അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വ്യാഴാഴ്‌ച, നവംബർ 24, 2011

പാല്‍ പായസത്തില്‍ വീണ ഉറുമ്പ്.


അനില്‍ വലിയ ജാടയൊന്നുമില്ലാത്ത സാധാരണക്കാരനായ യുവാവായിരുന്നു. പ്രാരാബ്‌ദ്ധങ്ങള്‍ ആയിരുന്നു അവനു എന്നും. ജോലിയും കൂലിയുമ്മില്ലാതെ തേരാ പാര നടന്ന അവന്‍ വെറുതെ വയും പൊളിച്ചു ആകാശത്തിലേക്കു നോക്കിയിരിക്കുമ്പോളാണു ഒരു ജോലിയുടെ പരസ്യം പത്രത്തില്‍  കാണുന്നതും , ചുമ്മാ കയറി അങ്ങ് അപേക്ഷിക്കുന്നതും . പൊട്ടനു ലോട്ടറിയടിച്ചു എന്നു പറയുന്നതു പോലെ നഗരത്തിലെ ഒരു പ്രമൂഖ സ്വകാര്യ സ്‌ഥാപനത്തിലു അവനു ജോലിയും കിട്ടി. ആനന്ദം പരമാനന്ദം .ചെക്കന്‍ മിടുക്കനായതു കോണ്ടു ആ ജോലിയുടെ കൂടെ പല തരികിട സൈഡ് ബിസിനസ്സും ചെയ്തു കുറച്ചു കാശുണ്ടാക്കി, നെത്തോലി (കൊഴുവാ) പോലെയിരുന്ന ചെക്കന്‍  ഇപ്പോള്‍ ഒരു തിമിംഗലം പോലെ ആയി.അവന്റെ മാറ്റം അസൂയാലുക്കളായ സഹപ്രവര്‍ത്തകര്‍ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പക്ഷേ ആ മാറ്റങ്ങളൊന്നും തന്നെ അവ്ന്റെ ഭക്ഷണത്തോടുള്ള ആക്രാന്തത്തെ ഒരു രീതിയിലും ബാധിച്ചിരുന്നില്ലാതാനും.

ആയിടയ്‌ക്കാണു അവരുടെ സ്‌ഥാപനം ജീവനക്കാര്‍ക്കായി ഒരു പാര്‍ട്ടി വെയ്‌ക്കുന്നത്‌ . പാര്‍ട്ടിക്കു എത്തിയപ്പോള്‍ ആദ്യം തന്നേ അവരുടെ മേലധികാരി പറഞ്ഞു " ഇന്നത്തേ ദിവസം നിങ്ങള്‍ക്കുള്ളതാണു ,ഒരു നിയന്ത്രണവുമ്മില്ലാതെ നിങ്ങള്‍ക്കു മതിയാവോളം കഴിക്കാം " എന്നു. ഇതു കേട്ടതും ഒന്നും കഴിക്കാതെ വന്നാല്‍ മതിയായിരുന്നു എന്നു അനിലിനു തോന്നി. പിറുപിറുത്തുകൊണ്ടു അവന്‍ നോക്കിയതും അവിടെ കണ്ട കാഴ്ച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. മുമ്പിലിരിക്കുന്ന വിവിധ തരം ആഹാര സാധനങ്ങള്‍ കണ്ടു അവന്‍ പന്തം കണ്ട പെരുചാഴിയേ പോലെ സ്‌തബ്‌ദനായി നിന്നു. എന്തായാലും ഒരു കൈനോക്കാന്‍ തന്നെ അവന്‍ തിരുമാനിച്ചു.പാല്‍ പായസത്തില്‍ വീണ ഉറുമ്പിന്റെ അവസ്‌ഥയിലായി അവന്‍ .എവിടെ നിന്നു തുടങ്ങണമെന്നോ എന്തു കഴിക്കണമെന്നോ എന്നറിയാതെ അവന്‍ കുഴങ്ങി, ലോകത്തു ആരും പരീക്ഷിക്കാത്ത കോമ്പിനേഷനുകള്‍ അവന്‍ പരീക്ഷിച്ചു. കേക്കും ഇറച്ചികറിയും , ചായയും പെപ്‌സിയും , ചോക്‌ളേറ്റും മീന്‍ കറിയും തുടങ്ങിയ സാധനങ്ങള്‍ ഒത്തു ചേര്‍ന്നൊരു ഘോഷയാത്രയായിരുന്നു പിന്നെ അവിടെ. എല്ലാം ആശാന്‍ പ്രയോഗിച്ചു.തന്റെ കപാസിറ്റിയുടെ വരമ്പുകള്‍ തകര്‍ത്തു കൊണ്ടു അവന്റെ തീറ്റ അങ്ങനെ മുന്നേറി കൊണ്ടിരുന്നു . ആദ്യമൊക്കെ വളരെ അവേശത്തോടെ  കാര്യങ്ങള്‍ ചെയ്‌തിരുന്ന അവന്‍ പതുക്കെ പതുക്കെ പിന്‍ വലിയുന്ന കാഴ്‌ച്ചയാണു പിന്നീട്‌ കണ്ടതു . ഒടുവില്‍ കഴിച്ചതെല്ലാം അകത്തോട്ടു പോയതിന്റേ പതിന്മടങ്ങു ശക്‌തിയോടെ പൂറത്തേക്കു വാളിന്റെ രൂപത്തില്‍ വരുവാന്‍ തുടങ്ങി .അതു വലിയ ഒരു കൊടും കാറ്റിനുമുമ്പുള്ള ഒരു ചെറിയ ഇളം തെന്നല്‍ മാത്രമായിരുന്നു. പിന്നിടു അവിടെ പലതരം വാളുകളുടെ അഭിഷേകമായിരുന്നു. ചെറു വാളുമുതല്‍ വന്‍ പരിചവരെ അവിടെ വീണു കിടന്നുരുണ്ടു.ഒടുവില്‍  രംഗം വഷളാകുമെന്നു കണ്ടപ്പോള്‍ എല്ലാവരും കൂടെ അവ്നെ പൊക്കിയെടുത്തു ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക പരിചരണം നല്‍കി . മൂന്നാലു ദിവസം അവിടെ കിടന്നു അവന്‍ ഒരു പരുവത്തില്‍ അവിടുന്നു വെളിയില്‍ വന്നു.

പിറ്റേന്നു ഓഫീസിലെത്തിയപ്പോള്‍ എല്ലാവരും പല അര്‍ത്‌ത്ഥങ്ങളുമുള്ള ഒരു ആക്കിയ ചിരിയോടു കൂടി അവനെ സ്വീകരിച്ചു . അതിനിടയ്‌ക്കു കൂട്ടത്തിലെ വിശറായ ശരവണന്‍ അവനേ കളിയാക്കുകയെന്ന ഗൂഡ ലക്ഷ്യം മാത്രം മന്സസ്സില്‍ വെച്ചു കൊണ്ടു ചോദിച്ചു  " ഇന്നും ഇവിടെ ഒരു പര്‍ട്ടിയുണ്ടു എന്നു പറയുന്നതു കേട്ടു നമ്മുക്കു പോകേണ്ടേ ". ഒരു നിമിഷം എന്തോ അലോചിച്ചു നിന്നു കൊണ്ടു അവന്‍ വളരെ സീരിയസ്സായി സഹപ്രവര്‍ത്തകനോടായി സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നു കൊണ്ട്  മറുപടി പറഞ്ഞു "  പര്‍ട്ടി കമ്പനിയുടേയാണെങ്കിലും വയറു നമ്മുടേതാ മോനേ " . തത്‌ക്കാലം ഒരു റിസ്‌ക്കും കൂടി ഏറ്റെടുക്കാന്‍ തയ്യാറല്ലാ എന്നു അവന്‍ തീര്‍ത്തു പറയുകയും ചെയ്‌തു.അപ്പൊള്‍ ശരവണന്‍ അരോടെന്നില്ലാതെ പുലമ്പുന്നുണ്ടായിരുന്നു " അറിയാത്ത പിള്ളയ്‌ക്കു ചൊറിയുമ്പോള്‍ അറിയും

ബുധനാഴ്‌ച, നവംബർ 02, 2011

ഹര്‍ത്താല്‍  പ്രണയം

ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ഓഫീസിലേക്കു ബൈക്കും ഓടിച്ചുകൊണ്ടു വരുമ്പോളാണു ഒരു കൂട്ടം സമരക്കാരുടെ മുമ്പിലേക്കു ശരവണന്‍ ചെന്നു പെടുന്നതു , കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാവിന്റെ കാറിന്റെ മുകളില്‍ കാക്ക കാഷ്ട്ടിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചതു എതിര്‍ പാര്‍ട്ടിക്കാരുടെ ബുദ്ധിയാണെന്നൊ മറ്റൊ പറഞ്ഞായിരുന്നു അവരുടെ മുദ്രാവക്യങ്ങള്. കുട്ടി നേതാക്കളുടെ കൈയ്യില്‍പെട്ട ശരവണന്‍ സിംഹക്കൂട്ടില്‍ അകപ്പെട്ട മാന്‍പേട പൊലെ നിന്നു വിറയ്ക്കാന്‍ തുടങ്ങി, ഒരു കൂട്ടര്‍ അവന്റെ വണ്ടിയുടെ കാറ്റഴിച്ചു വിട്ടപ്പൊള്‍ മറ്റൊരു കൂട്ടര്‍ അവരുടേ നേതാക്കന്മാരേ പോലും നാണിപ്പിക്കുന്ന തെറിയും വിളിക്കാന്‍ തുടങ്ങി .അവിടെ നിന്നു ഒരു വിധം തലയൂരി വന്ന അവന്‍ തനിക്കു ഇനി നടരാജന്‍ വണ്ടി തന്നെ ശരണം എന്നു ചിന്തിച്ചു കൊണ്ടു നടക്കാന്‍ തുടങ്ങി.ആ കാഷ്‌ട്ടിച്ച കാക്കയേ മനസ്സില്‍ പ്രാകികൊണ്ടു ശരവണന്‍ റോഡില്‍ കൂടി നടക്കുമ്പോളാണു ആ കാഴ്ച്ച കാണുന്നതു. ഒരു കൊച്ചു സുന്ദരി ഒരു ആക്‌റ്റിവയില്‍ ആ സമരക്കാരുടെ ഇടയില്‍ കൂടി വളരെ നൈയിസായി ഊരി വരുന്നതു കണ്ടു അവന്‍ അന്തം വിട്ടു കുന്തം വിഴുങ്ങിയ പൊലെ നിന്നു.ഹമ്പട ഒരു പെണ്ണിനേ കണ്ടപ്പൊള്‍ അവന്മാരുടെ സമരവും മുദ്രവാക്യ വിളിയും ഒക്കെ എവിടെ പൊയി. ആദ്യത്തെ അമ്പരപ്പു മാറിയപ്പൊള്‍ അവന്‍ ഒരു ലിഫ്റ്റിനായി ആ പെണ്‍കൊടിയുടെ വാഹനത്തിനു നേരെ തന്റെ കറുത്തുരുണ്ട കൈകള്‍ വലിച്ചു നീട്ടി.

ആ സുന്ദരി ഒരു കൊച്ചു പുഞ്ചിരി അവനു നേരെ ഒന്നു എറിഞ്ഞിട്ടു വണ്ടി അവന്റെ തിരുമുമ്പില്‍ നിറുത്തി, അവന്‍ ഇതിനകം ആ ഏറില്‍ വീണു പോയിരുന്നു. ഹര്‍ത്താല്‍ പ്രമാണിച്ചു ഒരു ലിഫ്‌റ്റു ചോദിച്ച ശരവണന്റെ ന്യായമായ ആവശ്യം അവള്‍ സ്വീകരിച്ചു. ആദ്യമായി ഒരു പെണ്ണിന്റെ വണ്ടിയുടെ പിന്നില്‍ കയറിയതിന്റെ ത്രില്ലിലായി അവന്‍ . കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന പാവം പൂവലന്‍ പതുക്കെ സടകുടഞ്ഞു എഴുന്നേറ്റു. പക്ഷേ ആ എഴുന്നേല്‍പ്പു വ്ല്ലാത്ത ഒരു എഴുന്നേല്‍പ്പായി പോയെന്നു പിന്നിടു അവനു തോന്നിക്കാണും. കാരണം ആ സുന്ദരി അവന്റെ ശല്യം സഹിക്കാന്‍ വയ്യാതെ വണ്ടി നേരെ അടുത്തുള്ള പോലിസ്സ് സ്‌റ്റേഷനിലേക്കണു വിട്ടതു .ഒടുവില്‍ ആ പച്ച പരമാര്‍ത്ഥം അവന്‍ മനസ്സിലാക്കി ആ പെണ്ണു ഒരു വനിതാ പോലിസ്സുകാരിയായിരുന്നു എന്നുള്ളതായിരുന്നു അതു. ഈശ്വരാ നീ എന്തിനു വനിതാ പോലിസ്സുകാരികള്‍ക്കു ഇത്ര സൌന്ദര്യം കൊടുത്തു എന്നു അവന്‍ അറിയാതെ വിലപിച്ചു പോയി . അങ്ങനെ ഒരു സുന്ദരിയേ കസ്‌റ്റടിയിലാക്കാന്‍ വന്ന ശരവണന്‍ ഇപ്പോ ഒരു ദിവസം മുഴുവന്‍ അവളുടെ  കസ്‌റ്റടിയിലുമായി . ഒടുവില്‍ കൂട്ടുകാരന്‍ ടോണിക്കുട്ടന്‍ വന്നു അവനെ ജാമ്യത്തിലെടുത്തു കൊണ്ടു പോയി. പോകുമ്പോള്‍ ആ കൊച്ചു സുന്ദരിയുടെ മുഖത്തു ആദ്യം കണ്ട ആ കൊച്ചു പുഞ്ചിരി വീണ്ടും വിരിഞ്ഞിരുന്നു . പക്ഷേ ഈ തവണ ആ പുഞ്ചിരിയില്‍ വീഴാതെ അവന്‍ ടോണിക്കുട്ടന്റെ തോളില്‍ പിടിച്ചു നിന്നു .

 ഈ സംഭവത്തിനു ശേഷം അവന്‍ പിന്നിടു ഒരിക്കല്‍ പോലും ആരോടും വണ്ടിക്കു ലിഫ്‌റ്റു ചോദിച്ചിട്ടില്ല എന്നു മാത്രമല്ല പലപ്പോഴും അവന്‍ ആ വനിതാ പോലിസ്സുകാരിയേ സ്വപ്‌നം കണ്ടു ഞെട്ടാറുണ്ടായിരുന്നത്രേ. എന്തായാലും ആ ഞെട്ടലിന്റെ പരിണിത ഫലമായി ആ കൊച്ചു സുന്ദരി അവന്റെ രണ്ടു കുട്ടികളുടെ അമ്മയായി  ഇപ്പൊള്‍ അവന്റെ കസ്‌റ്റടിയില്‍ ആണു . ഒരു ജാമ്യമ്മില്ലാത്ത അറസ്‌റ്റിലൂടെ അവന്‍ ഇതിനകം അവളേ തന്റെ ജീവിത പങ്കാളിയാക്കിയിരുന്നു. 

ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

അവള്‍


ഒട്ടിയ കവിളും അവശത തഴുകുന്ന
മുഖവുമായി നിത്യവും
ആ വിഥിയില്‍ ഏകാകിനിയായി
ആരെയോ തേടി ഇരുപ്പവള്‍ .

അലസമായ അവളുടെ കണ്ണുകളില്‍
കണ്ടു അവനൊരു നക്ഷത്ര തിളക്കം
പതിവായി എന്നും ദര്‍ശിച്ചവന്‍
ദീപ്‌തമായ ആ നക്ഷത്ര തിളക്കം.

ക്ഷീണിച്ചു വിവശയായ പെണ്‍ കൊടിതന്‍
തളര്‍ന്ന മുഖത്തില്‍ നിന്നു ഉതിര്‍ന്നു വീഴും
ജല കണികകള്‍  മാറി അവനുടെ
പാതയില്‍ നനവായി കുളിരായി.

അന്നൊരിക്കല്‍ അവളുടെ
സമീപേ ചെന്നതും അവനെ
നോക്കി മുറിക്കി ചുവന്ന
പല്ലുകള്‍ കാട്ടി ചിരിച്ചവള്‍ .

കീശയില്‍ നിന്നു തെന്നിമാറി കിടന്നൊരു
ഗന്ധിയിന്‍ മുഖമുള്ള മുഷിഞ്ഞ
പത്തിന്‍ നോട്ടവളുടെ
നേര്‍ക്കവന്‍ നീട്ടി സ്‌നേഹപൂര്‍വ്വം.

പെട്ടെന്നവള്‍ ദുര്‍ഗ്ഗയായി കൊടുകാറ്റായി
ദിക്കുകള്‍ മുഴക്കുമാറു അലറി
ദൂരേ പോകൂ കാട്ടാളാ പത്തുരുപയ്‌ക്കു
എന്നുടെ നായ് വരും നിന്നോടൊപ്പം.

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

സെബാസ്‌റ്റ്യന്റേ കൂടപിറപ്പു്‌

കോട്ടയത്തുള്ള ഒരു സാമാന്യം കാശുള്ള നസ്രാണി കുടുംബത്തിലാണു സെബാസ്റ്റ്യന്‍ ജനിച്ചതു.വീട്ടില്‍ ആവശ്യത്തിലധികം കാശുണ്ടായതു കൊണ്ടു ഒരു ബുദ്ധിമുട്ടുകളും വീട്ടുകാര്‍ അവനു വരുത്തിയിരുന്നില്ല .ഭയങ്കര പള്ളി ഭക്തനായിരുന്നു അവന്റെ അപ്പന്‍ അതു കൊണ്ടു തന്നെ പുണ്യവാളന്റെ പേരാണു വീട്ടുകാര്‍ അവനു നല്‍കിയതും . അവനെ പള്ളിയിലച്ചന്‍ ആക്കണമെന്നായിരുന്നു വീട്ടുകാരുടെ ആശ.എന്നാല്‍ വീട്ടുകാരുടെ സകല ആശകളും ഒരു കരിയില പൊലെ പറത്തികളഞ്ഞു കൊണ്ടു സെബാസ്റ്റ്യന്‍ ചെറു പ്രായത്തില്‍ തന്നെ കള്ളുകുടി തുടങ്ങിയിരുന്നു.അപ്പനവനെ ധ്യാനത്തിനൊക്കെ കൊണ്ടു പൊയി നന്നാക്കിയെടുക്കാന്‍ ശ്രമിച്ചപ്പൊളൊക്കെയും പൂര്‍വാധികം ശക്തിയൊടെ അവന്‍ തന്റെ ഇഷ്ട്ട വിഷയത്തിലേക്കു തിരിച്ചു വന്നു കൊണ്ടേയിരുന്നു.വീട്ടുകാര്‍ക്കു അവനില്‍ തീരേ വിശ്വാസം ഇല്ലാതെയായി.എന്നാല്‍ അവന്റെ സ്വഭാവത്തിനു നേരെ വിപരീത സ്വാഭാവമായിരുന്നു അവന്റെ സ്വന്തം അനിയന്‍ ടൊണിക്കുട്ടന്. അപ്പനും അമ്മയും പറയുന്നതെല്ലാം കേട്ടു അനുസരിച്ചു നടന്ന അവന്‍ വീട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു.മദ്യമെന്തെന്നു പൊലും അവനു ഇതു വരെ അറിയത്തില്ലായിരുന്നു.സെബാസ്റ്റ്യന്റെ ഏറ്റവും വലിയ പാരയുമായിരുന്നു അവന്റെ പൊന്നു അനിയന്.അങ്ങനെ ഇരിക്കെയാണു സെബാസ്റ്റ്യനു തിരുവനന്തപുരത്തു നിന്നു ഒരു ജൊലിക്കുള്ള ഇന്റെര്‍വ്യുന്റെ എഴുത്തു വരുന്നതു.അവനെ ഒറ്റയ്ക്കയിച്ചാല്‍ അവനവിടെ സുബൊധത്തൊടെ എത്തി ചേരില്ലാ എന്നു നന്നായി അറിയാമിരുന്ന അവ്ന്റെ അപ്പന്‍ അവനു കൂട്ടിനു അനിയന്‍ ടൊണിക്കുട്ടനെ കൂടെ അയ്ക്കാന്‍ തീരുമാനിച്ചു .കാരണം ടൊണിക്കുട്ടനെ വീട്ടുകാര്‍ക്കു അത്രയ്‌ക്കു വിശ്വാസമായിരുന്നു.സെബാസ്റ്റ്യന്‍ വെള്ളമടിക്കാതിരിക്കാന്‍ ടൊണിക്കുട്ടനെ കൂട്ടിനു അയ്ക്കാനുള്ള തീരുമാനം അപ്പന്‍ അറിയിച്ചപ്പൊള്‍ സെബാസ്റ്റ്യനു ടൊണിക്കുട്ടനൊടുള്ള ദ്യേഷ്യം വര്‍ദ്ധിച്ചതേയുള്ളു. അവര്‍ ഇരുവരും തലസ്ഥാന നഗരി ലക്ഷ്യമാക്കി നീങ്ങി. വീട്ടുകാര്‍ സെബാസ്റ്റ്യനു ജൊലി കിട്ടിയാല്‍ 101 മെഴുകുതിരി മാതാവിന്റെ രൂപകൂടിനു മുന്‍പില്‍ കത്തിക്കാം എന്നു നേരുകയും ചെയ്തു.

