അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011

കുപ്പിവള കിലുക്കം

ആദ്യമായി തോന്നുന്ന പ്രണയവും ആദ്യത്തെ ജോലിയും പ്രണയാതുരനും തൊഴില്‍രഹിതനുമായ  യുവാവിനെ സംബഡിച്ചു മറക്കാനാകാത്ത കാര്യമാണു.രാമുവും ആ  ജെനുസ്സില്‍ പെട്ട ഒരുവനായിരുന്നു.പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു തേരാപാരാ പെണ്‍കുട്ടികളെ വായി നോക്കി നടക്കുമ്പോളാണു ബോംബയിലെ പ്രശസ്‌തമായ കമ്പനിയില്‍ രാമുവിനും കൂട്ടുകാര്‍ക്കും ഒരു  പണി തരപ്പെടുന്നതു. അങ്ങനെ രായിക്കുരാമാനം നാടുവിട്ട് ബോംബയിലേക്കുള്ള നേത്രവതിയില്‍ കയറി, കൂടെ ചങ്ങായിമാരായ തുളസിയും എല്‍ദോയും . ബോംബെയെന്ന മഹാനഗരത്തിലെത്തിയ ഈ മൂന്നു പേര്‍ എങ്ങോട്ടു പോകണമെന്നറിയാതെ വായും പൊളിച്ചു കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുമ്പോളാണു അവരുടെ മുമ്പാകേ രക്ഷകനായി മഹാമനസ്കനായ ഒരു മലയാളി ചേട്ടന്‍ അവതരിക്കുന്നത്. ചേട്ടന്‍ അവര്‍ക്കു താമസിക്കാനുള്ള സ്‌ഥലം റെഡിയാക്കി തരാം എന്നു ഏറ്റു , അവരേ ചേട്ടന്റെ ഫ്ളാറ്റിലേക്കു കൊണ്ടു പോയി. ഒരോരുത്തരും 200 രുപ വീതം ദിവസവും കൊടുക്കണം എന്നു പറഞ്ഞപ്പോള്‍ മാത്രമാണു ചേട്ടന്റെ സ്‌നേഹത്തിന്റെ ആത്‌മാര്‍ത്ഥത അവര്‍ ശരിക്കും മനസ്സിലാക്കുന്നത് , ഇനി അവിടെ നിന്നാല്‍ കൈയ്യില്‍ ഒരു നയാപൈസ പോലും ബാക്കി കാണില്ലായെന്നു  മനസ്സിലാക്കിയ അവര്‍ ചേട്ടനോടു യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി. അവസാനം അലഞ്ഞു തിരിഞ്ഞു അവിടെയടുത്തുള്ള ഒരു കോളനിയില്‍ ഒരു മുറി തരപ്പെടുത്തി.നിന്നുതിരിയാനാകാത്ത ആ കുടുസ്സു മുറിയില്‍ അവര്‍ താമസം ആരംഭിച്ചു.ആ മുറിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ കിടന്നു കൊണ്ടു അവര്‍ ഒരോ സ്വപ്‌നങ്ങള്‍ നെയ്യാന്‍ തുടങ്ങി.നാട്ടില്‍ നിന്നു കിലോമിറ്ററുകള്‍ക്ക് അപ്പുറം അവര്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നത്തില്‍ സ്രിഷ്ട്ടിച്ചു.

