍ പുരത്തു പോയേ പറ്റു..   ചോദ്യം അവര്‍ത്തിച്ചു കൊണ്ടേയിരുന്നു.. ആവശ്യക്കാരനു ഔജ്യത്ത്യമില്ലലോ... ഒടുവില്‍ സഹികെട്ട് ചേട്ടന്‍ പറഞ്ഞു "
ഹോഗുമായിരിക്കും". ഹോഗുമായിരിക്കുമെന്നോ ... അപ്പോള്‍ കൂട്ടത്തിലുള്ള രാമു പറയുകയാ.. അളിയ ഈ കന്നട കൊത്തില്ലാ എന്നു ചേട്ടന്‍ ആദ്യമേ പറഞ്ഞത് ഇത് കൊണ്ടായിരിക്കും.അതു ഞങ്ങളെ പോലെ തന്നെ ആദ്യമായി  വന്ന എതോ ഒരു മല്ലുചേട്ടനായിരുന്നു.

ശനിയാഴ്‌ച, ഫെബ്രുവരി 08, 2014

ആട് ചിരി

അപ്രതീക്ഷിതമായിട്ടായിരുന്നു അവള്‍ അവന്റെ മുമ്പില്‍ വന്നത്.ഇനി ഒരിക്കലും കാണില്ല എന്നു ധരിച്ചിരുന്ന രണ്ടുപേരുടെ നീണ്ട കൂറേ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു കണ്ടുമുട്ടല്‍, അവളെ കണ്ടപ്പോള്‍ രാമുവിനു പണ്ട് പുഴകടവില്‍ നാരിനിരാട്ട് കാണാന്‍ പോയപ്പോള്‍ പോലും  ചതിച്ചിട്ടില്ലാത്ത തന്റെ രണ്ടു കണ്ണുകളേയും വിശ്വസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. താന്‍ കാണുന്നത് എതോ സ്വപ്നമാണോ എന്നറിയാന്‍ വേണ്ടി സ്വന്തം കൈകളില്‍ നുള്ളി നോക്കി, നല്ല വേദനയുണ്ട് , ഇത് സ്വപ്നമല്ല യാഥാര്‍ത്യം തന്നെയാണ്.അപ്രതീക്ഷിതമായി അവള്‍ മുമ്പില്‍ വന്നു രാമുവല്ലേ എന്നു ചോദിച്ചപ്പോള്‍ കൈവിട്ട് പോയ സ്വന്തം പട്ടത്തെ നോക്കി അമ്പരന്നു നില്‍ക്കുന്ന കൊച്ചുകുട്ടിയേ പോലെയായി അവന്‍ മാറി,  ഓര്‍മ്മകള്‍ അവനെ കുറെ വര്‍ഷങ്ങള്‍ പുറകിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയി.

