അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വ്യാഴാഴ്‌ച, നവംബർ 24, 2011

പാല്‍ പായസത്തില്‍ വീണ ഉറുമ്പ്.


അനില്‍ വലിയ ജാടയൊന്നുമില്ലാത്ത സാധാരണക്കാരനായ യുവാവായിരുന്നു. പ്രാരാബ്‌ദ്ധങ്ങള്‍ ആയിരുന്നു അവനു എന്നും. ജോലിയും കൂലിയുമ്മില്ലാതെ തേരാ പാര നടന്ന അവന്‍ വെറുതെ വയും പൊളിച്ചു ആകാശത്തിലേക്കു നോക്കിയിരിക്കുമ്പോളാണു ഒരു ജോലിയുടെ പരസ്യം പത്രത്തില്‍  കാണുന്നതും , ചുമ്മാ കയറി അങ്ങ് അപേക്ഷിക്കുന്നതും . പൊട്ടനു ലോട്ടറിയടിച്ചു എന്നു പറയുന്നതു പോലെ നഗരത്തിലെ ഒരു പ്രമൂഖ സ്വകാര്യ സ്‌ഥാപനത്തിലു അവനു ജോലിയും കിട്ടി. ആനന്ദം പരമാനന്ദം .ചെക്കന്‍ മിടുക്കനായതു കോണ്ടു ആ ജോലിയുടെ കൂടെ പല തരികിട സൈഡ് ബിസിനസ്സും ചെയ്തു കുറച്ചു കാശുണ്ടാക്കി, നെത്തോലി (കൊഴുവാ) പോലെയിരുന്ന ചെക്കന്‍  ഇപ്പോള്‍ ഒരു തിമിംഗലം പോലെ ആയി.അവന്റെ മാറ്റം അസൂയാലുക്കളായ സഹപ്രവര്‍ത്തകര്‍ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പക്ഷേ ആ മാറ്റങ്ങളൊന്നും തന്നെ അവ്ന്റെ ഭക്ഷണത്തോടുള്ള ആക്രാന്തത്തെ ഒരു രീതിയിലും ബാധിച്ചിരുന്നില്ലാതാനും.

