അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

സെബാസ്‌റ്റ്യന്റേ കൂടപിറപ്പു്‌

കോട്ടയത്തുള്ള ഒരു സാമാന്യം കാശുള്ള നസ്രാണി കുടുംബത്തിലാണു സെബാസ്റ്റ്യന്‍ ജനിച്ചതു.വീട്ടില്‍ ആവശ്യത്തിലധികം കാശുണ്ടായതു കൊണ്ടു ഒരു ബുദ്ധിമുട്ടുകളും വീട്ടുകാര്‍ അവനു വരുത്തിയിരുന്നില്ല .ഭയങ്കര പള്ളി ഭക്തനായിരുന്നു അവന്റെ അപ്പന്‍ അതു കൊണ്ടു തന്നെ പുണ്യവാളന്റെ പേരാണു വീട്ടുകാര്‍ അവനു നല്‍കിയതും . അവനെ പള്ളിയിലച്ചന്‍ ആക്കണമെന്നായിരുന്നു വീട്ടുകാരുടെ ആശ.എന്നാല്‍ വീട്ടുകാരുടെ സകല ആശകളും ഒരു കരിയില പൊലെ പറത്തികളഞ്ഞു കൊണ്ടു സെബാസ്റ്റ്യന്‍ ചെറു പ്രായത്തില്‍ തന്നെ കള്ളുകുടി തുടങ്ങിയിരുന്നു.അപ്പനവനെ ധ്യാനത്തിനൊക്കെ കൊണ്ടു പൊയി നന്നാക്കിയെടുക്കാന്‍ ശ്രമിച്ചപ്പൊളൊക്കെയും പൂര്‍വാധികം ശക്തിയൊടെ അവന്‍ തന്റെ ഇഷ്ട്ട വിഷയത്തിലേക്കു തിരിച്ചു വന്നു കൊണ്ടേയിരുന്നു.വീട്ടുകാര്‍ക്കു അവനില്‍ തീരേ വിശ്വാസം ഇല്ലാതെയായി.എന്നാല്‍ അവന്റെ സ്വഭാവത്തിനു നേരെ വിപരീത സ്വാഭാവമായിരുന്നു അവന്റെ സ്വന്തം അനിയന്‍ ടൊണിക്കുട്ടന്. അപ്പനും അമ്മയും പറയുന്നതെല്ലാം കേട്ടു അനുസരിച്ചു നടന്ന അവന്‍ വീട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു.മദ്യമെന്തെന്നു പൊലും അവനു ഇതു വരെ അറിയത്തില്ലായിരുന്നു.സെബാസ്റ്റ്യന്റെ ഏറ്റവും വലിയ പാരയുമായിരുന്നു അവന്റെ പൊന്നു അനിയന്.അങ്ങനെ ഇരിക്കെയാണു സെബാസ്റ്റ്യനു തിരുവനന്തപുരത്തു നിന്നു ഒരു ജൊലിക്കുള്ള ഇന്റെര്‍വ്യുന്റെ എഴുത്തു വരുന്നതു.അവനെ ഒറ്റയ്ക്കയിച്ചാല്‍ അവനവിടെ സുബൊധത്തൊടെ എത്തി ചേരില്ലാ എന്നു നന്നായി അറിയാമിരുന്ന അവ്ന്റെ അപ്പന്‍ അവനു കൂട്ടിനു അനിയന്‍ ടൊണിക്കുട്ടനെ കൂടെ അയ്ക്കാന്‍ തീരുമാനിച്ചു .കാരണം ടൊണിക്കുട്ടനെ വീട്ടുകാര്‍ക്കു അത്രയ്‌ക്കു വിശ്വാസമായിരുന്നു.സെബാസ്റ്റ്യന്‍ വെള്ളമടിക്കാതിരിക്കാന്‍ ടൊണിക്കുട്ടനെ കൂട്ടിനു അയ്ക്കാനുള്ള തീരുമാനം അപ്പന്‍ അറിയിച്ചപ്പൊള്‍ സെബാസ്റ്റ്യനു ടൊണിക്കുട്ടനൊടുള്ള ദ്യേഷ്യം വര്‍ദ്ധിച്ചതേയുള്ളു. അവര്‍ ഇരുവരും തലസ്ഥാന നഗരി ലക്ഷ്യമാക്കി നീങ്ങി. വീട്ടുകാര്‍ സെബാസ്റ്റ്യനു ജൊലി കിട്ടിയാല്‍ 101 മെഴുകുതിരി മാതാവിന്റെ രൂപകൂടിനു മുന്‍പില്‍ കത്തിക്കാം എന്നു നേരുകയും ചെയ്തു.

