അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ഞായറാഴ്‌ച, ഡിസംബർ 27, 2009

മഴയായി സഖീ




നേര്‍ത്ത നൂലിഴകള്‍  കണക്കേ
മേഘകൂടാരത്തില്‍ നിന്നും
പാരിനെ പുല്‍കാന്‍ നിപതിക്കുന്ന
കുളിരു പൊഴിക്കും  മഴ,
നിറയ്‌ക്കുന്നു എന്നില്‍
നിന്‍ ഓര്‍മകളെ.
മഴയില്‍ കുളിച്ചിറങ്ങിയ രാവുകള്‍ ,
മഴയുടെ അട്ടഹാസത്തില്‍
അലിഞ്ഞു ചേര്‍ന്ന
നമ്മുടെ പ്രണയ സല്ലാപങ്ങള്‍,

കോരിച്ചൊരിയ്യുന്ന  മഴയത്തു
പാറി പറക്കും
വാഴയില തന്‍ കീഴില്‍
നമ്മള്‍ നിന്ന നിമിഷങ്ങള്‍
നാമറിയാതെ പങ്കുവെച്ച
നമ്മുടെ സുന്ദര സ്വപ്‌നങ്ങള്‍
കുളിരാര്‍ന്ന ഓര്‍മ്മകള്‍
എന്നില്‍ നിറയുന്നു  സഖീ
പെയ്യാന്‍ കൂട്ടാക്കാതെ
ദൂരേക്കു പോകും
മേഘം പോലെ നീ.
പെയ്‌തിറങ്ങൂ  എന്‍
ഉഷാര ഹ്രിദയാങ്കണത്തില്‍ സഖീ.
മിന്നിമറയും
ഇടിമിന്നലു കണക്കെ
ക്ഷണപ്രഭ മാത്രമൊ
നമ്മുടെ പ്രണയം .

ഒരിക്കലൊരു പെരുമഴയില്‍
വെര്‍പെട്ടു പോയ
ഇണ പക്ഷികള്‍ നമ്മള്‍ .
കുളിരു പൊതിയും ഈ മഴ
എന്നില്‍ പൊഴിക്കുന്നതു
നിന്‍ കുളിര്‍ ഓര്‍മ്മകളെ
ഞാനിവിടെ എകനായീ
മഴയേറ്റു നില്‍പ്പൂ നിന്നേയും കാത്ത്..
ഈ വിരഹ ഭുവില്‍
പെയ്തിറങു മഴയായി വീണ്ടും നീ ..