ആയിടയ്‌ക്കാണു അവരുടെ സ്‌ഥാപനം ജീവനക്കാര്‍ക്കായി ഒരു പാര്‍ട്ടി വെയ്‌ക്കുന്നത്‌ . പാര്‍ട്ടിക്കു എത്തിയപ്പോള്‍ ആദ്യം തന്നേ അവരുടെ മേലധികാരി പറഞ്ഞു " ഇന്നത്തേ ദിവസം നിങ്ങള്‍ക്കുള്ളതാണു ,ഒരു നിയന്ത്രണവുമ്മില്ലാതെ നിങ്ങള്‍ക്കു മതിയാവോളം കഴിക്കാം " എന്നു. ഇതു കേട്ടതും ഒന്നും കഴിക്കാതെ വന്നാല്‍ മതിയായിരുന്നു എന്നു അനിലിനു തോന്നി. പിറുപിറുത്തുകൊണ്ടു അവന്‍ നോക്കിയതും അവിടെ കണ്ട കാഴ്ച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. മുമ്പിലിരിക്കുന്ന വിവിധ തരം ആഹാര സാധനങ്ങള്‍ കണ്ടു അവന്‍ പന്തം കണ്ട പെരുചാഴിയേ പോലെ സ്‌തബ്‌ദനായി നിന്നു. എന്തായാലും ഒരു കൈനോക്കാന്‍ തന്നെ അവന്‍ തിരുമാനിച്ചു.പാല്‍ പായസത്തില്‍ വീണ ഉറുമ്പിന്റെ അവസ്‌ഥയിലായി അവന്‍ .എവിടെ നിന്നു തുടങ്ങണമെന്നോ എന്തു കഴിക്കണമെന്നോ എന്നറിയാതെ അവന്‍ കുഴങ്ങി, ലോകത്തു ആരും പരീക്ഷിക്കാത്ത കോമ്പിനേഷനുകള്‍ അവന്‍ പരീക്ഷിച്ചു. കേക്കും ഇറച്ചികറിയും , ചായയും പെപ്‌സിയും , ചോക്‌ളേറ്റും മീന്‍ കറിയും തുടങ്ങിയ സാധനങ്ങള്‍ ഒത്തു ചേര്‍ന്നൊരു ഘോഷയാത്രയായിരുന്നു പിന്നെ അവിടെ. എല്ലാം ആശാന്‍ പ്രയോഗിച്ചു.തന്റെ കപാസിറ്റിയുടെ വരമ്പുകള്‍ തകര്‍ത്തു കൊണ്ടു അവന്റെ തീറ്റ അങ്ങനെ മുന്നേറി കൊണ്ടിരുന്നു . ആദ്യമൊക്കെ വളരെ അവേശത്തോടെ  കാര്യങ്ങള്‍ ചെയ്‌തിരുന്ന അവന്‍ പതുക്കെ പതുക്കെ പിന്‍ വലിയുന്ന കാഴ്‌ച്ചയാണു പിന്നീട്‌ കണ്ടതു . ഒടുവില്‍ കഴിച്ചതെല്ലാം അകത്തോട്ടു പോയതിന്റേ പതിന്മടങ്ങു ശക്‌തിയോടെ പൂറത്തേക്കു വാളിന്റെ രൂപത്തില്‍ വരുവാന്‍ തുടങ്ങി .അതു വലിയ ഒരു കൊടും കാറ്റിനുമുമ്പുള്ള ഒരു ചെറിയ ഇളം തെന്നല്‍ മാത്രമായിരുന്നു. പിന്നിടു അവിടെ പലതരം വാളുകളുടെ അഭിഷേകമായിരുന്നു. ചെറു വാളുമുതല്‍ വന്‍ പരിചവരെ അവിടെ വീണു കിടന്നുരുണ്ടു.ഒടുവില്‍  രംഗം വഷളാകുമെന്നു കണ്ടപ്പോള്‍ എല്ലാവരും കൂടെ അവ്നെ പൊക്കിയെടുത്തു ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക പരിചരണം നല്‍കി . മൂന്നാലു ദിവസം അവിടെ കിടന്നു അവന്‍ ഒരു പരുവത്തില്‍ അവിടുന്നു വെളിയില്‍ വന്നു.

പിറ്റേന്നു ഓഫീസിലെത്തിയപ്പോള്‍ എല്ലാവരും പല അര്‍ത്‌ത്ഥങ്ങളുമുള്ള ഒരു ആക്കിയ ചിരിയോടു കൂടി അവനെ സ്വീകരിച്ചു . അതിനിടയ്‌ക്കു കൂട്ടത്തിലെ വിശറായ ശരവണന്‍ അവനേ കളിയാക്കുകയെന്ന ഗൂഡ ലക്ഷ്യം മാത്രം മന്സസ്സില്‍ വെച്ചു കൊണ്ടു ചോദിച്ചു  " ഇന്നും ഇവിടെ ഒരു പര്‍ട്ടിയുണ്ടു എന്നു പറയുന്നതു കേട്ടു നമ്മുക്കു പോകേണ്ടേ ". ഒരു നിമിഷം എന്തോ അലോചിച്ചു നിന്നു കൊണ്ടു അവന്‍ വളരെ സീരിയസ്സായി സഹപ്രവര്‍ത്തകനോടായി സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നു കൊണ്ട്  മറുപടി പറഞ്ഞു "  പര്‍ട്ടി കമ്പനിയുടേയാണെങ്കിലും വയറു നമ്മുടേതാ മോനേ " . തത്‌ക്കാലം ഒരു റിസ്‌ക്കും കൂടി ഏറ്റെടുക്കാന്‍ തയ്യാറല്ലാ എന്നു അവന്‍ തീര്‍ത്തു പറയുകയും ചെയ്‌തു.അപ്പൊള്‍ ശരവണന്‍ അരോടെന്നില്ലാതെ പുലമ്പുന്നുണ്ടായിരുന്നു " അറിയാത്ത പിള്ളയ്‌ക്കു ചൊറിയുമ്പോള്‍ അറിയും