ചേട്ടനും അനിയനും കൂടെ അങ്ങനെ ഇന്റെര്‍വ്യുന്റെ തലേന്നു തന്നെ അനന്തപുരിയീലെത്തി. ചേട്ടന്റെ പുറകേ തന്നെ വിട്ടുമാറാതെ ടോണിക്കുട്ടന്‍ എപ്പോഴും ഉണ്ടു.പുണ്യവാളനായ ടോണിക്കുട്ടനേ എങ്ങനെയെങ്കിലും ഒന്നു കറക്കി വീഴ്‌ത്തി അവന്റെ ശല്യം ഒഴുവാക്കാനായി പിന്നെ സെബാസ്‌റ്റ്യന്റെ അടുത്ത ശ്രമം . അതില്‍ അവന്‍ ഒടുവില്‍ വിജയിക്കുകയും ചെയ്‌തു. നേരേ ടോണിക്കുട്ടനേയും കൊണ്ടു ഒരു ബാറില്‍ കയറിയതു മാത്രമേ സെബാസ്‌റ്റ്യനു ഓര്‍മ്മയുള്ളു, ചേട്ടന്റെ നിര്‍ബന്ഡത്താല്‍ ആദ്യമായി കുറച്ചു മദ്യം അകത്താക്കി കഴിഞ്ഞപ്പോളേക്കും മദ്യത്തിന്റെ രസം തലയില്‍ പിടിച്ച്പ്പോളേക്കും പുണ്യ് വാളന്‍ ടോണിക്കുട്ടന്‍ നിലാവത്തു അഴിച്ചു വിട്ട കോഴിയേ പോലെ ബാറു മുഴുവനും അലഞ്ഞു നടന്നു വെള്ളമടിയും  ആരംഭിച്ചു.കള്ളനെ കാവല്‍ ഏല്‍പ്പിച്ച അവസ്‌ഥയിലായി പോയി ചേട്ടനെ നോക്കാന്‍ വന്ന അനിയന്‍ . പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍  അനിയന്‍  അവിടെ കിടന്നു അറുമാദിക്കുന്നതു കണ്ടു സെബാസ്‌റ്റ്യന്‍ കര്‍ത്താവിനേ അറിയാതെ വിളിച്ചു പോയി. വാദി പ്രതിയായ സ്‌ഥിതി.അവസാനം ടോണിക്കുട്ടന്‍ വമ്പനോരു വാളുവെച്ചു അവശനായി അവിടെ തളര്‍ന്നു വീണു താത്‌കാലികമായി പിന്‍വാങ്ങി.സെബാസ്‌റ്റ്യന്റെ മനസാകുന്ന പളുങ്കുപാത്രം അനിയനെ കുറിച്ചോര്‍ത്തു അഭിമാനപുളകിതമായി നിറഞ്ഞു കവിഞ്ഞു അതില്‍ നിന്നു തെറിച്ചു വീണ ചില കൂര്‍ത്ത കക്ഷണങ്ങള്‍ അവിടെ ഇവിടെയായി  ചിതറി കിടക്കുകയും ചെയ്‌തു . അനിയനെ ഒരു മൂലയ്‌ക്കു കിടത്തിയിട്ടു ആ ചേട്ടന്‍ തന്റെ സ്‌ഥിരം കലാപരിപാടിയിലേക്കു  കടന്നു .സ്വന്തം അനിയന്റെ ചാരിത്രം കവര്‍ന്ന സന്തോഷത്തല്‍ സെബസ്‌റ്റ്യന്‍ അന്നു പതിവില്‍ നിന്നും  കുറച്ചും കൂടി കൂടുതല്‍ കുടിച്ചു.


NB: തുടര്‍ന്നു അവിടെ കിടന്നു പ്രശ്‌നങ്ങള്‍ സ്രിഷ്‌ട്ടിച്ച അവരെ ഇരുവരേയും നാട്ടുകാര്‍ പിടിച്ചു ശരിക്കും പെരുമാറി പോലിസില്‍ ഏല്‍പ്പിച്ചു  ,അവര്‍ അവരെ തടങ്കലിലാക്കി വീട്ടുകാരെ വിവരമറിയിച്ചു. ഓടുവില്‍  പ്രായ പൂര്‍ത്തിയാകാത്ത അനിയനേയും രണ്ടു വട്ടം പ്രായ പൂര്‍ത്തിയായ ചേട്ടനേയും തിരിച്ചു വീട്ടിലെത്തിക്കാന്‍ സ്വന്തം അപ്പന്‍ തന്നെ  നേരിട്ടു അവിടെ ചെന്നു . അവര്‍ ഇരുവരും കൂടി അവിടെ ചെയ്‌ത നാശ നഷ്‌ട്ടങ്ങളുടെ കണക്കു കണ്ടു ആ പാവപ്പെട്ട മനുഷ്യന്റെ കണ്ണു തെള്ളിപോയി ,  നല്ലൊരു തുക നല്‍കി അവരെ അവിടുത്തെ നാട്ടുകാരുടെ കൈയ്യില്‍ നിന്നു മോചിപ്പിച്ചു എന്നാണു പിന്നിടു കേട്ടതു

1 അഭിപ്രായം:

എല്ലാവര്‍ക്കും സ്വാഗതം,

അഭിപ്രായം രേഖപ്പെടുത്തുമല്ലൊ.....

ദേ.....ഇവിടെ

Related Posts Plugin for WordPress, Blogger...