ചേട്ടനും അനിയനും കൂടെ അങ്ങനെ ഇന്റെര്‍വ്യുന്റെ തലേന്നു തന്നെ അനന്തപുരിയീലെത്തി. ചേട്ടന്റെ പുറകേ തന്നെ വിട്ടുമാറാതെ ടോണിക്കുട്ടന്‍ എപ്പോഴും ഉണ്ടു.പുണ്യവാളനായ ടോണിക്കുട്ടനേ എങ്ങനെയെങ്കിലും ഒന്നു കറക്കി വീഴ്‌ത്തി അവന്റെ ശല്യം ഒഴുവാക്കാനായി പിന്നെ സെബാസ്‌റ്റ്യന്റെ അടുത്ത ശ്രമം . അതില്‍ അവന്‍ ഒടുവില്‍ വിജയിക്കുകയും ചെയ്‌തു. നേരേ ടോണിക്കുട്ടനേയും കൊണ്ടു ഒരു ബാറില്‍ കയറിയതു മാത്രമേ സെബാസ്‌റ്റ്യനു ഓര്‍മ്മയുള്ളു, ചേട്ടന്റെ നിര്‍ബന്ഡത്താല്‍ ആദ്യമായി കുറച്ചു മദ്യം അകത്താക്കി കഴിഞ്ഞപ്പോളേക്കും മദ്യത്തിന്റെ രസം തലയില്‍ പിടിച്ച്പ്പോളേക്കും പുണ്യ് വാളന്‍ ടോണിക്കുട്ടന്‍ നിലാവത്തു അഴിച്ചു വിട്ട കോഴിയേ പോലെ ബാറു മുഴുവനും അലഞ്ഞു നടന്നു വെള്ളമടിയും  ആരംഭിച്ചു.കള്ളനെ കാവല്‍ ഏല്‍പ്പിച്ച അവസ്‌ഥയിലായി പോയി ചേട്ടനെ നോക്കാന്‍ വന്ന അനിയന്‍ . പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍  അനിയന്‍  അവിടെ കിടന്നു അറുമാദിക്കുന്നതു കണ്ടു സെബാസ്‌റ്റ്യന്‍ കര്‍ത്താവിനേ അറിയാതെ വിളിച്ചു പോയി. വാദി പ്രതിയായ സ്‌ഥിതി.അവസാനം ടോണിക്കുട്ടന്‍ വമ്പനോരു വാളുവെച്ചു അവശനായി അവിടെ തളര്‍ന്നു വീണു താത്‌കാലികമായി പിന്‍വാങ്ങി.സെബാസ്‌റ്റ്യന്റെ മനസാകുന്ന പളുങ്കുപാത്രം അനിയനെ കുറിച്ചോര്‍ത്തു അഭിമാനപുളകിതമായി നിറഞ്ഞു കവിഞ്ഞു അതില്‍ നിന്നു തെറിച്ചു വീണ ചില കൂര്‍ത്ത കക്ഷണങ്ങള്‍ അവിടെ ഇവിടെയായി  ചിതറി കിടക്കുകയും ചെയ്‌തു . അനിയനെ ഒരു മൂലയ്‌ക്കു കിടത്തിയിട്ടു ആ ചേട്ടന്‍ തന്റെ സ്‌ഥിരം കലാപരിപാടിയിലേക്കു  കടന്നു .സ്വന്തം അനിയന്റെ ചാരിത്രം കവര്‍ന്ന സന്തോഷത്തല്‍ സെബസ്‌റ്റ്യന്‍ അന്നു പതിവില്‍ നിന്നും  കുറച്ചും കൂടി കൂടുതല്‍ കുടിച്ചു.


NB: തുടര്‍ന്നു അവിടെ കിടന്നു പ്രശ്‌നങ്ങള്‍ സ്രിഷ്‌ട്ടിച്ച അവരെ ഇരുവരേയും നാട്ടുകാര്‍ പിടിച്ചു ശരിക്കും പെരുമാറി പോലിസില്‍ ഏല്‍പ്പിച്ചു  ,അവര്‍ അവരെ തടങ്കലിലാക്കി വീട്ടുകാരെ വിവരമറിയിച്ചു. ഓടുവില്‍  പ്രായ പൂര്‍ത്തിയാകാത്ത അനിയനേയും രണ്ടു വട്ടം പ്രായ പൂര്‍ത്തിയായ ചേട്ടനേയും തിരിച്ചു വീട്ടിലെത്തിക്കാന്‍ സ്വന്തം അപ്പന്‍ തന്നെ  നേരിട്ടു അവിടെ ചെന്നു . അവര്‍ ഇരുവരും കൂടി അവിടെ ചെയ്‌ത നാശ നഷ്‌ട്ടങ്ങളുടെ കണക്കു കണ്ടു ആ പാവപ്പെട്ട മനുഷ്യന്റെ കണ്ണു തെള്ളിപോയി ,  നല്ലൊരു തുക നല്‍കി അവരെ അവിടുത്തെ നാട്ടുകാരുടെ കൈയ്യില്‍ നിന്നു മോചിപ്പിച്ചു എന്നാണു പിന്നിടു കേട്ടതു

തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011

കുപ്പിവള കിലുക്കം

ആദ്യമായി തോന്നുന്ന പ്രണയവും ആദ്യത്തെ ജോലിയും പ്രണയാതുരനും തൊഴില്‍രഹിതനുമായ  യുവാവിനെ സംബഡിച്ചു മറക്കാനാകാത്ത കാര്യമാണു.രാമുവും ആ  ജെനുസ്സില്‍ പെട്ട ഒരുവനായിരുന്നു.പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു തേരാപാരാ പെണ്‍കുട്ടികളെ വായി നോക്കി നടക്കുമ്പോളാണു ബോംബയിലെ പ്രശസ്‌തമായ കമ്പനിയില്‍ രാമുവിനും കൂട്ടുകാര്‍ക്കും ഒരു  പണി തരപ്പെടുന്നതു. അങ്ങനെ രായിക്കുരാമാനം നാടുവിട്ട് ബോംബയിലേക്കുള്ള നേത്രവതിയില്‍ കയറി, കൂടെ ചങ്ങായിമാരായ തുളസിയും എല്‍ദോയും . ബോംബെയെന്ന മഹാനഗരത്തിലെത്തിയ ഈ മൂന്നു പേര്‍ എങ്ങോട്ടു പോകണമെന്നറിയാതെ വായും പൊളിച്ചു കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുമ്പോളാണു അവരുടെ മുമ്പാകേ രക്ഷകനായി മഹാമനസ്കനായ ഒരു മലയാളി ചേട്ടന്‍ അവതരിക്കുന്നത്. ചേട്ടന്‍ അവര്‍ക്കു താമസിക്കാനുള്ള സ്‌ഥലം റെഡിയാക്കി തരാം എന്നു ഏറ്റു , അവരേ ചേട്ടന്റെ ഫ്ളാറ്റിലേക്കു കൊണ്ടു പോയി. ഒരോരുത്തരും 200 രുപ വീതം ദിവസവും കൊടുക്കണം എന്നു പറഞ്ഞപ്പോള്‍ മാത്രമാണു ചേട്ടന്റെ സ്‌നേഹത്തിന്റെ ആത്‌മാര്‍ത്ഥത അവര്‍ ശരിക്കും മനസ്സിലാക്കുന്നത് , ഇനി അവിടെ നിന്നാല്‍ കൈയ്യില്‍ ഒരു നയാപൈസ പോലും ബാക്കി കാണില്ലായെന്നു  മനസ്സിലാക്കിയ അവര്‍ ചേട്ടനോടു യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി. അവസാനം അലഞ്ഞു തിരിഞ്ഞു അവിടെയടുത്തുള്ള ഒരു കോളനിയില്‍ ഒരു മുറി തരപ്പെടുത്തി.നിന്നുതിരിയാനാകാത്ത ആ കുടുസ്സു മുറിയില്‍ അവര്‍ താമസം ആരംഭിച്ചു.ആ മുറിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ കിടന്നു കൊണ്ടു അവര്‍ ഒരോ സ്വപ്‌നങ്ങള്‍ നെയ്യാന്‍ തുടങ്ങി.നാട്ടില്‍ നിന്നു കിലോമിറ്ററുകള്‍ക്ക് അപ്പുറം അവര്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നത്തില്‍ സ്രിഷ്ട്ടിച്ചു.

അങ്ങനെ പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള ദിവസം വന്നെത്തി അവര്‍ മൂന്നു പേരും കൂടെ പുതിയ ജോലി സ്‌ഥലത്തേക്കു പോകാനായി ഒരുമിച്ചിറങ്ങി . തീരെ പരിചയമ്മില്ലാത്ത അടുത്തു തന്നെയുള്ള അന്ധേരി റേയില്‍വേ സ്‌റ്റേഷനില്‍ അവര്‍ എത്തി. അവിടുത്തെ ആള്‍ തിരക്കു കണ്ട് തുളസി അറിയാതെ തലയില്‍ കൈവെച്ചു കൊണ്ടു പറഞ്ഞു പോയി " ത്രീശൂര്‍ പൂരത്തിനു പോലും ഇത്രയും തിരക്ക് ഞാന്‍ കണ്ടിട്ടില്ലാ ഭഗവാനേ...!" . അവര്‍ക്കാകെ അറിയാവുന്നതു ഓഫീസിരിക്കുന്ന സ്‌ഥലപേരു മാത്രം ആയിരുന്നു " ലോവര്‍ പരേല്‍ " എന്ന ആ പേരു അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉരുവിട്ടു ഇതിനകം കാണാപാഠം പഠിച്ചു കഴിഞ്ഞിരുന്നു. പണ്ട് നാട്ടില്‍ ദൂരദര്‍ശനില്‍ വരുന്ന ഹിന്ദി പടങ്ങള്‍ കണ്ട ബലത്തില്‍ താനോരു ഹിന്ദി വിദ്വാനാണെന്ന ഭാവത്തില്‍ തുളസി അടുത്തു കൂടെ പോകുന്നവരോടു " ഹൈ ഹൊ ഹും " എന്നൊക്കെ പറഞ്ഞു കൊണ്ടു ഷൈന്‍ ചെയ്‌തു കൊണ്ടിരുന്നു. ഇതു കണ്ടു ഹിന്ദിയില്‍ എ ബി സി എഴുതാന്‍ അറിയാത്ത രാമു വായും പൊളിച്ചു നിന്നു പോയി. സ്‌റ്റേഷനില്‍ അവര്‍ വെറുതേ നിന്നു കൊടുത്തതേയുള്ളു ട്രയിനിന്റെ അകത്തു കയറ്റാനുള്ള ജോലി ചുറ്റുമുള്ള ആളുകള്‍ തന്നെ സ്വയം ഏറ്റെടുത്തു എല്ലാരു കൂടെ തള്ളി അവരെ ഓരോരുത്തരേയും പോകാനുള്ള ട്രയിനിന്റെ അരികിലെത്തിച്ചു. അവര്‍ മൂവരും ലോവര്‍ പരേലിലേക്കുള്ള തീവണ്ടിയില്‍ വലിഞ്ഞു പിടിച്ചു കയറി.ശ്വാസം കഷ്ട്ടിച്ചു വിടാമെന്ന അവസ്‌ഥ, ആ ഭയങ്കര തിരക്കിനിടയില്‍ അവര്‍ മൂന്നു പേരും ഇതിനകം മൂന്നു വഴിക്കായി പോയിരുന്നു.

ട്രയിന്‍ എതോ ഒരു സ്‌റ്റേഷനില്‍ നിറുത്തിയതും കടന്നല്‍ കൂട്ടം ഇളകി വരുന്നതു പോലെ ഒരു പറ്റം നാടോടി സ്‌ത്രീകള്‍ ആ ബോഗിയിലേക്കു ഇരച്ചു കയറി.രാമു നിന്ന ഭാഗത്തേക്കു ഒരു കൂട്ടം സുന്ദരികളായ ആ സ്‌ത്രികള്‍ കടന്നു വന്നു, ചക്കരകുടത്തില്‍ തലയിട്ട പൂച്ചയേ പോലെ അവന്‍ അവരുടെ സൌന്ദര്യത്തെ ആരാധിച്ചു കൊണ്ടു അവിടെ നിന്നു. അതിലൊരു കൊച്ചു സുന്ദരി ഏറു കണ്ണിട്ടു അവനേ നോക്കി ഒന്നു മന്ദഹസിച്ചു, അവളുടെ കൈയ്യിലെ കുപ്പിവളകള്‍ കിലുങ്ങുന്നുണ്ടായിരുന്നു, അവന്‍ മനസ്സില്‍ ഓര്‍ത്തു ഇവിടെ പിച്ചയ്‌ക്കു നടക്കുന്നവരിലും ഇത്രയും സുന്ദരിമാരോ നാട്ടില്‍ സുന്ദരിമാരണെന്ന ഭാവത്തില്‍ നടക്കുന്നവളുമാരു ഇതിന്റെയൊക്കെ ഏഴയലത്തു വരില്ലലോ, രാമു ആ കൊച്ചു സുന്ദരിയുടെ മാസ്‌മരിക സൌന്ദര്യത്തില്‍ ലയിച്ചു ഓരോ മനോരാജ്യവും കണ്ടു കൊണ്ട് അവിടെ നിന്നു.

ട്രയിന്‍ അടുത്ത സ്‌റ്റേഷനിലെത്തിയപ്പോള്‍ ആ സ്‌ത്രീകളുടെ കൂട്ടം അവിടെ ഇറങ്ങി . പക്ഷേ ആ കൊച്ചുസുന്ദരിയുടേയും രമുവിന്റേയും കണ്ണുകള്‍ വീണ്ടുമൊരിക്കല്‍ കൂടി ഉടക്കി .അവളവനേ നോക്കി വീണ്ടും ഒരിക്കല്‍ കൂടി മന്ദഹസിച്ചു. ആ ചിരിയില്‍ അവന്‍ പല അര്‍ത്ഥങ്ങളും തിരഞ്ഞു കൊണ്ടേയിരുന്നു. അവള്‍ അവന്റെ കണ്ണിന്‍മുമ്പില്‍ നിന്നു മാഞ്ഞപ്പോള്‍ വല്ലാത്ത ഒരു ഏകാന്തത അവനു അനുഭവപ്പെട്ടു, താന്‍ തനിച്ചായതു പോലെ രാമുവിനു തോന്നി. ആ കൊച്ചു സുന്ദരിയുടെ കുപ്പിവളകിലുക്കം അവ്ന്റെ കാതുകളില്‍ മുഴങ്ങി കോണ്ടേയിരുന്നു.ട്രയില്‍ വീണ്ടും അടുത്ത സ്‌റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.അവന്‍ പിന്നേയും കുറേ ദൂരം യാത്ര ചെയ്‌തു. ട്രയിനിലേ തിരക്കു കുറഞ്ഞു കൊണ്ടിരുന്നു,

തുടര്‍ന്നു എതോ സ്‌റ്റേഷനില്‍ ഇറങ്ങിയ രാമു മറ്റു രണ്ടു പേരേയും കാണാതെ വന്നപ്പോള്‍ മനസ്സിലായി  താന്‍ ഇറങ്ങിയ സ്‌ഥലം മാറിപോയെന്ന് .അപ്പോഴേക്കും അവന്‍ വന്ന നീളന്‍ ലോക്കല്‍ ട്രയിന്‍ പറ്റിച്ചേയെന്നു പറയുന്നതു പോലെ മുരണ്ടു കൊണ്ടു ഇതിനകം അവിടം വിട്ടിരുന്നു.  എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന രമു കീശയില്‍ കൈയ്യിട്ടപ്പോള്‍  തന്റെ പേഴ്‌സ്സുകാണുന്നില്ലാ എന്ന ഭീകരമായ സത്യം ബോധ്യപ്പെട്ടു .രമു ഞെട്ടി തരിച്ചിരുന്നു പോയി, അരോ രാമുവിന്റെ പോക്കറ്റടിച്ചിരിക്കുന്നു. കൈയ്യിലുള്ള മോബൈയിലും പേഴ്‌സും എല്ലാം അവനു നഷ്‌ട്ടമായി.

വണ്ടികൂലിക്കുള്ള കാശു പോലുമില്ലാതെ ഏതാണ്ടൊക്കെയോ നഷ്‌ട്ടപെട്ട ഏതാണ്ടു പോലെ അവന്‍ കുറച്ചു നേരം അവിടെ തലകുനിച്ചിരുന്നു , ഇനിയെന്തു ചെയ്യണമെന്നു ഒരു പിടിയും കിട്ടുന്നില്ലാ കൈയ്യില്‍ മോബൈല്‍ ഫോണില്ലാത്തതു കൊണ്ട് ആരേയും വിളിക്കാന്‍ പോലും പറ്റാത്ത അവസ്‌ഥ, പതുക്കെ തലയുയര്‍ത്തി നോക്കിയപ്പോളതാ  ഒരു ഇരയെ വിഴുങ്ങാനുള്ള ആര്‍ത്തിയോടു പാഞ്ഞു വരുന്നു, കരടിയേ പൊലെ കറുത്ത കോട്ടുമിട്ടൊരു ടി ടി ആര്‍ ,രാമുവിന്റെ കൈയ്യിലാണെങ്കില്‍ യാത്രാ പാസ്സ്‌ പോയിട്ട് ഒരു കുന്തവും ഇല്ലാ, ആ പൊക്കറ്റടിച്ച കാലമാടനേ മനസ്സില്‍  തികഞ്ഞ ആത്‌മാര്‍ത്ഥയോടുകൂടി തന്നെ പ്രാകികൊണ്ടു അവിടുന്നു പതുക്കെ എങ്ങെനെയെങ്കിലും ഊരിപോകാന്‍ ശ്രമിക്കുമ്പോള്‍ ആ കറുത്ത കോട്ടുകാരന്‍ രാമുവിനെ തന്നെ കയറി പിടിച്ചു,പാസ്സില്ലായെന്നു മനസ്സിലാക്കിയ അയാള്‍ അവനോടു ഒരു 500 രൂപയുടെ പിഴയടയ്‌ക്കാന്‍ ഉത്തരവിട്ടു. ഒരു ഗതിയും ഇല്ലാതെ അവിടെ നിന്ന അവന്‍ അവീടെ നിന്നു ഒരു ഓട്ടം വെച്ചുകൊടുത്താലോ എന്നു ഒരു നിമിഷം ചിന്തിച്ചു പോയി, അവസാനം അവനൊരു ബുദ്ധി തോന്നി പൊട്ടനായി അഭിനയിക്കുകയെന്ന്തായിരുന്നു അതു . രമുവിനു കാര്യമായി അഭിനയിച്ചു ബുദ്ധിമുട്ടെണ്ടിവന്നില്ല കാരണം അവനെ കാണുബോള്‍ തന്നെ ഒരു പൊട്ടനായി ആര്‍ക്കും തോന്നും തടിച്ചു ഊരുണ്ടു ഒരു സോഡാഗ്‌ളാസും വെച്ചുള്ള രൂപം .ഒടുവില്‍  ടി ടി ആര്‍ അവന്റെ ദയനീയത കണ്ട് അവനേ വെറുതേ വിട്ടു , ഒരു പൊട്ടന്റേ കൈയ്യില്‍ നിന്നു ഒന്നും തടയുകയ്യിലെന്നു മനസ്സിലായി കാണും അയാള്‍ക്കു.എങ്ങനയോ അവന്‍ അവിടെ നിന്നു പുറത്തു ചാടി, അടുത്തു കാണുന്ന ടെലിഫോണ്‍ ബൂത്തു ലക്ഷ്യമാക്കി ആഞ്ഞു നീങ്ങി.

ഇതിനിടയില്‍ അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങിയ തുളസിയും  എല്‍ദോയും നോക്കുമ്പോള്‍ അവരുടെ കൂടെ വന്ന രാമുവിനെ കാണുന്നില്ല , കാണാതായ കൂട്ടുകാരന്‍ രാമുവിനെ തിരക്കി നടക്കുമ്പോള്‍ അവര്‍ക്കു ഒരു ഫോണ്‍ കോള്‍ വന്നു.അതു രാമുവിന്റെതായിരുന്നു.അവന്‍  അരുടെയൊക്കെയോ കൈയും കാലും പിടിച്ചായിരുന്നു അവരേ വിളിച്ചത് .വിവരമറിഞ്ഞു അവര്‍ ഇരുവരും  രാമു നിന്നിരുന്ന സ്ഥലത്തേക്കു കുതിച്ചു .അവിടെ ചെന്നപ്പോള്‍ ആകെ പരവശനായി അവശനായി ഇരിക്കുന്ന രാമുവിനേയാണു അവര്‍ കണ്ടതു.വല്ല വിധേന രാമുവിനേയും കൊണ്ട്  അവര്‍  പുതിയ ജോലി സ്‌ഥലത്തേക്കു പോകാനായി ഒരു ടാക്‌സിയില്‍ കയറി,അവര്‍ വിണ്ടും  പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്‌നം കണ്ടു, യാത്രയ്‌ക്കിടയില്‍ ടാക്‌സിയില്‍ വെച്ച്  രാമു അറിയാതെ തന്റെ പോകറ്റിലൊന്നു കൈയ്യിട്ടു നോക്കി , പോകറ്റിന്റെ അകത്തു നിന്നും ഒരു കുപ്പിവളയുടെ കക്ഷണം അവന്റെ കൈയ്യില്‍ കൊണ്ടപ്പോള്‍ അവന്റെ കൈ ചെറുതായി ഒന്നു വേദനിച്ചു. ആ വേദനയിലും ആ കൊച്ചു സുന്ദരിയുടെ കുപ്പിവളകിലുക്കം അവ്ന്റെ കാതുകളില്‍ വിണ്ടും വിണ്ടും മുഴങ്ങി കൊണ്ടേയിരുന്നു.