ബുധനാഴ്‌ച, നവംബർ 02, 2011

ഹര്‍ത്താല്‍  പ്രണയം

ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ഓഫീസിലേക്കു ബൈക്കും ഓടിച്ചുകൊണ്ടു വരുമ്പോളാണു ഒരു കൂട്ടം സമരക്കാരുടെ മുമ്പിലേക്കു ശരവണന്‍ ചെന്നു പെടുന്നതു , കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാവിന്റെ കാറിന്റെ മുകളില്‍ കാക്ക കാഷ്ട്ടിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചതു എതിര്‍ പാര്‍ട്ടിക്കാരുടെ ബുദ്ധിയാണെന്നൊ മറ്റൊ പറഞ്ഞായിരുന്നു അവരുടെ മുദ്രാവക്യങ്ങള്. കുട്ടി നേതാക്കളുടെ കൈയ്യില്‍പെട്ട ശരവണന്‍ സിംഹക്കൂട്ടില്‍ അകപ്പെട്ട മാന്‍പേട പൊലെ നിന്നു വിറയ്ക്കാന്‍ തുടങ്ങി, ഒരു കൂട്ടര്‍ അവന്റെ വണ്ടിയുടെ കാറ്റഴിച്ചു വിട്ടപ്പൊള്‍ മറ്റൊരു കൂട്ടര്‍ അവരുടേ നേതാക്കന്മാരേ പോലും നാണിപ്പിക്കുന്ന തെറിയും വിളിക്കാന്‍ തുടങ്ങി .അവിടെ നിന്നു ഒരു വിധം തലയൂരി വന്ന അവന്‍ തനിക്കു ഇനി നടരാജന്‍ വണ്ടി തന്നെ ശരണം എന്നു ചിന്തിച്ചു കൊണ്ടു നടക്കാന്‍ തുടങ്ങി.ആ കാഷ്‌ട്ടിച്ച കാക്കയേ മനസ്സില്‍ പ്രാകികൊണ്ടു ശരവണന്‍ റോഡില്‍ കൂടി നടക്കുമ്പോളാണു ആ കാഴ്ച്ച കാണുന്നതു. ഒരു കൊച്ചു സുന്ദരി ഒരു ആക്‌റ്റിവയില്‍ ആ സമരക്കാരുടെ ഇടയില്‍ കൂടി വളരെ നൈയിസായി ഊരി വരുന്നതു കണ്ടു അവന്‍ അന്തം വിട്ടു കുന്തം വിഴുങ്ങിയ പൊലെ നിന്നു.ഹമ്പട ഒരു പെണ്ണിനേ കണ്ടപ്പൊള്‍ അവന്മാരുടെ സമരവും മുദ്രവാക്യ വിളിയും ഒക്കെ എവിടെ പൊയി. ആദ്യത്തെ അമ്പരപ്പു മാറിയപ്പൊള്‍ അവന്‍ ഒരു ലിഫ്റ്റിനായി ആ പെണ്‍കൊടിയുടെ വാഹനത്തിനു നേരെ തന്റെ കറുത്തുരുണ്ട കൈകള്‍ വലിച്ചു നീട്ടി.