കോളേജിലെ രണ്ടാം വര്‍ഷം,ജൂനിയേഴ്സിന്റെ ഇന്റെറ്വ്യൂന്റെ സമയമാണു. ക്ളാസും കട്ട് ചെയ്തു കൂട്ടുകാരോടൊപ്പം കന്റീന്റെ പരിസരത്തിരുന്നു അതു വഴി പോകുന്ന പെണ്‍കുട്ടികളുടെ എണ്ണവും എടുത്തു കൊണ്ടിരിക്കുമ്പോളാണു, ഒരു നീണ്ടു മെലിഞ്ഞ സുന്ദരിയായ ഒരു കിടാവ് അച്ഛനോടൊപ്പം ഇന്റെര്‍വ്യൂവിനു വരുന്നത്.അവരുടെ കണ്ണുകള്‍ തമ്മിലൊന്നു ഇടഞ്ഞു, ജീവിതത്തില്‍ ഇതു വരെ ഒരിക്കല്‍ പോലും കാണാത്ത രാമുവിനേ നോക്കി ആ പെണ്‍കുട്ടി പുഞ്ചിരിച്ചു, വളരെ നാളായി പട്ടിണി കിടന്നവന്റെ മുമ്പില്‍ വന്നു വീണ ഒരു മധുരമുള്ള മാമ്പഴമായിരുന്നു രാമുവിനു ആ പുഞ്ചിരീ,അവന്‍ മനസ്സില്‍ ഓര്‍ത്തു " ഈശ്വരാ ഇതു വരെ തന്റെ ഈ മോന്ത നോക്കി ഒരുത്തിയും ചിരിച്ചിട്ടില്ല ഇനിയെങ്ങാനും ആളു മാറിയതാണോ",ദാഹജലത്തിനായി കൊതിക്കുന്ന വേഴാമ്പല്‍ പോലെ എതെങ്കിലും ഒരു സുന്ദരിയുടെ നോട്ടതിനായി കാത്തിരുന്ന രാമുവിനു ആ ചിരി തന്നെ അവന്റെ സ്വപ്നങ്ങള്‍ക്കു പുതിയ നിറങ്ങള്‍ നല്‍കാന്‍ ധാരാളമായിരുന്നു.പിന്നെ ഒന്നും ആലോചിച്ചില്ല ഒരു യന്ത്രം കണക്കെ അവന്‍ അവളുടെ പിന്നാലെ ഇന്റെര്‍വ്യൂ നടക്കുന്ന ഹാളിന്റെ സമീപത്തിലേക്കു ചെന്നു. അവള്‍ക്കു അവിടെ തന്നെ അഡ്മിഷന്‍ കിട്ടണേ എന്നു മനസ്സില്‍ സകല ദൈവങ്ങളേയും വിളിച്ചു പ്രര്‍ത്ഥിച്ചു കൊണ്ട് അവിടെ നിന്നു.കുറെ സമയത്തിനു   ശേഷം അതാ അവള്‍ ഹാളിന്റെ പുറത്തേക്കു വരുന്നു.അവള്‍ അവനെ നോക്കി പിന്നേയും ചിരിച്ചു, ഡീസലു തീര്‍ന്നു കിടന്ന വണ്ടിക്കു ഫുള്‍ടാങ്ക് ഡീസല്‍ അടിച്ചപോലെ തളര്‍ന്നു നിന്ന രാമുവിനു ആ ചിരി ഒരു പുതിയ ഊര്‍ജ്ജ്യം നല്‍കി, ആ ഊര്‍ജ്ജ്യം അവനെ  2 കിലോമിറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ്പ് വരെ അവളുടെ  പിന്നാലെ പോകുവാന്‍ ശക്തനാക്കിയിരുന്നു. രാമുവിനു ജീവിതം മനോഹരമായതു പോലെ തോന്നി, അവന്‍ കാത്തിരുന്നു, മനസ്സില്‍ നിറയേ ആ പെണ്‍കുട്ടിയുടെ ചിരിയുമായി.


അവന്റെ കാത്തിരിപ്പിനു സമാപ്തി വരുത്താനെന്നവണ്ണം ആ ദിവസം വന്നെത്തി..പുതിയ കൂട്ടുകാര്‍ വരുന്ന ദിവസം!. രാമു പുതിയ കുട്ടികളുടെ ഇടയില്‍ ആ നീണ്ടുമെലിഞ്ഞ സുന്ദരികുട്ടിയേ തപ്പി നടന്നു, ഒടുവില്‍ അവന്‍ അന്വേഷിച്ചത് കണ്ടെത്തി, തന്നെ നോക്കി പ്രേമഭാവത്തില്‍ ചിരിച്ച സുന്ദരി അതാ BA ഇക്ണോമിക്സ് ക്ലാസില്‍.കടും നില നിറത്തിലുള്ള ചുരിദാറുമുടുത്ത് ക്ളാസിന്റെ ഒരു മൂലയിലിരുന്ന അവള്‍ കൂടുതല്‍ സുന്ദരിയായതു പോലെ..അവരുടെ കണ്ണുകള്‍ തമ്മില്‍വീണ്ടും കൂട്ടിമുട്ടി ആ മുട്ടലിനോടൊപ്പം തന്നെ അവളുടെ ചുണ്ടുകള്‍ രാമുവിനെ നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു...ദേ പിന്നേയും അവള്‍ ചിരിക്കുന്നു ദൈവമേ  എനിക്കു എന്തിനിത്ര സൌന്ദര്യം തന്നു അറിയാതെ അവന്‍ മനസ്സില്‍ പറഞ്ഞു പോയി.. അവന്‍ പതുക്കെ പരിചയപ്പെടാനെന്ന ഭാവത്തില്‍ അവളുടെ സമീപത്തിലേക്കു ചെന്നു..ഹ്രിദയത്തില്‍ ഒരു പെരുമ്പറയുടെ കൊട്ടല്‍ തന്നെ തുടങ്ങിയിരുന്നു.. വിറയ്ക്കുന്ന ശബ്ദത്തോടെ അവന്‍ അവളോടു ചോദിച്ചു " എന്താ കുട്ടി എന്നേ നോക്കി അന്നു ചിരിച്ചത്.. പറയാന്‍ നാണമാണെങ്കില്‍ പറയെണ്ട എഴുതി തന്നാല്‍ മതി "...അവനെ ഞെട്ടിച്ചു കൊണ്ട് അവളുടെ മറുപടി ഉടനെ തന്നെ വന്നു " നാണമൊന്നുമില്ല ചേട്ടാ.. ചേട്ടന്റെ ആ കുറ്റിതാടി കണ്ടപ്പോള്‍ വീട്ടിലെ ആടിന്റെ കാര്യമോര്‍ത്ത് ചിരിച്ചതാ".. ഇതു കെട്ട് നെഞ്ചു തകര്‍ന്നു പോയ രാമു തന്റെ സൌന്ദര്യത്തെ വെറും ഒരു പീറ ആടിനോടു താരതമ്യപ്പെടുത്തിയതില്‍ തീര്‍ത്തും നിരാശനും ആശങ്കകൂലനും ആയി...  ആട് ചിരി വളര്‍ന്നു പ്രണയ ചിരിയായി മാറാന്‍ അധികം താമസിച്ചില്ല.