അങ്ങനെ പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള ദിവസം വന്നെത്തി അവര്‍ മൂന്നു പേരും കൂടെ പുതിയ ജോലി സ്‌ഥലത്തേക്കു പോകാനായി ഒരുമിച്ചിറങ്ങി . തീരെ പരിചയമ്മില്ലാത്ത അടുത്തു തന്നെയുള്ള അന്ധേരി റേയില്‍വേ സ്‌റ്റേഷനില്‍ അവര്‍ എത്തി. അവിടുത്തെ ആള്‍ തിരക്കു കണ്ട് തുളസി അറിയാതെ തലയില്‍ കൈവെച്ചു കൊണ്ടു പറഞ്ഞു പോയി " ത്രീശൂര്‍ പൂരത്തിനു പോലും ഇത്രയും തിരക്ക് ഞാന്‍ കണ്ടിട്ടില്ലാ ഭഗവാനേ...!" . അവര്‍ക്കാകെ അറിയാവുന്നതു ഓഫീസിരിക്കുന്ന സ്‌ഥലപേരു മാത്രം ആയിരുന്നു " ലോവര്‍ പരേല്‍ " എന്ന ആ പേരു അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉരുവിട്ടു ഇതിനകം കാണാപാഠം പഠിച്ചു കഴിഞ്ഞിരുന്നു. പണ്ട് നാട്ടില്‍ ദൂരദര്‍ശനില്‍ വരുന്ന ഹിന്ദി പടങ്ങള്‍ കണ്ട ബലത്തില്‍ താനോരു ഹിന്ദി വിദ്വാനാണെന്ന ഭാവത്തില്‍ തുളസി അടുത്തു കൂടെ പോകുന്നവരോടു " ഹൈ ഹൊ ഹും " എന്നൊക്കെ പറഞ്ഞു കൊണ്ടു ഷൈന്‍ ചെയ്‌തു കൊണ്ടിരുന്നു. ഇതു കണ്ടു ഹിന്ദിയില്‍ എ ബി സി എഴുതാന്‍ അറിയാത്ത രാമു വായും പൊളിച്ചു നിന്നു പോയി. സ്‌റ്റേഷനില്‍ അവര്‍ വെറുതേ നിന്നു കൊടുത്തതേയുള്ളു ട്രയിനിന്റെ അകത്തു കയറ്റാനുള്ള ജോലി ചുറ്റുമുള്ള ആളുകള്‍ തന്നെ സ്വയം ഏറ്റെടുത്തു എല്ലാരു കൂടെ തള്ളി അവരെ ഓരോരുത്തരേയും പോകാനുള്ള ട്രയിനിന്റെ അരികിലെത്തിച്ചു. അവര്‍ മൂവരും ലോവര്‍ പരേലിലേക്കുള്ള തീവണ്ടിയില്‍ വലിഞ്ഞു പിടിച്ചു കയറി.ശ്വാസം കഷ്ട്ടിച്ചു വിടാമെന്ന അവസ്‌ഥ, ആ ഭയങ്കര തിരക്കിനിടയില്‍ അവര്‍ മൂന്നു പേരും ഇതിനകം മൂന്നു വഴിക്കായി പോയിരുന്നു.

ട്രയിന്‍ എതോ ഒരു സ്‌റ്റേഷനില്‍ നിറുത്തിയതും കടന്നല്‍ കൂട്ടം ഇളകി വരുന്നതു പോലെ ഒരു പറ്റം നാടോടി സ്‌ത്രീകള്‍ ആ ബോഗിയിലേക്കു ഇരച്ചു കയറി.രാമു നിന്ന ഭാഗത്തേക്കു ഒരു കൂട്ടം സുന്ദരികളായ ആ സ്‌ത്രികള്‍ കടന്നു വന്നു, ചക്കരകുടത്തില്‍ തലയിട്ട പൂച്ചയേ പോലെ അവന്‍ അവരുടെ സൌന്ദര്യത്തെ ആരാധിച്ചു കൊണ്ടു അവിടെ നിന്നു. അതിലൊരു കൊച്ചു സുന്ദരി ഏറു കണ്ണിട്ടു അവനേ നോക്കി ഒന്നു മന്ദഹസിച്ചു, അവളുടെ കൈയ്യിലെ കുപ്പിവളകള്‍ കിലുങ്ങുന്നുണ്ടായിരുന്നു, അവന്‍ മനസ്സില്‍ ഓര്‍ത്തു ഇവിടെ പിച്ചയ്‌ക്കു നടക്കുന്നവരിലും ഇത്രയും സുന്ദരിമാരോ നാട്ടില്‍ സുന്ദരിമാരണെന്ന ഭാവത്തില്‍ നടക്കുന്നവളുമാരു ഇതിന്റെയൊക്കെ ഏഴയലത്തു വരില്ലലോ, രാമു ആ കൊച്ചു സുന്ദരിയുടെ മാസ്‌മരിക സൌന്ദര്യത്തില്‍ ലയിച്ചു ഓരോ മനോരാജ്യവും കണ്ടു കൊണ്ട് അവിടെ നിന്നു.

ട്രയിന്‍ അടുത്ത സ്‌റ്റേഷനിലെത്തിയപ്പോള്‍ ആ സ്‌ത്രീകളുടെ കൂട്ടം അവിടെ ഇറങ്ങി . പക്ഷേ ആ കൊച്ചുസുന്ദരിയുടേയും രമുവിന്റേയും കണ്ണുകള്‍ വീണ്ടുമൊരിക്കല്‍ കൂടി ഉടക്കി .അവളവനേ നോക്കി വീണ്ടും ഒരിക്കല്‍ കൂടി മന്ദഹസിച്ചു. ആ ചിരിയില്‍ അവന്‍ പല അര്‍ത്ഥങ്ങളും തിരഞ്ഞു കൊണ്ടേയിരുന്നു. അവള്‍ അവന്റെ കണ്ണിന്‍മുമ്പില്‍ നിന്നു മാഞ്ഞപ്പോള്‍ വല്ലാത്ത ഒരു ഏകാന്തത അവനു അനുഭവപ്പെട്ടു, താന്‍ തനിച്ചായതു പോലെ രാമുവിനു തോന്നി. ആ കൊച്ചു സുന്ദരിയുടെ കുപ്പിവളകിലുക്കം അവ്ന്റെ കാതുകളില്‍ മുഴങ്ങി കോണ്ടേയിരുന്നു.ട്രയില്‍ വീണ്ടും അടുത്ത സ്‌റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.അവന്‍ പിന്നേയും കുറേ ദൂരം യാത്ര ചെയ്‌തു. ട്രയിനിലേ തിരക്കു കുറഞ്ഞു കൊണ്ടിരുന്നു,