ബുധനാഴ്‌ച, സെപ്റ്റംബർ 21, 2011

ചിറകൊടിഞ്ഞ സ്വപ്‌നങ്ങള്‍ .











സ്വപ്‌ങ്ങള്‍ക്കു ചിറകുണ്ടായിരുന്നെങ്കില്‍
അതിന്റെ ചിറകിലേറി
എന്നുടെ സ്വപ്‌നത്തീരങ്ങളില്‍
പറെന്നെത്തുമായിരുന്നു .
എഴുതുമായിരുന്നു ഒരു കവിത
അതിന്റെ സുവര്‍ണ്ണ മണല്‍തരികളില്‍
കോപം പൂണ്ട തിരകള്‍ വന്നു
മായിച്ചീടാതെ മറയ്‌ക്കുമായിരുന്നു
അതിലെ വരികളെ
എന്നുടെ കൈകളാല്‍ .

ചിറകൊടിഞ്ഞ പക്ഷി പോലെ
ഉയരാനാവാതെ പതിക്കുന്നു
താഴേയി മണ്ണിലേക്കു
എന്നുടെ സ്വപ്‌നങ്ങള്‍.
ഇന്നു ഞാനറിയുന്നു
എന്നിലെ നിസ്സാഹയത.
എന്നിലെ സ്വപ്‌നങ്ങള്‍ക്കു
ചിറകില്ലായെന്ന സത്യത്തെ.
വെറുമൊരു മനുജനായ
എനിക്കു പറക്കാനാകില്ല്ലോ.

എങ്കിലും ഞാന്‍
നിത്യവും തലോടും
ആര്‍ക്കും തടുക്കാനാകാത്ത
എന്നുടെ സ്വപ്‌നങ്ങളെ,
പ്രതീക്ഷയോടെ ദര്‍ശിക്കും
അതിന്റെ സൌന്ദ്യര്യത്തെ.
വെറുതെയാണെന്നു അറിഞ്ഞിട്ടും   
അറിയാതെ ഞാന്‍ മോഹിക്കുന്നു 
സ്വപ്‌ങ്ങള്‍ക്കു ചിറകുണ്ടായിരുന്നെങ്കില്‍ ...

തിങ്കളാഴ്‌ച, സെപ്റ്റംബർ 19, 2011

ക്രിസ്‌മ്മസ്സ് കരോള്‍

മഞ്ഞുപൊഴിയുന്ന ഡിസംബര്‍ മാസത്തിലെ ഒരു തണുപ്പുള്ള രാത്രി, താരകങ്ങള്‍ ഭുമിയേ നോക്കി കണ്ണു ചിമ്മികൊണ്ട് നീ എത്ര സുന്ദരിയാണെന്നു വിളിച്ചു പറഞ്ഞു കൊണ്ടിരുന്ന രാത്രി.  ആ മനോഹര രാത്രി സമയത്താണു കന്യാസുതന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ വെള്ളമടിയും തീറ്റയും  മാത്രം കൈമുതലായുള്ള നാടിന്റെ പൊന്നോമനകളായ കുറെ കോളേജ്ജ് പിള്ളകള്‍ക്കു ഒരു പൂതി മനസ്സില്‍ കയറിയത്, ആ പൂതി വളര്‍ന്നു പന്തലിച്ചതിന്റെ പരിണിത ഫലമായി ഒരു ക്രിസ്‌മസ്സ് കരോള്‍ സംഘടിപ്പിച്ചാലോ എന്നു ഒരു കൊച്ചു മോഹം അവരില്‍ ഉടലെടുത്തു .അരെങ്കിലും പാടുബോള്‍ കൂവുന്നതു മാത്രം  ചെയ്‌തു ശീലമുള്ള , ഒരു ശബ്‌ദ സൌകുമാര്യതയുമില്ലാത്ത ഒരു പറ്റം പിള്ളകള്‍ , അവരിലൊരോരുത്തന്റെയും ശബ്‌ദം കേട്ടാല്‍ പാടത്തു കിടന്നു അമറുന്ന പശുക്കള്‍ പോലും നാണിച്ചു പോകും. അങ്ങനെയുള്ള ഈ കാപാലികന്മാരാണു കരോളെന്നു പറഞ്ഞു  നാട്ടുകാരേ മുടിപ്പിക്കാനായി ഇറങ്ങി തിരിച്ചിരിക്കുന്നത് .

അടുത്തുള്ള ചേട്ടന്റേ വീട്ടില്‍ നിന്ന് ഒരു ചെണ്ട സംഘടിപ്പിച്ചു തട്ടി കൂട്ടി രണ്ട് പാട്ടും ഉണ്ടാക്കി അവര്‍ അങ്കത്തിനായി പടക്കളത്തില്‍ ഇറങ്ങി, അവരുടെ മൂപ്പനായി സരോജ്ജ്കുമാര്‍ ഒരു ബക്കറ്റും പിടിച്ചു മുമ്പിലുണ്ടായിരുന്നു, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനായി കൊടുക്കുന്ന ഒരു അസ്‌ഥികൂടത്തിന്റെ കണക്കേയുള്ള എല്‍ കെ ഗോപാലനെ പിടിച്ചു ക്രിസ്‌മ്മസ്സ് പപ്പയുടെ  വേഷം ധരിപ്പിക്കാന്‍ എല്ലാവരും കൂടി ശരിക്കും പാടു പെട്ടു. ഒരു മഹത്തായ ലക്ഷ്യം മാത്രം മനസ്സില്‍ വെച്ചു അവര്‍ ഒന്നു ചേര്‍ന്നു, ദൈവപുത്രന്റെ അപദാനങ്ങള്‍ വഴ്‌ത്തിപാടുകയെന്നതല്ലാ അത്  , അവര്‍ക്കെല്ലാവര്‍ക്കും ഒരേ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു രണ്ട് ഫുളളു വാങ്ങാനുള്ള കാശു സംഘടിപ്പിക്കുകയെന്നുള്ളതായിരുന്നു അത് .

അവര്‍ ഓരോ വിടുകളും കയറി നിരങ്ങാന്‍ തുടങ്ങി, ഒരു വീട്ടില്‍ ക്രിസ്‌മസ്സ് പപ്പയെ കണ്ട് കൌതുകത്തോടെ ഓടി വന്ന കുരുന്നുകള്‍  മറ്റുള്ളവര്‍ പാടാനായി വാ തുറന്നപ്പോളേക്കും  ശബ്‌ദം കേട്ട് പേടിച്ചു ഉറക്കെ കിടന്നു കീറാന്‍ തുടങ്ങി, അവസാനം ആ വീട്ടിലെ ചേട്ടന്‍ ഒരു 50 രുപ നീട്ടിയിട്ട് പറഞ്ഞു " കുട്ടികളേ പേടിപ്പിക്കാതെ ദയവായി ഒന്നു പോയി തരാമോ " .കൂടുതല്‍ നേരം അവിടെ നിന്നാല്‍ ചേട്ടന്റെ സ്വഭാവം മാറുമെന്നു മനസ്സിലാക്കിയ അവര്‍ പാട്ടു പോലും മുഴുപ്പിക്കാനാകാതെ അവിടെ നിന്നു  പതുക്കെ വലിഞ്ഞു.

അവരുടെ ഇടയില്‍ നിന്ന്  ഒരു ശബ്‌ദം മാത്രം വേറിട്ടു നിന്നു, ആ ശബ്‌ദത്തിന്റെ ഉടമ ഭാഗവതര്‍ പ്രേമനായിരുന്നു. പുട്ടിനു തേങ്ങപീരയെന്ന പോലെ അവനു കൂട്ടായി പറയിലിട്ട് കല്ലു ഉരയ്‌ക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്‌ദത്തിനു ഉടമയായ  തുളസിയും ഉണ്ടായിരുന്നു. അവസാനം ആ രണ്ടെണ്ണത്തിന്റെ അടുത്തും ഇനി ഈ പരുപാടി തീരുന്നതു വരെ മിണ്ടി പോകരുതെന്നു മൂപ്പന്‍ സരോജ്ജ്കുമാര്‍ കര്‍ശനമായ താക്കിതു ചെയ്‌തു.അവര്‍ ഒ പി അറിനെ മനസ്സിലോര്‍ത്തു ആ താക്കിതു മനസ്സില്ലാ മനസോടെ സമ്മതിക്കുകയും ചെയ്‌തു .

അവര്‍ അടുത്ത ഇരയെ ലക്ഷ്യമാക്കി ആക്രാന്തത്തോടെ നീങ്ങി തുടങ്ങി, ചെന്നെത്തിയതോ ഒരു വലിയ വീട്ടീന്റെ തിരുമുറ്റത്ത് . അതിനെ വീടെന്നു വിളിക്കുന്നത് അതിനുതന്നെ അപമാനമാണു,ഒരു കോച്ചു കൊട്ടാരമായിരുന്നു അത്. .വീടിന്റേ വലിപ്പം കണ്ട് ഒരു ഫുള്ളിനുള്ള കോളടിച്ചെന്നു വിചാരിച്ചു എല്ലായെണ്ണവും വളരെ ആവേശഭരിതരായി മാറി. പക്ഷേ ആ വീടിന്റെയത്രയും വിശാലത അവിടെയുള്ളവര്‍ക്കില്ലായിരുന്നു , കരോള്‍ സംഘത്തെ കണ്ടതും അവര്‍ പശുവിന്റെയത്രയും വലിപ്പം ഉള്ള വളര്‍ത്തുനായെ അവരുടെ നേര്‍ക്കു തുറന്നു വിട്ടു , ദേണ്ടടാ ഒരു ഭീകരജീവി ആക്രമിക്കാന്‍ വരുന്നെന്നു പറഞ്ഞു മൂപ്പന്‍ സരോജ്ജ്കുമാര്‍ ആദ്യം ഓടി പുറകെ ക്രിസ്‌മസ്സ് പപ്പയുടെ നേത്രുതത്തില്‍ ബാക്കി പഹയന്‍മാരും . എല്ലാവരും കൂടെ കണ്ട വഴിയില്‍ കൂടി ആരാണു മുമ്പിലെത്തുന്നതെന്ന് മത്‌സരിച്ചു കൊണ്ടു ആഞ്ഞു വിട്ടു. മെയ്യനങ്ങാന്‍ മടിക്കുന്ന രാജപ്പനെല്ലാവരേയും കടത്തി വെട്ടി എറ്റവും മുമ്പിലെത്തിയത് എല്ലാവരിലും അത്ഭുതം ഉളവാക്കി.

ഇനിയെന്തായാലും സൂക്ഷിച്ചു പോകാമെന്നു വിചാരിച്ചു നീങ്ങിയ അവര്‍ അടുത്തതായി എത്തി ചേര്‍ന്നത് അവര്‍ പഠിക്കുന്ന കോളേജ്ജിലെ അവര്‍ക്കു തീര്‍ത്തും അജ്ഞാതനായ എതോ ഒരു അദ്ധ്യാപകന്റെ വീടിന്റെ മുമ്പിലും , കരോളിനായി അവിടെ ചെന്ന അവരോടു അദ്ധേഹം പല ചോദ്യശരങ്ങള്‍ എയ്യാന്‍ തുടങ്ങി. നിങ്ങളെവിടുന്നു വരുന്നു എന്നദ്ധേഹം ചോദിച്ചപ്പൊള്‍ അതു വരെ മിണ്ടാതെ നടന്ന പ്രേമന്‍ വളരെ അഭിമാനത്തോടെ പറഞ്ഞു " ഞങ്ങളിവിടെ അടുത്തുള്ള കോളേജ്ജിലെ വിദ്യാര്‍ത്ഥിക്കളാണു",അതു കേട്ടതും എന്തോ തീരുമാനിച്ചുറപ്പിച്ചതു പൊലെ അയാള്‍ അവര്‍ക്കു നേരെ ഒരു കള്ള ചിരി അല്ല ഒരു കൊല ചിരി ചിരിച്ചിട്ട് രുപയും നീട്ടികൊണ്ട്  പറഞ്ഞു നിങ്ങള്‍ പാടി കഷ്‌ട്ടപെടെണ്ടാ  ഇത്  ഇരിക്കട്ടെയെന്നു . കിട്ടിയതു വാങ്ങി സ്‌ഥലവിട്ടയവര്‍ വിചാരിച്ചു എല്ലാവരും ഈ നല്ല മനുഷ്യനേ പോലെ ആയിരുന്നെങ്കില്‍ എന്ന് . പിന്നേയും നാട്ടുകാരുടെ സ്വൈര്യം കെടുത്തികൊണ്ട് അവര്‍ ആ രാത്രി മുഴുവനും  ആ പഞ്ചായത്തിലെ  ഓരോ വീടുകളും അരിച്ചു പെറുക്കി കൊണ്ടേയിരുന്നു . കിട്ടിയതും കൊണ്ട് അവര്‍ ആ വര്‍ഷത്തെ ക്രിസ്‌മസ്സ് അടിച്ചു പൊളിച്ചു,  ഈ ക്രിസ്‌മസ്സ് ആണ്ടിലൊന്നു ആയത് വല്ലാത്ത ചതിയായി  പോയെന്നും ,അല്ലെങ്കില്‍ ഇതു പോലെ  എന്നും കരോളിനിറങ്ങാമായിരുന്നു എന്നു സന്തോഷാധിക്യം കൊണ്ട് ഭാഗവതര്‍ പ്രേമന്‍ അഭിപ്രായപ്പെട്ടതു എല്ലാവരും പിന്തുണച്ചു .

ക്രിസ്‌മസ്സ് അവധി കഴിഞ്ഞു കോളേജ്ജിലെത്തിയ അവരെ പ്രതീക്ഷിച്ചിരുന്നത് ഒരു വലിയ പാരയായിരുന്നു.അത് അവര്‍ നല്ലതെന്നു പറഞ്ഞ ആ അദ്ധ്യാപകന്റെ രൂപത്തിലുമായിരുന്നു. പുള്ളി ഇതിനധികം അവരുടെ കരോളിന്റെ കാര്യം പ്രിന്‍സിപ്പള്‍ അച്ചന്റെ അടുത്തു അവതരിപ്പിച്ചിരുന്നു. താമസിക്കാതെ സംഭവം കോളേജ്ജു മുഴുവന്‍ പാട്ടായി. വിവരമറിഞ്ഞ പ്രിന്‍സിപ്പാള്‍ അച്ചന്‍ കലി തുള്ളീ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും മാണ്ട് നടക്കാന്‍ തുടങ്ങി. താമസിക്കാതെ എല്ലാ പുലികുഞ്ഞുങ്ങളും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍  മിണ്ടാതെ നില്‍ക്കുന്ന കുഞ്ഞാടുകളേ പോലെ പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നിരന്നു നിന്നു. അച്ചന്‍ അല്റി " കോളേജിന്റെ പേരു നാറ്റിക്കാന്‍ ഇറങ്ങിയ വഞ്ചകന്മാരേ നിങ്ങളുടെ ഭുമിയിലെ സ്രിഷ്‌ട്ടാക്കളേയും വിളിച്ചോണ്ട് നാളെ കോളേജ്ജില്‍ വന്നാല്‍ മതി, കൂടെ 2000 രുപ ഫൈനും  ". ഇതു കേട്ടപ്പൊള്‍ അവര്‍ അറിയാതെ കര്‍ത്താവിന്റെ ക്രൂശിത രൂപത്തെ നോക്കി വിലപിച്ചു പോയി " ഈശോയെ അങ്ങയുടെ തിരുപ്പിറവി ആഘോഷിക്കാനിറങ്ങി കിട്ടിയത് ആകെ 1000 രുപ ഇപ്പൊ 2000 രുപ ഫൈനും.  പിച്ച ചട്ടിയില്‍ കൈയ്യിട്ടു വാരിയലോ " അപ്പോള്‍ ഒഫീസിലേ കര്‍ത്താവിന്റെ ക്രൂശിത രൂപം അവരെ നോക്കി പറയുന്നതു പോലെ തോന്നി " കര്‍ത്താവിനെ വിറ്റ് കാശാക്കുന്നവര്‍ ഇവിടെയുള്ളപ്പോള്‍  കുഞ്ഞുങ്ങളെ നിങ്ങള്‍ ചെയ്‌തത് വലിയ കാര്യമാണു ".

തിങ്കളാഴ്‌ച, സെപ്റ്റംബർ 12, 2011

അമ്മ.















സ്നേഹത്തിന്‍
തെളിനീരിനാല്‍
നിറഞ്ഞു
തുളുമ്പുന്ന വറ്റാത്ത
ഉറവയാണു അമ്മ.

പൂവില്‍ വിരിയുന്ന
നൈര്‍മ്മല്യതയോടെ
പുഞ്ചിരിതുകി
ചാരെ അണയുന്ന
ദേവിയാണു അമ്മ.

ചുടു മരുവില്‍
സഹനത്തിന്‍
തീയില്‍
വാടാതെ നില്‍ക്കണ
മുള്‍ ചെടിയാണു അമ്മ.

വേദനകളില്‍
പതറാതെ
ഉറപ്പിച്ചു നിറുത്തുന്ന
ഇളകാത്ത
നങ്കുരമാണു അമ്മ.

ആയിര ജന്മങ്ങളാല്‍
തിരിച്ചു കൊടുക്കാനാവുമോ
അമ്മയേകിയ
ത്യാഗത്തിന്‍
ഒരംശമെങ്കിലും .

ബുധനാഴ്‌ച, സെപ്റ്റംബർ 07, 2011

ചെറുമീന്‍











കളകളം ഒഴുകും
കുഞ്ഞരുവിയില്‍
സഖികളോടൊത്ത്
ഒരിക്കല്‍
നീന്തി തുടിച്ചിരുന്നു.
മഴത്തുള്ളികള്‍
ആര്‍ത്തിരമ്പി
പതിക്കുമ്പോള്‍
ഒളിഞ്ഞിരിക്കും
ചെറു പൊത്തുകളില്‍ .

രൂപവും ഭാവവും മാറി
മനുഷ്യപാപത്തിന്‍
വിഷം തീണ്ടി
പതിയെ ഒഴുകുന്ന
അരുവിയില്‍
ഒളിഞ്ഞിരിക്കാന്‍
ഇടമില്ലാതെ
ചെറുമീനുകള്‍
ദിനവും
ചത്തു മലരുന്നു
പൊങ്ങുതടി കണക്കേ

തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2011

ഒരു ഹോസ്‌പിറ്റല്‍ കേസ്‌

ഇടവേളകള്‍ എങ്ങനെ ആനന്ദകരമാക്കാം എന്നതാണു  സുഗുണന്റേയും കൂട്ടുകാരുടേയും എപ്പോഴുമുള്ള ചിന്ത, സുഗുണന്‍ ആരാണെന്നു നിങ്ങള്‍ക്ക് അറിയേണ്ടേ , പറയാം അവന്റെ അച്ചന്‍ ഒരു പട്ടാളക്കാരനും അമ്മ ഒരു സ്‌ക്കൂള്‍ ടീച്ചറുമായിരുന്നു.വളരെ അച്ചടക്കത്തോടാണു അവര്‍ സുഗുണനെ വളര്‍ത്തിയിരുന്നതു .ഒരു പട്ടളക്കാരന്റെ അച്ചടക്കത്തിലും  അദ്ധ്യാപികയുടെ കണിശതയിലും അവന്‍ വളര്‍ന്നു വന്നു.അങ്ങനെ ആ അച്ചടക്കവുമായി കോളേജ്ജ് ഹോസ്‌റ്റലില്‍ എത്തിയ അവനെ മാറ്റിയെടുക്കാന്‍ കൂട്ടുകാര്‍ ആയ സജിക്കും രാമുവിനും അധികം ബുദ്ധിമുട്ടേണ്ടി വന്നില്ലാ. അവിടെ അവനൊരു മാത്രികാ കള്ളുകുടിയനായി വളര്‍ന്നു .

അന്ന് പതിവു പോലെ കൂട്ടുകാരെല്ലാം ഒന്നു കൂടിയിട്ടുണ്ടായിരുന്നു.രാത്രി വളരെ താമസ്സിച്ചാണു എല്ലാവരും ഹോസ്‌റ്റലില്‍ എത്തിയതു.വളരെയധികം ഓവര്‍ ആയിട്ടായിരുന്നു സുഗുണന്റെ വരവ്. അവനെ വല്ല വിധത്തിലും ഹോസ്‌റ്റല്‍ വാര്‍ഡന്റെ കണ്ണു വെട്ടിച്ചു കൂട്ടുകാരായ സജിയും രാമുവും അകത്തു കൊണ്ടു വന്നു. അപ്രതീക്ഷമായാണ്  സുഗുണന്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട്  ഹോസ്‌റ്റലില്‍ നിന്നു ഒരു ഓട്ടം വെച്ച് കൊടുത്തത്.
കുടിച്ചു പൂസായി ഇറങ്ങി ഓടിയ സുഗുണനെ തിരക്കി ചെന്ന സജിയും രാമുവും കാണുന്നത് റോഡില്‍ പാമ്പായി കിടക്കുന്ന സുഗുണനേയും അടുത്തു കൂട്ടിരിക്കുന്ന ഒരു അപരിചിതനേയും . അടുത്ത് ചെന്ന് നോക്കിയപ്പോള്‍ അതു മറ്റൊരു കുടിയനായിരുന്നു, ഈനാപെച്ചിക്കു മരപട്ടി കൂട്ട് ."എന്താ ചേട്ടാ പറ്റിയത് "എന്നു അവര്‍ ചോദിച്ചപ്പൊള്‍ ആ സ്‌നേഹ നിധിയായ മദ്യപാനി വിങ്ങുന്ന മനസ്സോടെ പറഞ്ഞു "ഒരുത്തന്‍ പൂസായി വഴിയില്‍ കിടക്കുന്നത് കണ്ടപോള്‍ മനസ്സു വേദനിച്ചു പോയി മക്കളേ,  കൂട്ടിരിക്കാമെന്നു കരുതി. ഒറ്റയ്ക്കു ഇട്ടിട്ട് പോകാന്‍ മനസ്സു വരുന്നില്ലാ"  .