ചൊവ്വാഴ്ച, ഡിസംബർ 22, 2009

പനിനീര്‍ പോലെ ഒരു പെണ്‍കുട്ടി

ആര്‍ത്തലച്ചു ഒഴുകുന്ന പുഴയേ, ബസ്സിന്റെ ജനലിലൂടെ നോക്കിയിരുന്നപ്പോള്‍ അവനു തോന്നി  കാലവും ആരേയും കാത്ത് നില്‍ക്കാത്ത തന്നിഷ്ട്ട്ക്കാരനായ ഒരു പുഴപോലെ ആണെന്നു, പോകുന്ന വഴിയില്‍ തന്നിലേക്കു വരുന്ന ഏതിനേയും ഉള്‍ക്കൊണ്ടു കൊണ്ട് പാഞ്ഞ് ഒഴുകുന്ന പുഴ. പലപ്പോഴും ആ പെണ്‍കുട്ടിയും ഒരു പുഴയാണോ എന്നു അവനു തൊന്നാറുണ്ട് .മനുഷ്യന്റെ മനസ്സ് വരകളും കൊറികളും നിറഞ്ഞ ഒരു സ്ലേറ്റ് പോലെയാണെന്നും കാലം ആ വരകളേയും കൊറികളേയും മായിക്കുന്ന മഷിപ്പച്ച കണക്കെയാണെന്നു പണ്ട് ആരോ പറഞ്ഞത് അവന്‍ ഓര്‍ത്തു. മനസ്സിന്റെ കോണില്‍ നിന്നു അങ്ങനെ നോക്കുമ്പോള്‍ ഓര്‍മ്മകള്‍ അക്ഷരങ്ങളുമാണ്,  മാഞ്ഞുപോകുമ്പോഴും ആ ഓര്‍മ്മകള്‍ക്കു ഒരു നനവ് ബാക്കി നില്‍പ്പുണ്ടാകും.
ഒരിക്കല്‍ ഇതു പോലെയുള്ളൊരു ബസ് യാത്രയിലാണു അവളെ   ആദ്യമായി അവന്‍ കാണുന്നത്.ഒരു പനീനീര്‍ പൊലെ മനോഹരി അയിരുന്നു ആ പെണ്‍കുട്ടി. അന്നൊരിക്കല്‍ ബസില്‍ കണ്ട പെണ്‍കുട്ടി മാത്രമായിരുന്നോ അവള്‍ തന്നിക്കു?. പൂര്‍വ്വ ജന്മത്തില്‍ അവള്‍ തന്റേ ആരോ ആയിരുന്നില്ലേ.?  അവന്‍ ആരോടെന്നില്ലാതെ തന്നോടു തന്നേ ചോദിച്ചു .അധികം തിരക്കില്ലാത്ത ബസ്സിന്റെ സൈഡ് സീറ്റിലിരുന്നു തന്നെ കൊതിപ്പിച്ചു പിടിതരാതെ വഴുതിമാറുന്ന  ഉറക്കത്തെ പുണരാനായി കാത്തിരിക്കുകയായിരുന്നു അവന്‍. പക്ഷേ അതിനുമുമ്പ് അവന്റെ അലസമായ കണ്ണുകളെ തണുത്ത മഴത്തുള്ളിയായി തട്ടി ഉണര്‍ത്തിയിരുന്നു ആ പെണ്‍കുട്ടി. തമ്മില്‍ ഒന്നും മിണ്ടാതെ തന്നെ മെരുങ്ങാത്ത ഓറ്റയാനയെ കീഴടക്കുന്നപോലെ  ഒറ്റകാഴ്‌ച്ചയിലൊരു കീഴടക്കല്‍ .ആകാശത്ത് ഒറ്റതവണ മാത്രം കണ്ടൊരു കൊള്ളിമീന്‍ .അവരുടെ ഇരുവരുടേയും ഇടയിലുള്ള ആ മൌനത്തിലും  മനസ്സിനു  എന്തെന്നില്ലാത്ത ഒരു സുഖം അവന്‍ അനുഭവിച്ചു കൊണ്ടിരുന്നു.
ഒരേ സീറ്റില്‍ വളരേ അടുത്ത്  ഇരുന്നിട്ടും എന്തു കൊണ്ട് താന്‍ അവളുടെ പേരു പോലും ഒന്നു ചോദിച്ചില്ലാ. ?തങ്ങളുടെ കണ്ണുകള്‍ തമ്മില്‍ എന്തോ പറയാന്‍  കൊതിച്ചതല്ലേ?. ആ കണ്ണുകളില്‍ വിരഹത്തിന്റെ നനവായിരുന്നോ തിളങ്ങി നിന്നിരുന്നത്?. ഇതു വരേ  തോന്നാത്ത എതോ വികാരം അവനില്‍ സമ്മാനിച്ചു കൊണ്ടായിരുന്നു ബസ്സിന്റെ മണിയൊച്ചയുടെ അവസാനം അവള്‍ ബസില്‍ നിന്നു ഇറങ്ങി നടന്നു അകന്നു പോയത്. അവള്‍ എന്തിനു വേണ്ടി ആയിരിക്കാം ബസ്സില്‍ നിന്നു ഇറങ്ങിയതും തിരിഞ്ഞു നോക്കിയത്?.കാലത്തിന്റെ കുത്തൊഴുക്കില്‍ ദിശതിരിഞ്ഞു രണ്ടായി പിരിഞ്ഞീടുന്ന പുഴകളേ പോലെ അവര്‍ ഇരുവരും അകന്നു ,പരസ്‌പ്പരം എന്തോ പറയാന്‍ തമ്മില്‍ ബാക്കി വച്ചു കൊണ്ട് . .ചുരുങ്ങിയ സമയം കൊണ്ട് വളരേയേറെ അടുത്തതു പോലെ...എന്തൊക്കെയൊ പറയാന്‍ ആഗ്രഹിച്ചു.പക്ഷേ പാടാനാഗ്രഹിച്ചിട്ടും പാടി തീര്‍ക്കാന്‍ കഴിയാതിരുന്ന ഒരു ഗാനമായിരുന്നു അവള്‍ തനിക്കു എന്നു അവനറിഞ്ഞു .. ഈ നഷ്‌ട ബോധമാണു അവള്‍ തന്നിലേക്കു പകര്‍ന്ന ആ പ്രകാശത്തെ എന്നെന്നും ഉള്ളില്‍ നിലനിര്‍ത്തുന്നത്. കണ്ണടച്ചു തുറക്കുന്ന നിമിഷം കൊണ്ട് ആരൊക്കെയോ ആയി മാറിയ പേരറിയാത്ത ഒരാള്‍ . ചിന്തകള്‍ ഉത്തരം കിട്ടാത്ത സമസ്യകളായി അവനേ വീര്‍പ്പു മുട്ടിച്ചു കൊണ്ടിരുന്നു.

എന്നെങ്കിലും ഈ വിശാലമായ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ വെച്ച്‌  കണ്ടുമുട്ടാം എന്ന പ്രതീക്ഷ മാത്രം അവനു സമ്മാനമായി നല്‍കി കൊണ്ടാണു അവള്‍ അകന്നു പോയതു. 
ജീവിതമാകുന്ന വൃക്ഷം അതിന്റെ സമയമാകുന്ന ഇലകള്‍ പിന്നേയും പൊഴിച്ചു കൊണ്ട് നിന്നു  . വെറുതെയാണെന്നു അറിയാമെങ്കിലും ,ബസ്സില്‍ തന്റെ അരികില്‍ വന്നിരിക്കുന്ന ആള്‍ക്കു ആ പെണ്‍കുട്ടിയുടെ ഛായ ആണൊ എന്നു വെറുതെ ഒന്നു തിരയും , പറയാന്‍ ബാക്കി വെച്ച എന്തോ ഒന്നു പറയുവാനായി,പാടി തീരാത്ത ഗാനം മുഴുമിപ്പിക്കാനായി...അവന്‍ യാത്ര ചെയ്യുന്ന ബസ്സു പുഴയേയും മുറിച്ചു കടന്നു പൊയ്‌കൊണ്ടിരുന്നു.അതു അടുത്ത സ്‌ഥലം ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു.അപ്പോള്‍ അവന്‍ മനസ്സിലോര്‍ത്തു ."പ്രീയ പെണ്‍കുട്ടി നീ ഒരു പനിനീര്‍ ആയിരുന്നു..എന്റെ മനസില്‍ നിമിഷ സമയം കൊണ്ടു ഒരു ജന്മം മുഴുവനും നിലനില്‍ക്കുന്ന സുഗഡം പരത്തിയ...നീ ഒരു പനിനീര്‍ ആയിരുന്നു....".


Related Posts Plugin for WordPress, Blogger...