തുടര്‍ന്നു എതോ സ്‌റ്റേഷനില്‍ ഇറങ്ങിയ രാമു മറ്റു രണ്ടു പേരേയും കാണാതെ വന്നപ്പോള്‍ മനസ്സിലായി  താന്‍ ഇറങ്ങിയ സ്‌ഥലം മാറിപോയെന്ന് .അപ്പോഴേക്കും അവന്‍ വന്ന നീളന്‍ ലോക്കല്‍ ട്രയിന്‍ പറ്റിച്ചേയെന്നു പറയുന്നതു പോലെ മുരണ്ടു കൊണ്ടു ഇതിനകം അവിടം വിട്ടിരുന്നു.  എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന രമു കീശയില്‍ കൈയ്യിട്ടപ്പോള്‍  തന്റെ പേഴ്‌സ്സുകാണുന്നില്ലാ എന്ന ഭീകരമായ സത്യം ബോധ്യപ്പെട്ടു .രമു ഞെട്ടി തരിച്ചിരുന്നു പോയി, അരോ രാമുവിന്റെ പോക്കറ്റടിച്ചിരിക്കുന്നു. കൈയ്യിലുള്ള മോബൈയിലും പേഴ്‌സും എല്ലാം അവനു നഷ്‌ട്ടമായി.

വണ്ടികൂലിക്കുള്ള കാശു പോലുമില്ലാതെ ഏതാണ്ടൊക്കെയോ നഷ്‌ട്ടപെട്ട ഏതാണ്ടു പോലെ അവന്‍ കുറച്ചു നേരം അവിടെ തലകുനിച്ചിരുന്നു , ഇനിയെന്തു ചെയ്യണമെന്നു ഒരു പിടിയും കിട്ടുന്നില്ലാ കൈയ്യില്‍ മോബൈല്‍ ഫോണില്ലാത്തതു കൊണ്ട് ആരേയും വിളിക്കാന്‍ പോലും പറ്റാത്ത അവസ്‌ഥ, പതുക്കെ തലയുയര്‍ത്തി നോക്കിയപ്പോളതാ  ഒരു ഇരയെ വിഴുങ്ങാനുള്ള ആര്‍ത്തിയോടു പാഞ്ഞു വരുന്നു, കരടിയേ പൊലെ കറുത്ത കോട്ടുമിട്ടൊരു ടി ടി ആര്‍ ,രാമുവിന്റെ കൈയ്യിലാണെങ്കില്‍ യാത്രാ പാസ്സ്‌ പോയിട്ട് ഒരു കുന്തവും ഇല്ലാ, ആ പൊക്കറ്റടിച്ച കാലമാടനേ മനസ്സില്‍  തികഞ്ഞ ആത്‌മാര്‍ത്ഥയോടുകൂടി തന്നെ പ്രാകികൊണ്ടു അവിടുന്നു പതുക്കെ എങ്ങെനെയെങ്കിലും ഊരിപോകാന്‍ ശ്രമിക്കുമ്പോള്‍ ആ കറുത്ത കോട്ടുകാരന്‍ രാമുവിനെ തന്നെ കയറി പിടിച്ചു,പാസ്സില്ലായെന്നു മനസ്സിലാക്കിയ അയാള്‍ അവനോടു ഒരു 500 രൂപയുടെ പിഴയടയ്‌ക്കാന്‍ ഉത്തരവിട്ടു. ഒരു ഗതിയും ഇല്ലാതെ അവിടെ നിന്ന അവന്‍ അവീടെ നിന്നു ഒരു ഓട്ടം വെച്ചുകൊടുത്താലോ എന്നു ഒരു നിമിഷം ചിന്തിച്ചു പോയി, അവസാനം അവനൊരു ബുദ്ധി തോന്നി പൊട്ടനായി അഭിനയിക്കുകയെന്ന്തായിരുന്നു അതു . രമുവിനു കാര്യമായി അഭിനയിച്ചു ബുദ്ധിമുട്ടെണ്ടിവന്നില്ല കാരണം അവനെ കാണുബോള്‍ തന്നെ ഒരു പൊട്ടനായി ആര്‍ക്കും തോന്നും തടിച്ചു ഊരുണ്ടു ഒരു സോഡാഗ്‌ളാസും വെച്ചുള്ള രൂപം .ഒടുവില്‍  ടി ടി ആര്‍ അവന്റെ ദയനീയത കണ്ട് അവനേ വെറുതേ വിട്ടു , ഒരു പൊട്ടന്റേ കൈയ്യില്‍ നിന്നു ഒന്നും തടയുകയ്യിലെന്നു മനസ്സിലായി കാണും അയാള്‍ക്കു.എങ്ങനയോ അവന്‍ അവിടെ നിന്നു പുറത്തു ചാടി, അടുത്തു കാണുന്ന ടെലിഫോണ്‍ ബൂത്തു ലക്ഷ്യമാക്കി ആഞ്ഞു നീങ്ങി.