തുടര്‍ന്നു ചേട്ടന്‍ വാചാലനായി " ഒരു മദ്യപാനിക്കു എന്തെങ്കിലും സംഭവിച്ചാല്‍ ഇവിടെ പ്രതികരിക്കാന്‍ ഒരു സംഘടനയുണ്ടോ?,അവരുടെ കുടുബത്തെ സംരക്ഷിക്കാന്‍ ഇവിടുത്തെ സര്‍ക്കാര്‍ എന്തു കൊണ്ടു തയാറാകുന്നില്ലാ ? , അവരുടെ കഷ്ട്ടപാടുകള്‍ സമൂഹം കണ്ടില്ലെന്നു നടിക്കുന്നത് എന്തു കൊണ്ടാണു? " , ചേട്ടന്‍ അവേശഭരിതനായി വിളിച്ചു കൂവി കൊണ്ടിരുന്നു .

ഈ ചേട്ടന്‍ ഷാപ്പില്‍ നിന്നു വരുന്ന വഴിയില്‍ ഒരുവര്‍ഗ്ഗ സ്‌നേഹം കാണിച്ചതായിരിക്കാം . ഈ കുടിയന്മാരുടെ ഒരു സ്നേഹമ്മേ ,ഇനി ഈ ചേട്ടനു ആരു കൂട്ടിരിക്കും അവോ ,  മനസ്സു കോണ്ടു ആ ചേട്ടനു നന്ദി പറഞ്ഞു കൊണ്ട് സുഗുണനെ ബൈക്കിന്റെ നടുക്കിരുത്തി , രാമു വണ്ടി വിടാന്‍ തുടങ്ങി.

ഏറ്റവും പുറകിലിരുന്ന സജി അലറി " വിടെടാ വണ്ടി  ഹോസ്‌റ്റലിലേക്കു " പക്ഷേ വണ്ടിയോടിച്ച രാമു കേട്ടതു  " വിടെടാ വണ്ടി  ഹോസ്‌പ്പിറ്റലേക്ക്" എന്നാണു . ഇതു കേട്ടതും  നടുക്കു പൂസായി ഇരിക്കുന്ന സുഗുണനു എന്തോ പറ്റിയെന്നു വിചാരിച്ചു രാമു വണ്ടി നേരെ അടുത്തുള്ള ആശുപത്രിയിലേക്കു വിട്ടു .


ബോധം കെട്ട് ഉറങ്ങുന്ന് സുഗുണനെ സ്‌ട്രച്ചറിലേക്കു തട്ടുന്നതു കണ്ട്  ഞെട്ടിയ സജി ചോദിച്ചു "എടാ ഹോസ്റ്റ്ലിലെന്നാടാ ഒരു സ്‌പിരിറ്റിന്റെ മണം " .അപ്പൊള്‍ രാമു പറഞ്ഞു " ഇത് ഹോസ്റ്റലല്ലാ ഹോസ്‌പിറ്റലാ  വേഗം അത്യാഹിതാ വിഭാഗത്തിലേക്കു പോകാം ".അരിശം കയറിയ സജി ചോദിച്ചു " ശെടാ ആരാടാ നിന്നോട് പറഞ്ഞത്  ഇവിടേയ്‌ക്കു വരാന്‍ വാ നമുക്കു തിരിച്ചു പോകാം " . അപൊളാണു രാമുവിനു അമളി പറ്റിയത് മനസ്സിലായത് .

അപ്പോഴേക്കും സുഗുണനേയും വഹിച്ചു കൊണ്ടുള്ള സ്‌ട്രച്ചര്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിരുന്നു, കാത്തിരുന്നു കിട്ടിയ ഇരയ്‌ക്കു ചുറ്റും ഹിംസജന്തുക്കള്‍ കൂട്ടം കൂടുന്നതു പോലെ ആ സ്വകാര്യ ആശുപത്രിയിലേ ഡാക്ട്ടറുമാര്‍ കഴുകന്‍ കണ്ണുകളുമായി അവനു ചുറ്റും കൂടി.സജിയും രാമുവും കൂടെ വല്ല വിധത്തിലും അവനെ അവരുടെ കൈയ്യില്‍ നിന്നു രക്ഷപ്പെടുത്തിയെടുത്തു.

ഇതിനിടയ്‌ക്കു സംഭവത്തിനു ഒരു പബ്‌ളിസിറ്റി കിട്ടട്ടേയെന്നു വിചാരിച്ചു രാമു സുഗുണനു എന്തോ അപകടം പറ്റിയെന്നു ഹോസ്‌റ്റലില്‍ വിളിച്ചു പറഞ്ഞിരുന്നു  . വിവരമറിഞ്ഞു ഹോസ്‌റ്റലു ഇളകി, പലര്‍ പല കഥകളും ഉണ്ടാക്കി രംഗത്തിറങ്ങി. സുഗുണനെ യക്ഷി പിടിച്ചെന്നോ ആക്‌സിടന്റു പറ്റിയെന്നോ , അരോടൊ ഉടക്കാന്‍ ചെന്ന് അടികൊണ്ടെന്നോ ഒരോരുത്തരും മനോധര്‍മ്മം അനുസരിച്ചു ഒരോ കഥകളുമായി ഇറങ്ങി.

ഹോസ്‌പിറ്റലില്‍ നിന്നു ബോധം വന്നു ഇറങ്ങാന്‍ തുടങ്ങിയ സുഗുണന്‍ കാണുന്നതു ഹോസ്‌റ്റലു മുഴുവനും ഹോസ്‌പിറ്റലിന്റെ മുമ്പില്‍ . അപ്പോഴേക്കും എതോ വിദ്വാന്‍ സുഗുണന്റേ വീട്ടില്‍ അറിയിച്ചു മകനു എന്തോ അപകടം പറ്റിയെന്നു. താമസിക്കാതെ തന്നെ പൂസു മാറി തുടങ്ങിയ സുഗുണന്റെ മോബൈലില്‍ അവന്റെ സ്‌നേഹനിധിയായ പിതാവിന്റെ വിളിയും . ബോധം വന്നു തുടങ്ങിയ സുഗുണനു ബോധം പോകാന്‍ അധികം താമസമുണ്ടായില്ലാ. ബോധം പോയ സുഗുണനെ എല്ലാരും കൂടി വീണ്ടും ഹോസ്‌പിറ്റലിലേക്കു മാറ്റി.

NB :പിന്നീട് അറിയാന്‍ ഇടയായത് വീട്ടില്‍ ചെന്ന സുഗുണനെ കൊണ്ടു ഇനി മേലാല്‍ കുടിക്കില്ലായെന്നു വീട്ടുകാര്‍ സത്യം ചെയ്യിപ്പിച്ചിട്ടു സ്വാമിയാക്കി ശബരി മലയ്ക്കു അയച്ചു എന്നതാണു. ഇവന്‍ സന്നിധാനത്തില്‍ ചെന്നാല്‍ സന്നിധാനത്തിന്റെ ഗതി എന്തായി തീരും  എന്റെ ശ്രീ അയ്യപ്പാ..

ശനിയാഴ്‌ച, സെപ്റ്റംബർ 03, 2011

തെറ്റ്

അമ്മതന്‍ മടിയിലിരുന്നു
മാവേലി കഥകേട്ട
ഉണ്ണിക്കൊരു സംശയം .
ആരാണു തെറ്റുകാരന്‍
അവതാര പുരുഷനായ
വാമനനോ
ധര്‍മ്മിഷ്‌ഠനായ
മവേലിയോ.
ആരാണു തെറ്റുകാരന്‍
പ്രജാതത്‌പ്പരനായ
മവേലി മന്നനോ,
ഉപായത്താല്‍ വീഴ്‌ത്തിയ
വാമന ദേവനോ.

വെറുക്കപ്പെട്ടവരുടെ
അസുരവംശത്തില്‍ പിറന്നെങ്കിലും
സര്‍വ്വ ഗുണങ്ങളുടേയും
വിളനിലമായവന്‍ .
തന്റെ ധര്‍മ്മത്താല്‍
ഇന്ദ്രനേ വിറപ്പിച്ചവന്‍
പ്രഹ്ളാദ വംശത്തിന്‍
തിലകകുറി ആയവന്‍
എന്നിട്ടും ഭഗവാന്‍ വാമനനായി
മാവേലി തമ്പുരാനേ
പാതാളത്തിലേക്ക് അയച്ചു,
ആരാണു തെറ്റുക്കാരന്‍
വാമനനോ മാവേലിയോ .

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

ഇന്നത്തെ സ്‌പെഷ്യല്‍ മേയ്‌ഡ് ബൈ തങ്കപ്പന്‍

കുന്നും പുറത്തുള്ള മനോഹരമായ സ്ഥലത്തായിരുന്നു  ഞങ്ങളുടെ കലാലയം , വീട്ടില്‍ നിന്നു ആയിരം കാതങ്ങള്‍ അകലെയുള്ള കലാലയത്തിലേക്കു എന്നും പോയി വരാന്‍ സാധിക്കയില്ലാ എന്നു മനസ്സിലാക്കിയ ഞങ്ങള്‍ കുറേ പേര്‍ ചേര്‍ന്നു ഒരു വീടു വാടകയ്ക്കു എടുക്കാന്‍ തീരുമാനിച്ചു. അപ്പോളാണു അടുത്ത പ്രശ്നം പച്ചവെള്ളം കുടിക്കാന്‍ പോലും തീരെ താത്‌പര്യമ്മില്ലാത്ത എല്‍ കെ ഗോപാലന്‍ മുതല്‍ ഒരു ആനയെ വരെ തിന്നാന്‍  വിശപ്പുള്ള തടിയന്‍ രാമു വരെ ഉള്‍പ്പെടുന്ന പത്തു പന്ത്രണ്ടു തടിമാടന്മാര്‍ക്കു ആരു  ആഹാരം വെച്ചു കൊടുക്കും ? .അവസാനം പയ്യന്മാരെല്ലാവരും തന്നെ വളരെ ഡീസന്റു പിള്ളരായതു കൊണ്ട് അടുത്തുള്ള സുനിത ചേച്ചി  രാവിലെ തന്നെ വന്നു എല്ലാവര്‍ക്കും ഭക്ഷണം പാകം ചെയ്തു തരാം എന്നു ഏറ്റു പക്ഷെ ഒരു 3000 രുപ മാസം തോറും കൊടുക്കണം , എന്തുമാകട്ടെ  വല്ലതു കഴിച്ചാല്‍ മതിയലോ എന്നു വച്ചു സുനിതചേച്ചി ചീഫ് കുക്കായി ചര്ജ്ജ് എറ്റെടുത്തു.പത്തു പന്ത്രണ്ടു  ആളുകള്‍ ഒരു കൂരയില്‍  ഒരുമയോടെ താമസിച്ചാലുണ്ടാവുന്ന പ്രശ്നങ്ങളൊന്നും തന്നെ അവിടെ അധികം ഇല്ലായിരുന്നു, പിന്നെ ഇടയ്‌ക്കു രതീഷുമോന്റെ പാമ്പു ആടലും ചില ചെറിയ സൌന്ദര്യ പിണക്കങ്ങളും ആ വീടിനെ ഒരു കൊച്ചു സ്വര്‍ഗ്ഗമാക്കി. രതീഷ്മോനെ പറ്റി പറയുകയാണെങ്കില്‍ ഇത്തിരി തണ്ണി അകത്തു ചെന്നാല്‍ പിടിച്ചാല്‍ കിട്ടില്ലാ . അതു കൊണ്ടു എല്ലാവര്‍ക്കു ഒരു ബഹുമാനം ആയിരുന്നു അവനോടു. ചേച്ചി രാവിലെ തന്നെ വന്നു അന്നത്തേക്കുള്ള ആഹാരം വെച്ചിട്ടു  പോകും , പല ദിവസങ്ങളിലും എല്ലാവര്‍ക്കും ഭക്ഷണം കിട്ടുന്നില്ലാ എന്ന പൊതു പരാതിയെ തുടര്‍ന്നു  എല്ലാവരും കൂടി നറുക്കിട്ട്  ഒരാളെ  ഫുഡ് മാനേജരായി തിരെഞ്ഞെടുക്കാന്‍ തീരുമാനിച്ചു.അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവ്ന്റെ ഉത്തരവാദിത്തമാണു ഭക്ഷണം എല്ലാവര്‍ക്കും കിട്ടുന്നുണ്ടോ എന്നു ഉറപ്പു വരുത്തുക എന്നതു.

അങ്ങനെ ആ തവണ നറുക്കുവിണതു കൂട്ടത്തിലെ ഏറ്റവും തങ്കപ്പെട്ടവനും മടിയനുമായ തങ്കപ്പാനായിരുന്നു.തങ്കപ്പനാണെങ്കില്‍ ശരീരത്തില്‍ വന്നിരുന്നു ചോരകുടിക്കുന്ന കൊതുകിനേപോലും ഒന്നു ചെയ്യാത്ത പാവത്താന്‍ ആയിരുന്നു അതു ആ പ്രാണിയോടുള്ള സ്നേഹം മൂലമാണെന്നു നിങ്ങള്‍ ചിന്തിക്കുന്നെങ്കില്‍ തെറ്റി അത് അവന്റെ കൈ കൊതുകിനെ കൊല്ലാന്‍ പൊക്കാനുള്ള മടികൊണ്ടു മാത്രമാണു. എന്നും ചൊറും ഉണക്കമീനും കഴിക്കുന്ന ഞങ്ങള്‍ക്കു ആഴ്ച്ചയിലൊരു ദിവസം ഉള്ള ചപ്പാത്തിയും ചിക്കനും ഒരു ആഘോഷമായിരുന്നു.ആ ദിവസം വന്നെത്തുന്നതും സ്വപ്‌നം കണ്ട് പ്രേമനും  തടിയന്‍ രാമുവും കാത്തിരിക്കുമായിരുന്നു. അങ്ങനെ സ്‌പെഷ്യല്‍ ഐറ്റംസുള്ള ഒരു  ദിവസമാണു അതു സംഭവിക്കുന്നതു , തങ്കപ്പന്റെ സമയദോഷം കൊണ്ടൊ എന്തോ അവന്‍  മാനേജ്ജരായി ചര്‍ജ്ജ് ഏറ്റെടുത്ത ആദ്യ ദിവസവും അതു തന്നെ ആയിരുന്നു . എന്നും താമസിച്ചു വരുന്ന രതീഷുമോനു ആഹരത്തിന്റെ പങ്ക് ആദ്യമേ മാറ്റി വെക്കുന്നത് ഒരു പതിവായിരുന്നു അവിടെ.എന്നാല്‍ പുതുതായി ചാര്‍ജ്ജെടുത്തതു കൊണ്ടോ അതു ചെയ്യാനുള്ള നൈസര്‍ഗിയമായ മടി കൊണ്ടോ അണെന്നു അറിയത്തില്ല, തങ്കപ്പന്‍ ആ ക്രിത്യം ചെയ്‌തില്ല. സൊമാലിയല്‍ നിന്നു വന്നവരെ പൊലെ ചപ്പാത്തിയുടെയും ചിക്കന്റേയും മേല്‍ ചാടി വീണ ബാക്കി കശ്‌മലന്‍മാര്‍ ഒരു നിമിഷം രതീഷ്മോന്റെ മുഖം മറന്നു ഒരു എല്ലു പോലും ബാക്കി വെയ്‌ക്കാതെ എല്ലാം അകത്താക്കി. പടയൊഴിഞ്ഞ ഒരു പടക്കളത്തില്‍ അവിടെയും ഇവിടെയുമായുമായി ശവങ്ങള്‍ കിടക്കുന്നതു പോലെ മൂക്കുമുട്ടെ ചപ്പാത്തിയും കോഴിയേയും അകത്താക്കി  മാനേജര്‍ തങ്കപ്പന്റെ നേതിര്‍ത്തത്തില്‍ ഒരൊരുത്തരും അവിടെ ഇവിടെയുമായി കിടന്നു.

അപ്പോളതാ നമ്മുടെ രതീഷ്മോന്‍ ആടിയാടി വരുന്നു കുറച്ചു വെള്ളം മാത്രം അകത്താക്കി ഒന്നും കഴിക്കാതെ വന്ന രതീഷുമോനു അന്നു പതിവില്ലാത്ത വിധം ഭയങ്കര വിശപ്പായിരുന്നു. വന്നാപാടെ വല്ലതും കഴിക്കാം എന്നു വിചാരിച്ചു അടുക്കളയിലെത്തിയ രതീഷ്മോന്‍  ഹ്രിദയഭേദകമായ കാഴ്ച്ചയാണു അവിടെ കണ്ടത്‌  . ഒരു തരി ആഹാരം അവിടെ ഇല്ലാ, കലിപ്പു കയറിയ രതീഷ് ചോദിച്ചു ആരാടാ ഇവിടുത്തെ മാനേജര്‍? ചോദ്യം മുഴുമ്മിപ്പിക്കുന്നതിനു മുന്പേ കിടക്ക പായില്‍ നിന്നു ചാടി എഴുന്നേറ്റു കൊണ്ട് തങ്കപ്പന്‍ വിറച്ചു വിറച്ചു രതീഷിന്റെ മുമ്പില്‍ എത്തി. അടുക്കളെയിലെ കത്തിയെടുത്തു വീശിക്കൊണ്ടു രതീഷ്മോന്‍ അലറി " ഫാ... ഒരു മാനേജ്ജരു വന്നിരിക്കുന്നു , മര്യാദയ്ക്കു തിന്നാന്‍ വല്ലതു ഉണ്ടാക്കെടാ, ". രതീഷ്മോന്‍ വൈലണ്ട് ആവുമെന്നു മനസ്സിലാക്കിയ മറ്റുള്ള പഹയന്മാര്‍ ഞാനൊന്നും അറിഞ്ഞിലേ രാമനാരായണ യെന്ന മട്ടില്‍ നിദ്രയെ തഴുകി കൊണ്ട് സുഖിച്ചു കിടന്നു. പാവം തങ്കപ്പന്‍ ഇതു വരെ തിന്നാന്‍ അല്ലാതെ വെറെയൊന്നിനും അടുക്കളയില്‍ കയറീട്ടില്ലാത്ത അവന്‍ എന്തു വെയ്ക്കാനാണു. വെട്ടാന്‍ വരുന്ന ഒരു അറവുകാരന്റെ ഭീകരതെയോടെ രതീഷ്മോന്‍  അവിടെ നിന്നു. നീന്തലറിയാത്ത ഒരുത്തനെ പിടിച്ചു വെള്ളത്തിലിട്ട അവസ്‌ഥയിലായി തങ്കപ്പന്‍ .

രതീഷ്മോന്റെ കത്തിയുടെ മുനമ്പില്‍ നിന്നു കൊണ്ടു പാചകത്തിന്റെ ഒരു ചുക്കും അറിയാത്ത തങ്കപ്പന്‍ അവനു ചപ്പാത്തിയും കിഴങ്ങു കറിയും നിമിഷ നേരം കൊണ്ടു ഉണ്ടാക്കി കൊടുത്തു. വിശന്നു വന്ന രതീഷ്മോന്‍ രുചിയൊന്നും നോക്കാതെ എല്ലാം അകത്താക്കി. വിശപ്പുമാറിയ രതീഷ്മോന്‍ തങ്കപ്പനെ കെട്ടിപിടിച്ചു പറഞ്ഞു  " നീ തങ്കപ്പനല്ലെടാ നീ പൊന്നപ്പനാടാ, ഇത്രയ്ക്കു രുചിയുള്ള ആഹാരം ഞാന്‍ ഇതു വരെ കഴിച്ചിട്ടില്ലെടാ".  എല്ലാം സമാധാനത്തോടെ കഴിഞ്ഞപ്പോള്‍ തങ്കപ്പന്‍ ഇടയ്‌ക്കു വെച്ചു താന്‍ ഉപേക്ഷിച്ചു പോന്ന നിദ്രയെ വീണ്ടും പുണരാന്‍ ആവേശത്തോടെ പോയി .