പക്ഷേ ആ പ്രണയം അധികം നീണ്ടു നില്‍ക്കാന്‍ കാലം സമ്മതിച്ചില്ല..സുന്ദരിമാരുടെ ചിരി ബലഹീനതയായുള്ള രാമുവിനു വേറെയും പ്രണയങ്ങളുടെന്ന് എതോ പാരകള്‍ അവളെ വിശ്വസിപ്പിച്ചിരുന്നു..അങ്ങനെ അന്നു പൊട്ടിയ ത്ന്റെ ആദ്യ പ്രണയത്തിലെ നായിക ഇതാ ഒരു മൂന്നു വയസുള്ള പെണ്‍കുഞ്ഞിനേയും പിടിച്ചു തന്റെ മുമ്പില്‍ നില്‍ക്കുന്നു. ആ കുഞ്ഞിനെ നോക്കി " എനിക്കു പിറക്കാതെ പോയ മൊളാണു മോളേ നീ " എന്നു അവനു പറയണമെന്നു തോന്നി. പോകാന്‍ നേരം അവന്‍ അവളോട് ചോദിച്ചു"വീട്ടിലേ ആടുകളൊക്കെ സുഖമായിരിക്കുന്നോ "... തിരിഞ്ഞു നടന്ന അവള്‍ അവനെ നോക്കി ഒന്നു ചിരിച്ചു. പഴയ ആ ആടുചിരി. അപ്പോള്‍ എവിടെ നിന്നോ ഒരു ആടിന്റെ കരച്ചില്‍ ആ രംഗം കൊഴുപ്പിക്കാനെന്നവണ്ണം അന്തരീക്ഷത്തില്‍ അലയടിച്ചു കൊണ്ടിരുന്നു.




വ്യാഴാഴ്‌ച, ജൂലൈ 04, 2013

മറവി

മറവി എല്ലാവര്‍ക്കും പറ്റും എന്നാല്‍ ഒരു മറവി കാരണം പേരു തന്നെ മാറിയാലോ, കഴിഞ്ഞ ദിവസം ബാങ്കില്‍ അകൌണ്ട് എടുക്കാന്‍ വന്ന ഒരു സ്‌ത്രീയുടെ പേരു കേട്ട് കുന്തം വിഴുങ്ങി നിന്നു പോയി, അവരുടെ പേരു ഷാ എന്നാണത്രേ , ഷാ എന്ന പേരു ഒരു സ്‌ത്രിയ്ക്കോ ആര്‍ക്കാണു കുഴപ്പം തനിക്കോ അവര്‍ക്കോ .. അപ്പോഴാണു അവരുടെ പേരു വന്ന വഴി അവര്‍ പറയുന്നതു, അഛനും അമ്മയ്‌ക്കും കൂടി ആറ്റു നോറ്റ് കിട്ടിയ പെണ്‍തരിയായിരുന്നു അവര്‍ വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കള്‍ക്കു മകളെ വിദ്യാഭ്യാസം ചെയ്യിപ്പിക്കണമെന്നു നിര്‍ബന്ഡമുണ്ടായിരുന്നു.
അങ്ങനെ മകളെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള ദിവസം വന്നെത്തി . ശാലിനി എന്നു നല്ലൊരു പേരും കണ്ടെത്തി ... വിദ്യാഭ്യാസം തീരെ ഇല്ലാത്ത മാതാവിനൊടൊപ്പം സ്‌കൂളിലേക്കു അവര്‍ പോയി. വഴിയിലുടനീളം ആ അമ്മ മക്ളുടെ പേരു ശാലിനി എന്നു മനസ്സില്‍ പറയുന്നുണ്ടായിരുന്നു.. പക്ഷേ സ്‌കൂളിന്റെ മുറ്റത്തു എത്തിയതും ശാലിനി എന്ന പേര്‍ അവര്‍ മറന്നു പോയത്രെ.. അവസാനം അവര്‍ കഷ്ടിച്ചു ഓര്‍ത്തെടുത്ത പേരാണു ശാലിനിയുടെ ആദ്യ അക്ഷരമായ ഷാ,, അങ്ങനെ ലോകത്താദ്യമായി ഒരു സ്‌ത്രീയുടെ പേരു ഷാ എന്നായി തീര്‍ന്നത്രേ..