ആ സുന്ദരി ഒരു കൊച്ചു പുഞ്ചിരി അവനു നേരെ ഒന്നു എറിഞ്ഞിട്ടു വണ്ടി അവന്റെ തിരുമുമ്പില്‍ നിറുത്തി, അവന്‍ ഇതിനകം ആ ഏറില്‍ വീണു പോയിരുന്നു. ഹര്‍ത്താല്‍ പ്രമാണിച്ചു ഒരു ലിഫ്‌റ്റു ചോദിച്ച ശരവണന്റെ ന്യായമായ ആവശ്യം അവള്‍ സ്വീകരിച്ചു. ആദ്യമായി ഒരു പെണ്ണിന്റെ വണ്ടിയുടെ പിന്നില്‍ കയറിയതിന്റെ ത്രില്ലിലായി അവന്‍ . കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന പാവം പൂവലന്‍ പതുക്കെ സടകുടഞ്ഞു എഴുന്നേറ്റു. പക്ഷേ ആ എഴുന്നേല്‍പ്പു വ്ല്ലാത്ത ഒരു എഴുന്നേല്‍പ്പായി പോയെന്നു പിന്നിടു അവനു തോന്നിക്കാണും. കാരണം ആ സുന്ദരി അവന്റെ ശല്യം സഹിക്കാന്‍ വയ്യാതെ വണ്ടി നേരെ അടുത്തുള്ള പോലിസ്സ് സ്‌റ്റേഷനിലേക്കണു വിട്ടതു .ഒടുവില്‍ ആ പച്ച പരമാര്‍ത്ഥം അവന്‍ മനസ്സിലാക്കി ആ പെണ്ണു ഒരു വനിതാ പോലിസ്സുകാരിയായിരുന്നു എന്നുള്ളതായിരുന്നു അതു. ഈശ്വരാ നീ എന്തിനു വനിതാ പോലിസ്സുകാരികള്‍ക്കു ഇത്ര സൌന്ദര്യം കൊടുത്തു എന്നു അവന്‍ അറിയാതെ വിലപിച്ചു പോയി . അങ്ങനെ ഒരു സുന്ദരിയേ കസ്‌റ്റടിയിലാക്കാന്‍ വന്ന ശരവണന്‍ ഇപ്പോ ഒരു ദിവസം മുഴുവന്‍ അവളുടെ  കസ്‌റ്റടിയിലുമായി . ഒടുവില്‍ കൂട്ടുകാരന്‍ ടോണിക്കുട്ടന്‍ വന്നു അവനെ ജാമ്യത്തിലെടുത്തു കൊണ്ടു പോയി. പോകുമ്പോള്‍ ആ കൊച്ചു സുന്ദരിയുടെ മുഖത്തു ആദ്യം കണ്ട ആ കൊച്ചു പുഞ്ചിരി വീണ്ടും വിരിഞ്ഞിരുന്നു . പക്ഷേ ഈ തവണ ആ പുഞ്ചിരിയില്‍ വീഴാതെ അവന്‍ ടോണിക്കുട്ടന്റെ തോളില്‍ പിടിച്ചു നിന്നു .

 ഈ സംഭവത്തിനു ശേഷം അവന്‍ പിന്നിടു ഒരിക്കല്‍ പോലും ആരോടും വണ്ടിക്കു ലിഫ്‌റ്റു ചോദിച്ചിട്ടില്ല എന്നു മാത്രമല്ല പലപ്പോഴും അവന്‍ ആ വനിതാ പോലിസ്സുകാരിയേ സ്വപ്‌നം കണ്ടു ഞെട്ടാറുണ്ടായിരുന്നത്രേ. എന്തായാലും ആ ഞെട്ടലിന്റെ പരിണിത ഫലമായി ആ കൊച്ചു സുന്ദരി അവന്റെ രണ്ടു കുട്ടികളുടെ അമ്മയായി  ഇപ്പൊള്‍ അവന്റെ കസ്‌റ്റടിയില്‍ ആണു . ഒരു ജാമ്യമ്മില്ലാത്ത അറസ്‌റ്റിലൂടെ അവന്‍ ഇതിനകം അവളേ തന്റെ ജീവിത പങ്കാളിയാക്കിയിരുന്നു. 
Related Posts Plugin for WordPress, Blogger...