പിറ്റേന്നു പൊന്‍ പ്രഭാതം പൊട്ടി വിടര്‍ന്നപ്പോള്‍  രതീഷ്മോന്‍ വയറിനു സുഖമില്ലാതെ അടുത്തുള്ള ആശുപത്രിയില്‍ അഡ്‌മിറ്റായി എന്നുള്ള വാര്‍ത്തയാണു എല്ലാവരും കേള്‍ക്കുന്നത്‌ . താനൊന്നും ചെയ്‌തില്ലായെന്നു തങ്കപ്പന്‍ സ്വന്തം തലയില്‍ കൈവെച്ച്‌ ആണ ഇടുമ്പോളും അവന്‍ ലവനിട്ട് പണി കൊടുത്തതാണോ എന്നു എല്ലാവര്‍ക്കും ഒരു സംശയം . സംശയ നിവാരണത്തിനു അടുക്കളയില്‍ കയറി നോക്കിയപ്പോള്‍ കാണുന്നതു ഉപ്പുപൊടി ഇട്ടു വെയ്‌ക്കുന്ന കുപ്പിയില്‍ ആരോ സോപ്പുപൊടി ഇട്ടു വെച്ചിരിക്കുന്നു. രാത്രിയില്‍ കത്തിയുടെ മുള്‍മുനയില്‍ നിന്നു ആദ്യമായി പാചകം ചെയ്ത തങ്കപ്പന്‍ വെപ്രാളത്തിനിടയ്ക്കു ഉപ്പാണെന്നു തീര്‍ച്ചപ്പെടുത്താതെ ഉപ്പിനു പകരം സോപ്പു പൊടി ഇട്ടതായിരുന്നു അതെന്നു എല്ലാവര്‍ക്കും മനസ്സിലായി.  എങ്കിലും ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ പിന്നേയും ബാക്കി .." ആരാണ്  ഈ ഉപ്പിടുന്ന കുപ്പിയില്‍ സോപ്പു പൊടി പാതിരാത്രിയില്‍ കൊണ്ടിട്ടത് ? , ഇനിയെങ്ങാനും തങ്കപ്പന്‍  മനപൂര്‍വ്വം രതീഷിനിട്ടു പണികൊടുത്തതാണോ? ".
എന്തായാലും അതില്‍ പിന്നിട് തങ്കപ്പനെ ആരും അടുക്കളയുടെ പരിസരത്തില്‍ പോലും അടുപ്പിച്ചിട്ടില്ലാ മാത്രമല്ലാ പിന്നീട് ഒരിക്കലും ആഹാരം കിട്ടിയില്ലാ എന്നു പറഞ്ഞു രതീഷ്മോന്‍ ബഹളവും വച്ചിട്ടില്ലാ.

NB:  ഇതു പ്രസിദ്ധീകരിച്ചതിനു ശേഷം ഇയുള്ളവനെ കാണാതായാല്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് രതീഷ്മോന്റെയോ തങ്കപ്പന്റേയോ കറുത്ത് കരുവാളിച്ച കരങ്ങളായിരിക്കും .

വ്യാഴാഴ്‌ച, ഓഗസ്റ്റ് 25, 2011

അങ്ങനെ ഒരു അവധിക്കാലത്ത്‌

പൈനാപ്പിളിന്റെയും റബറിന്റെയും നല്ല തെങ്ങിന്‍ കള്ളിന്റെയും  നാടാണു ആനികാടു . അവിടെ കുറെ ലോലമാനസരായ കോളേജ്ജു കൂമരന്മാരു താമസിച്ചിരുന്നു. ആനികാടു ഷാപ്പിലൊന്നു പൊയി കൂടുന്നതു പരീക്ഷകള്‍ കഴിഞ്ഞു ബൊറടിച്ചിരിക്കുമ്പോള്‍ അവര്‍ക്കു ഒരു വികാരമായിരുന്നു.ആനികാടു ഷാപ്പിനെപറ്റി പറയുകയാണെങ്കില്‍ ആ പ്രദേശത്തെ സി സി അട്ച്ചൂ തീരാറായ അപ്പാപ്പന്മാരുടെയും സി സി അടച്ചു തുടങ്ങിയ പയ്യന്മാരുടേയും ആശാകേന്ദ്രമായിരുന്നു.അവിടെ വര്‍ഗ്ഗ മത പ്രായ വ്യത്യാസങ്ങള്‍ ഇല്ലായിരുന്നു. സമത്വസുന്ദരമായ സ്ഥലം .

അങ്ങനെയിരിക്കെ പരിക്ഷയൊക്കെ തീര്‍ന്ന ഒരു അവധിക്കാലത്താണു ആ  കോളേജ്ജു കുമാരന്മാരുടെ സംഘം അവിടെയെത്തുന്നതു.അന്നത്തെ കലാ പരിപാടികളൊക്കെ കഴിഞ്ഞു  പിരിഞ്ഞു പോകാന്‍ തുടങ്ങുബോളാണു അവരുടെയിടയില്‍ നിന്നൊരു അലര്‍ച്ച കേള്‍ക്കുന്നത്‌ ആരാണതെന്നു നൊക്കിയപ്പൊള്‍ അതാ പ്രീയന്‍ ,അവന്‍ ആദ്യമായി കുടിച്ചതിന്റെ അഹങ്കാരത്തിന്റെതായ ആലര്‍ച്ചയായിരുന്നു അതു.അടുത്തു കൂടെ പോയ  ഷാപ്പിലെ നാണു ചേട്ടന്റെ നേരെ ചീറികൊണ്ടു അവന്‍ ചോദിച്ചു " എന്താടോ ഇവിടെ തെങ്ങും പനയും മാത്രമേ ഉള്ളോ എടുക്കടാ അടയ്ക്കാ കള്ളു രണ്ടു കുപ്പി" .

നല്ല ആരൊഗ്യമുണ്ടെന്നു സ്വയം അവകാശപ്പെടുന്ന ഒരു ചെറുപ്പക്കാരനായിരുന്നു പ്രീയന്‍ . പ്രിയന്റേ ആരോഗ്യത്തിന്റെ രഹസ്യം അപ്പുറത്തെ ചായകടയിലെ , ബാലന്‍ ചേട്ടന്റെ വിയര്‍പ്പു പതിഞ്ഞ കറികളും വിരലു മുക്കിയ ചായയും  ആയിരുന്നു. അലര്‍ച്ചയൊടു കൂടെ അകമ്പടിയായി ഒരു വലിയ വാളും പ്രിയന്റെ വക അവിടെ വീണു.വാളുവീണു കഴിഞ്ഞപ്പൊളാണു അതാ രണ്ടു തടിയന്മാര്‍ തൊട്ടു മുമ്പില്, ആരാടാ വീടിന്റെ മുമ്പില്‍ വന്നു വാളുവെയ്ക്കുന്നതു പെട്ടെന്ന്‌ കൂട്ടത്തിലെ ഏറ്റവും തടിമാടന്‍ ചൊദിച്ചു.ചോദ്യം  മുഴുപ്പിക്കുന്നതിന്റെ മുമ്പെ പ്രിയന്‍ ചാടി എഴുന്നേറ്റ്‌ അലറി " നീയാരാടാ ചൊദിയ്ക്കാന്.എനിക്കു തൊന്നുന്നതു പോലെ ഞാന്‍ ചെയ്യും ". പറഞ്ഞു തീര്‍ന്നില്ല ആ തടിയന്‍ അവനിട്ട്‌ കൊടുത്തു നാലഞ്ച്‌ അടി.അടി കൊണ്ടപ്പോള്‍ കണ്ണീല്‍ നിന്നു പോന്നിച്ചകള്‍ പറക്കുന്നതായി അവനു തോന്നി മാത്രമല്ല ആ ഒരോ അടികളും ബാലന്‍ ചേട്ടന്റെ  ചായകടയിലെ ഉണക്ക പുട്ട് കഴിക്കുമ്പോള്‍ ഉളവാകുന്ന നിര്‍വികാരം അവന്റെ മുഖത്തു വരുത്തി. അവന്‍ അവിടെ നിന്നു യതോരു മടിയും കൂടാതെ ആ തടിയന്റെ സ്നേഹ സ്പര്‍ശനം അനുഭവിച്ചു കൊണ്ടേയിരുന്നു  ഇനി അവിടെ നിന്നാല്‍ അടികള്‍ വങ്ങാന്‍ ശരീരം ബാക്കി കാണില്ല എന്നു മനസ്സിലാക്കിയ  പ്രിയന്‍ ഓടിയ ഓട്ടം ഒന്നു കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു. പ്രീയനോടിയ വഴിയില്‍ ഇതു വരെ പുല്ലു മുളച്ചിട്ടില്ലായെന്നു തോന്നും ആ വഴി ഇന്നു കണ്ടാല്‍ .പിടിച്ചാല്‍കിട്ടാത്ത കോഴിയെ പോലെ അവിടെ കിടന്നു കറങ്ങിയ പ്രീയനെ എല്ലാവരും കൂടി അതു വഴി വന്ന പെട്ടി ഓട്ടോയുടെ പുറകില്‍ തട്ടി റൂമിലേക്കു വിട്ടു.

ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ പോലെ അടിയും കൊണ്ടു വന്ന പ്രിയനെ കാത്തിരുന്നതു വീട്ടില്‍ നിന്നു അച്‌ച്ചന്‍ മകനെ കാണുവാന്‍ വരുന്നു എന്നുള്ള വാര്ത്തയാണു.ഈ വാര്‍ത്തയവിടെ പരത്തിയതു കൂട്ടത്തിലെ ഏറ്റവും ബുദ്ധിജീവിയെന്നു അവകാശപ്പെടുന്ന ഹരിപ്രസാദായിരുന്നു.അച്ചന്‍ തന്നെ കാണുവാന്‍ വരുന്നുവെന്നറിഞ്ഞ പ്രിയന്‍ തന്നെ ആനിക്കാടു കൊണ്ടു പോയ ഗൊപാലനോടായി കലിപ്പു, കലിതുള്ളി കൊണ്ടു അവന്‍ അലറി മര്യാദയ്ക്കു ഉടനെ തന്നെ എന്നെ നീ കുളിപ്പിച്ചു കിടത്തണം. ഇതു കേട്ട് എന്തു ചെയ്യുമെന്നറിയതെ പകച്ചു നിന്നു പൊയി ഗോപാലന്‍  .

എങ്ങനെ പ്രിയനെ ഈ വിഷമസഡിയില്‍ നിന്നു കരകയറ്റാം .പലരും പല അഭിപ്രായങ്ങളുമായി വന്നു, പഠിക്കാന്‍ വിട്ടിട്ട് പാമ്പായി കിടക്കുന്ന മകനെ കണ്ടാല്‍ എതച്ചനാണു സഹിക്കുക. അവസാനമവ്നെ കുളിപ്പിച്ചു കുട്ടപ്പനായി കിടത്താന്‍ തീരുമാനിച്ചു. അങ്ങനെ എല്ലാരും കൂടി അവനെ കുളിപ്പിക്കാനായി കൊണ്ടു പോകാനായി അവന്റെ അടുത്തു വന്നു എന്നാല്‍  എന്തു ചെയ്‌തിട്ടും  അവന്‍ അവിടുന്നു നീങ്ങാന്‍ തയാറായില്ല, " അതു കൊള്ളമലോ ഒരു നല്ലാ കാര്യം ചെയ്യാമെന്നു വിചാരിച്ചപ്പോള്‍  " ഗോപാലനു കലി കയറി. പ്രിയനെ പൊക്കിയെടുക്കാന്‍ അവന്‍ ആഞ്ഞപ്പൊള്‍ അവിടെ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടു പൊട്ടിയതു പോലെ അവിടെ വെള്ളം താളം കെട്ടി കിടക്കുന്നു.പാവം പ്രിയന്‍ അച്ചന്‍ വരുന്നെന്നു കേട്ട് പേടിച്ചു അവിടെ കിടന്നു അടിസ്ഥാനപരമായ  അവകാശങ്ങള്‍ വിനിയോഗിച്ചു. ഇനിയെങ്ങാനു നട്ടുകാരുടേ അടിയില്‍ നിന്നു ലഭിച്ച സുഖത്തില്‍ നിന്നുളവായ പ്രതിഫലനമാണോ അവിടെ കിടക്കുന്ന ആ ജലം . "എന്തായാലും നാറ്റ കേസ് ആയി, ഇനി എന്നാ ചെയ്യാന വ്രിത്തിയാക്കാ തന്നെ"  പിറുപിറുത്തുകൊണ്ടു  ഗോപാലന്‍ വ്രിത്തിയാക്കാന്‍  ആരംഭിച്ചു അപ്പൊളാണു അറിയുന്നതു പ്രിയന്റെ അച്ചന്‍ വരുമെന്നു പറഞ്ഞതു ഹരിപ്രസാദിന്റെ ഒരു നംബറാണെന്നു ഇതറിഞ്ഞപൊള്‍ പ്രിയന്‍ ആത്‌മഗതം എന്ന പോലെ പറഞ്ഞു " വെറുതെ  കുറച്ചു വെള്ളം വേസ്‌റ്റായി പോയി ഇപ്പൊ അകത്തും പുറത്തും ഒന്നുമില്ലാത്ത സ്ഥിതി ആയല്ലോടാ  .".

ബുധനാഴ്‌ച, ഓഗസ്റ്റ് 24, 2011

വ്യത്യസ്തനായ ദ്രാവിഡ്‌.

പുലികളെ പൊലെ വന്നവര്‍ എലികളെ  പോലെ പോന്നു എന്ന അവസ്ഥയിലായി സായിപ്പുമാരെ കളി പഠിപ്പിക്കാന്‍ പോയ നമ്മുടെ കുട്ടിയും കോലും കളിക്കാര്‍ .തോണിയും ഗോപുമൊനും അടങ്ങിയ കളിക്കാര്‍ മൈതാനത്തു എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കണ കാഴ്ച്ച ഒന്നു കണേണ്ടതു തന്നെ ആയിരുന്നു.സ്‌കൂള്‍  കുട്ടികളുടെ അത്ര പോലും നിലവാരം തങ്ങള്‍ക്കു തീരെയില്ലായെന്നു  ഒരൊരുത്തരും മത്സരിച്ചു തെളിയിച്ചു കൊണ്ടിരുന്നപൊള്‍  കൂട്ടത്തില്‍ തല ഉയര്‍ത്തിപ്പിടിക്കാന്‍ യോഗ്യന്‍ ഇന്‍ഡ്യന്‍ മതില്‍ ദ്രാവിഡു മാത്രമേ ഉണ്ടായിരുന്നുള്ളു. ആരും ഗൌനിക്കാത്ത ഒരു നിധിയാണു ഈ താരം , എല്ലാവരും ടെണ്ടുവിന്റെയും തോണിയുടേയും യുവിയുടേയും പുറകേ പായുമ്പൊള്‍ ആരുടേയും ശ്രെദ്ധ പിടിച്ചു പാറ്റാത്ത വേണ്ട അംഗീക്കാരങ്ങള്‍ ലഭിക്കാത്ത ഒരു താരമാണു ദ്രാവിഡ് . എല്ലാരും പരാജയപ്പെടുന്ന അവസ്‌ഥയില്‍ സ്‌ഥിരം രക്ഷകന്റെ വേഷം കെട്ടുന്നതു ദ്രാവിഡാണു.വ്യത്യസ്തനായ ദ്രവിഡിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല . ഇന്ത്യക്കെന്നും വിശ്വസിക്കാവുന്നതാണു ദ്രാവിഡിന്റെ ബാറ്റ്, ഏതു പ്രതിസന്ധിയിലും സ്വദേശത്തായാലും വിദേശത്തായാലും അതില്‍ നിന്നു റണ്‍സ് ഒഴുകി കോണ്ടേയിരിക്കും. സായിപ്പുമാര്‍ എന്തായലും ബി സി സി എ യുടെ അഹങ്കാരത്തിനിട്ട് നല്ല ഒരു കൊട്ടാണു നല്‍കിയതു. ഭാഗ്യത്തിന്റെ പിന്‍ബലം കൊണ്ടു ടീമില്‍ നിലനില്‍ക്കുന്ന പലരുടേയും യഥാര്‍ത്ത കഴിവ് വെളിച്ചത്തു കൊണ്ടു വരുവാന്‍ ഇംഗ്‌ളണ്ടിലെ ഈ പ്രകടനങ്ങള്‍ തന്നെ ധാരാളം. ഇനിയും അവിടെ നിന്നാല്‍ അടി കൊണ്ടു നാണം കെടുമെന്നു മനസ്സിലാക്കി , അവിടെ നിന്നു മുങ്ങാന്‍ പരിക്കിന്റെ പേരുപറഞ്ഞ നമ്മുടെ ഭാജിയുടെ  ബുദ്ധി മറ്റുള്ളവര്‍ക്കും തോന്നഞ്ഞതു അവരുടെ ഗതികേടു അല്ലാതെ എന്തു. .

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 19, 2011

കാത്തിരിപ്പ്.

അന്വേഷിച്ചു നടന്നു
കണ്ടെത്തിയില്ലാ
വരാമെന്നു പറഞ്ഞു
വന്നു ചേര്‍ന്നില്ലാ.
കാത്തിരിക്കാന്‍ പറഞ്ഞു
കാണുവാന്‍ കഴിഞ്ഞില്ലാ.
വരുമെന്ന പ്രതിക്ഷ
ഒന്നു മാത്രമെന്‍
സ്വപ്‌നങ്ങളുടെ
മലര്‍വാടിയെ
വാടാതെ സൂക്ഷിപ്പൂ.
മനസ്സു മൂളുന്നു
വരും വരാതിരിക്കില
കാത്തിരിക്കും
ആ മുഖം
ഇനിയും ജന്മങ്ങള്‍
കെടാതെ ഒരു
അഗ്‌നി നാളമായ്
ഹ്രിദയത്തിന്‍
കോണില്‍.

ബുധനാഴ്‌ച, ഓഗസ്റ്റ് 10, 2011

ഒരു A വരുത്തിവച്ച വിനാ


അന്നും പതിവുപൊലെ രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചു കുട്ടപ്പനായി ഓഫീസിലെത്തിയപ്പൊള്‍ എല്ലാരുടേയും മുഖത്തൊരു വിഷാദ ഭാവം എന്താണു സംഭവിച്ചതെന്നു ചിന്തിച്ചു കൊണ്ടിരിക്കുമ്പോളാണു ശരവണന്‍ കൂട്ടിലിട്ട വെരുവിനേപൊലെ അങ്ങൊട്ടും ഇങ്ങൊട്ടും പായുന്നതു കാണുന്നതു. എന്റെ ഈശോയെ ഇനി വര്‍ക്കു ലോഡുകാരണം അവനു വട്ടായൊ?.ഇനിയെങ്ങാനും അവന്‍ വയലന്റായാലോ എന്തും വരട്ടെയെന്നു വെച്ചു അവനോടു ചോദിച്ചു " എന്താ ശരവണാ പറ്റിയതു?".വളരെ ദീന സ്വരത്തോടെ അവന്‍ പറഞ്ഞു " വീണ്ടും മാന്ദ്യം വന്നെടാ, ഒരെണ്ണം വന്നതിന്റെ ക്ഷീണം മാറിയില്ലാ അപൊളാണു അടുത്തതു". ശ്ശെടാ ഇന്നത്തെ പത്രവും വായിച്ചില്ലലൊ.. ഈ മാന്ദ്യം എവിടെ വരെ എത്തിയെന്നൊന്നു അറിയണമലൊ, അറബികടല്‍ കടന്നോ അതോ ഇനി അടുത്ത മണ്സൂണ്‍ കാറ്റിനോടൊപ്പമേ ഈ മാന്ദ്യം വരുകയുളൊ എന്തായലും ഗൂഗിള്‍ സേര്‍ച്ചു ചെയ്തേക്കാം എന്നു തീരുമാനിച്ചു.
അമേരിക്കയുടെ എന്തൊ റേറ്റിഗോ മറ്റൊ കുറഞ്ഞെന്നോ   AAA യില്‍ നിന്നു AA+ആയെന്നൊ ഇനിയതു  AA ആവുമ്മെന്നൊ വായിച്ചിട്ടാണെങ്കില്‍ ഒരു മണ്ണാകട്ടയും പിടികിട്ടിയില്ലാ.അമേരിക്കയുടെ ഒരു A പോയാല്‍ ഇത്രയും പ്രശ്നമോ?.A ഇല്ലാത്ത അമേരിക്കയേ കുറിച്ചു ചിന്തിക്കാനാകുന്നില്ലാ ലോകത്തിനു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അമേരിക്കയുടെ റേറ്റിംഗ്‌ എക്കാലവും ‘ട്രിപ്പിള്‍ A’ ആയിരിക്കുമെന്നാണ് മണ്ടന്‍ ഒബാമ ലോകത്തോട് ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നത്. അമ്പടാ  Aയെ കൊള്ളലൊ നീ ഇത്ര മിടുക്കനാണെന്നറിഞ്ഞില്ലാ.അതാ അടുത്ത വെടി  RBI വക " മാന്ദ്യം ഇന്‍ഡ്യയെ സാരമായി ബാധിക്കും". ഈശ്വരാ ഞങ്ങളെ പോലുള്ള പാവം ഐ ടി തൊഴിലാളികള്‍ക്കു നീ ഒരു  A കാരണം ഒരു മനസമാധാനവും തരില്ലേ?.അന്നു മുഴുവനും ദുഖിതനായിരുന്ന ശരവണനു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ടു ഞാനെന്റെ കന്പ്യൂട്ടറിന്റെ മൊണിറ്റര്‍ ഓഫ് ചെയ്തു. "എന്നാലും എന്റെ A യെ ഞങ്ങ്ളോടു ഇതു വേണ്ടായിരുന്നു".

തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2011

കുളിരിന്‍ പ്രണയം


ഒന്നരികില്‍ വന്നെങ്കില്‍
ഒരു മുത്തം തന്നെങ്കില്‍
പ്രണയത്തിന്‍ പൊന്‍തുവലാല്‍
ഒന്നു തലോടിയെങ്കില്‍
ഈ മഴയുടെ കുളിരില്‍
എന്‍ നെന്ചിലെ ചൂടില്‍
നിന്‍ നിശ്വാസങ്ങള്‍
ഒന്നു ലയിച്ചിരുന്നെങ്കില്‍ .