ഇതിനിടയില്‍ അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങിയ തുളസിയും  എല്‍ദോയും നോക്കുമ്പോള്‍ അവരുടെ കൂടെ വന്ന രാമുവിനെ കാണുന്നില്ല , കാണാതായ കൂട്ടുകാരന്‍ രാമുവിനെ തിരക്കി നടക്കുമ്പോള്‍ അവര്‍ക്കു ഒരു ഫോണ്‍ കോള്‍ വന്നു.അതു രാമുവിന്റെതായിരുന്നു.അവന്‍  അരുടെയൊക്കെയോ കൈയും കാലും പിടിച്ചായിരുന്നു അവരേ വിളിച്ചത് .വിവരമറിഞ്ഞു അവര്‍ ഇരുവരും  രാമു നിന്നിരുന്ന സ്ഥലത്തേക്കു കുതിച്ചു .അവിടെ ചെന്നപ്പോള്‍ ആകെ പരവശനായി അവശനായി ഇരിക്കുന്ന രാമുവിനേയാണു അവര്‍ കണ്ടതു.വല്ല വിധേന രാമുവിനേയും കൊണ്ട്  അവര്‍  പുതിയ ജോലി സ്‌ഥലത്തേക്കു പോകാനായി ഒരു ടാക്‌സിയില്‍ കയറി,അവര്‍ വിണ്ടും  പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്‌നം കണ്ടു, യാത്രയ്‌ക്കിടയില്‍ ടാക്‌സിയില്‍ വെച്ച്  രാമു അറിയാതെ തന്റെ പോകറ്റിലൊന്നു കൈയ്യിട്ടു നോക്കി , പോകറ്റിന്റെ അകത്തു നിന്നും ഒരു കുപ്പിവളയുടെ കക്ഷണം അവന്റെ കൈയ്യില്‍ കൊണ്ടപ്പോള്‍ അവന്റെ കൈ ചെറുതായി ഒന്നു വേദനിച്ചു. ആ വേദനയിലും ആ കൊച്ചു സുന്ദരിയുടെ കുപ്പിവളകിലുക്കം അവ്ന്റെ കാതുകളില്‍ വിണ്ടും വിണ്ടും മുഴങ്ങി കൊണ്ടേയിരുന്നു.

11 അഭിപ്രായങ്ങൾ:

  1. വായിനോട്ടം കൊള്ളാം പക്ഷെ എല്ലാം മറന്നു വായി നോക്കിയാല്‍ ഇങ്ങനെ ഇരിക്കും

    മറുപടിഇല്ലാതാക്കൂ
  2. അഭിപ്രായങ്ങള്‍ക്കു നന്ദി...
    എഴുത്തിനെ സത്യസന്ധമായി വിലയിരുത്തി അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..
    വിമര്‍ശനങ്ങളെ കൂടുതല്‍ ഇഷ്ടത്തോടെ സ്വാഗതം ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
  3. നന്നായിട്ടുണ്ട്.... അനുഭവം ആണോ....മാഷേ... ആശമ്സകള്‍..

    മറുപടിഇല്ലാതാക്കൂ
  4. നന്നായി.....എല്ലാ ഭാവുകങ്ങളും....

    മറുപടിഇല്ലാതാക്കൂ
  5. കൊച്ചുസുന്ദരിയുടെ അര്‍ത്ഥസമ്പുഷ്ടമായ ശിരി :)

    മറുപടിഇല്ലാതാക്കൂ

എല്ലാവര്‍ക്കും സ്വാഗതം,

അഭിപ്രായം രേഖപ്പെടുത്തുമല്ലൊ.....

ദേ.....ഇവിടെ

Related Posts Plugin for WordPress, Blogger...