എന്താ ആ കുട്ടിയേ ചേര്‍ത്ത സാറും മണ്ടനായിരുന്നോ അതോ അവരുടെ കഥ കേട്ട് വിശ്വസിച്ച ഞാനോ മണ്ടന്‍?.. ഉത്തരം കിട്ടാത്ത സമസ്യയുമായി വീണ്ടും ഈ ഞാന്‍......  ,  എന്തായാലും പേരു കാര്‍ത്തികയെന്നോ കാവേരിയെന്നോ ഇടാഞ്ഞിരുന്നതു അവരുടെ ഭാഗ്യം അല്ലെങ്കില്‍ ജീവിത കാലം മുഴുവന്‍ എടി 'കാ" യേ എന്നുള്ള വിളിയും കേട്ടു നടന്നേനേയും അവര്‍.

ശനിയാഴ്‌ച, ജൂൺ 22, 2013

എസ് എം എസ്സ്

രാത്രി വളരെയായിട്ടും രാമുവിനു ഉറക്കം വരുന്നില്ലാ.. ഒരു പാട് നാളായി മനസ്സിന്റെ നാലു കെട്ടിനുള്ളില്‍ ഒളിപ്പിച്ചു വെച്ചിരുന്നാ തന്റെ പ്രണയം അവളോടു പറയാന്‍ തന്നെ അവന്‍ തിരുമാനിച്ചു.. എത്ര നാളായി ..ഇനി വയ്യാ... അവന്‍ തന്റെ മോബൈലെടുത്തു " I Love You.Do You Love Me? " എന്ന്  മെസ്സേജ്ജു ടൈപ്പു ചെയ്തു സെന്‍ന്റു ചെയ്തു . .നിമിഷങ്ങള്‍ക്കുള്ളില്‍ മെസ്സേജ്ജിന്റെ മറുപടിയും വന്നു. അവന്റെ ഹ്രിദധമനികളില്‍ രക്‌തയോട്ടത്തിന്റെ ശക്‌തികൂടി.. അവനുറപ്പുണ്ടായിരുന്നു മറുപടി " Yes " എന്നായിരിക്കും...

 ഇല്ല തുറക്കില്ല..എന്തു വന്നാലും ഈ മെസ്സേജ്ജു ഇപ്പോള്‍ തുറക്കില്ല..നാളെ ഒന്നാം തീയതി തന്റെ പ്രണയിനിയുടെ മറുപടിയും കണികണ്ടുണരണമെന്നു അവനു നിര്‍ബന്ഡമുണ്ടായിരുന്നു.. ഉറക്കമില്ലാതെ  ഉറങ്ങി അവന്‍ എങ്ങനേയോ നേരം വെളുപ്പിച്ചു..വിറയാര്‍ന്ന കൈകളോടെ അവന്‍ തന്റെ മൊബൈലിന്റെ ഇന്‍ ബോക്സിലേക്കു ഊളിയിട്ടു.. താന്‍ കാത്തിരുന്ന മെസ്സേജ്ജു കണികണ്ട അവന്‍ 11കെവി  ലൈനില്‍ വീണു ഷോക്കടിച്ച കാക്കയുടെ അവസ്ഥയിലായി..
" Dear Customer, Message sending failed Due to insufficient Balance, Please recharge your account"

വ്യാഴാഴ്‌ച, ഫെബ്രുവരി 21, 2013

മണല്‍

മണലുമായി പായുന്ന ലോറിയില്‍ നിന്നു

ഇറ്റിറ്റു വീഴുന്ന ജലകണങ്ങള്‍

ഭൂമിതന്‍ നെറുകയില്‍ പതിക്കുമ്പോള്‍

പുഴയുടെ കണ്ണീര്‍തുള്ളികളായി

പ്രക്രിതിയുടെ അറുതിയായി

നാളത്തെ തലമുറതന്‍ നൊമ്പരമായി

Related Posts Plugin for WordPress, Blogger...