നിനക്കായി തുടിക്കും
എന്‍ കരദാരില്‍
തലവെച്ചു ഒന്നു
നീ മയങ്ങിയെങ്കില്‍
ഒമാലളിന്‍ ഇളം
കവിളില്‍ കൂടെയൊഴുകും
കണ്ണീരിന്‍ ഉപ്പുരസം
ഒന്നു നുകര്‍ന്നെങ്കില്‍ .

വാനിലെ മേഘങ്ങളില്‍
നിന്നുതിരും ജലത്തിന്‍
കുളിരില്‍ മെല്ലെ
തലോടും  നിന്നെ
മിഴികളാം സ്‌ഫടികങ്ങളില്‍
നിറയുന്നുവോ പ്രണയം .
ആദ്രമാം നിലാ മഴ്യില്‍
പറായതെ നീ മാഞ്ഞുവോ.

ഹ്രിദയത്തിന്‍ ഉള്ളറകളില്‍
സ്‌നേഹത്തിന്‍ പൂമ്പൊടിയായി
പുലരിയില്‍ വിരിയുന്ന
പൂവിന്റെ നിറസൌന്ദര്യമായി
വസന്തകലത്തിന്‍ സുഗന്ധമായി
കുളിരരുവിയില്‍ തഴുകിയോഴുകി
വരുന്ന തെന്നലിന്‍ ചലനമായി
മാറുന്നീ കുളിരിന്‍ പ്രണയം .

വ്യാഴാഴ്‌ച, ജൂലൈ 28, 2011

കുപ്പിയുടെ അകത്തും പുറത്തും

ചില മദ്യപാനകണക്കുകളും ആവശ്യങ്ങളും

1) കേരളത്തിലെ മദ്യപന്മാരില്‍ 50% ആളുകള്‍ 10നും 21നും വയസ്സിനു ഉള്ളിലുള്ളവരാണു. .മീശമുളയ്ക്കുന്നതിനു മുമ്പെയുള്ള ഒരു വികാരമാണു മദ്യം. അതിനാല്‍ മദ്യപിക്കാനുള്ള പ്രയം 10 വയസ്സായി കുറയ്ക്കണം
2)ഒരോ ദിവസവും മദ്യപാന്മാരുടെ എണ്ണം കുടുന്നതാല്‍ കേരളത്തിന്റെ സംസ്ഥാന പാനീയമായി മദ്യത്തെ പ്രഖ്യാപിക്കന്‍ ഗവര്‍മെണ്‍റ്റ് മുന്‍കൈയെടുക്കണം .
3) ഒറ്റ ഇരുപ്പിനു 3 പെഗ്ഗ് എങ്കിലും അകത്താക്കുന്നവരാണു ഭുരിപക്ഷം എന്നതിനാല്‍ ഒരാള്‍ക്കു കുറഞ്ഞതു 50 ലിറ്ററെങ്കിലും  കൈവശവകാശം നല്‍കണം.
4)60% മദ്യപാനികളും  ദിവസക്കുലിക്കാരും വിദ്യാഭ്യാസം കുറഞ്ഞവരും ആയതിനാല്‍  പത്താം ക്ളാസില്‍ താഴെ വിദ്യാഭ്യാസമുള്ള പാവപ്പെട്ട കുടിയന്മാര്ക്കു 2000 രൂപ വെച്ചു മാസ പെന്ഷന്‍  അനുവദിക്കുക.

ഇന്നത്തെ  കേരളത്തിന്റെ ഒരു മുഖചിത്രം മാത്രമാണു മുകളിലുള്ളതു, മദ്യം വിഷമാണു അതു കുടിക്കുന്നതു മനസ്സിനേയും ശരീരത്തിനേയും ബാധിക്കുമെന്നു പറയുന്നവരു വരെ മദ്യ കച്ചവടം നടത്തുന്ന ഈ നാട്ടില്‍ ഒരിക്കലും ഒരു മദ്യനിരോധനം  സാധ്യമല്ലാ.മദ്യത്തിനെതിരെ ഘോരഘോര പ്രസഗ്ഗം നടത്തിയിട്ടു അടുത്തുള്ള ബാറില്‍ കയറി രണ്ടെണ്ണം അടിച്ചിട്ടു പോകുന്നവരാണു പല  'മാന്യ'ന്മാരും . കല്യാണം തുടങ്ങി പതിനാറടിയന്തരത്തിനു വരെ ഒഴിച്ചുകൂടാത്ത ഒരു വിഭവമാണു മദ്യം .ഇങ്ങനെ ഒരു അവസ്ഥയിലേക്കു കേരളത്തെ കൊണ്ടെത്തിച്ചതില്‍ സിനിമ ഉള്‍പടെയുള്ള മാധ്യമങ്ങള്‍ക്കു അഭിമാനിക്കാം.വല്ലാത്ത ഒരു അനുകരണ മനോഭാവം ഉള്ളവരാണ് മലയാളികള്‍.എല്ലാ സിനിമകളിലും മദ്യപിക്കുന്ന നായകന്മാര്‍ സുലഭം,ഇത് കണ്ടു വളരുന്ന തലമുറ  
കുടിയന്മാര്‍ ആയില്ലെങ്ങിലെ അത്ഭുതമുള്ളൂ.

നമ്മുടെ സമൂഹത്തിന്റെ മുല്യ തകര്‍ച്ചയോ അത്മീയ തകര്‍ച്ചയൊ എന്തും ആകട്ടെ ഇതിന്റെ ഭവിഷത്തുകളുടെ അഘാതം കുറയ്ക്കാനാണു ശ്രെമിക്കേണ്ടതു.ഒരു ശരാശരി മലയാളിക്കു ഒരു ദിവസം കിട്ടുന്നതു 300 രുപയാണെങ്കില്‍ അതിന്റെ 250 ഉം മദ്യത്തിനു വേണ്ടി മാറ്റി വെക്കുന്നതു ഒട്ടും ഭുക്ഷണമായതല്ലാ.സര്‍ക്കാരിനു എറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനെ തകര്‍ക്കാന്‍ സര്‍ക്കരൊരിക്കലും ശ്രെമിക്കാറില്ലായെന്ന യഥാര്‍ത്ഥ്യത്തെ അവഗണിക്കന്‍ പറ്റിലെങ്കില്‍ പോലും രണ്ടു വള്ളത്തില്‍ കാലു ചവിട്ടുന്നയേര്‍പ്പടു നല്ല കാര്യമല്ലാ.ജനങ്ങളുടെ ആരോഗ്യത്തിനു സംരക്ഷണത്തിനു ഉത്തരവാദിത്തപെട്ട വര്‍ തന്നെ അതു തകര്‍ക്കന്‍ ഇടയാകരുതു. മലയാളികളുടെ ഈ പുതിയ സംസ്കാരത്തെ സ്വഗതം ചെയ്യാന്‍ വിഷമമുള്ളകാര്യമണെങ്കില്‍ പോലും അതു യാഥാര്‍ത്ത്യമാണെന്നു അഗികരിച്ചെ തരമുള്ളൂ. സമൂഹത്തെ ഇതിന്റെ ദോഷവശങ്ങള്‍ ഫലപ്രദമായി ബോധ്യപ്പെടുത്താനുള്ള സഹായങ്ങളും അവസരങ്ങളും  നല്കേണ്ടുന്നതു ജനങ്ങളുടെ നന്മ ആഗ്രഹിക്കുന്ന സര്‍ക്കാരിന്റെ ചുമതലയാണു.

മദ്യപാനം വരുത്തിയ ചില വിപത്തുകള്‍ ശ്രെദ്ധിക്കുക.ജൂണ്‍ 25 ശനിയാഴ്ച കോട്ടയത്ത് നാലു വയസുകാരിയെ പിതാവ് പീഡിപ്പിച്ചു. ചുമട്ടുതൊഴിലാളിയായ പിതാവ് മദ്യത്തിനും കഞ്ചാവിനും അടിമയായിരുന്നു. കുമളിയിലെ ഏലത്തോട്ടത്തില്‍ മൂന്നര വയസുകാരി പീഡനത്തിനിരയായി മരണം ഏറ്റുവാങ്ങിയത് പതിമൂന്നുകാരനായ എട്ടാംക്ലാസുകാരനില്‍നിന്നായിരുന്നു. മദ്യപിച്ച്, മയക്കുമരുന്നടിച്ച്, ബ്ലൂഫിലിം കണ്ട് തോന്നിയവാസിയായ ആ വിദ്യാര്‍ഥിക്ക്, ചെയ്ത അരുംകൊല പോലീസിനു മുന്‍പില്‍ നിസംഗതയോടെ വിവരിക്കാനുളള ധൈര്യവും മദ്യവും മയക്കുമരുന്നും നല്‍കി. ഷൊര്‍ണൂര്‍ പാസഞ്ചറില്‍നിന്ന് സൗമ്യയെന്ന പാവം പെണ്‍കുട്ടിയെ തള്ളിയിട്ട് ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ഒറ്റക്കൈയന്‍ ഗോവിന്ദച്ചാമിക്ക് ക്രൂരകൃത്യം ചെയ്യാന്‍ തുണയായത് മദ്യവും മയക്കുമരുന്നും, മലയാളി യാത്രക്കാരുടെ നിസംഗതയുമായിരുന്നു.ഉദ്യോഗസ്ഥവര്‍ഗത്തിന്, പ്രത്യേകിച്ച് പോലീസിന് ഏറെ അപമാനം വരുത്തിവച്ച സംഭവമാണ് കൊല്ലം ആശ്രാമം പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ എസ്.ഐ.യും എ.എസ്.ഐയും ഗുണ്ടയും ഒരുമിച്ചിരുന്നു നടത്തിയ മദ്യപാനത്തിനിടെ എസ്.ഐ. കൊല്ലപ്പെട്ടത്.

മദ്യപാനത്തിന്റെ ആരോഗ്യ , സാമൂഹിക , സാമ്പത്തിക പ്രത്യാഖതങ്ങളെ കുറിച്ച് സ്കൂള്‍ തലം മുതല്‍ അവബോധം സൃഷ്ട്ടിക്കുവാന്‍ തക്കവണ്ണം പാട്ദ്യപദ്ധതിയില്‍ അവ ഉള്‍പെടുന്ന അറിവുകള്‍ കൂട്ടിച്ചേര്‍ക്കണം . കൗമാരത്തില്‍ത്തന്നെ മദ്യ, മയക്കുമരുന്നു ശീലങ്ങള്‍ക്കടിമകളാകാനുള്ള സാഹചര്യം നിലവിലുണ്ട്. ഇതിനെതിരേ ബോധവല്‍ക്കരണത്തിനുതകുന്ന പാഠ്യഭാഗങ്ങള്‍ സിലബസിലുള്‍പ്പെടുത്തണം. സന്നദ്ധസംഘടനകളും മത, രാഷ്ട്രീയ സംഘടനകളും മദ്യപാന മയക്കുമരുന്നു ശീലങ്ങള്‍ക്കെതിരേ ശക്തമായ പ്രചാരണവും ബോധവല്‍ക്കരണവും നടത്തണം.മദ്യപാനമാണ് ജീവിതം ഏറ്റവും നന്നായി ആസ്വദിക്കുന്നു എന്നതിന്റെ അളവുകോല്‍ എന്ന മനോഭാവം മാറണം . കുടുംബത്തിലെ എല്ലാവര്ക്കും ജീവിതം ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന കാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം . പുരുഷന്മാര്‍ ഒറ്റയ്ക്ക് മദ്യപിച്ചു ജീവിതം ആഖോഷമാക്കുന്നതിനെക്കാള്‍ നല്ലതാണ് മദ്യപിക്കുമ്പോള്‍  ആ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത്, അത് മദ്യപാനത്തിന്റെ അളവ് കുറയ്ക്കുവാന്‍ ഏറെ സഹായിക്കും.

തിങ്കളാഴ്‌ച, ജൂലൈ 25, 2011

താരങ്ങളും  റെയ്‌ഡും 

സൂപ്പര്‍സ്റ്റാര്‍ കുട്ടപ്പന്റെയും തങ്കപ്പന്റെയും വീട്ടില്‍ നടന്ന റെയ്ഡില്‍ നിന്നു വന്‍ നിധി വെട്ട.ഒരിക്കലും തുറക്കാത്ത അറകളെക്കുറിച്ചുള്ള ദുരൂഹതകള്‍ക്കിടയില്‍ ഇന്നലെയാണു പരിശോധന ആരംഭിച്ചതു.
കുട്ടപ്പന്റെ രഹസ്യ അറയില്‍ നിന്നും ഒരു നടിയുടെ വീടിന്റെ കിടപ്പുമുറിയിലേക്കുള്ള ഒരു തുരങ്കം കണ്ടെടുത്തു. രാജപ്പനെന്നു പേരുള്ള ഒരു യുവ നടന്റെ പരാതിയെ തുടര്‍ന്നാണു പരിശോധന നടത്തുന്നതെന്ന ആരോപണം ഉദ്ധ്യൊഗസ്ഥര്‍ നിഷേധിച്ചു.
കുട്ടപ്പന്റെയും തങ്കപ്പന്റെയും വീട്ടില്‍ നാലു അറകള്‍ വീതമാണു കണ്ടെത്തിയതു, അതില്‍ എ,ബി എന്നീ അറകള്‍ മാത്രം തുറന്നപ്പോളാണു വിലമതിക്കാനാകാത്ത നിധികള്‍ കണ്ടെത്തിയതു.
തങ്കപ്പനെറ്റെ വീട്ടിലെ എ അറയില്‍ നിന്നും വിലകൂടിയ 250000 കൂളിഗ് ഗ്ലാസുകളാണു കണ്ടെത്തിയതു.ഇതുകൂടാതെ ആയിരത്തോളം മൊബൈല്‍ ഫോണുകളും ലാപ്ഡോപ്പുകളും  പല ചാക്കുകളില്‍ കെട്ടിയ നിലയിലാണു കണ്ടെത്തിയതു  കുട്ടപ്പന്റെ വീട്ടിലെ പ്രധാന അറയില്‍ നിന്നു 20000 പേജ്ജുള്ള ഒരു രജിസ്റ്ററും അതില്‍  ഒന്നു മുതല്‍ 9898 വരെയുള്ള നമ്പറിലെഴുതിയേല്‍ക്കുന്നതു  സ്ത്രികളുടെ പേരുകളാണെന്നും അവയില് പലതിനു സിനിമനടിമാരുടെ പേരിനോടും  സാമ്യമുണ്ടെന്നും കണ്ടെത്തി.ഇതു കൂടാതെ രണ്ടായിരത്തോളം വരുന്ന പാവാട വള്ളികളും ബ്ളവിസിന്റെ ഹുക്കുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
അതേ സമയം കുട്ടപ്പനു കൊടുത്ത പൂവന്‍ കോഴി പട്ടവും തങ്കപ്പനു ലഭിച്ച മികച്ച യുവനടനുള്ള ദേശിയ അവാര്‍ഡും സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നു സാംസ്കാരിക നവൊത്ഥാന നായകന്‍ കുമാര്‍ കോഴിക്കൊട് ആവശ്യപ്പെട്ടു.
അതേ സമയം സുപ്പര്‍ താരങ്ങള്‍ നായകരായുള്ള മള്‍ട്ടി സ്റ്റാര്‍ ചിത്രം " ഇനിയും തുറക്കാത്ത അറകളുടെ " ചിത്രികരണം ഉടന്‍ തുടങ്ങുമെന്നു സംവിധായകന്‍  പാറശാല ശശി അറിയിച്ചു.
തങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഉദ്ധ്യൊഗസ്ഥര്‍ക്കു ധൈര്യമുണ്ടെങ്കിലിവിടുത്തെ രാഷ്ട്രിയക്കാരുടെ വീടുകളില്‍ കയറി പരിശോധിക്കനുള്ള ചങ്കൂറ്റമുണ്ടോ യെന്നു ഇരു താരങ്ങളും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാവശ്യ പെട്ടു.


ബുധനാഴ്‌ച, ജൂലൈ 20, 2011

നട്ടപാതിരയിലൊരു യക്ഷി

ആ പ്രാവശ്യത്തെ സ്റ്റടി ടൂറു ഒരോ  
കമ്പ്യൂട്ടര്‍ വിദ്യര്‍ത്ഥികളുടേയും സ്വപ്‌ന ഭൂമിയായ  ബാംഗ്ളൂര്‍ എന്ന നഗരത്തിലേക്കാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ മനസ്സിലൊരു ആനന്ദം അറിയാതെ ഉടലെടുത്തു. ആ സ്വപ്‌ന ഭൂമി ലക്ഷ്യമാക്കി ഞങ്ങളുടെ ശകടം പതുക്കെ നീങ്ങി തുടങ്ങി.വിനോദയാത്രക്കു പുറപ്പെടുമ്പോള്‍ എല്ലാവരും വളരെയേറെ അവേശര ഭരിതരായിരുന്നു, വിനോദയത്ര ശരിക്കും ഒരു ആഘോഷമാക്കി തീര്‍ക്കണമെന്ന ദ്രിഡപ്രതിഞ്ഞയെടുത്താണു പലരും വന്നിരിക്കുന്നതു.ബസ്സില്‍ കയറിയ പാടെ തന്നെ പുറകിലെ ബാറിന്റെ ഉത്ഘാടനം പാമ്പ് രതിഷിന്റെ മഹനീയ സാനിധ്യത്തില്‍ നടത്തി  കഴിഞ്ഞിരുന്നു, തടിയന്‍ മൂസ മുതല്‍ കാറ്റടിച്ചാല്‍ പറക്കുന്ന കുഞ്ഞു പ്രേമ്മന്‍ വരെ അതില്‍ അവരുടെതായ പങ്ക് രേഖപ്പെടുത്തികഴിഞ്ഞിരുന്നു.മരംകോച്ചുന്ന തണുപ്പുള്ള ഒരു രാത്രിയിലാണു ഞങ്ങള്‍ ബാഗ്ളൂറിലെത്തിയതു  , നഗരത്തിലെ ഒരു മുന്തിയ ഹോട്ടലില്‍ തന്നെ ഞങ്ങള്‍ക്കു മുറികള്‍ റെഡിയായിട്ടുണ്ടായിരുന്നു, എല്ലാവരും യാത്ര ക്ഷീണം കാരണം വന്നപാടെ തന്നെ ഉറങ്ങാനുള്ള തയാറെടുപ്പിലാണ്.അപ്പൊളാണു കുഞ്ഞു പ്രേമ്മനു ഒരു മോഹം ഈ രാത്രി വെറുതെ ഉറങ്ങി കളഞ്ഞാല്‍ മാത്രം മതിയോ ചുമ്മാ കുറച്ചു നേരം ചുറ്റിയടിച്ചാലോ എന്നു തീരുമാനിച്ചു ഞങ്ങള്‍ കുറേ പേര്‍ റൊഡിലൂടെ നടക്കനാരംഭിച്ചു.

സമയം വളരേയേറെയായി വഴിയിലാണെങ്കില്‍ ഒറ്റ മനുഷ്യ ജീവികളേയും കാണാനില്ലാ ഞങ്ങള്‍ ആറേഴു പേരുണ്ടേങ്കിലും  ചെറിയയൊരു ഭയം എല്ലാരുടേയും മുഖത്തു നിഴലിടുന്നുണ്ടായിരുന്നു.  എവിടെ നിന്നെക്കെയോ അലഞ്ഞു തിര്ഞ്ഞു നടക്കുന്ന നായ്ക്കളുടെ   ഒരിയിടല്‍ ശ്ബ്ദങ്ങള്‍ ഒരു അപശകുനപോലെ അന്തരിക്ഷത്തില്‍ അലയടിച്ചു കൊണ്ടിരുന്നു.പിന്നില്‍ വന്നു വീഴുന്ന കരിയിലകളുടെ ശബ്ദം പോലും പേടിപ്പെടുത്തുന്നതായിരുന്നു. ഇതൊന്നും പുറത്തുകാണിക്കാതെ അകാശ്മോന്‍ തന്റെ പതിവു വളിപ്പു തമാശയുമായി എല്ലാരേയും ഒന്നു ചിരിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു..

പെട്ടന്നാണു ഞങ്ങളതു കണ്ടതു വെള്ള സാരി ഉടുത്തൊരു സ്ത്രി ഞങ്ങളുടെ മുമ്പിലൂടെ  പോകുന്നു.ഈ നട്ടപാതിരക്കു നടുറോഡില്‍ ഒരു സ്‌ത്രിയോ ? ഇതു എങ്ങനെ ഞങ്ങളുടെ മുമ്പില്‍ വന്നു? ഉത്തരമറിയാതെ ഞങ്ങള്‍ കുഴങ്ങി. എല്ലാവരും ഒന്നു ഞെട്ടി ബാലരമയിലേയും കളിക്കുടുക്കയിലേയും കഥകളിലൊക്കെ കാണുന്നതു പോലെ ഇനി  കൂട്ടം തെറ്റി നടക്കുന്ന യക്ഷിയൊ മറ്റൊ ആണൊ ഇതു, കൂട്ടത്തിലെ ചെറിയവനായ കുഞ്ഞുട്ടന്‍ പേടി കാരണം സംസാരിക്കന്‍ പോലുമാകാതെ അവിടെ ഇരുന്നു വിറയ്ക്കാന്‍ തുടങ്ങി. കുഞ്ഞുട്ടന്റെ പേടി കണ്ട് വീരനും ധീരനുമെന്നു സ്വയം വിശേഷിപ്പിക്കുന്ന സരോജ്കുമാര്‍ പറഞ്ഞു " ചേയ് നിനക്കു നാണമ്മിലേ കുഞ്ഞുട്ട ഇങ്ങനെ കിടന്നു പേടിക്കാന്‍".എന്തും വരട്ടെയെന്നു വിചാരിച്ചു രണ്ടും കല്‍പ്പിച്ചു ധൈര്യശാലിയായ സരോജ്കുമാര്‍  ഉറക്കെചോദിച്ചു " ആരാണതു" ,  ശബ്ദം കേട്ടു ആ സ്ത്രീ രൂപം തിരിഞ്ഞു നിന്നു അപ്രതീക്ഷിതമായി ഞങ്ങളുടെ നേരെ നീങ്ങി. പെട്ടെന്നു ബ്രേക്കില്ലാതെ വരുന്ന പാണ്ടി ലോറിയുടെ മുമ്പില്‍ ചെന്നു പെട്ട ഞൊണ്ടിയുടെ അവസ്‌ഥയിലായി എല്ലാവരും. നിമിഷ നേരം കൊണ്ടു കൂട്ടത്തിലെ എറ്റവും ധൈര്യശാലിയായ സരോജ്കുമാര്‍ രണ്ടും കല്‍പ്പിച്ചു ഒരോട്ടവെചുകൊടുത്തു പിന്നെ ആരും ഒന്നും അലോചിച്ചില്ല എന്താ സംഭവിക്കുന്നതെന്നറിയതെ ഞങ്ങളെലാവരും പല വഴിയിലൂടേ  ഹോട്ടല്‍ ലക്ഷ്യമാക്കി കുതിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ പുറകില്‍ ഞങ്ങളെക്കാള്‍ വേഗത്തില്‍ ആ സ്ത്രിരൂപവും .കൈയ്യില്‍ കിട്ടിയ ഇര വഴുതി പോയ സിംഹി കണക്കെ അവള്‍ ഞങ്ങളുടെ പിറകെ പാഞ്ഞടുത്തു  വല്ലവിതത്തിലും റൂമിലെത്തിയപ്പൊളാണൂ കൂട്ടത്തിലെ ചെറിയവനായ കുഞ്ഞുട്ടനേക്കാണാനില്ലായെന്ന സത്യം മനസ്സിലാക്കിയതു , ഇനി അവനെങ്ങാനും ആ യക്ഷിയുടെ കൈയ്യിലകപ്പെട്ടുകാണുമൊ? ആ കുഞ്ഞിളം മേനിയില്‍ ഇപ്പോള്‍ യക്ഷി താണ്ഡവമാടുകയായിരിക്കുമോ?  സരോജ്‌കുമാറിനു ഒരു സംശയം.ഇങ്ങനെ പല ഉത്തരമില്ലാത്ത സംശയങ്ങളും മനസ്സിലിട്ടു തത്തികളിച്ചു കൊണ്ട് എല്ലാവരും ഭയന്നിരുന്നപ്പൊള്‍ അതാ കാണാതെ പോയ കുഞ്ഞാടിനെ പോലെ കുഞ്ഞുട്ടന്‍ ഓടികിതച്ചു കൊണ്ടു വരുന്നു , വന്നപാടെ ഒരു ചീവിടിനെ പോലെ  അവനലറി കൊണ്ടു പറഞ്ഞു "എടാ അതു പിശാചും മണ്ണാകട്ടയുമൊന്നും അല്ലാ, അയ്യാടാ സാധനം  അതൊരു തെയ്യാരോ അണെടാ കസ്‌റ്റമേഴ്‌സ്സിനെ തിരക്കി ഇറങ്ങിയതാണളിയാ ഭാഗ്യം കൊണ്ടു ഏറ്റവും പിറകിലോടിയിരുന്ന ഞാന്‍ ആ സാധനത്തിന്റെ കൈയ്യില്‍പ്പെടാതെ ഊരിപോന്നെടാ"  ഇതു പറയുബോള്‍ അവന്‍ വിറയല്‍ പനി പിടിച്ചതു പോലെ കിടന്നു വിറയ്ക്കുന്നുണ്ടായിരുന്നു. അവന്‍ ഇതു വരെ കാത്തു സുക്ഷിച്ച ചാരിത്രം ചോരാതെ കാത്തതിനു സകല ദൈവങ്ങളോടും മനസ്സില്‍  നന്ദി പറഞ്ഞു ഇനിയെങ്ങാനും ചോര്‍ന്നു കാണുമോ..സരോജ്കുമാറിലെ സംശയരോഗിക്കു  ത്രിപ്‌തിയായില്ല.എന്തായാലും യക്ഷിയുമായുള്ള ഓട്ട മത്സരത്തിനു ശേഷം എല്ലാവന്മാരുടേയും രാത്രിയിലുള്ള അപഥസഞ്ചാരങ്ങള്‍ കുറഞ്ഞു.. പിന്നിടു രാത്രിയില്‍  റോഡിലൂടെ നടക്കുബോള്‍ ഞങ്ങളെ പേടിപ്പിച്ച ആ യക്ഷിയെ തിരക്കി  കണ്ണുകള്‍ ചുറ്റിലുമൊന്നു പരതിയിട്ടു  അറിയാതെ മനസ്സില്‍ ചോദിക്കും  ഒരു പക്ഷേ കുഞ്ഞുട്ടന്‍ പറഞ്ഞതു കളവണെങ്കിലൊ?.

ബുധനാഴ്‌ച, ജൂലൈ 13, 2011

പരാശ്രയമ്മില്ലാതെ ഒരു സാശ്രയം

പരാശ്രയമ്മില്ലാതെ കഴിയാന്‍ വേണ്ടിയാണൊ സാശ്രയ മനേജ്ജുമെന്റുകള്‍ ഈ കൊള്ളത്തരങ്ങള്‍ കാട്ടികൂട്ടുന്നതു. ഇവരുടെ തൊന്ന്യവാസങ്ങള്‍ കാണുമ്പൊള്‍ ലേലം സിനിമയില്‍ സോമന്‍ പറഞ്ഞ ഡയലോഗണു ഓര്‍മവരുന്നതു "അന്ന്യന്‍ വിയര്‍ക്കുന്ന കാശുകൊണ്ടു അപ്പവും തിന്നു വീഞ്ഞും കുടിച്ചും കൊണ്ടസയിലും ബേന്‍സിലും കയറി നടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോടു അന്നു തീര്‍ന്നതാ തിരുമേനി ഈ ബഹുമാനം ഇപ്പൊ  എനിക്കു അതിനോട് ബഹുമാനകുറവ".
ധനികന്മാര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതു ഒട്ടകം സൂചികുഴലിലൂടെ കടക്കുന്നതു പൊലെയെന്നു പറഞ്ഞ ഈശൊയുടെ ഈ കുഞ്ഞാടുകള്‍ ധനസമ്പാദനത്തിനു വേണ്ടി എന്തു ചെയ്യുമെന്നതിനൊരു ഉദാഹരണമാണു കാരക്കോണം  സംഭവം ഒരു സീറ്റ് ലഭിക്കാന്‍ 50 ലക്ഷം വേണമെന്നുള്ള ആവശ്യം തിരെ കുറഞ്ഞു പോയതുപോലെ തൊന്നുന്നു.

പണമുള്ളവനു മാത്രം അവകാശപ്പെട്ടതാണിവിടെ ഉന്നത വിദ്യാഭ്യാസം , പണമില്ലാത്തവന്റെ മക്കളൊന്നും ഡോക്ടറോ ഇന്ചിനീറോ ആകേണ്ട എന്ന മനോഭാവമാണിവര്‍ക്കോക്കെ.
നമ്മുടെ ഭരണഘടന നല്‍കുന്ന പല ഔദാര്യങ്ങളും ഇവിടെ കാശുണ്ടക്കാന്‍ വേണ്ടി ദുര്‍വിനിയോഗം ചെയ്കയാണു.
സീറ്റുകച്ചവടം നടത്തിയിട്ടു ഞാനൊന്നും അറിഞ്ഞില്ലെ രാമനാരയണ എന്ന മട്ടിലുള്ള വര്‍ത്തമാനങ്ങള്‍ കേട്ടാല്‍ പൊതു ജനങ്ങള്‍ വിശ്വസിക്കുമെന്നാണു ഇവരുടെയൊക്കെ ചിന്താഗതിയെങ്കില്‍ അതു വെറും തെറ്റിദ്ധാരണ മാത്രമാണു.

വെള്ളിയാഴ്‌ച, ജൂലൈ 08, 2011

നഷ്ട്ട സ്വപ്നങ്ങള്‍

ചില വര്‍ഷങ്ങള്‍ക്കു ശേഷമാണു ആ പെണ്‍കുട്ടിയുടെ പടമെങ്കിലും ഒന്നു കാണുവാന്‍ രാമുവിനു കഴിയുന്നതു. അവന്‍ പണ്ടു കണ്ടതിനേക്കാള്‍ അവളങ്ങു സുന്ദരിയായതു പോലെ.ആദ്യമായി തന്നില്‍ പ്രണയത്തിന്റെ വിത്തു മുളപ്പിച്ച ഒരു കൊച്ചു സുന്ദരിയായിരുന്നു മ്രിദുല എന്നവന്‍ ഓര്‍ത്തു.
പക്ഷെ അത് മുളയിലെ നുള്ളിക്കെടുത്തികൊണ്ട് പത്താം ക്ളാസിലെ വലിയ പരിക്ഷ കടന്നു വന്നതും തുടര്‍ന്നു സ്കൂളിലില്‍ നിന്നു എല്ലാവരും വിട പറഞ്ഞു പോയതും . വലിയ പരീക്ഷയുടെ അവസാന ദിവസം അവളെ ഒരു നൊക്കുകൂടി കാണാന്‍ പരീക്ഷ ഹാളില്‍ നിന്നും ഓടിയ ഓട്ടവും ഓട്ടത്തിനിടക്കു തലയും കുത്തി വീണതും ഇന്നലെ നടന്ന സംഭവം  പൊലെ അവന്റെ മനസ്സില്‍ തത്തികളിച്ചു.അവളുടെ പ്രൊഫൈലു ഫേസ് ബുക്കില്‍ കണ്ടപ്പോള്‍ വല്ലാത്ത ഒരു ആനന്ദം രാമുവിന്റെ മനസ്സില്‍ ഉളവായി പക്ഷെ അതു നിമിഷ നേരത്തേക്കുള്ളതു മാത്രമായിരുന്നു കാരണം ദിവസങ്ങള്‍ കഴിഞ്ഞിട്ടും തന്റെ ഫ്രേണ്ട് റിഖ്യസ്റ്റു അവള്‍ പരിഗണിച്ചതു പൊലും ഇല്ലാ.

അവളുടെ പ്രൊഫൈല്‍ പിക്ച്ചറും നോക്കി നെടുവീര്‍പ്പിടുവാന്‍ മാത്രമെ അവനു കഴിഞ്ഞുള്ളു.ചിന്തകള്‍ അവനെ ഭുതകാലത്തിലേക്കു വലിച്ചിഴച്ചുകൊണ്ടുപൊയി.താന്‍ അവളെ ആദ്യമായി കാണുന്നതു അചന്റെയും അമ്മയുടേയും കൈപിടിച്ചു സ്ക്കുളിലേക്കു നടന്നു വരുന്ന ഒരു കൊച്ചു മാലഖയായണ്. കണ്ണുകളില്‍ കുസൃതിയും ചുണ്ടില്‍ ചെറു പുഞ്ചിരിയുമായി ഒരു ജൂണ്‍ മാസത്തില്‍ രാവിലെ ആണ്‌ അവള്‍ ആദ്യമായി സ്ക്കൂളിലേക്ക് വന്നതു.ആദ്യം കണ്ടപ്പൊള്‍ തന്നെ ഇതു വരെ മറ്റൊരു പെണ്‍കുട്ടിയോടും തോന്നാത്ത എന്തൊ അവന്റെ മനസ്സില്‍ തോന്നി.പിന്നിട് അറിഞ്ഞു അവള്‍ ആ സ്കൂളില്‍ പത്താം ക്ളസില്‍ ചേരാനാണു വന്നതെന്നു അപ്പൊള്‍ രാമു മനസ്സുകൊണ്ടു പ്രര്‍ത്ഥിച്ചതു "അവള്‍ തന്റെ കളസ്സില്‍ തന്നെ ആവണേ ഈശ്വരാ" എന്നതായിരുന്നു.പക്ഷെ ഈശ്വരനല്‍പ്പം പിശുക്കു കാട്ടി. അവള്‍ വേറെ ഡിവിഷന്നിലായിരുന്നു. എങ്കിലും രണ്ടു പേരുടേയും ക്ളാസു തൊട്ടടുത്തായിരുന്നതു  കൊണ്ടു  ഇടവേളകളില്‍ അവളെ കാണുവനാകുമ്മല്ലൊ എന്ന ചിന്ത അവനെ ആശ്വസിപ്പിച്ചു.

അവളോടു തന്റെ പ്രണയരഹസ്യം വെളിപ്പെടുത്താനുള്ള ധൈര്യം രാമുവിനു തീരെ ഇല്ലായിരുന്നു. അവളെ ഒരു നൊക്കു കാണാന്‍  അവള്‍ പോകുന്ന വഴികളില്‍ ഒളിച്ചും പാത്തുമിരുന്നുകണ്ടു നിര്‍വ്രിതിയടയുക എന്നതു അവനോരു ഹരമായിരുന്നു.ആ സ്കൂളില്‍ അവളുടെ അടുത്ത കൂട്ടുകാരന്‍ ശ്രീജിത്തായിരുന്നു.  മ്രിദുല ശ്രിജിത്തിന്റെ കൂടെ നടക്കുന്നതും  നര്‍മ്മ സല്ലാപങ്ങളിലേര്‍പ്പെടുന്നതും കാണുമ്പൊള്‍ രാമുവിനു  അവനോടു തന്നെ വല്ലാത്ത അരിശം തോന്നാറുണ്ട്.കൈയെത്തും ദൂരെത്തു ഉണ്ടായിട്ടും അപ്പൂപ്പന്‍താടി പിടിക്കാന്‍ കഴിയാതെ പോയ ഒരു കൊച്ചുകുട്ടിയുടെ അവസ്ഥയിലായി രാമു. അങ്ങനെ പറയാന്‍ ആഗ്രഹിച്ചതേല്ലം പറയാന്‍ കഴിയതെ പൊയ ഒരു ഹതശകാമുകനായി അവന്‍ മാറി.അവളെ കണ്ടതിനു ശേഷം പിന്നീടു അവനിഷ്ട്ടപ്പെടുന്ന എല്ലാ പെണ്കുട്ടികള്‍ക്കുമവന്‍ അവളുടെ സാദ്രിശ്യം ദര്‍ശിച്ചു.

 അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞണു അവളെക്കുറിച്ചുള്ള ഒരു വിവരമെങ്കിലും അറിയുന്നതു അതിനു കാരണം സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റായ  ഫേസ്ബുക്കും , അതു കണ്ടുപിടിച്ചവനെ നന്ദിയൊടെ ധ്യാനിച്ചു കൊണ്ടാണു അവന്‍ അവള്‍ക്കു ഫ്രെണ്ടു റിഖ്യസ്റ്റ് അയചചതു പക്ഷെ അവള്‍ അവനെ മൈന്‍ഡു ചെയ്ക പൊലും ചെയ്തില്ലാ." അഹ ഇതങ്ങനെ പൊയാല്‍  ശരിയാവില്ല ഇനിയെങ്കിലും അവളെ  തനിക്കു ഇഷ്ട്ടമാണെന്നുള്ള രഹസ്യം അവളെ അറിയിക്കേണം" എന്നു മന്സ്സില്‍ വിചാരിച്ചു കൊണ്ടവന്‍ ഒരു പരിചയം പുതുക്കുന്ന ഒരു മെസ്സെജ്ജു അയച്ചു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മ്രിദുലയുടെ മറുപടി അവനു കിട്ടി. ഹായ് രാമു  എന്നിക്കു താങ്കളെ ഓര്ക്കന്‍ കഴിയുന്നില്ല എങ്കിലും പഴയ സ്കൂള്‍മേറ്റിനെ കണ്ടതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞവള്‍ അവന്റെ ഫ്രെണ്ടു റിക്യസ്റ്റു അവസാനമങ്ങു കയറി അസ്പെക്റ്റു ചെയ്തു. അവളുടെ പ്രൊഫൈലു കയറി നൊക്കിയപ്പൊള്‍ അവന്‍ കാണുന്നതു ഒരു ഫാമിലി ഫൊട്ടൊയാണു അതില്‍ അവള്‍ ഇരട്ട കുട്ടികളേയും പിടിച്ചു പഴയ സഹപാടി ശ്രീജിത്തുമായി ഇരിക്കുന്നതാണു കാണുന്നതു. അപ്പോള്‍ അവന്‍ അവളുടെ കൈയിലിരിക്കുന്ന കുഞ്ഞുങ്ങളെ നോക്കികൊണ്ടു മനസ്സില്‍ അറിയാതെ പറഞ്ഞു പോയി  " എനിക്കു പിറക്കാതെ പോയ ഉണ്ണികളാണ് മക്കളേ നിങ്ങള്‍ "

തിങ്കളാഴ്‌ച, ജൂലൈ 04, 2011

സാമൂഹിക നീതി

സ്വാശ്രയ കോളെജ് പ്രശ്നം നമ്മുടെ വിദ്യാഭ്യസ രംഗത്തെ ഒരു ആഭാസമായി മാറ്റുകയാണ്. സമ്പത്തിന്റെ പുറകെ പരക്കം പായുന്ന ഒരു പറ്റം മതമേതാവികളുടെ തടവറയിലായിരിക്കയണു ഇന്നു കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം .
സ്വാശ്രയ ചര്‍ച്ചകള്‍ക്കിടയില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ നശിച്ചുകൊണ്ടിരിക്കുകയോ ഇല്ലാതായിക്കൊണ്ടിരിക്കുകയോ ചെയ്യുകയാണ് എന്ന യാഥാര്‍ത്ഥ്യം നാം വിസ്മകരിച്ചുകൂടാ. 
കുട്ടികളുടെ അഭിരുചി പരിഗണിക്കാതെ രക്ഷിതാക്കള്‍ അവരെ സ്വാശ്രയ കോളജുകളിലേക്കയക്കുന്നത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ വൃത്തിയായി കൊണ്ടുനടക്കാത്തതുകൊണ്ടാണ്.ഇന്നു കുട്ടികളെ കിട്ടതെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍  അകാല ചരമമടഞ്ഞു കൊണ്ടിരിക്കുകയാണ്.

നവീന തൊഴിലവസരങ്ങള്‍ക്ക് കുട്ടികളെ പ്രാപ്തരാക്കുന്നതില്‍ നമ്മള്‍ പരാജയപ്പെടുന്നു. സ്വാശ്രയ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗം തന്നെയും ഇതര കോളജുകളില്‍ പഠിക്കുന്ന കുട്ടികളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുക എന്നതാണ്. ആ തരത്തില്‍ വിദ്യാഭ്യാസം പുനഃസംഘടിപ്പിക്കണം. എന്നാല്‍, തൊഴില്‍ സാധ്യത എന്ന വാക്ക് കേള്‍ക്കുന്നതേ ചില ബുദ്ധിജീവികള്‍ക്കിഷ്ടമല്ല.
എല്ലാ വിദ്യാഭ്യാസ ചര്‍ച്ചകളും സ്വാശ്രയ പ്രശ്‌നത്തിലേക്ക് പരിമിതപ്പെടുകയാണ്.സ്വാശ്രയ കോളജുകള്‍ ഉയര്‍ത്തുന്ന പ്രശ്‌നം ചെറുതായി കാണുകയല്ല. രോഗികളുടെ ശരീരത്തില്‍ തൊടുകപോലും ചെയ്യാതെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്ന തലമുറയാണ് വരാന്‍പോകുന്നതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

വെള്ളിയാഴ്‌ച, ജൂലൈ 01, 2011

രാജപ്പന്റെ പ്രണയം

ഈ സംഭവം നടക്കുന്നതു അങ്ങു കിഴക്കന്‍ പ്രദേശത്തെ ഒരു പ്രശസ്തമായ കലാലയത്തിലാണ്. രാജപ്പനാണു നമ്മുടെ നായകന്‍. അവന്‍ ഒരു നിത്യഹരിത കാമുകനാണെന്നു സ്വയം സങ്കല്‍പ്പിച്ചു കൊണ്ട് നടക്കുന്ന ഒരു നിരുപദ്രകാരിയായ ഒരു പാവം മനുഷനായിരുന്നു. അങ്ങനെയിരിക്കയാണു അവ്ന്റെ ജീവിതത്തെ മാറ്റിമറിയ്ക്കുവാനായി അവള്‍ ആ കലാലയത്തിലേക്കു ആഗമിച്ചതു. അവളുടെ പേരു വല്‍സമ്മ എന്നായിരുന്നു.നക്ഷത്ര കണ്ണൂകളായിരുന്നു അവളുടേതു.
കളാസിലെ ഏറ്റവും സുന്ദരിയാണെന്നുള്ള ഭാവമൊന്നും അവള്‍ക്കില്ലായിരുന്നു.പക്ഷെ വല്‍സമ്മ സുന്ദരിയാണ്, അങ്ങനെയിരിക്കെയാണ് രാജപ്പനു അവളോട് ഒരു " ലത്" തൊന്നുന്നതു.അവന്‍ ആദ്യം ഈ ലതിനെക്കുറിച്ചു പറഞ്ഞതു അവന്റെ അത്മ സുഹ്രുത്തു പ്രേമനോടായിരുന്നു . പ്രേമനറിഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും രാജപ്പന്റെ പ്രണയ രഹസ്യം അറിയാന്‍ അധികം താമസിച്ചില്ലാ. കമ്പില്‍ തുണിചുറ്റിയാല്‍ അതിന്റെ പിറകേ പൊകുന്ന രാജപ്പന്‍ ആയതു കൊണ്ടു ആരും അതു അത്ര കാര്യാമാക്കിയില്ലാ. പക്ഷെ രാജപ്പന്‍ കാര്യമായിട്ടായിരുന്നു ഈ റിസ്ക്കു ഏറ്റെടുത്തത്.അവനും അവന്റെ ആത്മാര്‍ത്ത സ്നേഹിതനുമായ പ്രേമനും ചേര്‍ന്നു വല്‍സലയെ വീഴ്ത്താനുള്ള പദ്ധതികളുമായി മുന്നോട്ടു പൊയ്കൊണ്ടിരുന്നു.
വല്‍സമ്മയോടുള്ള പ്രണയം തലക്കു പിടിച്ച രാജപ്പനില്‍ പല മാറ്റങ്ങളും കണ്ടു തുടങ്ങി. ഏന്നും കുളിക്കത്തവന്‍ ഇപ്പോള്‍ ദിവസവും രണ്ടു നേരവും കുളിക്കുന്നു. സ്വയമൊരു സുന്ദരനാണെന്നു കരുതി കണ്ണാടിയുടെ മുമ്പില്‍ തന്നെ സദാ നില്‍പ്പാണു ഇപ്പോ പരിപാടി, മിന്നലെ സിനിമ പത്തു തവണ കണ്ടിട്ടു അതിലെ നായകനും നായികയും താനും വല്‍സമ്മയുമാണെന്നു സങ്കല്‍പ്പിക്കുന്നു അങ്ങനെ പല മാറ്റങ്ങളും അവനില്‍ ഞങ്ങള്‍ ദര്‍ശിച്ചു.
രജപ്പന്‍ ദിവസവും വന്നു അന്നത്തെ അവന്റെ വല്‍സമ്മയെ വളയ്ക്കനുള്ള പ്രയത്നം ഞങ്ങളോടു വിവരിക്കുമായിരുന്നു .തന്റെ ഹ്രിദയരഹസ്യം അവളോടു മൊഴിയന്‍ നമ്മുടെ നായകനു ധൈര്യം തീരെ ഇല്ലായിരുന്നു എങ്കിലും അവന്റെ വീര വാദങ്ങള്‍ക്കൊന്നും ഒരു അന്തം ഉണ്ടായിരുന്നില്ല. " അളിയ ഇന്നവള്‍ എന്നെ നോക്കി ചിരിച്ചടാ ", "ഇന്നു അവളു എന്നോടു സംസാരിച്ചടാ", "ഞങ്ങള്‍ രണ്ടു പേരും കൂടി ഒരുമ്മിച്ചിരുന്നടാ" എന്നൊക്കെ സ്പന്ദിക്കുന്ന ഹ്രിദയുമായി അവന്‍ വന്നു പറയുമ്പോള്‍ ആരും ചിലപ്പോള്‍ വിചാരിച്ചു പൊകും ഇതിലെന്തൊ സത്യമുണ്ടെന്നു. പക്ഷേ സത്യത്തിന്റെ മുഖം നമ്മുടെ നായകനെ പോലെ തീരേ വിക്രിതമായിരുന്നു . അവളെ ദൂരേന്നു കണുമ്പോളെ അവന്‍ ഓടി ഒളിക്കുമായിരുന്നു.
ഇങ്ങനെയൊക്കെ അങ്ങു പോയാല്‍ മതിയോ ഇതിനൊരു അന്തം വേണ്ടെ എന്നു വിചാരിച്ചു തന്റെ വിശസ്തനായ പ്രേമനെ ഹംസമായി വിടുവാന്‍ അവന്‍ തീരുമാനിച്ചു.

അങ്ങനെ പ്രേമന്‍ ഒരു ഹംസമായി രാജപ്പദൂതു മായി പൊയി. എല്ലാവരും വല്‍സമ്മയുടെ മറുപടിയ്ക്കായി കാത്തിരുന്നു ഒടുവില്‍ പ്രേമ ഹംസം മടങ്ങി വന്നു. വളരെ വിഷമത്തോടെ അവന്‍ പറഞ്ഞു" രാജപ്പാ അതെല്ലാം മറന്നേക്കു, അവള്‍ക്കു പ്രേമമ്മെന്നു കേള്‍ക്കുന്നതേ കലിപ്പാണെന്നു , അവളുടെ അപ്പനും അമ്മയും പറയുന്നവനെ മാത്രമേ അവള്‍ പ്രേമിക്കുകയുള്ളൂ " ഇതറിഞ്ഞ രാജപ്പന്‍ എതാണ്ട് പൊയ അണ്ണാനെ പൊലെയായി.ഒടുവില്‍ പ്രേമന്റെ സ്വാന്തന വാക്കുകളില്‍ തകര്‍ന്ന ഹ്രിദയവുമായി നിന്ന അവന്‍ ആശ്വസം കണ്ടെത്തി.
കാലത്തിനു ഉണക്കാനാവാത്ത മുറിവുകള്‍ ചുരുക്കമായതു കൊണ്ടു രാജപ്പനും ഈ സംഭവങ്ങള്‍ മറന്നു. പിന്നീട് ചില മാസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ കേള്‍ക്കുന്നതു വല്‍സമ്മ പ്രേമനുമായി ഐസക്കു തീയേറ്ററില്‍ സിനിമ കാണുവാന്‍ പോയി എന്നുള്ള വാര്‍ത്തയാണ്.
ഇതു കേട്ട രാജപ്പന്‍ ആത്മഗദമെന്നൊണം പറഞ്ഞു " രാജപ്പനെ തോല്‍പ്പിയ്ക്കുവാന്‍ ആകില്ല മക്കളേ, കാരണം കളാസില്‍ ഇനിയും പെണ്‍ക്കുട്ടികള്‍ ബാക്കി ഉണ്ടല്ലൊ".

ബുധനാഴ്‌ച, ജൂൺ 29, 2011

ജനലരികിലെ യാത്രക്കാരന്‍

പണ്ട് എവിടോ വായിച്ചു മറന്ന ഒരു കഥ ഞാന്‍ നിങ്ങളുമായി പങ്കുവെയ്‌ക്കുവാന്‍ ആഗ്രഹിക്കുന്നു.
സ്സില്‍ അന്നു നല്ല തിരക്കയിരുന്നു.വിദ്യാര്‍ത്ഥികളും ജോലിക്കാരും അടക്കം സ്‌തിര യാത്രക്കരായിരുന്നു അധികവും ജനാലയക്കരികിലിരുന്നതു എതാണ്ടു മുപ്പതു വയസു തോന്നിക്കുന്ന ഒരു യുവാവായിരുന്നു, തൊട്ടടുത്തായി  അയാളുടെ വ്രിദ്ധനായ പിതാവുമായിരുന്നു പുറമ്മെയുള്ള കാഴ്ച്ചകള്‍ മത്തുപിടിപ്പിക്കുന്ന പൊലെ ആയിരുന്നു ആ യുവാവിന്റെ പെരുമാറ്റം ..ചില കാഴ്ച്ചകള്‍ കാണുമ്പോള്‍ കൊച്ചു കുട്ടികളേ പ്പോലെ വലിയ സന്തോഷത്തൊടു കൂടി പിതാവിന്റെ കൈകളില്‍ പിടിച്ചു കുലുക്കുകയും ചാടി എഴുന്നേല്‍ക്കുകയും  ചെയ്തു കൊണ്ടിരുന്നു .മറ്റു യാത്രക്കാര്‍ക്കു വല്ലാത്ത അസ്വസ്തത തോന്നി.കുറച്ചു കഴിഞ്ഞപ്പോള്‍ മഴ ആരംഭിച്ചു.
എല്ലാവരും ഷട്ടറുകള്‍ താഴ്ത്തി അപ്പോഴും ചെറുപ്പക്കാരന്‍ മഴ പെയ്യുന്നതു നൊക്കി കൊണ്ടു ഇരുപ്പായിരുന്നു.അവരുടെ പുറകു വശത്തു ഇരുന്നിരുന്നതു നവ ദമ്പതികളായിരുന്നു.
സാരിയിലും മുഖത്തുമൊക്കെ വെള്ളം വീണു തുടങ്ങിയപ്പോള്‍ ഭാര്യ അസ്വസ്ധ്ത പ്രകടിപ്പിക്കുവാന്‍ തുടങ്ങി. ഇതു കണ്ടപ്പൊള്‍ ഭര്‍ത്തവു വ്രിദ്ധനായ പിതാവിനോട് അല്‍പ്പം ഉറക്കേ പറഞ്ഞു " മകനു തലക്കു സുഖമ്മിലെങ്കില്‍ വല്ല ഭ്രന്താശുപത്രിയിലൊ മറ്റൊ കൊണ്ടു പോകണം, അല്ലാതെ മറ്റുള്ളവരേ ബുദ്ധിമുട്ടിക്കരുത്  "
 അതു കേട്ടപ്പൊള്‍ പിതാവ് എല്ലരോടും ക്ഷമ ചൊദിച്ചു കൊണ്ടു പറഞ്ഞു " ഞങ്ങള്‍ ആശുപത്രിയില്‍ നിന്നുമാണു വരുന്നത് , ഇന്നു രാവിലെയാണു ഇവനെ ഡിസ്ചാര്‍ജ്ജു ചെയ്തതു, ഇവന്‍ ജന്മനാ അന്ധനായിരുന്നു കഴിഞ്ഞ ദിവസമാണു അവനു കാഴ്ച്ച കിട്ടിയതു. ഞങ്ങള്‍ വീട്ടിലേക്കു പൊകുന്ന വഴിയാണു അവനേ സംബന്ധിച്ചു ഇതെല്ലം പുതിയ കാഴ്ച്ചകളാണു".
പെട്ടന്നു അവിടെയാകെ നിശബ്ദമായി.

NB: കാര്യമറിയാതെ ആരേയും നാം വിധിക്കരുതു, ഈശ്വരന്‍ നമ്മുക്കു നല്‍കിയ അനുഗ്രഹങ്ങളുടെ വില നാം അറിയണമെങ്കില്‍ അതു ലഭിക്കാത്തവരെ കാണുമ്പോളാണു

ചൊവ്വാഴ്ച, ജൂൺ 28, 2011

അമ്മ തന്‍ നിണം


അമ്മ തന്‍ നെഞ്ചില്‍ ചുടുനിണം പോരാതെ
അമ്മ തന്‍ മാറിലേക്കു ആഞ്ഞുതറയ്ക്കുന്നു
കോണ്‍ക്രീറ്റ് തുണുകള്‍.
മലകള്‍ മായുന്നു കുന്നുകള്‍ മറയുന്നു
എവിടെ പോയി വയലോലകള്‍
എവിടെ മറഞ്ഞു പുതുമണ്ണിന്‍ ഗന്ധവും
ചെറുഅരുവികള്‍ തന്‍ കളകള ശബ്ദങ്ങളും .
ഏവിടെ പോയ് മറഞ്ഞു തഴ്വാരങ്ങള്‍ 
മുടുന്നു നീര്‍തടങ്ങളും വിഷം നുകരുന്നു പുഴകളും.
അമ്മ തന്‍ വിലാപം കേള്‍പ്പാനാകാതെ
ചെകിടനമാരായി തിര്‍ന്നു
അമ്മതന്‍ പൊന്നോമനകള്‍
മറന്നു പോയ കൊയ്ത്ത് പാട്ടിന്‍
ഈണങ്ങള്‍ക്കു പകരം കേള്‍ക്കുന്നതൊ
യന്ത്രങ്ങളുടെ ഘോര ശബ്ദങ്ങള്‍ .
എല്ലാം തകര്‍ക്കാന്‍ തച്ചുടയ്ക്കാന്‍
നീണ്ടുവരുന്നു നീരാളി കൈകള്‍
അമ്മ തന്‍ കോപാഗ്നിയില്‍ വെന്തെരിയുമൊ 
അത്യാഗ്രഹത്തിന്‍ ഉരുക്കു കോട്ടകള്‍
കൂടുകൂട്ടന്‍ ചില്ലാകളില്ലാതെ
അലഞ്ഞു നടക്കു പറവകളെ പോലവെ
ആയിതിരുമൊ  മാനവര്‍ ഇവിടെ.



വെള്ളിയാഴ്‌ച, ജൂൺ 24, 2011

പുകപോലുള്ള ആത്മാവ്.

എന്റെ ദൈവമേ,
നീ തന്ന ആത്മാവു 

വെറും പുകയാണല്ലോ,
പ്രണയത്തിന്റെ കെടാത്ത

തീയിൽ നിന്നുയരുന്നത്‌.
പ്രണയതിന്റെ തീയില്‍ 

നീറി പുകയുന്നതു.
പിറവിയെടുത്തതും 

എരിഞ്ഞുതുടങ്ങുകയായി
ഞങ്ങളോരോരുത്തരും ,
പുക പോലെ 

പുകയലിഞ്ഞുപോകും വരെ.

അഛനേ കാണുവാന്‍ ആകാതെ

ഇനിയെന്നു കാണും ഞാന്‍ അങ്ങയെ
ഇനിയെന്നേകീടും തവ ദര്‍ശനം 
ചിന്തകളാല്‍ നീറിടുന്നെന്‍ മനം ദിനവും
ഇനി കാണുവാനകില്ല എന്ന സത്യത്തെ
കളവെന്നു പറയുവാനെനിക്കിഷ്ടം .
ഈ ഭുമിയെ  സന്ദര്‍ശിക്കാന്‍
അവിടുന്നെനിക്കു നിമിത്തമായി,
ഇന്നീ ഭുവതില്‍ എകനായിനില്‍പ്പാന്‍ 
ത്രാണിയില്ലെനിക്കൊട്ടും.
അങ്ങകലെ മറഞ്ഞിരിക്കും നക്ഷത്രം കണക്കെ 
അവിടുന്നു ഞങ്ങളിന്നിന്നു മറഞ്ഞിരിപ്പതെന്തെ.
ഒരു വക്കു പോലും
ഈ നിര്‍ഭാഗ്യാവനൊടോതാതെ
പൊയ്യില്ലെ അവിടുന്നു.
അങ്ങയുടെ ദര്‍ശനം കൊതിക്കുന്നു
ഏന്നുടെ നയനങ്ങള്‍ .


നിശയുടെ നിശബ്ദതയില്‍ ഞെട്ടിയുണരുന്നു
അങ്ങയെ കാണുവാനുള്ള ഇച്ചയാല്‍.
പശ്ചാത്താപ ബോധത്താല്‍ നിറയുന്ന
എന്‍ മിഴികളില്‍ നീന്നുതിരുമെന്‍ അശ്രുബിന്ദുക്കള്‍
മണ്ണില്‍ വീണു പൊട്ടിതകരുന്നു
എന്‍ നഷ്ടസ്വപ്നങ്ങള്‍ കണക്കേ.
വര്‍ഷത്തിലൊരിക്കല്‍ വിരുന്നുവരുമ്പൊള്‍
അവിടുത്തെ വിരല്‍തുമ്പില്‍ തൂങ്ങി ആടിയതും 
മടിയിലിരുന്നു പട്ടാള കദകള്‍ കേട്ടുരസിച്ചതും 
ഇന്നെലെയെന്ന പോല്‍ തെളിയുന്നു മനസ്സില്‍
ദുഘങ്ങള്‍ മത്രമെ ഞാന്‍ ഏകിയുള്ളു  ദിനവും 
ഒടുവില്‍ ഒരിക്കലും മായിക്കുവാന്‍ 
കഴിയാത്ത ദുഖമെനിക്കേകി മറഞ്ഞിലേ അങ്ങ്.
അവിടുത്തെ സ്നേഹത്തിന്റെ
ആഴം ഞാനറിയുന്നു ഇന്നധികമായി
അറിയാത്ത ഭാവം  ഞാന്‍ നടിച്ചിലെ പലപ്പോഴും.

ഇന്നു യഥാര്‍ത്ഥമായി ഞാനറിയുന്നു 
എനിക്കു നഷ്ട്ടമായതെന്താണെന്നു
എന്‍ ജീവന്റെ പകുതി പറിച്ചു കൊണ്ടാണവിടുന്നു
പൊയതെന്നതാണ് ആ നഷ്ടം .
അര്‍ദ്ധ പ്രാണനായി തീര്‍ന്നില്ലെ ഞാനീ ഭുവതില്‍
അങ്ങയേ അറിയാന്‍ മറന്നുപോയി ഞാന്‍
അവിടുത്തേ സ്നേഹത്തെ അറിയതെ ഇരുന്നു
അധികമായി സ്നേഹിപ്പൂ ഞാനങ്ങയേ
അറിയില്ലാ  ഇനി എന്നു കാണും നാമെന്നു
അവിടുത്തെ ദര്‍ശനം
കൊതിക്കുന്നെന്‍ നയനങ്ങള്‍ ദിനവും .
അന്ധത മൂടിയ എന്‍ നയനങ്ങളില്‍
നിന്നുതിരും ബാഷ്പകണങ്ങള്‍ 
കഴുകി കളയുന്നെന്‍ അന്ധതയുടെ മൂടുപടങ്ങള്‍.
അന്ത്യം വരേയും തവ ഓര്‍മകള്‍
എന്നുടെ ചാലക ശക്തിയായി തീരട്ടേ ഇവിടെ.

വ്യാഴാഴ്‌ച, ജൂൺ 23, 2011

അര്‍ദ്ധ രാത്രിയിലെ ഒരു പുങ്കവിലാപം .

പുങ്കന്‍ ഞങ്ങളുടെ അഭിമാനമായിരുന്നു, ഇഗ്ളീഷ് ഭാഷയിലെ അവന്റെ കഴിവു കണ്ട് എല്ലാവരും അത്ഭുതം കൂറും . പെണ്‍കുട്ടികള്‍ അവനെ നൊക്കി ആരാധനയൊടെ നില്ക്കുന്നതു കാണുമ്പൊള്‍ അസൂയ തൊന്നറുണ്ട് ഞങ്ങള്‍ക്കു. ധീരനും വീരനുമായ അവനെ ഞങ്ങള്‍ ബഹുമാനപൂര്‍വം " ശ്രീക്രിഷ്ണ ഹാജിയാര്‍" എന്നു വിളിക്കാറുണ്ട്. അതു കേള്‍ക്കുബോളവനു എന്തൊരു സന്തൊഷമാണെന്നൊ.അവറ്റെ വീര കതകളില്‍ അക്രിഷ്ട്രരായ എത്ര ആരാധികാമാരാണു അവനുള്ളതു.അവരില്‍ പലരും അവന്റെ പടം വെച്ചു ആരാധിക്കാറുണ്ടത്രെ  എന്നു അസൂയാലുക്കള്‍ പറഞ്ഞു പരത്താറുണ്ടായിരുന്നു..
ഒരു രാത്രിയില്‍ വലിയ ശബ്ദം കേട്ടാണു ഞങ്ങള്‍ എല്ലാവരും കൂടി ചാടി എണ്ണീച്ച്ചതു എണ്ണീച്ചപ്പോള്‍ കണ്ടതു എന്തൊ കണ്ടു പേടിച്ചു കാറുന്ന പാവം പുങ്കനെയാണു.  എറ്റവും വലിയ ധൈര്യശാലിയായ പുങ്കനു ഏന്താണു പറ്റിയതെന്നറിയാതെ പേടിച്ചിരിക്കുന്ന ഞങ്ങളെ നോക്കി അവനലറി കൊണ്ട് മൊഴിഞ്ഞു " ദേണ്ടടാ ഒരു ലിസാര്‍ഡ് കില്ലടാ അവനെ". അപ്പൊഴാണു  കണ്ടതു ഒരു  പാവം ചെറിയ പല്ലി മുറിയുടെ മൂലക്കു. . അപ്പൊള്‍ തുളസിയുടെ വക ഒരു ചോദ്യം " എവിടെടാ ലിസാര്‍ഡ് ഒരു പല്ലിയല്ലെ ഉള്ളു   ഇവിടെ".അവനവിടെ മുഴുവനും അരിച്ചു പെറുക്കിയിട്ടും ഒരു പല്ലികുഞ്ഞിനെ അല്ലാതെ ഒരു ലിസാര്‍ഡിനേയും കണ്ടില്ലാ.അവനെ കുറ്റം പറയനൊക്കുമൊ  പുങ്കന്റെ കരചിലും മഗ്ലിഷ് ഡയലൊഗും കേട്ട അവന്‍ ഈ ലിസാര്‍ഡ് വല്ല പാമ്പിന്റെയൊ മറ്റൊ പേരാണെന്നവന്‍ തെറ്റിദ്ധരിച്ചു പോയതാ. അതിനു ശേഷം പലപ്പോഴും തുളസി ലിസാര്‍ഡ് എന്താണെന്നു തിരക്കാറുണ്ട്. സത്യത്തില്‍ ഈ ലിസാര്‍ഡ് വല്ല പാമ്പൊ മറ്റൊ ആണൊ ആവൊ പുങ്കനു മാത്രമറിയാം ആ സത്യം .

Related Posts Plugin for WordPress, Blogger...